Skip to main content

പ്രപഞ്ച രഹസ്യം

സൗന്ദര്യമോ? ബുദ്ധിയോ?  സ്ത്രീ ആദ്യം പോരാടി നേടിയത്?
ഇത് രണ്ടും ഒരിക്കലും ഒരുമിച്ചു കാണാത്ത പുരുഷനേയോ?
ഇതെല്ലാം  ഒരുമിച്ചറിഞ്ഞ ബ്രഹ്മചാരിയുടെ പാതിവൃത്യമോ?
അതോ എല്ലാം കണ്ടപ്പോൾ ഈശ്വരന് തോന്നിയ അസൂയയോ? 

Comments

  1. അമ്മയും, മകളും, പെങ്ങളും,ഭാര്യയും, കാമുകിയുമൊക്കെയാണെങ്കിലും സ്ത്രീ എന്നുമൊരു പ്രഹേളിക തന്നെ.....

    ReplyDelete
    Replies
    1. പക്ഷെ ഈ പ്രഹേളികക്കും ഉത്തരമുണ്ട് അത് ചോദ്യത്തിലാണ്‌

      Delete
  2. രണ്ടും ഉണ്ടായിരുന്നിരിക്കണം.കാരണം,സ്വർഗ്ഗ സമാനമായ ഏദൻ തോട്ടത്തിൽ തന്റെ ആദ്യ സൃഷ്ടിയായ ആദമിനൊപ്പം, ദൈവമെന്തായാലും ഒരു സുന്ദരിയെത്തന്നെയാകും സൃഷ്ടിച്ചത്.നല്ല ബുദ്ധിയും നൽകിക്കാണും.അല്ലെങ്കിൽ, പിശാചിന്റെ വാക്കു കേട്ട്,പാപക്കനി വിഴുങ്ങാൻ തുടങ്ങുന്ന ആദത്തിന്റെ കഴുത്തിനു തന്നെ പുള്ളിക്കാരത്തി കേറിപ്പിടിക്കില്ലല്ലോ..? ഹ...ഹ..ഹ..

    ബൈജു ഭായ്, ഞാൻ ചുമ്മാ വച്ചു കാച്ചിയതാ കേട്ടോ.? ഈ പ്രപഞ്ചരഹസ്യത്തിനൊക്കെ ഉത്തരം പറയാൻ നമ്മളാര്.?!!

    നല്ല കവിത. നല്ല ചോദ്യങ്ങൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങിനെ അങ്ങ് കൈകഴുകാൻ വരട്ടെ, അതിനു ഉത്തരം കണ്ടു പിടിക്കാനാണ് എന്നെ പോലെ തന്നെ സൌഗന്ധികത്തിനെയും ഇങ്ങോട്ട് വിട്ടത്. ഉത്തരം പെട്ടെന്ന് കണ്ടുപിടിച്ചോ ഒരു ക്ലൂ തരാം വേണമെങ്ങിൽ പെണ്ണ് കെട്ടിക്കോ..നന്ദി സൌഗന്ധികം

      Delete
  3. ഉത്തരമില്ല

    ReplyDelete
    Replies
    1. ഞാനും പാസ്‌ അടിച്ചു... നന്ദി അജിത്‌ ഭായ് ഉത്തരം എങ്ങാനും പറഞ്ഞിരുന്നെങ്കിൽ.. എനിക്കത് ഓർക്കാൻ കൂടി വയ്യ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..