ശലഭങ്ങളുടെ നാടകവണ്ടിയാകുന്നു ആകാശം ആകാശമില്ലാത്തപ്പോൾ അവരുടെ വാടകവണ്ടിയായി ഓടുവാൻ പറക്കുമ്പോൾ അവരെന്നേ വിളിയ്ക്കുന്നു ശലഭങ്ങൾ പെയ്യുന്നമഴയെ മറികടന്നെത്തിയ തോർന്നമഴ ആമ്പൽത്തുമ്പിയേ ചുംബിയ്ക്കും വിധം ജലത്തോടുചേർത്തുനിന്നേ ഓർത്തുകിടക്കുകയായിരുന്നു ഞാൻ അതിനിടയിൽ ആകാശത്തിന്റെ ചമയങ്ങളിട്ട് വണ്ടിയുടെ വേഷം കെട്ടി ജനുവരിയുടെ തെരുവിലൂടെ അവർക്ക് വേണ്ടി ഞാനോടിത്തുടങ്ങുന്നു അതിനിടയിലെപ്പോഴോ മനോഹരമായി വൈകിയ ഒന്നരമണിക്കൂറിനെ ചന്ദ്രനെന്ന് വിളിക്കുവാൻ അവരോടാവശ്യപ്പെടുകയായിരുന്നു ഞാൻ.
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...