Skip to main content

Posts

Showing posts from April, 2022

പൊന്മാൻ പൊത്ത് കൊത്തി കവിതയെ ആകാശമാക്കും വിധം

കടപ്പുറത്തു കൂടി സഞ്ചരിയ്ക്കും  നിറയെ ജാലകങ്ങളുള്ള വണ്ടി വണ്ടിനിറയെ പൊന്മാനുകൾ പുറത്ത് വണ്ടിയ്ക്ക് പുറത്ത് കൂടെ പറന്ന് വണ്ടിയിൽ കൂടുതൽ ജാലകങ്ങൾ കൊത്തുന്ന പൊന്മാനുകൾ കൊത്തിത്തീരുമ്പോൾ വണ്ടി നിറയെ  പൊത്തുകളുള്ള മരമാകുമോ എന്ന് സംശയിക്കുവാൻ ഒരു ഇലയെ പച്ചപുരട്ടി കൂടെ കൂട്ടിയിരുന്നു ഞാൻ ആ ഇലയാണ് കാറ്റിനെ കൂടെ കൂട്ടിയത് എന്നിട്ടും ഞാൻ കാറ്റിന്റെ കണ്ണിൽ പൊന്മാനുകൾ ജാലകം കൊത്തുന്ന വണ്ടി അകത്ത്  പൊന്മാനുകൾ പൂർത്തിയായ ജാലകത്തിനടുത്ത് വന്നിരിയ്ക്കുന്നു കാഴ്ച്ചകൾ കാണുന്നു അപ്പോഴും മുകളിലിരുന്ന് ഒരു പൊന്മാൻ മഴ കൊത്തുന്നു കൊത്തിപ്പൂർത്തിയായ മഴ  താഴെ വീഴുമ്പോൾ പെയ്ത്തെന്ന് സാക്ഷ്യപ്പെടുത്തുവാൻ വേഴാമ്പലിനെ മഴ കരുതുകയായിരുന്നു സാക്ഷ്യപ്പെടുത്തലിൽ ചേർന്ന് പൂർത്തിയാകാത്ത മഴയിരിയ്ക്കുന്നു  പൂർത്തിയാകാത്തതിനെയൊക്കെ നീയെന്ന് സാക്ഷ്യപ്പെടുത്തി ഞാനും മഴ പെയ്യുമ്പോൾ അതിലൊരു പൊന്മാൻ പിടിച്ചിടും ടാർപ്പായ ജാലകം അപ്പോഴും കടപ്പുറം പിടിച്ചിടുന്നു മഴ എന്നെയും ഞാൻ കൊത്തിത്തീർന്ന ജാലകമാണെന്ന് കരുതി എനിയ്ക്കരിക്കിൽ വന്നിരിയ്ക്കും പൊന്മാൻ മീനിന്റെ അതിഥിയായ ഞാൻ നീ കാതുകുത്തുന്ന കുഞ്ഞ്, കൂടെ കൊണ്ടുപോകും കാതാണെന്ന് കുത്തിക്ക

വാക്കിന്റെ കൈ നോക്കുവാനിരിയ്ക്കുന്നു, അവൾ കവിതയാവുന്നു.

എന്നെ പ്രണയിക്കാത്തപ്പോഴൊക്കെ  അവളുടെ വളർത്തുതത്തയുമായി  കൈ നോക്കുവാനിറങ്ങുന്ന ഒരുവൾ അവൾക്ക് ഇടവും വലവും അവൾ എന്നും അവളുടേത് എന്നും പേരുള്ള രണ്ട് തത്തകൾ അവയ്ക്കിടയിൽ ഫലം പോലെ അവൾ ഒരിയ്ക്കലും എടുക്കാത്ത ചീട്ടിന്റെ അറ്റത്ത് തത്ത നോട്ടത്തിന്റെ അറ്റത്ത് അവൾ അവൾക്ക് പിറകിൽ അവൾ നോക്കിപ്പറയും ഫലം പിടിയ്ക്കും മരമാവും ഭാവി ഞാനതിന്റെ വേരുകൾ, അതും വാക്കുകൾ കൊണ്ടുണ്ടാക്കിയത് വർത്തമാനകാലത്ത് തന്നെ ഭാവിയില്ലാത്തവർ കണ്ടെത്തുന്നത് ഞാനില്ലാതെ  എന്റെ പ്രണയം അതിന്റെ വളർത്തുചെമ്പരത്തി അതിന്റെ വിടർന്ന കേസരം വിരിഞ്ഞ ഇതളുകൾ അവൾക്ക് മുന്നിൽ ചുവന്ന നിറത്തിൽ കൈനോക്കുവാനിരിയ്ക്കുന്നു അവളുടെ ഫലത്തിന്റെ അറ്റത്ത് അവളുടെ കൈയ്യുടെ അറ്റത്ത് അവളുടെ ഉടലിന്റെ അറ്റത്ത് ഞാൻ അവളുടെ തത്തമ്മയുടെ അറ്റത്ത്, ആകാശം അടച്ച തവണയുടെ സ്വർണ്ണവും ഗൃഹാതുരത്വത്തിന്റെ കല്ലുമുള്ള അറ്റമില്ലാത്ത അവളുടെ മൂക്കൂത്തി പോലും  നോട്ടത്തിന്റെ ചീട്ടെടുക്കും തത്തമ്മ കൈ നോക്കുവാൻ കൊണ്ടുപോകാത്തപ്പോഴെല്ലാം  അവളുടെ മതം മാറിയ തത്ത അതിന്റെ  നിസ്ക്കാരത്തൂവൽ മാത്രമെടുത്ത് നിസ്ക്കരിയ്ക്കുവാൻ വരുന്ന  ആകാശം കൊണ്ടുണ്ടാക്കിയ പള്ളിയാവും ഞാൻ പ്രണയിക്കാത്തപ്പോഴൊക്കെ എന