Skip to main content

നറും നിലാവ്

അഞ്ജനത്തിനു മഷി എഴുതാൻ  നിന്റെ
കണ്ണിൽകരി തിരഞ്ഞൊരു പ്രദോഷ നാളിൽ
നിന്റെ കണ്ണീർ എന്റെ ഹൃത്തിൻ
മിടിപ്പായ് പൊടിഞ്ഞലിഞ്ഞതും
എന്റെ വിയര്പ്പ് നിന്റെ നെറ്റിയിൽ
നേർത്ത മഞ്ഞു പോൽ മൃദുവായി പൊഴിഞ്ഞതും
തേൻ തുള്ളിയായി മഴ-ശലഭം നുണഞ്ഞത്
സ്വര്ഗീയ സുഖമായി  പൂനിലാവിൽ പറന്നതും
നിശ്വാസങ്ങൾ കുളിര് കാറ്റായി തഴുകിയ
നാണം മുല്ല മൊട്ടായി തളിര്ത്തതും
സ്പർശങ്ങൾ ചുംബന പൂക്കളായി വിരിഞ്ഞത്
യുഗങ്ങൾ നിമിഷങ്ങളായി അടർന്നങ്ങ്‌വീണതും
അധരം രക്ത വര്ണ്ണം ചുരന്നതും
ഹൃദയങ്ങൾ ഒന്നായി അലിഞ്ഞുമിടിച്ചതും
നാവിൽ മധുരം തഴുകി നിറഞ്ഞതും
നാണം മുഖം പൊത്തി മുടി കെട്ടിലോളിച്ചതും
നിർവൃതി പുഴയിൽ  രോമാഞ്ചം  ഒഴുകി  പരന്നതും
നീലാകാശം നക്ഷത്ര കണ്ണു പൊത്തി ചിരിച്ചതും
വൃന്ദാവനം ആനന്ദ അശ്രു പൊഴിച്ചതും
നിന്റെ കണ്ണുകൾ കൂമ്പി വിടര്ന്നതും
ചില്ലി പുരികങ്ങൾ  ചുരികയായി നിവര്ന്നതും
അധരങ്ങൾ ചുവന്നുദളമായി മലർന്നതും
ചുംബനം പിച്ചിപൂ പോലെ അടർന്നതും
സന്ധ്യകൾ മയങ്ങാൻ മറന്ന പോൽ നിന്നതും
വാകകൾ പൂ മെത്ത നിനവിൽ  വിരിച്ചതും
ജയദേവ ഗീതികൾ അലകളായി  ഉതിർന്നതും
ഇതൊന്നും നാം അറിയാതെ കെട്ടി പുണർന്നതും
അറിഞ്ഞതോ ആ  സ്വപ്നം  പ്രണയമായ് തീർന്നതും

Comments

  1. ഒന്നു ചുമ്മാ പോ ഭായ്.. നട്ടപ്പാതിരായ്ക്ക് മനുഷ്യനെ ചുമ്മാ എടങ്ങേറാക്കാതെ...ഹ...ഹ...ഹ..

    കവിത ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വല്ലപ്പോഴും ഒരു ചെയ്ചിനു ഞാൻ പണ്ടും പ്രണയിക്കാറുണ്ട്.. നന്ദി സൌഗന്ധികം

      Delete
  2. ങ്ഹേ......
    ഇവിടെ പ്രണയവും വിടരുമല്ലോ!!!!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് അജിത്ഭൈയെ പേടിച്ചാണ് പ്രണയിക്കാൻ തീരുമാനിച്ചത് അല്ലെങ്കിൽ അജിത്ഭായ് എന്നെ ബാൻ ചെയ്യുമോ എന്ന് തോന്നി
      സന്തോഷം അജിത്ഭായ്

      Delete
  3. റിനി ശബരി... സഖേ ആ കമന്റ്‌ കിട്ടാതെ ഈ വരികൾ.. പ്രണയത്തിന്റെ ഒരു വരികളും പൂർണമാവുന്നില്ല.. ഈ വരികൾ അത് കാത്തിരിക്കുന്നുണ്ട് പ്രണയം അറിഞ്ഞ സഖാവിന്റെ അഭിപ്രായത്തിന് ഈ വരികൾ ക്ക് അസൂയയോടെ നോക്കുവാനെങ്കിലും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...