Skip to main content

ദുസ്സ്വപ്നം

മരിക്കാൻ എനിക്ക് ഭയമില്ല
കൊല്ലാൻ നിനക്ക് ധൈര്യമുണ്ടെങ്കിൽ
പതിനാറു ദിവസത്തെ ചടങ്ങിന്റെ
തിരക്ക് കഴിഞ്ഞാൽ നിനക്ക് മറക്കാം
നിന്നെ വെറുക്കാതെ ഞാൻ വെറുതെ വിടാം!


മുലപ്പാലിന്റെ മണം ഓർത്തു ഇനി ഒരു മടങ്ങി വരവുണ്ടാവില്ല!
കുപ്പി ഞാൻ കൊണ്ട് പോകുന്നു. പിരിഞ്ഞ പാലും..രക്തം പുരണ്ട  കത്തിയും!
പൊക്കിൾ കൊടി അറുത്ത കത്തിയും കൊന്ന കത്തിയും തൊണ്ടി ആകുമ്പോൾ   ജന്മ ബന്ധങ്ങളുടെ കെട്ടറുക്കാൻ  ഈ കത്തിക്ക് കഴിയില്ലെങ്കിലും  അവസാന ഉറക്കത്തിൽ ഇനി ഒരു ദുസ്സ്വപ്നം കണ്ടു ഞെട്ടി ഉണരാതിരിക്കാൻ ഈ കത്തി ഒരു കൂട്ടായിരിക്കട്ടെ!
ഇനി ഒരു മരണത്തിലേക്ക് ആരും ജനിച്ചു വീഴാതിരിക്കാൻ! 

Comments

  1. എല്ലാം കൂടി വായിച്ചാലേ അര്‍ത്ഥം പിടികിട്ടുകയുള്ളായിരിയ്ക്കും. ബാക്കി പോസ്റ്റുകളൊക്കെ നോക്കട്ടെ.

    (ഈയിടെയായി വായിയ്ക്കുന്നതൊന്നും മനസ്സിലാകാതെ വരുന്നു. ഒരു വൈദ്യനെ കാണേണ്ടി വരുമോ എന്തോ?)

    ReplyDelete
    Replies
    1. വൈദ്യൻ വരും അങ്ങോട്ട്‌ പോയി കാണാനോ അജിത്ഭായ്? വേണ്ട എല്ലാത്തിനും അതിന്റെതായ സമയമുണ്ട്,അജിത്‌ ഭായ്(ദൈവം) ഉള്ളപ്പോൾ വേറെ ഒരു വൈദ്യരെയും എനിക്ക് വിശ്വാസമില്ല നന്ദി അജിത്ഭായ്

      Delete
  2. പതിനാറ് ദിനങ്ങളുടെ ഓർമ്മയാവെണ്ടവർ നമ്മൾ എല്ലാം
    ബൈജു മണിയങ്കാ‍ലയുടെ രചനകൾ ചീട പോലെ കടിക്കാൻ ബുദ്ധി മുട്ടാണു. ഭാഷാ‍ പല്ലു നഷട്പ്പെട്ട എന്നെപ്പൊലുള്ള യുവ വ്രിദ്ധർക്ക് പ്രത്യെകിച്ചും

    ReplyDelete
    Replies
    1. മനസ്സിന്റെ ഭാഷയിൽ എഴുതുമ്പോൾ അധികം എഡിറ്റ്‌ ചെയ്തു മുറിച്ചു രക്തം കളയാറില്ല അതാണ് നന്ദി നിധീഷ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി