Skip to main content

മോഡി കടന്നു വരുമ്പോൾ

കണ്ണിനെ കണ്ണ് കൊണ്ടും
പല്ലിനെ പല്ലുകൊണ്ടും എതിര്ക്കുന്ന
തീവ്ര വാദത്തിന്റെ വിജയമാണ് ഇവിടെ കാണുന്നത്
ഗുജറാത്ത്‌ മാറാട്  അയോധ്യ മധ്യേഷ്യ കലാപങ്ങൾ വിജയിക്കുന്നതിന്റെ തെളിവാണ് ഇത് .. ഇരയും വേട്ടക്കാരനും ഒരു പോലെ കലാപത്തിനും തീവ്രവാദത്തിനും കൊടുത്ത പിന്തുണ പബ്ലിസിറ്റി തിരിഞ്ഞു കടിക്കും
ഇരയും മനുഷ്യത്വവും അല്ലാതെ ഇവിടെ ഒരു മതത്തിനും അധികാരത്തിനും ഒന്നും നഷ്ടപെടുന്നില്ല.. സമൂഹത്തിന്റെ ഭാഗമെന്ന നിലയില വരുന്നത് അനുഭവിക്കാൻ സാധാരണക്കാരൻ എന്ന നിലയിൽ  ഞാനും നീയും ബാധ്യസ്ഥനാണ്! ചോര യുടെ  മതം  നോക്കി പ്രതിഷേധിക്കുവാനും വോട്ട് ബാങ്ക് രാഷ്ട്രീയം അട വയ്ക്കുവാനും അത് വഴി അധികാരത്തിന്റെ കസേരകളിൽ എത്തി വിശ്രമിക്കുവാനും ഉള്ള ചില കപട രക്ഷകരുടെ വിജയം ആണ്
വിതക്കുന്ന വിത്ത് മറന്നു വിതച്ചത് കൊയ്യുന്ന മനുഷ്യാ നിനക്ക് ആശ്വസിക്കാം നീ വിതച്ച കലാപങ്ങൾ വിജയിച്ചിരിക്കുന്നു. ഇനി വിജയിച്ചിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ആ കനൽ കെടാതെ കാത്തു ഒരു കലാപം ആയി എന്നെങ്കിലും വിജയിപ്പിക്കുന്നന്നതിലെങ്കിലും നീ ഒരു വൻ വിജയം തന്നെ. മതേതര ഭാരതത്തിൽ മതം വീണ്ടും വിജയിച്ചിരിക്കുന്നു. എല്ലാ മതങ്ങളുടെയും വിജയം തന്നെ ഇത്! മതങ്ങൾ എല്ലാം ഒന്ന് തന്നെ. നാണത്തോടെ എങ്കിലും ലജ്ജയോടെ തല താഴ്ത്തി ആസ്വദിക്കാം ഈ വിജയം
സ്വതന്ത്ര ഭാരതത്തിൽ അഴിമതിയോളം വളർന്ന മതങ്ങളുടെ തണലിൽ വര്ഗീയത   കള   ആണോ  വിള  ആണോ എന്ന് വില കൊടുത്തു നാം തിരിച്ചറിയുക. 

Comments

  1. അറിയുമ്പോഴേയ്ക്കും താമസിച്ചുപോകുമോ?

    ReplyDelete
    Replies
    1. ഇല്ല അജിത്‌ ഭായ് വരാനുള്ളത് വഴിയിൽ തങ്ങില്ല വരും സമയത്ത് തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...