Skip to main content

Posts

Showing posts from August, 2026

കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ ഓർമ്മയാവും നമ്മൾ

  കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ ഓർമ്മയാകും നമ്മൾ കുടിച്ചിട്ട് വെച്ചിട്ടും അതിന് ആ ചായക്കപ്പിന് ചൂടുണ്ടെങ്കിൽ ഒന്നും മിണ്ടാത്ത നമ്മുടെ ചുണ്ടിനും ചൂടുണ്ടാവും എന്ന് കരുതും അത് അടിച്ച ചായയുടെ കലർപ്പുള്ള നമ്മൾ പതിവ് ഗ്ലാസിൽ നിന്നും കപ്പിലേക്ക് ചായ വീശിയടിച്ച നമ്മൾ അതിൻ്റെ സമോവർ തിള  തീയുടെ കപ്പലിന് താഴെ  തിളക്കും പാരിജാതമണമുള്ള മറ്റൊരു തീ പൂക്കളിൽ വന്ന് തിളക്കും ചെമ്പകം കനലിൻ്റെ വാകയിലേക്ക്  മടങ്ങിപ്പോകും മുമ്പ് ചായക്കനം ചായത്തുടം തീ അനക്കം ചായക്കൊപ്പം കലണ്ടറും അതിലെ ചിത്രങ്ങളും തിളക്കും ചുവർ തീയതി കളങ്ങളിൽ ചാരി നിൽക്കും ചാന്ദ്രദുന്ദുഭി ഢമരുവിൻ്റെ കടുന്തുടിയിൽ നിന്നും നൃത്തത്തിലേക്കായും ശിവൻ്റെ ശിൽപ്പത്തിനപ്പുറം നമ്മൾ നമ്മളിലേക്കായും ഒരു നൃത്തത്തിൽ ചാരി നിർത്തും ചായയുടെ മണമുള്ള വേരുകൾ രണ്ട് മനുഷ്യരെ ഇരുന്ന കസേരക്കും നഗരത്തിലെ ഏറ്റവും അടുത്ത മരത്തിനും ഇടയിൽ നിർത്തി നിർത്തി മുത്തി മുത്തി കുടിക്കും വാസനയുള്ള വേനൽ ആവി പൊങ്ങും പൊള്ളും സാവകാശം കുടിക്കുന്നവർക്കുള്ളതല്ല ചായകൾ എന്ന് നഗരത്തിലേ തിരക്കുള്ള ചൂട് അടക്കം പറയും നമ്മൾ ഒരു തിരക്കും ഇല്ലാത്ത തുമ്പിയേ ഉണ്ടാക്കി നമ്മു...

വരൂ കുറച്ച് വെക്കൂ ഈ വിളിപ്പേരുകൾ

  രണ്ടരഅണ എന്നത്   നിലവിലില്ലാത്ത ഗ്രാമത്തിലെ എന്നോ പൂട്ടിപ്പോയ ഷാപ്പിൻ്റെ ഇരട്ടപ്പേരാണെങ്കിൽ രണ്ട് കാലുള്ള നടത്തത്തിൽ  വന്ന ദൂരം കോരി വെച്ച്  മഴ തോരുന്നത് നോക്കി  എടുത്ത് കൊണ്ട് പോകാവുന്ന വാരിക്കീഴുകളിലേ  കയറിനിൽക്കലുകൾ മഴയൊന്നും പെയ്യുന്നില്ലെങ്കിലും തോരാൻ കാത്തുനിൽക്കുമ്പോലെ കയറി നിൽക്കാറില്ലേ ചില വരികളിൽ വാരിക്കീഴുകൾ പോലെ കൈത്തറി പോലെ കൈകൾ കൊണ്ട് തിരയിട്ട് കാലുകൾ കൊണ്ട് ചവിട്ടി നിർമ്മിക്കാവുന്നവയാവണം ചില കയറിനിർത്തങ്ങൾ എങ്കിലും ചവിട്ടിപോലെ  കയർ കൊണ്ട് നിലത്ത് കിടക്കും നനവ്  അതും സിമൻ്റിട്ടത് അതിലേക്ക് ഒരു ചട്ടിച്ചാന്ത് പോലെ കയറിനിൽക്കും നനഞ്ഞ വരിയലുകൾ ഉള്ള  ഉടൽപ്പാടുകൾ തൊണ്ടിൽ നിന്നും വേർപെട്ട വിധം നാരുകൾ പിരിക്കും ഉടൽ തിരിയൻ റാട്ടുകൾ തോരലുകൾ ഓർത്ത് കിടക്കും തിരിയും ജനാലത്താഴത്തേ മഴത്തുള്ളികൾ വാരിക്കെട്ടിവെക്കും അഴിയും കൊറുങ്കച്ചുരുൾമുടി  അതിലെ ഒന്നാം മിന്നാംമിന്നിച്ചുരുൾ  ആദ്യം ഉണരും പറക്കും പിന്നെ  കൂടെ പറക്കും സ്വപ്നങ്ങളും നനഞ്ഞ കക്ഷത്തിൻ്റെ ചരിവിലെ നനയും നക്ഷത്രക്കണ്ണുകൾ വന്ന് വീഴുന്നത് മിന്നും കഴുകി വിരിച്ചിട്ട തോ...

ആസ്വദിക്കുവാൻ ആകും വിധം ദൈവീകത

 വന്ന് വന്ന് ലോകം  കലാകാരന്മാരുടെ   കലാകാരികളുടെ പരാതിപ്പെട്ടിയായി മാറി എന്ന്  നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി ഒരു പുകയിലേക്ക് പകർത്തി കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു ദൈവം ഒരു കലാകാരനാൽ കൊല്ലപ്പെടും എന്ന് അയാൾ  ഉറച്ച് വിശ്വസിച്ചു അതിനാൽ അയാൾ കലാകാരനായില്ല എന്ന് ഞാനും വിശ്വസിച്ചു എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ എരിയുന്ന വേഷം ഇതിനോടകം തന്നെ ദൈവം കൊല്ലപ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയം എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല കാണിയും വിരിയുവാൻ പോയ ഒരു പൂവിനെ ചവിട്ടിക്കെടുത്തിയ കാൽ ദൈവം കൊണ്ട് നടക്കുന്നു എന്ന് അയാൾ കരുതുന്നു ഞാനും ദൈവവും  ആ കരുതലിനൊപ്പം നടക്കുന്നു നടക്കുവാനും കെടുത്തുവാനും ഒരേ കാലുകൾ ഉപയോഗിക്കുന്ന മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു അതേ കാൽ  അതേ കെടുത്തുകാലിൻ്റെ പകർപ്പ് ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച് നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു വെറുതെ അപ്പോൾ അയാൾ  ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം കൂടെ പടരും ദൈവവും കാലുകൾ പക്ഷികളാകുന്നില്ലെങ്കി...

വീഴ്ച്ചകൾ ദൈവങ്ങൾ

വീഴ്ച്ചകളുടെ ദൈവത്തോട് പൂർണ്ണതയുള്ള ഒരു വഴുക്കൽ ആവശ്യപ്പെടുന്നവരുടെ ദൈവം എന്നമട്ടിൽ ഗൗരവങ്ങളിൽ  തുടരും ദൈവം  വീഴ്ച്ചകളും വിട്ടുവീഴ്ച്ചകളും വഴുക്കലുകളും ദൈവം, നീക്കി നീക്കി വെക്കുന്നു എന്നാൽ ഗൗരവം നീക്കുന്നുണ്ടോ? അതൊട്ടില്ലതാനും! വീഴ്ച്ചകളുടെ കരുക്കളുള്ള ചതുരംഗത്തിൽ, കാലാളുകൾ മാത്രമുള്ള ദൈവം എന്ന ഉപസംഗ്രഹം കളിക്കാരൻ്റെ ഗഹനതകളിൽ എല്ലാ ഇലകളും വഴുക്കിയ മരം എന്നായി വഴുക്കൻ വേരുകൾ വഴുക്കും മരം ഒഴുക്കൻ മട്ടിൽ വഴുക്കലുകളുടെ ഇലയിൽ ഉത്തരം വിളമ്പി ഇരിക്കുന്നു ജനലുകൾ എല്ലാം ഒഴുകിപ്പോയ വീട് അഴികളിൽ   ഭൂതകാലങ്ങളിൽ നിന്നും അറുത്ത് മാറ്റാനാവാത്തവിധം അതിൻ്റെ പിടിച്ചുനിൽപ്പ് ഇന്നലെകളിൽ വഴുക്കൻ തിര ഒഴുക്കൻ കടൽ എന്ന വണ്ണം കടൽത്തീരത്തിനോടടുത്ത തീയറ്ററിൽ മാറ്റിനി കണ്ടിറങ്ങും ദൈവം ഒരു തപ്പിത്തടയൽ പുറത്തേക്കിറങ്ങാൻ നേരം  അരണ്ടവെളിച്ചത്തിൽ ദൈവം കാത്തുവെക്കും ഉറപ്പ് മൺമറഞ്ഞവരുടെ ചിരിയിൽ തങ്ങിനിന്നിട്ടുണ്ടാവണം വെയിൽ ചിതലെടുത്ത വെയിൽ എന്ന വിധം അരണ്ടവെളിച്ചം ചിതലെടുക്കുമ്പോൾ നൃത്തം വെക്കും ചിതൽ ഇപ്പോൾ ചിതലെവിടെ എന്ന് ചിരിക്കും ദൈവം ദൈവത്തിൻ്റെ ചിരിയിൽ നൃത്തം ചിതൽ എന്നിങ്ങനെ ചിതറും ഗൗരവ്വത്ത...

സാഹചര്യത്തിൻ്റെ പാവ

അക്രമികൾക്കും അഴിമതിക്കാർക്കും നിയമം കൈയ്യിലെടുക്കുന്നവർക്കും രാജ്യദ്രോഹം എന്ന കലക്കും നീതി ലഭ്യമാക്കുന്ന വ്യവസ്ഥിതി സാധാരണക്കാരന് ആവശ്യമായ നീതി സാധാരണക്കാരന് ലഭ്യമാകുന്ന നീതി നാണംകുണുങ്ങികളുടെ ഭരണഘടന ഭരണഘടനയിൽ നിന്നും  കാണാതെ പോകുന്ന നാണംകുണുങ്ങികളുടെ സമാന്തര താളുകൾ സാധാരണക്കാരൻ്റെ നിർവ്വചനം മേഘങ്ങളുടെ ഭരണഘടന ഘടനകൾ നഷ്ടപ്പെടുന്ന മേഘം സാധാരണക്കാരൻ്റെ നാണത്തിൽ മേഘങ്ങൾ ഇടപെടും വിധം തൊടാനാവില്ല ഭരണമേഘങ്ങളുടെ ഘടനയാവണം കുട്ടിയുടെ കൈയ്യിൽ പാവ പോലെ മേഘത്തിൻ്റെ കൈയ്യിൽ ആകാശത്തിൻ്റെ പാവ കുട്ടി പാവ മേഘം എന്നിവ  ഒരുമിച്ചെടുത്താൽ കുട്ടി, മേഘത്തേ അതിൻ്റെ കുട്ടിത്തം നിറഞ്ഞ ആകാശത്തെ വിട്ട് തന്നാലും  പാവയേ  ഒരു പക്ഷേ വിട്ടുതരണം എന്നില്ല സാഹചര്യങ്ങളുടെ  പാവയാവാം അവിടെ  ഒരു പക്ഷേ ആകാശത്തിൻ്റെ കുട്ടിക്കാലം അതിൻ്റെ മുട്ടിലിഴച്ചിൽ അതിൻ്റെ ഒരു പിടി മണ്ണ് വാരിത്തിന്നൽ എന്നിവയിലൊന്നും മേഘം പങ്കെടുക്കണമെന്നുമില്ല പങ്കെടുക്കുന്ന സാധാരണക്കാരാ എന്നൊരു അഭിസംബോധന അതാണ് ആകെയുള്ള ആശ്വാസം പിതാവെന്ന കല ഉടൽ എന്ന ഉപന്യാസം ധാരണ എന്ന സന്യാസി ചലനങ്ങളുടെ പരിഭ്രമത്തിൽ പിടിവാശിയുള്ള മേഘം റദ്ദ് ചെയ്...