Skip to main content

Posts

Showing posts from 2023

വെളിച്ചം ഒത്തുതീർപ്പ് വിഷാദം

രാത്രി, ഒരു ബൈക്ക്  കടന്നുവരുമ്പോൾ അതിന്റെ വെളിച്ചം ശബ്ദത്തിനോട് ഒച്ചവെച്ച് സംസാരിക്കുമ്പോലെ അപ്പോൾ മുന്നിലെ  ഹാൻഡിൽബാറിൽ ഘടിപ്പിക്കാവുന്ന ഒരു മൈക്കാവും വളവ് ചുരത്തിലെന്ന പോലെ ബൈക്ക്, വളവിനോട്  സംസാരിച്ചുതുടങ്ങുന്നു കടന്നുവരുന്നുണ്ട് രാത്രിയും വെളിച്ചം സംസാരിക്കും ഒരു മൈക്കാവും നക്ഷത്രം തന്റെ മുന്നിലിരിക്കും  ധ്യാനത്തിന്റെ മൈക്ക്, ബുദ്ധനും ക്രമീകരിക്കുന്നു ഉപേക്ഷിക്കുന്നതിന്റെ മുരടനക്കുന്നു ദു:ഖത്തിന്റെ മൈക്ക് ഓപ്പറേറ്ററാവും ദൈവം ഓരോരുത്തർക്കും അനുയോജ്യമാം വിധം ദൈവം, ദു:ഖത്തിന്റെ മൈക്ക്, ചരിച്ചുവെയ്ക്കുന്നു വിഷാദങ്ങൾ ക്രമീകരിക്കുന്നു ഇരുട്ടിന്റെ കൂടുള്ള  ഒരു കുരുവിയാവും രാത്രി ദൈവം ഒരു നക്ഷത്രത്തിന്റെ തിളക്കം, മോഷ്ടിക്കുന്നു ഇനി മേഘങ്ങളുടെ മൈക്കാകുമോ ആകാശം  അവരുടെ വിഷാദത്തിന്റേതെങ്കിലും നമ്മൾ ഉണ്ടെന്ന് വിചാരിക്കുകയും എന്നാൽ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ വിഷമമുണ്ട് ദൈവത്തിന് സ്വന്തം വിഷമത്തിന്റെ ബാഷ്പീകരണം  ദൈവം കൊണ്ട്നടക്കുന്നു ഒരു ഒത്തുതീർപ്പാവണം വിഷാദം.

ഒഴുകിപ്പോകുന്നു

പിന്നിലേക്ക് നീന്തി മീനുകൾ നടും ഞാറ് പതിയേ ഒരു പാടമാവും പുഴ അവളുടെ കാതിന്നരികിൽ ഞാൻ പിന്നിലേക്ക് നീന്തുന്നു എന്നെങ്കിലും മീനാകുവാനുള്ള എന്റെ അപേക്ഷ, അവളുടെ ചുണ്ടുകൾക്കരികിൽ ഉടലിന്റെ റേഡിയോകളെ പാടുവാൻ വെച്ച് അറിയിപ്പുകളുടെ പാടുകളുമായി അവൾക്ക് ചുറ്റും വയലും വീടും എന്ന കാറ്റടിക്കുന്നു തനിയേ കാറ്റടിച്ചടയും വാതിലുകൾക്ക് അവൾ  വീടിന്റെ ഇങ്ക് കൊടുക്കുന്നു അതും അത്രയും ശ്രദ്ധിച്ച്  വാൽസല്യം ചേർത്ത് കുഞ്ഞിനെ പ്പോലെ യൂക്കാലിപ്റ്റസ് ഇലകളുടെ  നദിയാകും ഋതു വിരിയുന്നത് ചാരി മൊട്ടുകൾ ഇതളുകൾ മാത്രം ചാരും പൂക്കളും അതിന്റെ അരക്കെട്ടുപേക്ഷിച്ച് മഴ പാദങ്ങൾ മാത്രമണിഞ്ഞ്,  നടന്നുപോകും വഴി ഋതു ഏതോ പൂവിന്റെ അതിഥി നമ്മുടെ നഗ്നതകൾ, അതേ മഴയിൽ കയറിനിൽക്കുന്നു ഉടലിന്റെ തീർത്ഥാടകരാവുന്നു എത്ര അടക്കിപ്പിടിച്ചിട്ടും ശൂന്യത മുകളിലേക്ക് പറന്നുയരും മെർലിൻമെൻട്രോ ആകാശം, ഉടലിന്നരികിൽ ഇപ്പോൾ ഞാനും എന്റെ മീനും നിന്റെ പിന്നിലേക്കൊഴുകും കാതുകളുടെ അതിഥി നമ്മുടെ അടക്കിപ്പിടിച്ച നഗ്നതയിലൂടെ ഒരു കളിവഞ്ചി ഒഴുകിപ്പോകുന്നു.

വിഷാദത്തിന്റെ ആഷ്ട്രേക്കാലങ്ങൾ

മണ്ണിൽ വീണ കുറേ നാളായി ജീർണ്ണിച്ച ഇല പോലെ ആകാശം അതേ പോലെ തന്നെ മേഘങ്ങളും വീണത് മണ്ണിലോ മതത്തിലോ അതോ വിശ്വാസത്തിലോ  അവിശ്വാസത്തിലോ അറിയില്ല വീണുവോ എന്ന് തന്നെ അറിയില്ല ജീർണ്ണിച്ചിട്ടുണ്ട് മനുഷ്യരും ബോധത്തിന്റെ പൊരി വീണ് പൊള്ളി. എനിക്ക് ബുദ്ധൻ,  തന്റെ ധ്യാനം കുത്തിക്കെടുത്തും ആഷ്‌ട്രേയാവണമെന്ന് തോന്നി തന്റെ അസ്തമയം കുത്തിക്കെടുത്തും സൂര്യൻ പൊരി വീണ് പൊളളും എന്റെ വിഷാദവും  ഞാൻ എല്ലാ രാത്രിയിലും  ചാരിനിൽക്കും ഇരുട്ട് രാത്രിയില്ല ഇരുട്ട് മാത്രം പുഴയിലേക്ക് ചാഞ്ഞ് നിൽക്കും മരം  എന്നോ ഒരിക്കൽ അത് ഞാവൽ എന്റെ കുരുവി സാക്ഷി ഇപ്പോൾ മരം അവിടെ ഇല്ല നാവിൽ ഞാവലിന്റെ കറ പോലെ നനവിലേക്ക് അതിന്റെ ആയൽ മാത്രം ഇല്ലാ എന്ന വാക്കിൽ ചെന്ന് മുട്ടി  തിരിച്ചുവരും എന്റെ കിളികൾ  കിളി മാറ്റിമാറ്റി വെക്കും ചേക്കേറുന്നതിന്റെ കരു കളങ്ങളിൽ ചതുരംഗങ്ങളിൽ കാണപ്പെടുമ്പോലെ ഇരുനിറങ്ങളിൽ കാണപ്പെടും അതിന്റെ കൂടിന്റെ ശൂന്യത നെടുവീർപ്പ് കുഴിച്ചെടുക്കും ഖനി ഒരു തുള്ളി പോലും തന്റേതല്ലാത്ത മഴ അതിന്റെ നീലയിൽ ചാരി  എന്റെ പൊന്മാൻ വെളിച്ചത്തിന്റെ ഒരു തുള്ളി ഇറ്റിച്ച് തുറക്കും മിന്നാംമിന്നിത്താഴ് വേഴാമ്പൽപ്പടി എന്റെ മഴ ഒരു വേഴാമ്പൽച്ചാരൽ

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ കയ്പ്പമണമുള്ള പാവൽവള്ളികളിൽ  മഞ്ഞപ്പൂക്കൾ പിടിക്കുവാൻ തിരക്ക് കൂട്ടുന്ന നേരത്ത് അനൗൺസ്മെൻറുകളുടെ വള്ളികൾ കഴിഞ്ഞ് തിരക്കുകളുടെ പാകമായ  കായകൾ വകഞ്ഞ് തീവണ്ടികൾ വള്ളികളിൽ വന്നുനിൽക്കുന്നു പാളങ്ങൾ  തീവണ്ടിവളളികൾ കാഴ്ച്ചയുടെ സ്റ്റേഷനിൽ ശബ്ദങ്ങളെ ഇറക്കുന്നു തിരക്കുകളെ ചരിക്കുന്നു പുറത്ത് ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ അവ നിരത്തിൽ  കടുക്കങ്ങളിൽ തൂക്കിയിടുന്നു  നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക്  ചാലു കീറുന്നു ഞാൻ മഴവെള്ളം അഴിക്കുന്നു നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ ഉടലിൽ തൂക്കുന്നു നടക്കുന്നു നമ്മൾ  പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു ഓട്ടോറിക്ഷകൾ  വാഹനങ്ങളിലെ മൈനകൾ അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ കടന്നുപോകുന്നു കൂടുകുടു ശബ്ദത്തിന്റെ അറ്റത്ത് നിന്ന് നീ ഒരു ഓട്ടോറിക്ഷ  കൈനീട്ടി ഇറുക്കുന്നു സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത് നാഭിയിൽ താമര പോലെ മീറ്ററിന്റെതുഞ്ചത്ത് ചെന്ന്  വിരിയും ഓട്ടോറിക്ഷകൾ തിരിഞ്ഞുനോക്കുമ്പോൾ ഓട്ടോറിക്ഷകൾ അവയുടെ ആകൃതികൾ ചെടിച്ചെട്ടികളിൽ നിന്നും  പിഴിഞ്ഞുകളയുന്നു കു

കലയണിഞ്ഞ ഒരു സംശയം ശിവനാകും വിധം

ശിൽപ്പി നിർത്തിയിടത്ത് നിന്ന് തന്റെ ധ്യാനം, ബുദ്ധൻ തുടങ്ങുന്നിടത്ത് കല നിർത്തിയിടത്ത് നിന്ന്, മാനം തുടങ്ങുന്നു അതായത്, ഉടൻകാലങ്ങളിലെ അകാലചന്ദ്രൻ ആ രാത്രിമാഞ്ഞുപോയി എന്ന  പാട്ടുപാടി  ഭിത്തിയിൽ തൂക്കും പാടുവാൻ  കാരണങ്ങൾ ഒന്നുമില്ലാത്ത ചിത്ര അറ്റത്ത്  സമുദ്രങ്ങളുള്ള കാത് വിരൽത്തുമ്പിൽ  മെടഞ്ഞിട്ട കനൽസ്പർശങ്ങൾ ഒരു തിരയെ കാതിൽ മെനഞ്ഞ് കടലിന്നരികിൽ തൂക്കുന്നു മെനഞ്ഞ മൈനയുടെ മടിയിൽ നടത്തത്തിന്റെ മഞ്ഞയുടുത്ത് കടൽത്തീരത്ത് കിടക്കുന്നു അടുത്ത് നിറം, കടലിന്റേയും മൈനയുടേയും ഊരിയിട്ട ചെരുപ്പിന്റെ അരികിൽ നടത്തത്തിന്റെ ഒരു ചട്ടിച്ചാന്ത് കാലുകളിൽ തട്ടും കടൽ അടുത്ത് ഇറങ്ങുവാനുള്ള ഒരാൾ വാതിലിന്നരികിൽ  ഏറ്റവും അടുത്ത അകലത്തിൽ കമ്പിയിൽ ചാരിനിൽക്കുമ്പോലെ കടലിന്നരികിൽ  അതിന്റെ ഇരമ്പത്തിൽ ചാരി ഞാനും എന്റെ മീനും മീൻമുളളുകൾ ഉള്ളിലുണ്ടാക്കുന്ന ശബ്ദത്തിൽ പിടിച്ചുനിൽക്കുന്നു മീൻമുള്ളുകളിൽ ചാരി, കാത് വെക്കുന്നു പകലിന്റെ നാലുമൂലകളുള്ള സൂര്യന്റെ ചിത്രമുള്ള ഒരു വിസിറ്റിങ്ങ് കാർഡാവും അസ്തമയം ആഷ് നിറമുള്ള സൂര്യൻ ഒരനധികൃത വിഷാദം തൂവാലയിലെ ചന്ദ്രനോട് മാനം പറയും അടക്കം ചന്ദ്രക്കലയായി അടക്കം, രഹസ്യത്തിൽ തങ്ങിനിൽക്കുന്നു തൂ

ഓണശരീരം

കത്തിച്ചുവെച്ച കർപ്പൂരം പോലെ ഓണം തീർന്നുപോകുന്നു തീ ബാക്കിയാവുന്നു കൊഴിഞ്ഞുവീണ വാകപ്പൂക്കൾക്കിടയിൽ എന്റെ തണൽ,  അണച്ചുവെച്ച ഓണം അതിന്റെ ചുവപ്പിനിടയിൽ എന്റേതല്ലാത്ത തണൽ തിരയും അതിന്റെ ഓണശരീരം  ഇലകളനങ്ങും പോലെ മാനത്തിന്റെ നീലകൾ അനങ്ങും സ്വരം ശലഭങ്ങളുടെ ബാൽക്കണി ഞാനും എന്റെ ശലഭങ്ങളും സോഡാക്കുപ്പിക്കുളളിലെ  ഗോലിപോലെ രണ്ട് കവിൾവെയിലുകൾക്കിടയിൽ കുടുങ്ങിക്കിടക്കും  എന്റെ വേനൽ  ശബ്ദത്തിന്റെ അടപ്പുള്ള സോഡാക്കുപ്പികൾ പൊട്ടിച്ച് എന്റെ മേഘങ്ങൾ,  നീലനിറത്തിൽ മാനമൊഴിച്ചുവെക്കുന്നു വീടിന്റെ മുറ്റത്ത് നായയെ ഒഴിച്ചുവെക്കുന്ന ടാപ്പിന്റെ അടുത്ത്, അതിന്റെ തുന്നൽയന്ത്രത്തിൽ ചിറകടികൾ തോരാത്ത തൂവലുകൾ ഇറ്റുവീഴും മാടപ്രാവുകളുടെ അയ തുന്നിയിടുകയായിരുന്നു എന്റെ ആകാശം കലണ്ടറിലെ നായയുടെ  നാവാകും ഞായർ എന്റേതല്ലാത്ത പ്രവൃത്തിദിനങ്ങളെ അത് നക്കിത്തുടക്കുന്നു ആന്തരീക തൂവലുകളുള്ള  ഉടലിന്റെ ദേശാടനപ്പക്ഷികൾ അത് ഉള്ളിലടക്കും ചിറകടികൾ ഒരവധിദിനത്തിലെ മാനത്തിന്റെ പകർപ്പ്  ഒരിലയിലെടുക്കുന്നു ഒരു ചില്ലയിലാക്കി അത് എന്റെ കിളികൾക്ക് നീട്ടുന്നു ചരിച്ചെടുക്കാവുന്ന ദ്രാവകമാവും സന്ധ്യ സൂര്യനിൽ എടുക്കും അസ്തമയത്തിന്റെ ഗാഢലായനി  പകൽ പരതി

കാലം കാനേഷുമാരി എന്ന് കവിതകൾ

വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ   സന്ദർശിക്കുന്നത് പോലെ മൊരിഞ്ഞ നാവ് അരപ്പ് പുരണ്ട അയാളുടെ വിരലുകൾ  ചെറുപയർതോരന്റെ ഗ്രന്ഥം  നഗരം തുറക്കുന്നു വേനലിന്റെ വിധിയുമായി  നഗ്നതയുടെ ആഴം കടക്കും സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത ഉടൽ അതിന്റെ കാനേഷുമാരിയിൽ പങ്കെടുക്കുന്നു ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ തൊട്ടാവാടി ഇല പോലെ  മടങ്ങുന്നു ഭഗവാൻ എന്ന ഇല അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ വിളിക്കുവാൻ പേരില്ലാതെ മരം എന്റെ മൃതദേഹം അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം മണ്ണുകളുടെ കലാശാല ചുവക്കുന്നഭ്രാന്തും ജമന്തിയും  അന്ത:പുരങ്ങൾ വകഞ്ഞ് ജമന്തിഇതളുകൾ വകഞ്ഞ് ഹസ്തരേഖകൾ തിരുത്തി ശരീരമില്ലാത്ത നഗ്നത പൗരാണികതയുടെ നഗരം കടക്കുന്നു. കൂണുകളും അവയുടെ ദൈവവും. ഒരിക്കൽ കൂടി പ്രണയം വനദേവതകളുടെ ഏകാന്തതയെ തൊട്ടു പൂക്കളിൽ തേൻ എന്ന പോലെ പ്രണയിക്കുവാനാവശ്യമായ നാണം എന്നിൽ ശേഖരിക്കപ്പെട്ടു ദിശകളുടെ  കൊത്തുപണികളിൽ പങ്കെടുത്ത് കാറ്റിലെന്നപോലെ  മടങ്ങും പൂക്കൾ കരിയില നിറങ്ങളിൽ മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ പച്ചിലകൾ കൊണ്ട് മേഞ്ഞ മഞ്ഞകോളാമ്പിപ്പൂക്കളിൽ 

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!

സൂര്യകാന്തിക്ക് കൈ കാണിക്കും സൂര്യൻ

സൂര്യകാന്തിയുടെ മുറ്റത്ത് നിന്നും ഭാഷയുടെ ടാക്സി പിടിക്കുന്നു മറ്റൊരു ഭാഷയ്ക്ക് കൈ കാണിച്ചു, വെറുതേ വഴി ചോദിക്കുവാൻ ഒന്നും ചെയ്യുന്നില്ല നീല കൂടുതൽ ചേർത്ത പൊന്മാൻ നിന്റെ കാതിന്റെ തുമ്പത്തെ മന്ദാരക്കടവ് കഴിഞ്ഞ്, ശരിയാണ് ജമന്തികൾ തോണികൾ ഒരുപക്ഷേ, മന്ദാരത്തോണികൾ തുഴഞ്ഞ് നീങ്ങിയതിന് ശേഷം വിരൽത്തുമ്പു വാക്കിലുരച്ച് കവിതയെഴുതുകയായിരുന്നു പഴയ കുടയുടെ സുതാര്യതയുള്ള  ചതുരപ്പിടി, മഴയിലുരയുമ്പോലെ ഗൃഹാതുരത്വത്തിന്റെ ഒരു  മധുരഗന്ധം പരന്നു കാതിന്റെയറ്റം പാട്ടിലുരയുമ്പോലെ ഒരു മഴത്തുള്ളിയിൽ, പാട്ടിന്റെ മെലഡികൾ പാർക്ക് ചെയ്യുമിടം മെലഡികളെ ക്കുറിച്ചുള്ള  നിന്റെ കാതിന്റെ പഠനം പൂർത്തിയാക്കിയതിൽ പ്പിന്നെ, ബുദ്ധന്റെ ചുണ്ടിൽ നിന്നും നിശ്ശബ്ദതയുടെ ശിൽപ്പത്തിലേക്ക് പറന്ന്, കൂടുതൽ വിടുതൽ നേടിയ പൂമ്പാറ്റ പൂമ്പാറ്റകളുടെ അഗ്രഹാരത്തിലെ നിന്റെ ഉടലിന്റെ കോലം പൂർത്തിയാക്കാതെ ഒരു ഈറൻ കെട്ടിവെച്ച് ഒരു വെളുപ്പാൻ കാലവും മടങ്ങുന്നു ഇറ്റുവീഴും മുമ്പ്, ഖനീഭവിച്ച ദു:ഖം എന്ന വാക്കിനെ ഒപ്പിയെടുത്തിട്ടുണ്ട്. ആരുടേതെന്നറിയാതെ ഇനി എവിടെ വെക്കും?

റിക്കവറീവെഹിക്കിളുകൾ

ശലഭങ്ങളുടെ റിക്കവറീവെഹിക്കിൾ മാത്രമാവും ആകാശം പ്രണയം  ഒരു റിക്കവറീവാഹനമാവുകയും ഉടലുകൾ, അതും കേടാവും മുമ്പ് വന്ന് കയറ്റിപ്പോവുകയും ചെയ്തു വർത്തമാനകാലത്തിന്റെ  വ്യാകരണം പോലെ തുടർച്ചയായി ഉടലുകൾ  കയറ്റിക്കൊണ്ട് പോകുന്നുണ്ടായിരുന്നു  കേടായരതി തടിലോറി പാലം കയറുമ്പോലെ എങ്ങും കയറുകളുടെ മുറുക്കം എങ്ങും കേടായലോറികൾ ആകാശത്തിന്റെ ജെസിബിയായി പണിയെടുക്കും മേഘം ആകാശം കയറ്റുകയും കൊണ്ടിറക്കുവാൻ ഒരിടമില്ലാതെ മേഘങ്ങൾക്കരികിൽ  പാർക്ക് ചെയ്യുകയും ചെയ്തു മാന്യുവൽ ആകാശത്തിന്റെ ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ് പരിശോധിക്കും എന്റെ ഭാഷ ആകാശം ഒരു നിഘണ്ടുവാകുകയും നീല അതിലെ ഒരു വാക്കാവുകയും മേഘം അത് പരിശോധിക്കാനെടുക്കുകയും ചെയ്തു കേടായ ഭാഷയെ അനുസരിക്കും എന്റെ വ്യാകരണം ഇറക്കിവെക്കുന്നില്ല ലോറികൾ എങ്ങും പഴഞ്ചൻ തടികൾ നിഘണ്ടുക്കൾ വാക്കുകൾ കയറ്റിയ പഴഞ്ചൻലോറികൾ ഭാഷ വ്യാകരണത്തിന്റെ റിക്കവറി വെഹിക്കിളുകൾ ഞാൻ തുടർച്ചയായി  പാലങ്ങളുടെ ചിത്രങ്ങൾ  എടുക്കുകയും കാക്കകളുടെ തോട്ടത്തിൽ കൊണ്ടുപോയി നാട്ടുകയും ചെയ്തു ക്യാമറകൾ, റിക്കവറിവെഹിക്കിളുകളാണെന്ന് കാക്കകൾ കറുത്തനിറത്തിൽ കരുതി കറുപ്പ് നിറങ്ങളുടെ റിക്കവറിവെഹിക്കിളായി നിറങ്ങൾ, മഴവിൽലോറിയ

തുറുപ്പ് ചീട്ട്

തലയിണയിൽ നിറയേ പുല്ല് നിറച്ച് അത് കിളിർത്ത് വരുന്ന   സ്വരത്തിന്റെ മടിയിൽ തലവെച്ച് ഞാൻ ഉറങ്ങുവാൻ പോകുന്നു തലയിണയിൽ രാത്രി അരികിൽ ചന്ദ്രക്കല ഒരു നക്ഷത്രത്തിന്റെ സ്റ്റാൻഡിട്ട്  ചാരി വെച്ചിരിക്കുന്ന ഭാരമുള്ള ബൈക്ക് പോലെ രാത്രി ഉരുണ്ടുരുണ്ട് വീഴാവുന്ന ചാക്കുകെട്ടുകൾ പോലെ അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്ന ബൈക്കിന്റെ ശബ്ദം, അതിനോട് താരാട്ടാകുവാൻ വന്യമായ ശബ്ദത്തിൽ ആവശ്യപ്പെടുകയായിരുന്നു ഇമകളിൽ നിന്നും വലിച്ചീമ്പി കുടിക്കാവുന്ന പാല് പോലെ ഉറക്കം നക്ഷത്രാകൃതിയുള്ള ക്ഷീണം ഉറക്കം എന്നത്  എന്റെ കുതിരയുടെ പേരല്ല ഗ്രാമാതിർത്തിയോട് ചേർന്ന് അടയ്ക്കുവാൻ പോകുന്ന കടയിൽ തുകലിന്റെ അതിരുകളുള്ള ജീനിവള്ളിക്ക്  ഞാനും എന്റെ കുതിരയും താരാട്ടിന്റെ ഭാഷയിൽ വിലപേശുന്നു മൈനയുടെ ഗീയർബോക്സിലെ തവിട്ട്ക്ലച്ച് അമർത്തിമാറാവുന്ന ന്യൂട്രലിന്നരികിലെ മഞ്ഞ  നിറം കൊണ്ട് തവിട്ടാണ് എന്റെ കാലുകൾ മൈനയുമായി ഞാനത്  നടക്കുമ്പോഴും പറക്കുമ്പോഴും പങ്കിടുന്നില്ല ചിനപ്പുകൾ നനച്ച് കാലുകൾ കുടഞ്ഞ് അരുവിയരുകിലെ എന്റെ ഉടലും അതിന്റെ കുതിരയും അതിന്റെ തവിട്ടുവേഗത്തിൽ മഞ്ഞയുടെ ഗീയറുമാറി മൈന അതിന്റെ തവിട്ട്നിറമുള്ള എട്ടുമണിയിരുട്ട് എന്റെ രാത്രിയിൽ

ശ്വാസബുദ്ധൻ

ഗസലിലെ വിഷാദങ്ങൾ ചെന്നെത്തി നോക്കും ദുഃഖത്തിന്റെ കിഴുക്കാംതൂക്ക് ഗസലുകളിൽ വിഷാദത്തിന്റെ സ്വരസ്ഥാനങ്ങൾ  എന്നാണ് ആരോപണം അതും ലളിതമായത് ക്ഷമിക്കണം എന്റെ ദുഃഖങ്ങൾക്ക് അതിനുത്തരമില്ല എന്ന സമീപനം  അപ്പോഴും ഗാനത്തിന് എന്ന് കരുതി  എന്റെ ദുഃഖങ്ങൾ വിശുദ്ധമാണെന്ന് അതിനർത്ഥമില്ല അത് നിർത്താതെ തുടരുന്നു കാതോർത്താൽ മാത്രം ശ്രദ്ധയിൽപ്പെടും വിധം ബുദ്ധശിൽപ്പങ്ങൾ  ശ്വാസമെടുക്കും ശബ്ദം മറ്റൊരു ശിൽപ്പത്തിലെ ശ്വാസം ബുദ്ധനല്ലാത്ത മറ്റൊരാൾ എടുക്കുന്നു ഗസലുകൾക്കപ്പുറം ഖവാലികൾ വഴിഞ്ഞൊഴുകും രാജസ്ഥാനീഹവേലികൾക്കരികിൽ ധ്യാനത്തിന്റെ ഗലീബോയിയായ്  പ്രത്യക്ഷപ്പെടും എന്റെ ശ്വാസബുദ്ധൻ ഇങ്ങ് തെക്ക് നീലനിറമുള്ള  വേഴാമ്പൽ ത്തൂവാലകൾ നീട്ടി  എന്റെ ഗ്രാമത്തിൽ മഴ വെക്കും ഖവാലി അങ്ങ് ദൂരെ ബവുൾഗായകനായ ബുദ്ധനെ മുട്ടിയുരുമ്മി എന്റെ പാട്ടിരിക്കുന്നു ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ കൈക്കുഴയിൽ കെട്ടിയിട്ടും എന്റെ പാതിമയങ്ങിയ ബുദ്ധൻ മഴയിൽ മുത്തുന്നില്ല ഒരു ഖവാലിയിലും പങ്കെടുക്കുന്നില്ല താളം കൊണ്ട് പോലും മുനിഞ്ഞ് വിരിയും ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ അതിനിടെ ബുദ്ധശിൽപ്പങ്ങളെ അതിനിശ്ചലം ടെറാക്കോട്ടാ നിറങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് അതിന

പഞ്ഞിക്കായകൾ ശ്മശാനങ്ങൾ

കാതുകളുടെ കാട് മുഖങ്ങളെല്ലാം മൃഗങ്ങൾ നഗ്നത, മനുഷ്യരെ മാത്രം ആക്രമിക്കുന്നു തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ അപകർഷതാ ബോധത്തിനും പിന്നിൽ  മൃഗങ്ങളെ പിന്തുടരുകയായിരുന്നു ലജ്ജ പെറ്റുകിടക്കും ഉടലിന്റെ മടയിൽ പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും നഗ്നതയുടെ കുഞ്ഞുങ്ങൾ  പൂക്കളും നഗ്നതയും അവയുടെ  ആറുമണി ശ്മശാനങ്ങളും നഗ്നതയുടെ  കൊത്തുപണികളുള്ള ശിൽപ്പശാല  പതിയേ ശ്മശാനമാകുന്നു പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു പങ്കെടുക്കുന്നവരെല്ലാം പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ കടന്നുവരവുകളുടെ അതിഥി ഓരോരുത്തരും  അവരവരുടെ ശ്മശാനത്തിന്റെ അരികിലിരിക്കുന്നു ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം ഓരോരുത്തരും താഴേക്കിറക്കുന്നു ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ അതിഥി ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം അതിശയം മാത്രമാവും മനുഷ്യൻ കടന്നുവരവിൽ നീല പുരട്ടി ആകാശം ഇന്നൊരിത്തിരി സാവകാശം ഒരു പൂർണ്ണവിരാമത്തെ കണ്ട് മൃഗത്തെപ്പോലെ മുരളും ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം അതിഥികൾക്ക് സമാന്തരമായി രൂപപ്പെടുന്നതെന്തും പൂവാകുന്നതിൽ നിന്നും നഗ്നതയെ ശലഭങ്ങൾ മാത്രം തടയുന്നു അടക്കുവാനാക

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!

3 ആയുസ്സിന്റെ കല്ലിൽ ഉയിരിന്റെ കൊത്തുപണി അരികിൽ, മായുന്നത് മാത്രം കുറിച്ചുവെക്കുന്നു പൊടിയടങ്ങാൻ തളിക്കും ജലം, വിരൽ പോലെ കവിത എഴുതിപ്പോയാൽ എന്ത് ചെയ്യും? എഴുതാതിരുന്ന ഒരാളുടെ  കാലടിക്ക് മുകളിൽ ഇല്ലാതായത് പോലെ ഉടൽ, അത് പ്രതിധ്വനിക്കും ശൂന്യത തിരമാലകൾ തമിര് വെക്കും ഒച്ച കപ്പലുകൾ ഉടച്ചെടുക്കും, ക്വാറിയാകും കടൽ തളിക്കപ്പെടുന്നുണ്ടാവണം ജലം അടങ്ങുവാനുണ്ടാകില്ല പൊടികൾ അഭയാർത്ഥിയാം ജമന്തി ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്, മുല്ലപ്പൂവിലിടുന്നു പൂക്കൾക്കൊപ്പം മയങ്ങുന്നു 1 ജനിക്കുന്തോറും ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം അരികിൽ ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ പല ഭാഷകളിലേക്ക് പല ദേശങ്ങളിലേക്ക്,  അതിന്റെ ആന്ദോളനം ഒപ്പം പറക്കും പക്ഷികൾ എന്തൊരു ശിൽപ്പമാണ് ഉറക്കം പണിഞ്ഞുതീരാത്ത താമരയുടെ  നാഭിക്കൂട് ഉടലിൽ നാഭിയൊരു താക്കോൽക്കൂട്ടം അത് ജനിക്കുന്തോറും കിലുങ്ങുന്നു ഭാഷയുടെ പക്ഷി  കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര് ഉയിരിൽ ഭ്രാന്തിന്റെ കിളിക്കൂട്  ഉടലിൽ ആത്മാവിന്റെ കീചെയിൻ പോലെ  കവിത കൊണ്ടുനടക്കും ഭാഷ സുഷിരത്തിന്റെ ഉപ്പിലിട്ട് കൊത്ത് സൂക്ഷിക്കും മരങ്കൊത്തി മരത്തിന് പുറത്

എഴുതാതായതിൽ പിന്നെ

ഞാൻ കവിതകളൊന്നും എഴുതാതായതിൽ പിന്നെ, ഇനിയും  ബോർഡ് വെയ്ക്കാത്ത ബസ്സിൽ  ഒരു യാത്രികൻ കയറിയിരിക്കുമ്പോലെ ഇനിയും  എഴുതിത്തുടങ്ങാത്ത കവിതയിൽ ഒരു വാക്ക് കയറിയിരിക്കുന്നു അത്  ഭാഷ മുറിച്ചുകടക്കും വാക്കുകളെ  അകാരണമായിനോക്കുന്നു ഒരു വാക്ക് മാത്രമുള്ള ഭാഷയായി നോട്ടത്തിന്റെ മുറ്റത്ത് നിൽക്കും പ്രണയം മഴയ്ക്ക്മുമ്പ് പെയ്യും തുള്ളിപോലെ നോട്ടങ്ങളിൽ നിന്നുതുളുമ്പും അകാരണം എന്ന വാക്ക് ദൂരെ, എന്റെ അടിസ്ഥാനവർഗ്ഗഉടലിനെ അഭിസംബോധന ചെയ്ത് സംസാരിക്കും എന്റ ഭരണഘടനാഉടൽ ഒരു കേടായ കാർ അതും പഴയത് റോഡരികിലേക്ക് മാറ്റിനിർത്തി ബോണറ്റ് ഉയർത്തിനോക്കുമ്പോലെ   എന്റെ അടിസ്ഥാനവർഗ്ഗ ഉടൽ ജീവിതത്തിന്നരികിലേയ്ക്ക് മാറ്റിനിർത്തുന്നു. ഭരണഘടന, ഉയർത്തിനോക്കുന്നു ശബ്ദമില്ലാതെ ഇരമ്പും  ആത്മാഭിമാനം ഒരു വാഹനമല്ല അസ്തമയം അതിൽ യാത്രികനായിപ്പോലും കയറിയിട്ടില്ല സൂര്യൻ ഷർട്ടിന്റെ കോളറിൽ തുന്നിപ്പിടിപ്പിക്കും തയ്യൽക്കടയുടെ പേര് പോലെ ഒരു ലേബലാവുകയാണ് നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ടിന്റെ വരി അതും കേട്ടുതുടങ്ങാത്ത പാട്ടിലുള്ളത് 'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു' എന്ന പാട്ട്  പതിയേ ഒരു ഷർട്ടാവുന്നു എല്ലാ ഉടലുകളും പ്രവാസിയാവും നഗരത്തി

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ ഭാഷയുടെ പിറകേപോകും മുമ്പേ കവിതയെന്ന് പേരിടുംമുമ്പേ പണ്ടുപണ്ടാണ് ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ വീടുകളിൽ, ചിത്രങ്ങൾ ഫ്രൈയിം ചെയ്ത് തൂക്കും മുമ്പേ അവയിൽ ഇരുനിറങ്ങൾ പഴക്കങ്ങൾക്കൊപ്പം വിരുന്നുവരും മുമ്പേ ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ അരികിൽ വാഹനങ്ങൾ  തെരുവുകൾ കോരിയൊഴിക്കും മുമ്പേ ചുവരുകളിൽ, ഫ്രൈയിമുകൾ ശൂന്യത തിരയും മുമ്പേ ചിത്രങ്ങൾ ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ ഒരു പക്ഷേ, ഏകാന്തത പോലും ഉണ്ടാകും മുമ്പേ തികച്ചും ശൂന്യതകളുടെ ഫ്രൈയിം മുന്നോട്ട് പോകും മുമ്പേ ആകാശത്തിന്റെ സ്വകാര്യതാനയം, അതും രൂപം കൊള്ളും മുമ്പേ മേഘങ്ങൾ ടിക്ക് ചെയ്യുവാൻ  നിർബന്ധിതരാവും മുമ്പേ തന്നെ പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ ഭാഷയ്ക്കിരുവശവും വീടുകൾ അതിൽ വീടുകൾക്കകത്തും പുറത്തും പെരുകും ചുവരുകൾ മൺധമനികളിൽ ചിതലുകൾ മണ്ണ് കരുതുമ്പോലെ കാലം,  വൃത്തത്തിൽ  ചതുരത്തിൽ  കവിതകൾ കരുതുന്നു ചിതലുകൾ, കാലം മണ്ണ്,  എന്ന് ഭാഷ വേർതിരിയും മുമ്പാണ് എന്റെ ഭാഷ ചിതലിനെ പരിശീലിപ്പിക്കുന്നു കവിത എന്ന് അതിനേ പേരുചൊല്ലിവിളിയ്ക്കുന്നു കാലം മണ്ണിനെ  കവിതകൾ മനസ്സിനെ വിരലുകൾ നിരത്തി എഴുത്തിനിരുത്തും മുമ്പാണ് അരണികൾ കടഞ്ഞ

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം ആകാശം വാതിൽ തുറന്നുകൊടുക്കുന്നു ഒരു വീജാവരിയാകും പകൽ പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം വാഴത്തട നുറുക്കുമ്പോൾ ഊർന്നുവരും നൂലുപോലെ  വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു. നിശബ്ദം നെറ്റിയിലണിയും കുങ്കുമമാകും ശബ്ദം നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക് പറത്തിവിടുന്നു അമ്പലവിരലിന്നരികിലെ പള്ളിവിരൽ. എന്റെ വിരൽ, അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു പതിയേ എന്ന വാക്കിനും അതിലും പതിയേ മുത്തം വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ അരുമയായ മറ്റൊന്നിന്റെ കൊത്തുപണി വേനലിന്റെ പതാകയുള്ള സൂര്യൻ മുൻകാലുകളിൽ നിശ്ചലതയുടെ കൊത്തുപണികളുള്ള കിഴക്കെന്ന കുതിര അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു ചേക്കേറുന്നതിന്റെ ചിനയുള്ള മരത്തിന്റെ കുതിരകളെ അതിന്റെ ചിനപ്പിൽ നിന്നും  കിളികൾ മാറ്റിക്കെട്ടുന്നു യുദ്ധത്തിന്റെ മറുകുള്ള സമാധാനം പകയുള്ള ഒരു വാക്കാവുകയാവണം മരണം ഒരാൾ ആത്മഹത്യചെയ്യുമ്പോൾ അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു പിന്നീട് അത് സമൂഹം, പങ്കി

മണ്ണുമാന്തി സൂര്യൻ

സൂര്യൻ സന്ധ്യയിൽ,  ഒരു മണ്ണുമാന്തിയാണന്ന് അത് സന്ധ്യയും മാന്തുന്നു തൊട്ടിൽ കയറുള്ള ഇരുട്ട് എന്റെ ഭാഷ അതിൽ മയക്കം കാലത്തിലേയ്ക്കും കവിതയിലേക്കും അതിന്റെ ആന്ദോളനം നക്ഷത്രങ്ങൾക്കിടയിൽ രാത്രി കുഴിച്ചെടുക്കും  ഇരുട്ടിന്റെ എക്സ്ക്കവേറ്റർ ഏകാന്തതയുടെ ഉടൽമാന്തി നേരമാണ് അതിന്റെ ഉയർത്തിയ യന്ത്രക്കൈ എന്റെ അന്തികൾ കുഴിച്ചെടുക്കുന്ന വിഷാദത്തിന്റെ യന്ത്രക്കൈയ്യുമായി നീങ്ങിനീങ്ങിപ്പോകും ചന്ദ്രൻ കോരിയെടുത്ത നീക്കം മേഘങ്ങളായി മാനം അരികിൽ കോരിവെയ്ക്കുന്നു നീക്കത്തിന്റേയും നേരത്തിന്റേയും അരികിലിരിക്കും മാനം ഒരു നീക്കത്തിന്റെ മുഖം, കോരിയെടുത്ത് മേഘം നിനക്കെന്റെ ആനന്ദം കാണുവാൻ കൊതിയില്ലേ ദൈവമേ എന്ന ചോദ്യം മേഘമാവുന്നു നേരത്തിന്നരികിൽ കോരിവെയ്ക്കുന്നു പുലരി, സൂര്യകാന്തിയേപ്പോലെ  അരികിൽ വിരിയും മണ്ണുമാന്തികൾ.

ചിമിഴുടൽ ബുദ്ധൻ

അത്രമാത്രം റിവേഴ്സിലേയ്ക്ക്  അനന്തമായി തിരിയും സ്റ്റീയറിങ്. ഒരു പക്ഷേ തിരിച്ചുതീരാത്ത  ഒരു സ്റ്റീയറിങ് ഉണ്ടെങ്കിൽ അത് എന്നാവും,  അതിന്റെ ഒത്തുതീർപ്പുചർച്ചകളിൽ, ജീവിതത്തോട് ഉടൽ ധ്യാനത്തിന്റെ മുത്ത് ചിമിഴുടൽ ബുദ്ധൻ ശിൽപ്പത്തിന്റെ സെൽഫിയിൽ, ബുദ്ധൻ പാർക്ക് ചെയ്യും വിധം ഒരു പക്ഷേ ധ്യാനത്തിന്റെ എച്ച് ആര് തൊടും എന്ന വാക്കിന്റെ വൈപ്പർ പെയ്ത്തുമറിയ്ക്കും മഴ തോന്നലിന്റെ ഒരു ഗിയറാണ് പൂണുലിട്ട ഉടൽ  ശിൽപ്പം ഒരു ബുക്കാണെങ്കിൽ അതിന്റെ എത്രാമത്തെ പേജിലാണ് ധ്യാനം എന്നതിന്റെ സൂചിക.

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1 ദൈവത്തിന്റെ പക്ഷി പറക്കുന്നു ദൈവം നടക്കുന്നു  ദൈവത്തിന്റെ  ഇടങ്കൈയ്യിൽ  പക്ഷിയുടെ ചിറക് ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത പക്ഷിയുടെ തൂവൽ പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം ആ ദൈവത്തിന് പക്ഷിയില്ല 2 ഞാൻ നടക്കുന്നില്ല ഞാൻ നിൽക്കുന്നില്ല ഓടുന്നുപോലുമില്ല ഞാൻ ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ,  ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത് അതിനാൽ അത് പറക്കുന്നില്ല  പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ 3 എന്നിട്ടും എന്റെ നിശ്ചലതയുടെ വേഗത  ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ ആത്മാഭിമാനത്തിന്റെ വേദന ഭാഷാവധാനതയെ മറികടക്കുന്നു ഉയരത്തിൽ പറക്കും പക്ഷി ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം അനുഭവപ്പെടും അവധാനത എന്റെ ഭാഷയ്ക്ക് ഉടമസ്ഥനില്ലാത്ത വേദന കൊണ്ട് ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ് ദൈവം 4 ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു ദൈവത്തിന് മുഖമില്ല ഓരോ പക്ഷിയും ഒരു അപേക്

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ  അതിരാവിലെ പക്ഷിമുറ്റത്ത് വന്ന് വീണുകിടക്കുമാകാശം അതിലെ മേഘങ്ങളുടെ ക്ലാസിഫൈഡ്സ്. അവൾ കിളികളുടെ ഹവേലി അവളുടെ പരിസരങ്ങളിൽ അവയുടെ ഡാൽമേഷ്യൻ പാടുകളുമായി നടക്കുവാനിറങ്ങും, എന്റെ ഹമ്മിങ്ങുകൾ  അതിനിടയിൽ ഒരു പാട് മറ്റൊരു പാടിലേയ്ക്ക് ചൂട് ചായ പോലെ  ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ അവൾ,  പിൻകഴുത്തിന്റെ തൂവലുള്ള പക്ഷിക്കുഞ്ഞ്  ചുണ്ടിൽ വന്നിരുന്ന് ഉമിനീരിന്റെ  ചുള്ളിക്കമ്പുകൾക്ക് തീയിട്ട് ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട്  മേയുന്നതിന്റെ അയ കെട്ടി ഉടലിൽ  താഴ്വാരത്തിന്റെ സെറ്റിട്ട് വിരലുകൾക്കരികിൽ ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ അലക്കിവിരിക്കുകയാവും അവൾ ഇറുത്ത്, വിരിയുന്നതിന്റെ അരികിൽ, പൂക്കൾ വെക്കും സൂര്യജാരൻ എന്നൊരു വാക്ക് അത് വിരിയുവാനുളള  എല്ലാ മൊട്ടുകൾക്കും മേലെ തട്ടിമറിയ്ക്കുന്നുണ്ട് തലേരാത്രിയിലെ ഇരുട്ട് എന്തൊരുവാക്കാണ് സൂര്യജാരൻ! അദ്ഭുതംകൂറുന്നുണ്ട് ജാലകത്തിന്നരികിലെ, തുന്നിയ തിരശ്ശീലയുടെ  പണിയെടുക്കും ഋതുക്കൾ ജാരൻ എന്ന വാക്കായാൽ അത് ചുറ്റിപ്പറ്റി ഒരിത്തിരി ഇരുട്ടുവേണം  അതാണ് പതിവ് അത് പകലായാൽ പോലും, അതാണ് നാട്ടുനടപ്പ് മുലഞെട്ടുകൾ അരികിൽ കരുതും കറുപ്പ് പോലെ, അത് മൈനകൾ ആവർത്തിച്ച

പനി ചിതൽ എന്ന് ചിത്രങ്ങൾ

എൻജിൻ സ്റ്റാർട്ട്ചെയ്ത് നിർത്തിയിട്ടിരിക്കുന്ന  വണ്ടിയുടെ ഇരമ്പം, ഉടലിൽ ഒന്ന് നിർത്തി, പനിയ്ക്ക്  മഞ്ഞനിറം കൊടുക്കുകയായിരുന്നു ഉടലിന്റെ റോഡ്റോളറായി പണിയെടുക്കുകയായിരുന്നിരിക്കണം പനി  കാലിലെ അക്വേറിയത്തിൽ മീനുകളായി  നീന്തുവാൻ വരും  അവളുടെ വിരലുകൾ അവയ്ക്ക് പനിയില്ല  ചൂടുമാത്രം തള്ളവിരലിലെ അക്വേറിയത്തിൽ വിരലുകൾ വെള്ളാരംങ്കല്ലുകൾ അരികിൽ കല്ലുകളായി കൂട്ടിവെയ്ക്കും മറ്റുവിരലുകൾ അരികിൽ ജാലകങ്ങളുടെ ശേഖരമുള്ള ദൈവം എത്തിനോട്ടങ്ങളുടെ വള്ളിച്ചെടി കൈയ്യെത്തി മീനിന്റെ കണ്ണുകളിൽ ദൈവത്തിന്റെ എത്തിനോട്ടം ഇട്ടുവെയ്ക്കുന്നു ഞാനത് തട്ടിപ്പറിക്കുമോ എന്ന് മീനുകൾ അപ്പോഴും ഭയപ്പെടുന്നു പനി തട്ടിപ്പറിച്ചോടും കുട്ടിയാവും ദൈവം മീനുകളുടെ കണ്ണിലെ ഭയം  ദൈവം തിരുത്തുന്നു എത്തിനോട്ടം നിലനിർത്തുന്നു ദൈവത്തിന്റെ കണ്ണിലെ എത്തിനോട്ടങ്ങളുടെ സ്റ്റെതസ്ക്കോപ്പ് എന്റെ ഹൃദയം, മീനുകൾക്ക് താഴെ  അവയുടെ പരിശോധനകൾക്ക് വിധേയം പരിശോധിക്കുന്തോറും അവയുടെ നീന്തലുകൾ ഇട്ടുവെയ്ക്കും കുപ്പിയായും ഹൃദയം എന്നിൽ മീനുകളുടെ നീന്തലുകളുടെ ശേഖരം കവിത തിന്നുന്ന ചിതലാണ് മനുഷ്യൻ അത് ചുവരിലെ ചിത്രത്തിലെ ദൈവത്തിന്റെ ആത്മഗതമാവുന്നു അക്വേറിയത്തിലെ കുമിളകൾക

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ ഒരാകാശം കൊണ്ടുപോകുന്നു നിലത്തിറക്കി വെയ്ക്കുവാൻ,  മാത്രം ഒരു തുമ്പിയെ വിളിക്കുന്നു. എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും വാക്കിന്റെ ഏകാന്തത, ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു തുമ്പിയാവുന്നു കേൾവിയുടെ  നിലാവിലേയ്ക്ക് നീളും വിരലുകൾ  കാതുകൾ  നിലാവെടുത്തു വെയ്ക്കുമ്പോൾ, കേൾക്കും ശബ്ദം  എന്ന് വിശദീകരിക്കുമ്പോൾ അതിൽ ചിറകുകൾ പുരളുന്നു എഴുതിയ കണ്ണിലെ  വാക്കിലെന്നോണ്ണം വാലും നീളുന്നു കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ  ദൂരം എന്ന അതിന്റെ പേരിന്നരികിൽ ഒരു ഇലയിലിരുന്നുരുളും മഞ്ഞുകണത്തെ  എന്റെ തുമ്പി ചെന്നുതൊടുന്നു മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി 2 ഒരു ചതുരംഗത്തിലും  കരുവാകുന്നില്ല മഞ്ഞ്, അരിച്ചുകയറുന്ന സ്വരത്തിൽ  ഓരോ മഞ്ഞുതുള്ളിയും പാടുന്നു ഹസ്തരേഖകൾ അഴിച്ചെടുക്കും ആകാശം ഒരിലയിൽ, മറ്റൊരു മഞ്ഞുകണത്തെ  ഇറക്കിവെച്ച പാൻഥന്റെ കൈ, ഇലകൾ നോക്കുന്നു കടുത്ത മഴയുണ്ടായിരുന്നു ആരോടും പറഞ്ഞില്ല ആരും നനഞ്ഞില്ല മായ്ച്ചുകളയുവാൻ മാത്രം  മഴക്കരികിൽ എഴുതി ആരും അറിഞ്ഞില്ല എന്ന വരി ആരും വായിച്ചില്ല ആയതിനാൽ ഒന്നും മാഞ്ഞില്ല ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ  എന്