Skip to main content

Posts

Showing posts from March, 2022

പുറത്തുകടക്കുന്നു

വാക്കിന്റെ സ്വീകരണമുറിയിൽ ഒരതിഥിയായി പണിയെടുക്കുകയായിരുന്നു കവിത ആകാശത്തിന്  വിളമ്പുന്ന ഒരതിഥിമേഘത്തിന്റെ പാതി ആരുടെ നിശബ്ദതയാണ് വാക്ക് എന്ന സംശയത്തെക്കുറിച്ച് പുറത്തേയ്ക്കിറങ്ങി ഒരെത്തിനോട്ടം കുറിച്ചിടുന്നു 2 നിശ്ശബ്ദതയുടെ തുള്ളികൾക്കും കള്ളത്തിനും പിന്നിൽ  ഞാൻ  എനിയ്ക്ക് പിന്നിൽ ആരുമില്ല സത്യം പോലും ഞാൻ മഴ നോക്കുന്ന  കള്ളത്തിന്റെ പഞ്ചാംഗം മഴപെയ്യുമ്പോൾ  വാരിക്കീഴ് ചെയ്യുന്നപണി  എന്റെ കവിതയിലെ ആദ്യവരി ചെയ്യുന്നു ഞാനതിന്റെ കീഴെ മടുപ്പെന്ന് രേഖപ്പെടുത്താവുന്ന ആഴത്തിന്റെ തുടക്കം 32 അലോസരപ്പെടുത്തിയേക്കാം കവിത  അതിന്റെ നീളം കള്ളങ്ങളിൽ തോരണത്തിന്റെ രൂപത്തിൽ കള്ളം മുറിച്ചെടുക്കുന്നു അലോസരങ്ങളിൽ മടുപ്പുകളിൽ നീളത്തിൽ തൂക്കുന്നു കാലത്തിന്റെ അലോസരം സമയമാകുന്നത് പോലെ കൃത്യം ചുണ്ടിൽ  അവസാനം തൊട്ടതിന്റെ പാടുള്ള മടുപ്പിന്റെ മട്ടടിഞ്ഞ കാപ്പിക്കപ്പ് വാക്കിന്റെ കാപ്പിക്കപ്പുകളിൽ കവിത നീക്കി നീക്കി വെയ്ക്കുന്നു ഒപ്പം മടുപ്പും. 34 മഴ പെയ്യുമ്പോൾ അർദ്ധസത്യങ്ങളുടെ കുടം  പുറത്തെടുത്ത് വെച്ച്  ശേഖരിയ്ക്കാറുണ്ടായിരുന്ന ഭൂതകാലത്തിന്റെ ജലം മഴയ്ക്ക് താഴെ പക്ഷി ഒരു പെയ്ത്തുകല്ല്  കുടം പാതി  അതിൽ ജലം പാതി അർദ്ധസത