സൂര്യൻ പങ്കിടുന്നുണ്ട് ഭാരം ഭൂമിയുമായി പകലിന്റെ ഓരം ചേർന്ന് വെയിലിന്റെ ഭാരം കിളികൾ ഭാരത്തിന്റെ തെരുവോര വിൽപ്പനക്കാർ അപ്പൂപ്പന്താടിയും വിത്തും ഒരു നേരത്തിന്റെ വിത്ത് വാങ്ങിക്കൊണ്ട് പോകുന്നു അപ്പൂപ്പന്താടിയുടെ ഭാരം ഭാരമില്ലായ്മയുടെ നടരാജ വിഗ്രഹം പോലെ ഭാരത്തിന്റെ നൃത്തചോട്ടിൽ ചലനത്തിന്റെ ജടവളർത്തിയ ഒരപ്പൂപ്പന്താടിശിവൻ. നേരം ഒരപ്പൂപ്പന്താടി ശിവൻ ശലഭം യുഗങ്ങളോളം പഴക്കമുള്ള ഒരു സതി യുഗങ്ങളോളം പഴക്കമുള്ള ആൺഭ്രാന്താവുകയാണ് ദൈവം ഒരു പെൺപൊട്ടിച്ചിരികൾക്കും തളയ്ക്കുവാനാകാതെ ചന്ദ്രന് താഴെ ചുരുട്ടിവെച്ച പുഴ താഴേയ്ക്ക് നീട്ടി അരയ്ക്ക് താഴേയ്ക്ക് മാത്രം കിടക്കുവാൻ തുടങ്ങുകയാണ് എന്റെ ദൈവം അകാരണമായി പരിഭ്രാന്തനാവുകയാണ് എന്റെ ദൈവം. ഒഴുക്കുള്ള ശ്മശാനത്തിലെ ഒഴുകുന്ന ജഡത്തിലേയ്ക്ക് ഞാൻ മാറിക്കിടക്കുന്നു. നിശ്ചലമായി ഒഴുകിപ്പോകുവാൻ എന്റെ നിശ്ശബ്ദനൃത്തത്തെ അനുവദിയ്ക്കുമായിരിയ്ക്കും ഒരു നോക്കിന്റെ ദൈവഭാരം.
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...