Skip to main content

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത
ഒരു മഴയുടെ കിടക്കയിൽ
തെറ്റി കിടക്കുന്നു നമ്മൾ

നനയണോ ഉണങ്ങണോ
എന്ന് ചോദിച്ചു
ഉരുണ്ടു കളിക്കുന്നുണ്ട് 
ഉടലുകൾ

അപ്പോൾ നമ്മളിൽ നിന്ന്
മാറിക്കിടന്ന 
വസ്ത്രവികാരങ്ങൾക്ക്
വെയിൽ തീ 
പിടിപ്പിക്കുകയായിരുന്നു 
ഉള്ളിൽ

നമ്മൾ വലിയ്ക്കാത്ത
ഒരു പുക
വഴി ചോദിച്ചു വഴി തെറ്റി വന്ന
ഉടനെ
വഴി പിഴയ്ക്കുന്നു
നമ്മൾ

ഇനി കണ്ണടച്ച് നമുക്ക്
പ്രാർത്ഥിക്കാം
ഈശ്വരാ
വഴി പിരിയാതിരിക്കട്ടെ 
തമ്മിൽ 

Comments

  1. ചില നിമിഷങ്ങളിലെ വഴിതെറ്റലുകൾ ...ജീവിതകാലം മുഴുവൻ ആശ്വാസം ആകും ചിലപ്പോൾ :p

    ഒരുപാടിഷ്ടമായി എഴുതുന്ന രീതി.

    ReplyDelete
    Replies
    1. നന്ദി കീയക്കുട്ടി വളരെ സന്തോഷം ഈ വരികൾക്ക് പ്രോത്സാഹനം തരുന്ന വാക്കുകൾക്ക്

      Delete
  2. Replies
    1. കുറച്ചു തെറ്റിയിരുന്നു ഇപ്പോഴും എത്തിയിട്ടില്ല ശ്രമത്തിലാണ് നന്ദി സ്നേഹപൂർവ്വം

      Delete
  3. തെറ്റിയോ തെറ്റാലിയോ

    ReplyDelete
    Replies
    1. ഹ ഹാ തെറ്റാലി തന്നെ സ്നേഹപൂർവ്വം നന്ദി സുഹൃത്തേ

      Delete
  4. നേര്‍വഴി കാട്ടിടട്ടേ!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടന്റെ അനുഗ്രഹം പോലെ സ്നേഹപൂർവ്വം

      Delete
  5. നനയണോ ഉണങ്ങണോ
    എന്ന് ചോദിച്ചു
    ഉരുണ്ടു കളിക്കുന്നുണ്ട്
    ഉടലുകൾ

    എന്ത് വേണം എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശനം.
    അപ്പോഴേക്കും കത്തെണ്ടതൊക്കെ കത്തിക്കഴിഞ്ഞിരിക്കും.

    ReplyDelete
    Replies
    1. അതെ വളരെ ശരിയാണ് റാംജി ഭായ് ഉളം കയ്യില ഒതുങ്ങാത്ത ജീവിതം വളരെ നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  6. നേർവഴിക്കങ്ങവൻ കൊണ്ടു പോയീടട്ടെ.

    നന്നായി എഴുതി ഭായ്. ഇഷടം.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം വളരെ സന്തോഷം ഇപ്പോഴും ഈ വഴി വരുന്നതിനു ഈ പ്രോത്സാഹനത്തിനു സ്നേഹപൂർവ്വം

      Delete
  7. കവിത ആസ്വദിക്കാനെ അറിയൂ - അത് വിനിമയം ചെയ്യുന്ന ഭാവതലത്തെ വിവരിക്കാൻ അറിയില്ല ......

    ReplyDelete
    Replies
    1. വളരെ സ്നേഹം പ്രദീപ്‌ മാഷേ തുറന്നു പറയാല്ലോ ഇടയ്ക്ക് എഴുതാനുള്ള ഒരു ആത്മവിശ്വാസം തന്നെ പോയിരുന്നു ശരിക്കും ഒന്നും എഴുതാൻ കൂടി തോന്നാത്ത അവസ്ഥ ഇത് പോലുള്ള വാക്കുകൾ മുഖങ്ങൾ ആണ് പ്രചോദനം ആയി നിന്നത് വെളിച്ചം തന്നത് സന്തോഷത്തോടെ നന്ദി

      Delete
  8. വഴി തെറ്റാതെയിരിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി സാജൻ വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  9. ഈശ്വരാ
    വഴി തെറ്റാതിരിക്കട്ടെ
    ആശംസകൾ...

    ReplyDelete
    Replies
    1. വളരെ സ്നേഹം മാഷേ ഈ വാക്കുകൾ നന്ദിപൂർവ്വം

      Delete
  10. ഈശ്വരാ
    വഴി തെറ്റാതിരിക്കട്ടെ.... Njaanum praarthikkatte.

    ReplyDelete
    Replies
    1. ഡോക്ടര മനശാസ്ത്രം അറിയുന്ന ഡോക്ടര അല്ലേ വഴി തെറ്റില്ല വളരെ നന്ദി ഡോക്ടര

      Delete
  11. തലങ്ങും വിലങ്ങും വഴികളാണ് ...വഴി തെറ്റിയില്ലങ്കിലേ അത്ഭുതമുള്ളൂ

    ReplyDelete
    Replies
    1. അതെ ഒന്ന് വഴിമാറി നോക്കിയതാണ് അത് കുഴപ്പം ആയി അനുരാജ്

      Delete
  12. എപ്പോഴും തെറ്റിപ്പോകാന്‍ സാധ്യതയുള്ള എന്തെല്ലാം വഴികള്‍ ..

    ReplyDelete
    Replies
    1. നന്ദി മൊഹമ്മദ്‌ ഭായ് വളരെ സന്തോഷം വാക്കുകൾ സ്നേഹപൂർവ്വം

      Delete
  13. വഴിതെറ്റാതെ കവിതകള്‍ വരട്ടെ. കുറെദിവസമായി കാണുന്നില്ലാരുന്നല്ലോ

    ReplyDelete
    Replies
    1. അജിത്‌ ഭായ് വളരെ ശരിയാണ് ബ്ലോഗ്ഗ് ഒന്ന് കുറയ്ക്കാം എന്ന് കരുതി ആണ് ഫേസ് ബുക്ക്‌ ഒന്ന് സജീവം ആയതു അത് ആക കുഴപ്പം ആയി അവിടെ പെട്ടു! പിന്നെ എഴുതാനുള്ള ഒരു ആത്മവിശ്വാസം ഇടയ്ക്ക് വല്ലാതെ നഷ്ടപെട്ടു ഇടയ്ക്ക് നിസ്തുൽ രാജ് ഫേസ് ബുക്കിൽ വച്ച് ബ്ലോഗ്ഗിനെ കുറിച്ച് സംസാരിച്ചു അങ്ങിനെ ആണ് അവിചാരിതമായി വീണ്ടും ഒന്ന് എഴുതാൻ കഴിഞ്ഞത് വളരെ സന്തോഷം അജിത്ഭായ് ഈ പ്രോത്സാഹനത്തിനു സ്നേഹത്തിനു

      Delete
    2. എഫ്.ബി വെറും നേരം പോക്കിന്,
      ബ്ലോഗ്‌ അല്ലോ നമുക്കു ജീവിതം.

      Delete
    3. ജോസ്ലെട്റ്റ് വളരെ ശരിയാണ്

      Delete
  14. വഴി എന്നത് മുൻനിശ്ചയപ്രകാരം ഉള്ളതാണെന്ന് ധരിക്കുന്നവർക്കുമാത്രമേ വഴിപിഴയ്ക്കലുകളെ ഭയക്കേണ്ടതുള്ളൂ. അല്ലാത്തവരെല്ലാം സ്വന്തം വഴിതെളിച്ച് മുന്നേറുന്നവരാണ്‌.

    ആശംസകൾ

    ReplyDelete
    Replies
    1. ഹരി നാഥ് വളരെ നന്ദി നല്ല വായനയ്ക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  15. വഴി തെറ്റിയ ബൈജു തിരിച്ചു വന്നതിൽ സന്തോഷം.

    ReplyDelete
    Replies
    1. ബിപിൻ മാഷെ വളരെ സന്തോഷം നന്ദി സ്നേഹപൂർവ്വം വായനയ്ക്കും അഭിപ്രായത്തിനും ഉള്ള സന്തോഷം കൂടി പങ്കു വയ്ക്കുന്നു

      Delete
  16. നനയണോ ഉണങ്ങണോ
    എന്ന് ചോദിച്ചു
    ഉരുണ്ടു കളിക്കുന്നുണ്ട്
    ഉടലുകൾ

    ReplyDelete
    Replies
    1. മുരളി ചേട്ടാ വളരെ സന്തോഷം ഈ നല്ല മനസ്സിന് ഞാൻ ഇപ്പോഴും ഓര്ക്കാറുണ്ട് മുരളി ചേട്ടന്റെ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം അതിശയത്തോടെ തന്നെ അടുത്ത ജന്മം പെണ്ണായി ജനിക്കണം എന്ന് പറയാൻ കാണിച്ച മനസ്സിന്റെ വലിപ്പം സ്നേഹപൂർവ്വം നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ

      Delete
  17. സന്തോഷം വഴിതിരിഞ്ഞ് ബ്ലോഗിൽ വീണ്ടും കാണുമ്പോൾ

    ReplyDelete
    Replies
    1. നിധീഷ് സ്നേഹപൂർവ്വം നിങ്ങളുടെ ഒക്കെ വിലയിരുത്തലുകൾ പ്രോത്സാഹനങ്ങൾ തന്നെയാണ് ഇപ്പോഴും മൂല ധനം

      Delete
  18. കവിതയിലെ വഴിതെറ്റലുകൾ നല്ലതു തന്നെ !! ആശംസകൾ!!!

    ReplyDelete
    Replies
    1. ശശി ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  19. തെറ്റും ശരിയുമറിയാതെ
    ഇഴതെറ്റുന്ന പാവുകള്‍...rr

    ReplyDelete
    Replies
    1. റിഷ വായനയ്ക്ക് അഭിപ്രായത്തിന് സന്തോഷത്തോടെ നന്ദി

      Delete
  20. നല്ലവരികൾ...ഇഷ്ട്ടമായി...

    ReplyDelete
    Replies
    1. അന്നൂസ് വളരെ സന്തോഷം നന്ദി

      Delete
  21. നമുക്ക് പ്രാര്‍ത്ഥിയ്ക്കാം...

    ReplyDelete
  22. Byju, enthupatti - Kavithakalude ozhukku FByil maathram aakkiyo?

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി തിരിച്ചു വരും ഈ മാസം തന്നെ

      Delete

  23. ഇനി കണ്ണടച്ച് നമുക്ക്
    പ്രാർത്ഥിക്കാം
    ഈശ്വരാ
    വഴി പിരിയാതിരിക്കട്ടെ
    തമ്മിൽ... നല്ല വരികൾ ബൈജു ... ഇനിയും ഈ നല്ല വഴിയിൽ നല്ല കവിതകൾ തേടിയെത്താം

    ReplyDelete
    Replies
    1. അമ്പിളി ഇവിടെ കണ്ടത്തിൽ വളരെ സന്തോഷം തീര്ച്ചയായും വരണം അഭിപ്രായത്തിനു പ്രോത്സാഹനത്തിനു നന്ദി സ്നേഹപൂർവ്വം

      Delete
  24. You have written these lines three years back . They are relevant.Vazhi piriyaathirikyattey...loving regards for these pretty lines ,also to the sahrudaya poet

    ReplyDelete
  25. Dear poet ,vazhi piriyaathirikyattey.lovely

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...