Skip to main content

പ്രവാസി മതം


ഏതു മത ഗ്രന്ഥത്തിനും മുകളിലിരിക്കും
ദേശീയ പാസ്പോർട്ട്‌ എന്റെ മാതൃഗ്രന്ഥം
പ്രവാസി ഭാരതീയൻ എന്ന ചെറുനിലയിൽ
ഏതു രാജ്യത്തും വിലയുള്ള സ്നേഹഗ്രന്ഥം

ഏതു രാജ്യത്തും സ്വീകാര്യം പക്ഷെ രാജ്യത്തിനകത്തു അത് സ്വകാര്യം മതഗ്രന്ഥങ്ങൾക്കുള്ളിലോളിപ്പിക്കും വില നൽകാത്തൊരു  ഗ്രന്ഥം അത്
അവിടെ വില പല മത ഗ്രന്ഥങ്ങൾക്ക്, നീതിക്കവിടൊരു കറുത്ത തുണി

ഒരു ഗർഭപാത്രത്തിൻ പല ജന്മത്തിനും മതം തിരഞ്ഞു തരം തിരിച്ചു  പലജാതി.  മുലപ്പാൽ ഊറ്റും വരേണ്യ ജാതി. പ്രവാസി നാട്ടിൽ ഇന്നും വെറും ദത്തുപുത്രൻ
അന്യനാട്ടിൽദുഃഖത്തിൻധർത്തീപുത്രൻ,പേരിടും മുമ്പ്മതമറിയാൻകൊതിക്കും ദേശത്തിൻ ജാതീയ സത്യവാങ്ങ്മൂലങ്ങൾക്കുതെളിവായ്‌അലയുംസാക്ഷിപത്രം

ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

മതം സ്നേഹത്തിനതുമതി, സ്നേഹം മതത്തിനൊരു അനുമതി
പരസ്പര സ്നേഹത്തിനും അതിലുപരി ദൈവസ്നേഹത്തിനും.
സ്നേഹം മതത്തിനു  മാത്രമോ? അത് വേണ്ട! ഇനി വേണം വേണമെന്നാണോ?ആയിക്കോളൂ പക്ഷെ അത് വെറുപ്പിനുള്ള വെറും അന്നമാകേണ്ട!
മതം അറിവിന്റെ തലച്ചോറ്. അത് സ്വാർത്ഥം ആയാൽ വെറും കുട്ടിച്ചോറും!

Comments

  1. പ്രവാസമതവിശ്വാസിയായൊരു ഭക്തന്‍

    ReplyDelete
    Replies
    1. ഭക്തൻ സംഭാവനയോക്കെ വിദേശ നാണയമായി കൊടുക്കുന്നുണ്ടല്ലോ, അനുഗ്രഹം നാട്ടിലുള്ളവരുടെ ക്യൂ കഴിയുമ്പോൾ ആരോഗ്യം ഉണ്ടെങ്കിൽ കിട്ടും.. ആയുസ്സും ആരോഗ്യവും മനസമാധാനവും ഉണ്ടാവട്ടെ എല്ലാ പ്രവാസി ഭക്തര്ക്കും അല്ലെ അജിത്‌ ഭായ്

      നന്ദി അജിത്ഭായ് ഇതൊരു പ്രവാസി ദാസൻ

      Delete
  2. പ്രവാസിയാണല്ലേ......വരികള്‍ ക്രമപ്പെടുത്തി പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ നന്നായിരുന്നേനെ

    ReplyDelete
    Replies
    1. ചെറിയൊരു മാറ്റം നടത്തിയിട്ടുണ്ട്, വളരെ സന്തോഷം അങ്ങിനെ ഒരു ക്രീത്മക നിര്ദേശം നല്കിയതിനു

      Delete
  3. നല്ല കവിത. ഏറെ ഇഷ്ടമായത് ഈ വരികൾ

    ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
    ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
    ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
    ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി മാഷെ സന്തോഷത്തോടെ സ്നേഹത്തോടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...