Skip to main content

പ്രവാസി മതം


ഏതു മത ഗ്രന്ഥത്തിനും മുകളിലിരിക്കും
ദേശീയ പാസ്പോർട്ട്‌ എന്റെ മാതൃഗ്രന്ഥം
പ്രവാസി ഭാരതീയൻ എന്ന ചെറുനിലയിൽ
ഏതു രാജ്യത്തും വിലയുള്ള സ്നേഹഗ്രന്ഥം

ഏതു രാജ്യത്തും സ്വീകാര്യം പക്ഷെ രാജ്യത്തിനകത്തു അത് സ്വകാര്യം മതഗ്രന്ഥങ്ങൾക്കുള്ളിലോളിപ്പിക്കും വില നൽകാത്തൊരു  ഗ്രന്ഥം അത്
അവിടെ വില പല മത ഗ്രന്ഥങ്ങൾക്ക്, നീതിക്കവിടൊരു കറുത്ത തുണി

ഒരു ഗർഭപാത്രത്തിൻ പല ജന്മത്തിനും മതം തിരഞ്ഞു തരം തിരിച്ചു  പലജാതി.  മുലപ്പാൽ ഊറ്റും വരേണ്യ ജാതി. പ്രവാസി നാട്ടിൽ ഇന്നും വെറും ദത്തുപുത്രൻ
അന്യനാട്ടിൽദുഃഖത്തിൻധർത്തീപുത്രൻ,പേരിടും മുമ്പ്മതമറിയാൻകൊതിക്കും ദേശത്തിൻ ജാതീയ സത്യവാങ്ങ്മൂലങ്ങൾക്കുതെളിവായ്‌അലയുംസാക്ഷിപത്രം

ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

മതം സ്നേഹത്തിനതുമതി, സ്നേഹം മതത്തിനൊരു അനുമതി
പരസ്പര സ്നേഹത്തിനും അതിലുപരി ദൈവസ്നേഹത്തിനും.
സ്നേഹം മതത്തിനു  മാത്രമോ? അത് വേണ്ട! ഇനി വേണം വേണമെന്നാണോ?ആയിക്കോളൂ പക്ഷെ അത് വെറുപ്പിനുള്ള വെറും അന്നമാകേണ്ട!
മതം അറിവിന്റെ തലച്ചോറ്. അത് സ്വാർത്ഥം ആയാൽ വെറും കുട്ടിച്ചോറും!

Comments

  1. പ്രവാസമതവിശ്വാസിയായൊരു ഭക്തന്‍

    ReplyDelete
    Replies
    1. ഭക്തൻ സംഭാവനയോക്കെ വിദേശ നാണയമായി കൊടുക്കുന്നുണ്ടല്ലോ, അനുഗ്രഹം നാട്ടിലുള്ളവരുടെ ക്യൂ കഴിയുമ്പോൾ ആരോഗ്യം ഉണ്ടെങ്കിൽ കിട്ടും.. ആയുസ്സും ആരോഗ്യവും മനസമാധാനവും ഉണ്ടാവട്ടെ എല്ലാ പ്രവാസി ഭക്തര്ക്കും അല്ലെ അജിത്‌ ഭായ്

      നന്ദി അജിത്ഭായ് ഇതൊരു പ്രവാസി ദാസൻ

      Delete
  2. പ്രവാസിയാണല്ലേ......വരികള്‍ ക്രമപ്പെടുത്തി പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ നന്നായിരുന്നേനെ

    ReplyDelete
    Replies
    1. ചെറിയൊരു മാറ്റം നടത്തിയിട്ടുണ്ട്, വളരെ സന്തോഷം അങ്ങിനെ ഒരു ക്രീത്മക നിര്ദേശം നല്കിയതിനു

      Delete
  3. നല്ല കവിത. ഏറെ ഇഷ്ടമായത് ഈ വരികൾ

    ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും
    ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും!
    ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും
    ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി മാഷെ സന്തോഷത്തോടെ സ്നേഹത്തോടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...