Skip to main content

ദൈവത്തിന്റെ പ്രവാസ നാട്

വെറുതെ കിട്ടേണ്ട  സാധനങ്ങൾ പൊതിഞ്ഞു ഇല്ലാത്ത വിലയിട്ടു
അതിനു ഒടുക്കത്തെ വില വാങ്ങി  എന്റെ വിയര്പ്പിനു വിൽക്കുന്നു
ഖദറിട്ടൊരു മുതലാളി.

മുതലാളിയുടെ പണവും മുടിച്ചു  എന്റെ വിയര്പ്പും നക്കി തുടച്ചു
ശത്രുവിന്റെ രക്തവും പുരട്ടി മുതലാളിക്കൊരു വിപരീതം ആയി സ്വയം
മുതലാളിയായ  ബംഗാളി ഒരു തൊഴിലാളി!

ഈർക്കിലി പോലെ വളയുമ്പോഴും ഗോത്ര പൈതൃകം മുളപോലെ
വളർന്നു താങ്ങായി  കുടുംബസ്വത്തായി അധികാരം തണലായി പിടിച്ചു
മത്തു മദം കിളിർത്തു വേരിറങ്ങിയ പാഴ്മരങ്ങൾ !

മുതലാളിക്കും  തൊഴിലാളിക്കും വീതം വച്ച് കാലനു വിലയില്ലാത്ത
ജീവിത ഭാരത്തിനു നോക്ക് കൂലി കൊടുത്തു വരണ്ടു വിയർത്തോലിച്ചു
വർഗീയ പനിപിടിച്ചു ഹർത്താലിൽ പിന്നെയും ജീവിതങ്ങൾ!!!

Comments

  1. മദം കിളിര്‍ത്ത് വേരിറങ്ങിയ പാഴ്മനങ്ങള്‍

    ReplyDelete
    Replies
    1. വളരെ കൃത്യമാണ് അജിത്ത് ഭായ് അജിത്‌ ഭായിയുടെ തിരുത്ത്‌

      Delete
  2. ഇടയ്ക്ക് വരാം

    ReplyDelete
    Replies
    1. വരണം ജീവൻ ഇവിടെ അധികം തിരക്കുണ്ടാവാറില്ല വരാം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...