Skip to main content

ദൈവത്തിന്റെ പ്രവാസ നാട്

വെറുതെ കിട്ടേണ്ട  സാധനങ്ങൾ പൊതിഞ്ഞു ഇല്ലാത്ത വിലയിട്ടു
അതിനു ഒടുക്കത്തെ വില വാങ്ങി  എന്റെ വിയര്പ്പിനു വിൽക്കുന്നു
ഖദറിട്ടൊരു മുതലാളി.

മുതലാളിയുടെ പണവും മുടിച്ചു  എന്റെ വിയര്പ്പും നക്കി തുടച്ചു
ശത്രുവിന്റെ രക്തവും പുരട്ടി മുതലാളിക്കൊരു വിപരീതം ആയി സ്വയം
മുതലാളിയായ  ബംഗാളി ഒരു തൊഴിലാളി!

ഈർക്കിലി പോലെ വളയുമ്പോഴും ഗോത്ര പൈതൃകം മുളപോലെ
വളർന്നു താങ്ങായി  കുടുംബസ്വത്തായി അധികാരം തണലായി പിടിച്ചു
മത്തു മദം കിളിർത്തു വേരിറങ്ങിയ പാഴ്മരങ്ങൾ !

മുതലാളിക്കും  തൊഴിലാളിക്കും വീതം വച്ച് കാലനു വിലയില്ലാത്ത
ജീവിത ഭാരത്തിനു നോക്ക് കൂലി കൊടുത്തു വരണ്ടു വിയർത്തോലിച്ചു
വർഗീയ പനിപിടിച്ചു ഹർത്താലിൽ പിന്നെയും ജീവിതങ്ങൾ!!!

Comments

  1. മദം കിളിര്‍ത്ത് വേരിറങ്ങിയ പാഴ്മനങ്ങള്‍

    ReplyDelete
    Replies
    1. വളരെ കൃത്യമാണ് അജിത്ത് ഭായ് അജിത്‌ ഭായിയുടെ തിരുത്ത്‌

      Delete
  2. ഇടയ്ക്ക് വരാം

    ReplyDelete
    Replies
    1. വരണം ജീവൻ ഇവിടെ അധികം തിരക്കുണ്ടാവാറില്ല വരാം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി