Skip to main content

ഞാൻ വില്ലൻ

ഞാൻ തന്നെയാണ് എന്റെ ഏറ്റവും വല്യ പ്രശ്നം
ഈ ഞാൻ തന്നെയാണ് നിന്റെയും വല്യ പ്രശ്നം
ലക്‌ഷ്യം  നമ്മൾ ഒരുമിച്ചു കാണാത്തതാണ്
ഉന്നം തെറ്റുന്ന വില്ലും ലക്‌ഷ്യം തെറ്റുന്ന അമ്പും 
പക്ഷെ ഈ ഞാണ്‍ പോയാൽ നീ വെറും വില്ലാണ്,
ചാരി വച്ചാൽ മറിഞ്ഞു വീഴുന്ന ഒടിഞ്ഞ വില്ല്

അത് കൊണ്ട് നിനക്ക് വേണ്ടെങ്കിലും ഞാണ്‍ ആയി  ഞാനുണ്ടാവും
നീയാകും വില്ലിനെ സ്നേഹിച്ചു, ഈ അമ്പു കൊരുത്തു  എയ്തു ഒഴിവാക്കാൻ കൊതിക്കുന്ന വില്ലിന് കൂട്ടായ്,  വെറുക്കുന്ന നിനക്ക് സ്നേഹമായി
ഞാൻ ഒരു പരാജയമാകാം പക്ഷെ അത് നിൻറെ വിജയമല്ല!

നീ എയ്യുന്ന ഈ അമ്പിന് നിന്റെ ഹൃദയമാകുന്ന ലക്ഷ്യമേ  ഉള്ളൂ എന്നറിഞ്ഞാലും 
നിൻറെ ഹൃദയത്തിൽ ഞാൻ പകരുന്ന ചുംബനങ്ങൾ നിന്റെ തരള ഹൃദയത്തിൽ കൊണ്ട് മുറിവേൽക്കുന്നുവെങ്കിൽ, അമ്പിന്റെ മുനയോടിക്കാതെ ഞാണിൻറെ  കെട്ടഴിക്കാതെ എന്റെ ഹൃദയം നിന്റെ ഹൃദയത്തിൽ ചേർത്ത് വച്ചോളൂ! ഹൃദയത്തിൽ രക്തം ഒഴുക്കിവിടുമ്പോൾ  മാത്രമേ ജീവനുള്ളൂ. കെട്ടിനിന്നാൾ കട്ടപിടിച്ച മരണം എന്നറിയുക, കുത്തി വിട്ടാലും രക്തമില്ല.. ഹൃദയമില്ല, നീയാം ഹൃദയത്തിൻ രക്തമല്ലേ ഞാൻ!  രക്തമുള്ള ഹൃദയമല്ലേ പ്രണയം! നമ്മൾ രണ്ടും ഇല്ലാതെ എന്ത് പ്രണയം? നീ പരം ഞാൻ പൊരുൾ

നിന്നെ കുത്തി നോവിക്കുന്ന അമ്പുകൾ ഓരോന്നും നീ ഞാനാകുന്ന ഞാണിൽ കൊരുത്തതാണെന്ന് നീയറിഞ്ഞാലും. നീ ഭൂമി ഞാൻ അതിലെ വെറും ചലനം അത് നമ്മൾ എന്തിനു വൻ ഭൂചലനമാക്കണം, പ്രകൃതിക്ക് നമ്മൾ ഭ്രമണം ആകുമ്പോൾ.

ഞാൻ അലിഞ്ഞു നീ ആയാൽ പിന്നെ ഞാൻ ഇല്ല നീ മാത്രം! അത് പ്രകൃതി വിരുദ്ധം. നമ്മൾ രണ്ടും ആകർഷിച്ചു വികർഷിച്ചു നിമ്നോന്നതങ്ങളായി രാപ്പകലുകളായി നിഴലും നിലവുമായി ഇരുളും വെളിച്ചവും ആയീ അത് കാലങ്ങൾ അറിയുമ്പോൾ  അത് ജീവിതം  പ്രണയം

പുഴയിൽ വെള്ളമുള്ളപ്പോഴേ അത് പുഴയാവൂ, പക്ഷെ പുഴ വെള്ളം ഒഴുക്കി വിടുമ്പോഴും അവരു രണ്ടും ഒന്ന് തന്നെ..നീയാകുന്ന പുഴയിലെത്തുവാൻ ഞാനാകുന്ന വെള്ളം എത്ര ചലന ജന്മങ്ങൾ എടുക്കുന്നു എന്നറിയാമോ ?ബാഷ്പമായി നീരാവിയായി മഴയായി മഞ്ഞായി അലിഞ്ഞു അലഞ്ഞു നിന്നിലേക്കെത്തുന്നു.. നിന്നെ ഒന്നറിഞ്ഞു വീണ്ടും ഒഴുകി തീരാൻ.  അപ്പോൾ നമ്മളും ഇപ്പോഴും ഒന്ന്  തന്നെയല്ലേ? നീയാം പൂവിലെ സുഗന്ധമല്ലേ ഈ ഞാൻ?

കാവി  മണ്ണിൽ പച്ച ചെടിയിൽ വെളുത്ത പൂക്കൾ വിരിയുമ്പോൾ   അതല്ലേ ഭാരതോദ്യാനം?

ഭൂമി ചലിക്കുമ്പോൾ നമ്മൾ ഒന്നാകുന്നു...  ഒന്നാകണം!!! അത് തന്നെ പ്രണയം എന്ന ജ്ഞാനം
ഭ്രമണം എന്ന സത്യം 

Comments

  1. ഞാന്‍ പ്രശ്നമാണ്.
    സത്യം

    ReplyDelete
    Replies
    1. ഞാൻ പ്രശ്നം എന്ന് അറിയുമ്പോഴും
      പ്രശ്നം ഞാൻ അല്ല.. അത് ഞാൻ അറിയുന്നില്ല

      അതാ അജിത്‌ ഭായ്

      Delete
  2. ശരിയാണ്...നമ്മളുടെ ഏറ്റവും വലിയ ശത്രുവും, മിത്രവും നമ്മളുടെ മനസ്സാണ്

    ReplyDelete
    Replies
    1. നന്ദി അനുരാജ് വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...