Skip to main content

ഞാൻ വില്ലൻ

ഞാൻ തന്നെയാണ് എന്റെ ഏറ്റവും വല്യ പ്രശ്നം
ഈ ഞാൻ തന്നെയാണ് നിന്റെയും വല്യ പ്രശ്നം
ലക്‌ഷ്യം  നമ്മൾ ഒരുമിച്ചു കാണാത്തതാണ്
ഉന്നം തെറ്റുന്ന വില്ലും ലക്‌ഷ്യം തെറ്റുന്ന അമ്പും 
പക്ഷെ ഈ ഞാണ്‍ പോയാൽ നീ വെറും വില്ലാണ്,
ചാരി വച്ചാൽ മറിഞ്ഞു വീഴുന്ന ഒടിഞ്ഞ വില്ല്

അത് കൊണ്ട് നിനക്ക് വേണ്ടെങ്കിലും ഞാണ്‍ ആയി  ഞാനുണ്ടാവും
നീയാകും വില്ലിനെ സ്നേഹിച്ചു, ഈ അമ്പു കൊരുത്തു  എയ്തു ഒഴിവാക്കാൻ കൊതിക്കുന്ന വില്ലിന് കൂട്ടായ്,  വെറുക്കുന്ന നിനക്ക് സ്നേഹമായി
ഞാൻ ഒരു പരാജയമാകാം പക്ഷെ അത് നിൻറെ വിജയമല്ല!

നീ എയ്യുന്ന ഈ അമ്പിന് നിന്റെ ഹൃദയമാകുന്ന ലക്ഷ്യമേ  ഉള്ളൂ എന്നറിഞ്ഞാലും 
നിൻറെ ഹൃദയത്തിൽ ഞാൻ പകരുന്ന ചുംബനങ്ങൾ നിന്റെ തരള ഹൃദയത്തിൽ കൊണ്ട് മുറിവേൽക്കുന്നുവെങ്കിൽ, അമ്പിന്റെ മുനയോടിക്കാതെ ഞാണിൻറെ  കെട്ടഴിക്കാതെ എന്റെ ഹൃദയം നിന്റെ ഹൃദയത്തിൽ ചേർത്ത് വച്ചോളൂ! ഹൃദയത്തിൽ രക്തം ഒഴുക്കിവിടുമ്പോൾ  മാത്രമേ ജീവനുള്ളൂ. കെട്ടിനിന്നാൾ കട്ടപിടിച്ച മരണം എന്നറിയുക, കുത്തി വിട്ടാലും രക്തമില്ല.. ഹൃദയമില്ല, നീയാം ഹൃദയത്തിൻ രക്തമല്ലേ ഞാൻ!  രക്തമുള്ള ഹൃദയമല്ലേ പ്രണയം! നമ്മൾ രണ്ടും ഇല്ലാതെ എന്ത് പ്രണയം? നീ പരം ഞാൻ പൊരുൾ

നിന്നെ കുത്തി നോവിക്കുന്ന അമ്പുകൾ ഓരോന്നും നീ ഞാനാകുന്ന ഞാണിൽ കൊരുത്തതാണെന്ന് നീയറിഞ്ഞാലും. നീ ഭൂമി ഞാൻ അതിലെ വെറും ചലനം അത് നമ്മൾ എന്തിനു വൻ ഭൂചലനമാക്കണം, പ്രകൃതിക്ക് നമ്മൾ ഭ്രമണം ആകുമ്പോൾ.

ഞാൻ അലിഞ്ഞു നീ ആയാൽ പിന്നെ ഞാൻ ഇല്ല നീ മാത്രം! അത് പ്രകൃതി വിരുദ്ധം. നമ്മൾ രണ്ടും ആകർഷിച്ചു വികർഷിച്ചു നിമ്നോന്നതങ്ങളായി രാപ്പകലുകളായി നിഴലും നിലവുമായി ഇരുളും വെളിച്ചവും ആയീ അത് കാലങ്ങൾ അറിയുമ്പോൾ  അത് ജീവിതം  പ്രണയം

പുഴയിൽ വെള്ളമുള്ളപ്പോഴേ അത് പുഴയാവൂ, പക്ഷെ പുഴ വെള്ളം ഒഴുക്കി വിടുമ്പോഴും അവരു രണ്ടും ഒന്ന് തന്നെ..നീയാകുന്ന പുഴയിലെത്തുവാൻ ഞാനാകുന്ന വെള്ളം എത്ര ചലന ജന്മങ്ങൾ എടുക്കുന്നു എന്നറിയാമോ ?ബാഷ്പമായി നീരാവിയായി മഴയായി മഞ്ഞായി അലിഞ്ഞു അലഞ്ഞു നിന്നിലേക്കെത്തുന്നു.. നിന്നെ ഒന്നറിഞ്ഞു വീണ്ടും ഒഴുകി തീരാൻ.  അപ്പോൾ നമ്മളും ഇപ്പോഴും ഒന്ന്  തന്നെയല്ലേ? നീയാം പൂവിലെ സുഗന്ധമല്ലേ ഈ ഞാൻ?

കാവി  മണ്ണിൽ പച്ച ചെടിയിൽ വെളുത്ത പൂക്കൾ വിരിയുമ്പോൾ   അതല്ലേ ഭാരതോദ്യാനം?

ഭൂമി ചലിക്കുമ്പോൾ നമ്മൾ ഒന്നാകുന്നു...  ഒന്നാകണം!!! അത് തന്നെ പ്രണയം എന്ന ജ്ഞാനം
ഭ്രമണം എന്ന സത്യം 

Comments

  1. ഞാന്‍ പ്രശ്നമാണ്.
    സത്യം

    ReplyDelete
    Replies
    1. ഞാൻ പ്രശ്നം എന്ന് അറിയുമ്പോഴും
      പ്രശ്നം ഞാൻ അല്ല.. അത് ഞാൻ അറിയുന്നില്ല

      അതാ അജിത്‌ ഭായ്

      Delete
  2. ശരിയാണ്...നമ്മളുടെ ഏറ്റവും വലിയ ശത്രുവും, മിത്രവും നമ്മളുടെ മനസ്സാണ്

    ReplyDelete
    Replies
    1. നന്ദി അനുരാജ് വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...