Skip to main content

ഞാൻ വില്ലൻ

ഞാൻ തന്നെയാണ് എന്റെ ഏറ്റവും വല്യ പ്രശ്നം
ഈ ഞാൻ തന്നെയാണ് നിന്റെയും വല്യ പ്രശ്നം
ലക്‌ഷ്യം  നമ്മൾ ഒരുമിച്ചു കാണാത്തതാണ്
ഉന്നം തെറ്റുന്ന വില്ലും ലക്‌ഷ്യം തെറ്റുന്ന അമ്പും 
പക്ഷെ ഈ ഞാണ്‍ പോയാൽ നീ വെറും വില്ലാണ്,
ചാരി വച്ചാൽ മറിഞ്ഞു വീഴുന്ന ഒടിഞ്ഞ വില്ല്

അത് കൊണ്ട് നിനക്ക് വേണ്ടെങ്കിലും ഞാണ്‍ ആയി  ഞാനുണ്ടാവും
നീയാകും വില്ലിനെ സ്നേഹിച്ചു, ഈ അമ്പു കൊരുത്തു  എയ്തു ഒഴിവാക്കാൻ കൊതിക്കുന്ന വില്ലിന് കൂട്ടായ്,  വെറുക്കുന്ന നിനക്ക് സ്നേഹമായി
ഞാൻ ഒരു പരാജയമാകാം പക്ഷെ അത് നിൻറെ വിജയമല്ല!

നീ എയ്യുന്ന ഈ അമ്പിന് നിന്റെ ഹൃദയമാകുന്ന ലക്ഷ്യമേ  ഉള്ളൂ എന്നറിഞ്ഞാലും 
നിൻറെ ഹൃദയത്തിൽ ഞാൻ പകരുന്ന ചുംബനങ്ങൾ നിന്റെ തരള ഹൃദയത്തിൽ കൊണ്ട് മുറിവേൽക്കുന്നുവെങ്കിൽ, അമ്പിന്റെ മുനയോടിക്കാതെ ഞാണിൻറെ  കെട്ടഴിക്കാതെ എന്റെ ഹൃദയം നിന്റെ ഹൃദയത്തിൽ ചേർത്ത് വച്ചോളൂ! ഹൃദയത്തിൽ രക്തം ഒഴുക്കിവിടുമ്പോൾ  മാത്രമേ ജീവനുള്ളൂ. കെട്ടിനിന്നാൾ കട്ടപിടിച്ച മരണം എന്നറിയുക, കുത്തി വിട്ടാലും രക്തമില്ല.. ഹൃദയമില്ല, നീയാം ഹൃദയത്തിൻ രക്തമല്ലേ ഞാൻ!  രക്തമുള്ള ഹൃദയമല്ലേ പ്രണയം! നമ്മൾ രണ്ടും ഇല്ലാതെ എന്ത് പ്രണയം? നീ പരം ഞാൻ പൊരുൾ

നിന്നെ കുത്തി നോവിക്കുന്ന അമ്പുകൾ ഓരോന്നും നീ ഞാനാകുന്ന ഞാണിൽ കൊരുത്തതാണെന്ന് നീയറിഞ്ഞാലും. നീ ഭൂമി ഞാൻ അതിലെ വെറും ചലനം അത് നമ്മൾ എന്തിനു വൻ ഭൂചലനമാക്കണം, പ്രകൃതിക്ക് നമ്മൾ ഭ്രമണം ആകുമ്പോൾ.

ഞാൻ അലിഞ്ഞു നീ ആയാൽ പിന്നെ ഞാൻ ഇല്ല നീ മാത്രം! അത് പ്രകൃതി വിരുദ്ധം. നമ്മൾ രണ്ടും ആകർഷിച്ചു വികർഷിച്ചു നിമ്നോന്നതങ്ങളായി രാപ്പകലുകളായി നിഴലും നിലവുമായി ഇരുളും വെളിച്ചവും ആയീ അത് കാലങ്ങൾ അറിയുമ്പോൾ  അത് ജീവിതം  പ്രണയം

പുഴയിൽ വെള്ളമുള്ളപ്പോഴേ അത് പുഴയാവൂ, പക്ഷെ പുഴ വെള്ളം ഒഴുക്കി വിടുമ്പോഴും അവരു രണ്ടും ഒന്ന് തന്നെ..നീയാകുന്ന പുഴയിലെത്തുവാൻ ഞാനാകുന്ന വെള്ളം എത്ര ചലന ജന്മങ്ങൾ എടുക്കുന്നു എന്നറിയാമോ ?ബാഷ്പമായി നീരാവിയായി മഴയായി മഞ്ഞായി അലിഞ്ഞു അലഞ്ഞു നിന്നിലേക്കെത്തുന്നു.. നിന്നെ ഒന്നറിഞ്ഞു വീണ്ടും ഒഴുകി തീരാൻ.  അപ്പോൾ നമ്മളും ഇപ്പോഴും ഒന്ന്  തന്നെയല്ലേ? നീയാം പൂവിലെ സുഗന്ധമല്ലേ ഈ ഞാൻ?

കാവി  മണ്ണിൽ പച്ച ചെടിയിൽ വെളുത്ത പൂക്കൾ വിരിയുമ്പോൾ   അതല്ലേ ഭാരതോദ്യാനം?

ഭൂമി ചലിക്കുമ്പോൾ നമ്മൾ ഒന്നാകുന്നു...  ഒന്നാകണം!!! അത് തന്നെ പ്രണയം എന്ന ജ്ഞാനം
ഭ്രമണം എന്ന സത്യം 

Comments

  1. ഞാന്‍ പ്രശ്നമാണ്.
    സത്യം

    ReplyDelete
    Replies
    1. ഞാൻ പ്രശ്നം എന്ന് അറിയുമ്പോഴും
      പ്രശ്നം ഞാൻ അല്ല.. അത് ഞാൻ അറിയുന്നില്ല

      അതാ അജിത്‌ ഭായ്

      Delete
  2. ശരിയാണ്...നമ്മളുടെ ഏറ്റവും വലിയ ശത്രുവും, മിത്രവും നമ്മളുടെ മനസ്സാണ്

    ReplyDelete
    Replies
    1. നന്ദി അനുരാജ് വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...