നമ്മൾ ആദ്യമായി കണ്ടുമുട്ടി പിരിഞ്ഞപ്പോൾ നിന്റെ ദേഹത്തേയ്ക്ക് കൊഴിഞ്ഞു വീണ എന്റെ തൂവൽ അതിൽ നീ നിന്റെ ചിറകു വരയ്ക്കുന്നു അറിയാവുന്ന നിറങ്ങൾ എടുത്തു പുരട്ടുന്നു അതെടുത്തു വെച്ച് നീ ഒരു കൂടുണ്ടാക്കുന്നു തിരികെ പോയ നാല് ചുവരുകൾക്കുള്ളിൽ നീ ചതുരമുട്ടകൾ ഇട്ടു കൂട്ടുന്നു അതിൽ നീ പക്ഷിയെ പോലെ അടയിരിക്കുന്നു മുട്ടകൾ വിരിഞ്ഞു പുറത്തു വരുന്ന നീലാകാശത്തിൽ നീ നിന്നെ ഒരു പുതിയ മേഘമായി നീലനിറത്തിൽ എടുത്തു വയ്ക്കുന്നു നിറം എന്നിലേയ്ക്ക് പറക്കുന്നു വൈകി എത്തിയ രാത്രിയിൽ നീങ്ങി തുടങ്ങിയ നിലാവിൽ ചന്ദ്രനെ പോലെ ഓടിക്കയറുന്ന ഞാൻ കാണുന്ന ഓരോ ജാലകത്തിലും നക്ഷത്രം പോലെ നിന്നെ തിരയുന്നു തൂവലുകളും ചിറകുകളും ഊരി വെച്ച് ഇണചേരുന്ന പക്ഷികളെ മാത്രം മാനത്ത് കാണുന്നു
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...