Skip to main content

Posts

Showing posts from December, 2018

ദൈവം കാഴ്ച്ച എന്നീ നിലകളിൽ

ഞാനിന്ന് ദൈവത്തിനെ കണ്ടു അദൃശ്യത എവിടെയോ മറന്നുവെച്ചത് പോലെ തികച്ചും നിശ്ശബ്ദനായിരുന്നു ദൈവം ഇന്നലെവരെ കണ്ട ദൈവങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ദൈവം നിശ്ചലതയുടെ തുള്ളിയിറ്റി രണ്ടുതുള്ളികൾക്കിടയിൽ നിശ്ചലത വ്യത്യസ്തമായി നോക്കി നിൽക്കേ നിശ്ശബ്ദത ഒരൽപ്പം നീക്കിവെച്ചു ദൈവം നീക്കി         വെച്ച നിശ്ശബ്ദത, മറ്റൊരു ദൈവമാകുന്നതും ദൈവമാകുന്ന നിശ്ശബ്ദത ആരാധിയ്ക്കുവാൻ ഒരു കൂട്ടത്തിന്റെ അരികുകൾ രൂപപ്പെടുന്നതും കണ്ടു രൂപത്തിന്റെ പടം പൊഴിച്ച് എങ്ങൊട്ടെന്നില്ലാതെ എഴുന്നേറ്റുപോയി അരക്കെട്ടുകൾ കുഴിഞ്ഞ ദൈവം കുഴികളിറ്റി അരക്കെട്ടുമിറ്റി കുഴിയ്ക്കും അരക്കെട്ടിനുമിടയിൽ എഴുന്നേറ്റുപോകുന്നതിന്റെ ഒരു വിടവുണ്ടായി ഇമകൾ കടത്തികൊണ്ടുപോകുന്നവർക്കിടയിൽ എന്റെ കണ്ണുകളിലും ഉണ്ടായിവന്നു ഒന്നുമിറ്റാതെ, നിശ്ശബ്ദതയുടെ രണ്ടുകുഴികൾ.

വരി നിര കവിത

രക്തം തരിശ്ശിട്ട കവിതയുടെ നാലാം ധമനി നിലത്ത് വീഴുന്ന എഴുത്തുകോശങ്ങളുടെ നിശ്ശബ്ദത. കണ്ണ് നിശ്ചലമിട്ട് ഒരിറ്റ് ജലത്തിലേയ്ക്ക് വായനയും വായും ചലിയ്ക്കുന്ന ഇടം വീശുന്ന മൂന്നാമത്തെ കാറ്റ് ആദ്യത്തെ രണ്ട് ചലനങ്ങളും വിട്ട് മൂന്നാമത്തെ ചലനം തൊട്ട് തുടങ്ങുന്ന ഇല വിളക്കിന്റെ നാളം ശബ്ദത്തിന്റെ നിദ്ര പോലെ ദ്രാവകരൂപത്തിൽ ചെവി മണ്ണിൽ തൊട്ട് ആകാശത്തിന്റെ തൈ നട്ട് തിരിച്ചു കിളിർത്തു തുടങ്ങുന്ന വിരലുകൾ പരതുന്നതിനിടയിൽ വിരലിൽ തടഞ്ഞ അവസാന വരികൾ എഴുതാൻ കഴിയാതെ പോയ കവിത മുറിച്ചു കടക്കുവാനായേക്കില്ല ഇനി നിനക്ക്, നീ വെച്ചു കഴിഞ്ഞ നൃത്തത്തിന് മരണത്തിന് മുമ്പ് ശവം നഷ്ടപ്പെട്ട ഒരാളുടെ വിലാപയാത്ര..

തീ, കാറ്റോർത്തെടുക്കുന്ന ഒന്ന്

അണയുന്ന നാളങ്ങളുടെ കൊത്തുപണികൾ ചെയ്ത തീയായിരുന്നു കത്തുന്ന തീ ഏതു നിമിഷവും അണച്ചുകൊടുക്കപ്പെടും എന്ന ശബ്ദത്തിന്റെ ബോർഡ് വെച്ച ഫയറെഞ്ചിനാണ് ആദ്യം കടന്നുവന്നത് വേഗത കുറച്ച് വേഗത കുറച്ചുകൂടി കുറച്ച് വേഗത തീരേ തോന്നാത്ത വിധം ഒന്നിൽ നിന്നും തീരെ കടന്നുപോകാത്ത വിധം സാവകാശത്തിലേയ്ക്ക് നിർത്തിയിട്ടിരിക്കുന്ന വേഗതയിലേയ്ക്ക് വന്നു നിന്നത്. കത്തുന്ന തീ കൊണ്ടുവരുന്ന നിശ്ശബ്ദതയ്ക്ക് കാതോർത്തു കിടക്കുകയായിരുന്നു ഞാൻ അത്രമേൽ ഉണങ്ങിയത് കൊണ്ട് മടക്കിവെയ്ക്കാവുന്ന തീ ഉളളിൽ അടുക്കിവെയ്ക്കുകയായിരുന്നു നീ. അടുപ്പിലെ ഒരിത്തിരി തീ എഴുത്തിലെ ഒരിത്തിരി തീ നെഞ്ചിലെ തീ വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂവിലെ കലണ്ടറിലെ നാളയിലെ തീ വാകയുടെ ചോട്ടിലെ തീ കൈയ്യാമത്തിലെ പണ്ടത്തെ കൊളുത്തിലെ തീ എല്ലാത്തിലും ഉണ്ടായിരുന്നു കുറേശ്ശേ തീ അതെല്ലാം കൂട്ടിവെച്ച് നീയും മുല്ലപ്പൂക്കളുടെ കൊല്ലനായിരുന്നു മൂടോടെ ചെടിയുടെ ആലയും അണയ്ക്കുവാനുണ്ടോ തീ എന്ന് വിളിച്ചുചോദിച്ച് ചോദ്യങ്ങൾ മലയാളത്തിൽ കൊളുത്തിയിട്ട് തമിഴത്തിയായാണ് പിന്നെ വന്നത് മുടിയിലുണ്ടായിരുന്നു മുല്ലപ്പൂ വസ്ത്രത്തിൽ വസന്തം നോക്കിൽ മൂക്കൂത്തിയു