Skip to main content

പ്രണയ ജല്പനങ്ങൾ

എന്റെ ആത്മാവിന് നിന്റെ  ശരീരത്തോട് തോന്നുന്ന
വെറും സഹതാപമത്രേ പ്രണയം

പിന്നെ എല്ലാം വെറും പ്രഹസനങ്ങൾ

പട്ടു നൂൽ പുഴു പോലെ വെറുത്തു ജീവനെടുത്തു പ്രൌഡി അണിയുന്ന പട്ടു പോലെ മനോഹരം

വലെന്റൈന്സ്  കാർഡ്‌ പോലെ വിലയില്ലാത്ത പേപ്പറിൽ  ബഹുരാഷ്ട്ര കുത്തക പുകഴ്ത്തുന്ന ഒരു ദിവസത്തെ കാർഡ്‌ പോലെ വർണാഭം

അധികാര പദവി  പിടിച്ചടക്കിയ കരാറെടുത്ത  സ്നേഹസൗധം
യമുനാ തീരത്ത് കാഴ്ചക്കാരന് ആസ്വദിക്കാൻ തീർത്ത സൗധം പോലെ വെറും പ്രതീകാത്മകം 

Comments

  1. ഇവിടേയും ഒന്നുമങ്ങോട്ട്..........

    ReplyDelete
    Replies
    1. പ്രണയത്തിൽ കല്ലുകടിച്ചോ അജിത്ഭായ്?

      Delete
  2. പ്രഹസനം തന്നെ...

    ReplyDelete
    Replies
    1. ശ്രീ ശ്രീയുടെ അനുവാദത്തോടെ അഭിപ്രായത്തിൽ ഒരു വാക്ക് കൂട്ടി ചേർത്തോട്ടെ "ചിലപ്പോൾ"
      നന്ദി ശ്രീ

      Delete
  3. Replies
    1. ഈ അഭിപ്രയത്തിലെ നിഷ്കളങ്കത എനിക്കൊത്തിരി ഇഷ്ടമായി
      അത് ചില വരികൾക്കും "നറും നിലാവ്" ആ സുന്ദര പ്രണയത്തിനു സമർപ്പിച്ചതു

      നന്ദി യുണ്ട് അഭിപ്രായത്തിനും ആ അറിഞ്ഞ സുന്ദര പ്രണയത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...