Skip to main content

Posts

Showing posts from July, 2013

കഥകൾ കടുക് വറുത്തത്‌

മനസ്സ് ഒരു അസൗകര്യം  മനസ്സ് ഓരോ വസന്തത്തിലും പൂക്കാറുണ്ടായിരുന്നു.  അപ്പൂപ്പന്താടി പോലെ പറന്നു പൊങ്ങുന്ന ഒരായിരം പൂക്കളുണ്ടായിരുന്നു. ഓരോ സൗന്ദര്യത്തിലും അത് നിഷ്കളങ്കമായ് ചെന്ന് പറ്റിപ്പിടിക്കാറുണ്ടായിരുന്നു. അവസാനം നിന്റെ പൂക്കൾ കാറ്റിന് പോലും ഭാരമാണെന്ന്  സൗന്ദര്യം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് സ്ലൊട്ടർ വെട്ടാൻ വിട്ടു കൊടുത്തത്.  ഗജരാജയോഗം 60 വയസ്സ് കഴിഞ്ഞു ആന ചവിട്ടി കൊല്ലാനുള്ള യോഗം ഉണ്ടെന്നു ജ്യോത്സ്യർ പറഞ്ഞപ്പോഴാണ് ചെവിയും തുമ്പിക്കൈയും ആട്ടി ഐശ്വര്യം ആയി തറവാട്ടു മുറ്റത്തു നിറഞ്ഞു നിന്ന ആനയെ വിൽക്കാൻ തീരുമാനിച്ചത്.. പാപ്പാൻ‌ ഒരു ആനവാൽ മുറിച്ചു കൊടുക്കാതിരുന്ന തെറ്റാണു.. കാരണവരുടെ ഗജരാജയോഗത്തെ കീഴ്മേൽ മറിച്ചതെന്ന്  അറിയാതെ..പുതു തലമുറ ആനയായ മണ്ണ് മാന്തി വാങ്ങി മുറ്റത്തിട്ടത്‌. അതിനെന്താ ഒരു ദിവസം കണി കാണാൻ എണീറ്റ്‌ വന്നപ്പോൾ ഒരു ശവക്കുഴി മാന്തി ഇട്ടു മഞ്ഞ മണ്ണുമാന്തി ബാങ്ക് കാരു ജപ്തി ചെയ്തു കൊണ്ട് പോയത്. ആനയ്ക്കില്ലാത്ത   ഒരു CC മണ്ണ് മാന്തിക്കു ഉണ്ടായിരുന്നു അത് മണ്ണ് മാന്തിയുടെ പാപ്പാൻ പറഞ്ഞതും ഇല്ല. സദാചാര ബോധം ആരുടെയോ ബഹളം കേട്ടാണ് വീട്ടമ്മ ഓടി ചെന്നത്.. ഓടി ചെന്നപ്പ

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം  മിന്നലായി  മഞ്ഞൾ വിളവെടുക്കാം മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം മഞ്ഞിൽ  മഴവിൽ ശലഭമാകാം പുലരിയിൽ ഉന്മേഷ പൂക്കളാകാം കണികൊന്ന പൂക്കളായി വസന്തമാകാം മണലൂറ്റാ പുഴയിലെ മീനായിടാം പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം പുതയിട്ട്  മണ്ണിന്നു തണലേകിടാം വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം പൂക്കളെ കല്ലിട്ടു പൂജിച്ചിടാം ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം കാറ്റു മുറിച്ചങ്ങു ഊർജമാക്കാം സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം മദ്യം വെടിഞ്ഞു കൈ കഴുകാം സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം പ്രകൃതി മുതലായി സംരക്ഷിക്കാം മനുഷ്യരായി നമുക്ക് തല ഉയർത്താം മനുഷ്യരായി നമുക്ക് തല ഉയർത്താം ഒത്തൊരുമിച്ചു കൈകൾ കോർക്കാം

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം.  ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്.  പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്ല.. വയറു നിറഞ്ഞു ഉച്ചക്കുള്ള

ഫെമിനിസ്റ്റിന്റെ കണ്ണുനീർ

കടുത്ത  ഫെമിനിസ്റ്റ് ആയിരുന്നു കണ്ണുനീർ. വിയർപ്പു പൌരുഷവും. രണ്ടു പേരും ഒരേ മേനിയിൽ ആയിരുന്നു താമസം. വിയർപ്പിന് ഒരു അമ്മയുണ്ടായിരുന്നു. രക്തം എന്നായിരുന്നു അമ്മയുടെ പേര്. കണ്ണീരിനു താൻ എവിടുന്നോ "പൊട്ടിവീണതാണ്‌ " എന്നായിരുന്നു ഭാവം. അത് കൊണ്ട് തന്നെ താൻ അനാഥയാണെന്നും  സ്വയം തീരുമാനിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും കണ്ണീരും വിയര്പ്പും ഒരിക്കലും സ്വര ചേർച്ചയിൽ  ആയിരുന്നില്ല. അവസാനം കണ്ണുനീർ അത് തുറന്നു പറഞ്ഞു  "എനിക്ക് ഇനിയും നിങ്ങളോടൊത്ത് കഴിയുവാനാവില്ല. വിയർപ്പു നാറ്റം ഇനിയും സഹിക്കുവാൻ ആവില്ല. ഒന്നുകിൽ നിങ്ങൾ എന്നെ പോലെ ശുദ്ധമാകണം അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും പ്രകീർത്തിക്കുന്ന നിങ്ങളുടെ അമ്മയെ പോലെ രക്തമാകണം, പക്ഷെ നിങ്ങളുടെ അമ്മയെ പോലെ ചുവപ്പ് പാടില്ല നിറം പാടില്ല, എന്നെ പോലെ നിറമില്ലാതെ ആയാൽ  മണം ഇല്ലാതെ ആയാൽ  നിങ്ങൾക്ക് എന്റെ കൂടെ കഴിയാം അല്ലെങ്കിൽ  ഞാൻ പോകണോ നിങ്ങൾ സ്വയം പോകണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം" കണ്ണുനീരിന്റെ ഔദാര്യം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ വിയർപ്പു പതിവ് പോലെ താഴേക്ക്‌ ഒഴുകിയപ്പോൾ. നിറമില്ലാത്ത രക്തം എന്ന് അപമാനിച്ചത് കേട്ട അമ്മ

കള്ളക്കഥകൾ

പ്രാർത്ഥന പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ.. നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ ഒലിച്ചു പോയെങ്കിൽ.... പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക്  മിന്നൽ പുഴ ഭൂമിയിലെ മിന്നലായിരുന്നു പുഴ ഓരോ വർഷ കാലത്തും ഒന്ന് കനത്തു മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി കണ്ണും കാതും കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്.. കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു കാതായി അവതാരം എടുത്തത്‌   മനുഷ്യന്റെ വാല്  മനുഷ്യന് എന്തേ വാലു കിട്ടിയില്ല? തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ തല കുത്തിയിരുന്ന് ആലോചിച്ചു വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു അപ്പോഴും നേരെ നിന്ന് ചിന്തിച്ചില്ല അവസാനം ഒരു ഉത്തരവും നേരേ

ക്ലാസ്സിഫൈഡസ്

 ഫോട്ടോസ്റ്റാറ്റു തിക്കി തിരക്കി,  തിര  ഓടി വന്നു കടൽക്കരയിലുള്ള ഫോട്ടോസ്റ്റാറ്റു കടയിലേക്കാണ്. കുറച്ചു ഫൊട്ടൊസ്റ്റാറ്റെ എടുക്കണം... തിരയുടെതാണ്... തിര കൊണ്ട് വന്നിട്ടുണ്ടോ? ഉണ്ടല്ലോ ദാ! അയ്യോ സുനാമി!!! ബൾബ്‌ പരീക്ഷ അടുക്കാറായി ബൾബിനു ഫ്യുസ് ആവാൻ കണ്ട സമയം ലോഡ്ടെ ഷെദ്ദിങ്ങ് ആയിരിക്കും എന്ന് കരുതി അര മണിക്കൂറും അപ്രഖ്യാപിത കട്ടിനു മറ്റൊരു 30 മിനിറ്റ് പിന്നെ മനസ്സിലായി ഫ്യുസേ പോയതാണെന്ന് വന്നത് ചന്ദ്രനാണ് മാനത്തെ ചന്ദ്രൻ ബൾബ്‌ മാറ്റി ഇടാൻ ഫ്യുസ് ആയ ബൾബ്‌ മാറ്റി ഇടാതെ അമാവാസി യാത്രേ അമാവാസി കാലം കൊറേ ആയീ ആളെ പറ്റിക്കാൻ തുടങ്ങീട്ടു   റിമോട്ട് മഴയുടെ ഒരു കാര്യം ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ ഒന്ന് pause  അടിച്ചു ക്രിക്കറ്റ്‌ കളിയ്ക്കാൻ പോകാരുന്നു മഴ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൌണ്ടിലേക്ക് റിമോട്ട് മഴ നനഞ്ഞിറങ്ങി ബാറ്ററി കേടായി പനിപിടിച്ചു  മഴവില്ല്  ഈ മഴവില്ലിനു ഒരു നോട്ടവും ഇല്ല കളർ കോപ്പിക്ക് ഇപ്പൊ എന്താ വില? എന്നാലും 7 നിറവും വേണം എന്ന് വല്യ നിര്ബന്ധ എന്താ ബ്ലാങ്ക് ആൻഡ്‌ വൈറ്റ് ആയാല്, ഖജനാവിന്  എത്ര കാശു ലാഭമായിരിക്കും!    ഒരു അറിയിപ്പ് മോട്ടോർ ബെൽറ്റ്‌ മാറ്റാനും മറ

ഒന്നായ നിന്നെ

തലയും ഹൃദയവും തമ്മിലുള്ള മത്സരം തന്നെ ജീവിതം അതിൽ എപ്പോഴും വിജയിക്കേണ്ടത്  തല തന്നെ തോല്ക്കുന്നതും തോല്ക്കപെടെണ്ടതും ഹൃദയം പക്ഷെ പലപ്പോഴും ജയിക്കുന്നത് ഹൃദയവും വികാരം ഹൃദയത്തിന്റെ വിചാരം തലച്ചോറിന്റെ ജ്ഞാനികൾ പറയുന്നത് അതല്ലേ വികാരം വിചാരത്തെ കീഴ്പ്പെടുത്താൻ പാടില്ല ഹൃദയത്തിനു മുകളിൽ തല വച്ച് നീ എന്റെ തല കാത്തു അത് കൊണ്ടാവും ഹൃദയം ഇന്ന് ആഘാതം ഏറ്റു മരിച്ചു വീഴുന്നത് പക്ഷെ തലച്ചോറ് നിലനില്ക്കുന്നത് ഹൃദയം കൊടുക്കുന്ന രക്തം കൊണ്ട് തന്നെ ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവിൽ പൂന്താനം പറഞ്ഞത് ശരി തന്നെ പക്ഷെ ഹൃദയം നീ തലച്ചോറ് പറയുന്നത് കേൾക്കണം ട്ടോ

റിമോട്ട്

മഴക്കൊരു റിമോട്ട് അതാണെന്റെ വേനൽ വെയിലിനൊരു റിമോട്ട് അതാണെന്റെ തണൽ ഉറക്കത്തിനൊരു റിമോട്ട് അതാണെന്റെ ചിന്ത വിശപ്പിനൊരു റിമോട്ട് അതാണെന്റെ ഭക്ഷണം രോഗത്തിനൊരു റിമോട്ട് അതാണെന്റെ മരുന്ന് രതിക്കൊരു റിമോട്ട് അതാണെന്റെ പ്രണയം ഭരണതിനൊരു റിമോട്ട് അതാണെന്റെ എന്റെ വോട്ട് അധികാരതിനൊരു റിമോട്ട് അതാണെന്റെ മതം ജീവനൊരു റിമോട്ട് അതാണെന്റെ മരണം വെറുതെ ഒരു റിമോട്ട് അതാണെന്റെ ദൈവം എല്ലാത്തിനും ഒരു റിമോട്ട് അതാണെന്റെ ലക്‌ഷ്യം റിമോട്ട് ആയി ജീവിക്കുമ്പോഴും റിമോട്ട് തന്നെ റിമോട്ടിന്റെ  ലക്‌ഷ്യം

ആകാശത്തിന്റെ സാരി

സൂര്യദേവൻ വിവാഹിതനാണത്രേ  ധാരാളം കുഞ്ഞുങ്ങൾ വീട്ടിലുണ്ടെന്നത്രേ ഭാര്യയോ ആകാശം വീട്ടമ്മയാണത്രേ സൂര്യനോ ജോലിത്തിരക്കിലുമാണത്രേ  നക്ഷത്ര കുഞ്ഞുങ്ങൾക്ക്‌ പരാതിയുമാണത്രേ   അച്ഛനെ ഒരു നോക്ക് കണ്ടിട്ടുമില്ലത്രേ അമ്മക്ക് അച്ഛൻ പുതുസാരി കൊടുത്തത്രേ  അമ്മക്ക് എന്നും പുതുസാരി തന്നത്രേ നക്ഷത്രക്കുഞ്ഞുങ്ങൾ കുശുമ്പ് കുത്താറുണ്ടത്രേ   സാരി നമുക്കങ്ങ് കീറിയാലെന്തത്രേ  രാത്രി അമ്മ ഉടുത്തിട്ടിറങ്ങുമ്പോൾ സാരിയിൽ നക്ഷത്ര കീറലുമുണ്ടത്രേ  സൂര്യ ദേവൻ സമാധാനിപ്പിക്കാറുണ്ടത്രേ  മിന്നൽ നല്ലൊരു തയ്യല്കാരനാണത്രേ  സാരീ രാത്രിയിൽ  തയ്ച്ചു  തരുമത്രേ ഇടി വെട്ടി കുഞ്ഞിനെ വിരട്ടിനിര്തും അത്രേ  നക്ഷത്ര കീറൽ അന്ന് കാണത്തേ ഇല്ലത്രെ  പിറ്റേന്ന് സൂര്യൻ വൈകി ഉണർന്നത്രേ ആകാശക്കാതിൽ അടക്കം പറഞ്ഞത്രേ  നിനക്ക് ചേർച്ച ഇളം നീലയാണത്രേ പഴയ കല്യാണ സാരിയുമാണത്രേ അത് നീ പകൽമാത്രം ഉടുത്താൽ മതിയത്രേ നക്ഷത്ര കുഞ്ഞുങ്ങൾ കാണേണ്ട അതുമത്രേ  നീ എന്നും സുന്ദരി നീലയിൽ തന്നത്രേ  മേഘത്തിൻ   പുള്ളികൾ ചേർച്ചയുമില്ലത്രേ ആകാശത്തിനത് കേട്ട് സങ്കടമായത്രേ കണ്ണ് നീരിറ്റി മഴ തുള്ളികള

സ്വാതന്ത്ര്യം ഭാരതം നടത്തുന്ന പ്രതീക്ഷ ബംബർ ഭാഗ്യക്കുറി

സ്വാതന്ത്ര്യം എന്നും നാളെയാണ് നാളെ വരെ ജീവിച്ചിരിക്കുവാൻ വേണ്ടി ഇന്നിൽ നിന്നും  നാളെയിലേക്ക് നീളുന്ന ഇന്നിന്റെ  ഊര്ജം  സ്വാതന്ത്ര്യം സ്വാതന്ത്ര്യം ഒരു സ്വപ്നമാണ് നിങ്ങൾ അടിമ ആണെങ്കിൽ  അടിമക്ക് ഉറങ്ങുവാൻകഴിയുമെങ്കിൽ ഉറക്കത്തിൽ കാണാവുന്ന സ്വപ്നം സ്വാതന്ത്ര്യം ഉറപ്പുള്ള മരണത്തിനു ശേഷം മരണത്തിൽ ഉറപ്പുണ്ടെങ്കിൽ മാത്രം പ്രതീക്ഷിക്കാവുന്ന സ്വര്ഗം പോലെ ഒരു പ്രതീക്ഷയാണ് സ്വാതന്ത്ര്യം കിട്ടിയെന്നു അവകാശപെടുന്ന കൈമാറിയ അധികാരം ആഘോഷ പൂർവ്വം കൊണ്ടാടുന്ന  അടിമകളാണ് സ്വതന്ത്ര ഭാരതത്തിലെ അടിമകൾ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തു മരിച്ചു വീണ ഒരു ജനതതിയാണ്‌ സ്വാതന്ത്ര്യം കിട്ടി സ്വതന്ത്രരായ സ്വാതന്ത്ര്യ സമര സേനാനികൾ അവരെ ഓർക്കേണ്ട അവരുടെ സ്വാതന്ത്ര്യ ദിനം  അവരെ മറന്നു ആഘോഷിക്കുന്ന  അടിമകളായ നമ്മൾ ആഘോഷിക്കേണ്ടാതാണ് അടിമ ദിനം ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം  ആണ് അവന്റെ സ്വാതന്ത്ര്യം പ്രവാസം ആണ് ഭാരതം അവനു  അവനു വിധിച്ച സ്വാതന്ത്ര്യം സ്വാതന്ത്ര്യം കൊടുത്തു അവൻ വാങ്ങിയ പ്രവാസ ജീവിത പരഭാരതം പ്രവാസ ജീവിത പാരതന്ത്ര്യം 

പ്രണയം നക്ഷത്രം (ജ്യോതിഷ ഫല പ്രവചനം)

നീലം മുക്കിയിട്ടും നിറം മാറുന്ന ഓന്തത്രേ പ്രണയം കാറ്റുള്ളപ്പോൾ ഇളകുന്ന സ്വസ്ഥത പ്രണയം കാന്തത്തിന്റെ വികര്ഷ്ണതിനു മുമ്പുള്ള വലിയ ആകർഷണം  പ്രണയം എട്ടിന്റെ പണി കിട്ടിയ ശശിയുടെ രാശിയും പ്രണയം വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു നാണത്തോടെ കിസ്സ്‌ ചെയ്തവന്റെ തലയിൽ വീണ ഇടിത്തീയും പ്രണയം വെട്ടിയിട്ട ചക്കയും  താഴെ പതിക്കും വരെ മാത്രം പ്രണയം മാവിൽ നില്ക്കുന്ന മാങ്ങയും ഞെട്ടടരും വരെ പ്രണയം സവർണൻ അവർണ രാത്രിയിൽ ഇരുന്നു കണ്ട കഥ അറിയാത്ത ആട്ടം പ്രണയം ചുമട് താങ്ങിയായി വന്നു നിന്ന് പയ്യെ ചുമടായി മാറുന്ന ഭാരവും പ്രണയം ആരുടെയോ ജാതകം പോക്കറ്റടിക്കുന്നതുവരെ സൂക്ഷിക്കുന്ന ഹൃദയം പ്രണയം പോക്കറ്റിൽ കിടന്ന പറന്നു  പോയ കാശും പ്രണയം പശിമ ഉള്ള പശ്ചിമ രാശിയിൽ വീണ ഇളകിയ മണ്ണും പ്രണയം മേഘത്തിൽ നിന്ന് പിടിവിട്ടു പോയാൽ- ഭൂമിയിൽ  പതിക്കുന്നത് വരെയുള്ള അസ്വസ്ഥത  പ്രണയം ചില്ലൂഞ്ഞാലാടുന്ന ശരീരത്തിലെ മനസ്സുതന്നെ പ്രണയം പണി ഇല്ലാത്തവർക്ക് ഒഴിവുകാല വിനോദവും പ്രണയം മഴ നനയുന്ന വിറക്കാത്ത  ആരോഗ്യം  പ്രണയം ജനിച്ച തെറ്റിന്റെ തെറ്റായ പ്രായശ്ചിത്തം പ്രണയം ഉന്മത്തമായ മനസ്സിൽ അസ്ഥായി  ഭാവം പ്രണയം വെയിൽ കൊണ്ട് തളരുന്ന

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും? ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും? മതങ്ങൾ മനസ്സിലാക്കും ദത്തു പുത്രിമാർ മനസ്സിലാക്കും ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

അവാർഡ്‌

അരക്കിലോ മഴമേഘം ഒരു പൈന്റ് അടിച്ച കാറ്റിനോടൊപ്പം ഒളിച്ചോടി അതറിഞ്ഞു ആകാശം രണ്ടിനെയും  പടി അടച്ചു പിണ്ഡം വച്ച് രണ്ടും കറങ്ങി നടന്നു ആദ്യത്തെ കുട്ടി "മഴ" ഉണ്ടായപ്പോൾ ആകാശം ഒന്ന് തണുത്തു വെയില് കാട്ടി ഒന്ന് ചിരിച്ചു എല്ലാവർക്കും സന്തോഷമായി മഴവില്ല് അലസമായി ഒരു കവിത അങ്ങട് എഴുതി മാഞ്ഞു പറന്നു പോകണ്ടിരിക്കാൻ ചക്രവാളം അതിന്റെ മുകളിൽ ഒരു കല്ലെടുത്ത്‌ വച്ചു ഫ്ലാഷ് ന്യൂസ്‌ കണ്ണേറു    കിട്ടി പാഞ്ഞു കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌...... പംക്തികളേക്കാൾ പ്രസിദ്ധരായ  എഴുത്തുകാരുടെ പേര് പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങൾ കാർക്കിച്ചു തുപ്പി!  ഫൂ!!!  ഉന്നതങ്ങളിൽ അവന്റെ  ഒരു പിടിപാട് !

താമര പെണ്ണ്

ചെന്താമര എന്നും കുളിക്കാനിറങ്ങുന്നു ഹരിത മനോഹര പുടവ ചുറ്റി ചേറുള്ള കുളത്തിൽ മാറുലഞ്ഞു പൊക്കിൾക്കൊടി കാട്ടി തണ്ടുലഞ്ഞു പല ദളങ്ങളായി  മുങ്ങി നിവരുന്നു സൂര്യനെ നോക്കിയാ താമരയാൽ വെള്ളത്തിലായിട്ടും നീന്തി തുടിക്കുന്ന വേരോ സുവർണ്ണ പാദസരം വൈരം പതിപ്പിച്ച മൂക്കൂത്തി പോലെ വെള്ള തുള്ളികളെങ്ങും തിളങ്ങി നില്പ്പൂ മാറിലെ മാദക കൂമ്പുകളായി പൂമൊട്ടു പലതും ഒളിച്ചുനില്പ്പൂ തേൻ തേടി പാറുന്ന വണ്ടുകളായ് കണ്ണുകൾ നീളുന്നു നിന്നെ നോക്കി എൻ മനം കാറ്റായി ഉലച്ചതാണോ നാണിച്ചു നീ മുഖം കുനിച്ചതാണോ

വാർദ്ധക്യം

കാഴ്ച്ചയെ നീ കറുത്തു തുടങ്ങിയോ കണ്ണിൽ എഴുതാത്ത വെളുപ്പ്‌ പോലെ കേൾവിയെ നീ അകന്നു പോകുന്നുവോ വിളിച്ചാൽ കേൾക്കാത്ത പേര് പോലെ ഓർമയെ നീ വെറുത്തു തുടങ്ങിയോ ഭാര്യ ഉപേക്ഷിച്ച പാതി പോലെ സ്നേഹമേ നീ അടുപ്പം മറന്നുവോ വേവാത്ത കഞ്ഞിതൻ വറ്റ് പോലെ കുടുംബമേ നീ കൂട്ട് വെട്ടുന്നുവോ വാർദ്ധക്യത്തിലെ സദനം പോലെ മുടിയിഴകളെ നീ വെള്ള പുതച്ചുവോ ജീവനില്ലാ ദേഹത്തെ  പട്ടു പോലെ മേഘമേ നീ എനിക്കേകാതെ പോകയോ കണ്ണ് കൊതിക്കുന്ന നീര് പോലെ കാലമേ നീ എന്നെ കൂട്ടാതെ പോകയോ കാണാൻ ഭയക്കുന്ന ഭൂതം പോലെ വാർദ്ധക്യമെ നീ ശരിക്കും പലർക്കു- മെന്നും കറുപ്പിലേക്കടുക്കുന്ന വെളുപ്പ്‌ തന്നെ

നാൽക്കാലി

മഴയത്തും വെയിലത്തും ഇറയത്തും തെരുവിലും തൊഴുത്തൊഴിച്ചെല്ലായിടത്തും ചാണകം നീയൊരു ആണു തന്നെ ചാകണം നീയൊരു കണ്ണീരു തന്നെ തൊഴുത്ത് അതൊരു വീടു തന്നെ വൈക്കോൽ ഒരു കച്ചി തുരുമ്പ് തന്നെ കാലി നീ ഇരുകാലി ഇണ ചേർന്ന നീണ്ടു നിവർന്ന സമൂഹം തന്നെ 

ലോക ക്രമം (പഴയത്) പുതിയതും അത് തന്നെ

പുതിയ ലോക ക്രമം ഉരിത്തിരിഞ്ഞു വന്നു കാണാൻ പോയ മനുഷ്യൻ അതിൽ "തന്നെ" തപ്പി ഇതിൽ എവിടെ "മനുഷ്യൻ"? മതം /കമ്പോളം രാഷ്ട്രീയം അഴിമതി അടിമത്തം ഇതിൽ എല്ലാം ഉള്ളത്  മനുഷ്യൻ തന്നെ മനുഷ്യാ.... നഷ്ടപെട്ട പ്രകൃതിയെ നീ തിരഞ്ഞില്ലല്ലോ!!! തിരിച്ചടിച്ചു പുതിയ ലോക ക്രമം മനുഷ്യനു  വീണ്ടും സംശയം.... മതത്തിനും.. കമ്പോളത്തിനും ഒരേ സ്ഥാനം??? എന്ത് കൊണ്ട് ആയികൂടാ? തിരിച്ചു ചോദിച്ചു പുതിയ ലോക ക്രമം..... ലോക ക്രമം തുടർന്നു.. നോക്കൂ .. "രണ്ടും ബ്രാൻഡ്‌ ചെയ്തു ലേബൽ  ചെയ്ത ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ജനനം മുതൽ മരണം വരെ മതം മനുഷനെ ബ്രാൻഡ്‌ ചെയ്യുന്നു അവന്റെ ആഹാരം പേര് വസ്ത്രം പണം ദൈവം  ജനനം മരണം വരെ.. മണ്ണ്.. എണ്ണ.. ഡോളർ. റബ്ബർ എല്ലാം പുതിയ മതങ്ങൾ മണ്ണെണ്ണ പുതിയ ഇന്ധനം" മനുഷ്യൻ നിര്മിച്ച.. മനുഷ്യരല്ലാത്ത  എല്ലാത്തിനെയും നവ കമ്പോള വ്യവസ്ഥ ബ്രാൻഡ്‌ ചെയ്യുന്നു.. പേറ്റന്റ്‌ ചെയ്യുന്നു.. രണ്ടും ഒന്ന് തന്നെ... ഒന്ന് മനുഷ്യന് വേണ്ടി, മറ്റൊന്ന് മനുഷ്യൻ അല്ലാത്ത എല്ലാത്തിനും വേണ്ടി... പ്രതികരിച്ചു... പറഞ്ഞു നിർത്തി.  പുതിയ ലോക ക്രമം മനുഷ്യൻ വീണ്ടും അപ്രത്യക്ഷമായി ലോക ക്രമ

ആമയും മുയലും വീണ്ടും

അങ്ങിനെ ഓരോ അഞ്ചു വർഷം തോറും നടത്താറുള്ള ആമയും മുയലും തമ്മിലുള്ള വർഗ്ഗീയ  മത്സരം  കാട്ടിൽ അടുത്ത് വരുന്നു... ഇത്തവണയും ആമക്ക്‌ പ്രയോചകർ ധാരാളം പേരുണ്ട്. ബഹുരാഷ്ട്ര എണ്ണ കമ്പനികൾ, ടയർ കമ്പനികൾ, ആമയുടെ തോടിനോട് ബഹുമാനം ഉള്ള ചില്ലറ വ്യാപാരികൾ, ആമയുടെ വേഗതയിൽ സഹതാപം ഉള്ള മനുഷ്യാവകാശ പ്രവർത്തകർ, ആമ എപ്പോഴും പാവം ആണ് എന്ന് വിശ്വസിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ.... മുയൽ പതിവ് പോലെ കസറത്തു നേരത്തെ തുടങ്ങി, അഹങ്കാരത്തിന് ഒരു കുറവും ഇല്ല! "മുമ്പും ഞാൻ 0 ത്തിൽ നിന്ന് 3 മൈൽ കടന്നത്‌ നിമിഷങ്ങൾ കൊണ്ടാണ്!" "ഞാൻ മണ്ണിന്റെ പുത്രനാണ്", കരയിൽ ഞാനാണ്‌ ആന! ചേന.. മാങ്ങത്തോലി, ആമയെ "ക്ഷ" "റ" വരപ്പിക്കും, നക്ഷത്ര കാൽ എന്ണിക്കും...  ആമ വെള്ളത്തിൽ നിന്ന് വന്നതാണ്‌ എന്നൊന്നും  എന്നൊന്നും പറയണ്ട ...കേട്ടാൽ തന്നെ തൊലി ഉരിയും! എല്ലാ തവണയും തോല്ക്കുന്ന സഹതാപം കൊണ്ടെങ്കിലും മുയലിനെ  ഒന്ന് പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചാൽ മുയൽ ഒന്നുകിൽ ഉറക്കം നടിച്ചു തോൽക്കും, അതല്ലെങ്കിൽ ആമയെ ജയിപ്പിക്കുവാനായി മാത്രം മത്സരിക്കുന്ന  മുയൽ  "മുയലിന്റെ തോലിട്ട ആമ തന്നെ" എന

പ്രണയം (ഐ ലവ് യു ചെയ്തത്)

ജീവിതം സുന്ദരം സൌന്ദര്യ പൂരണവും മരണം സാന്ത്വനം അനിവാര്യ ഭാജ്യവും സുന്ദര ജീവിതം സ്വപ്നമായ് കണ്ടിടാം മരണം കൊതിച്ചങ്ങു സായൂജ്യം നേടിടാം ഉറക്കത്തിൽ സ്വപ്‌നങ്ങൾ കനവായി മറന്നിടാം ജീവനിൽ മരണവും സ്വപ്നമായ് കണ്ടിടാം ദിവാസ്വപ്നങ്ങൾ സ്വപ്‌നങ്ങൾ ആയാലും പ്രണയവും മരണവും കനവായി കാണുക ഒരിക്കലും മരിക്കരുതറിഞ്ഞു കൊണ്ടായാലും പ്രണയമോ ആയിടാം അറിയാതെ ആണെങ്കിൽ തിരിച്ചു വരവുകൾ എളുപ്പമല്ലെങ്കിലും വന്നാലോ അത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും പ്രണയിക്കും മുമ്പേ കൃഷ്ണനൊന്നാകിലും മയിൽ പീലി വർണങ്ങൾ തലയിലുണ്ടാകിലും മഴവില്ല് കാലം കുടയായ് നിവർത്തീടിലും പ്രണയ ശേഷം ആരും കർണനായ് ത്യജിച്ചീടാം മയിൽ പീലി കൾ കറി വേപ്പില ആയിടാം മഴവില്ലോ അന്ധന്റെ ഇരുട്ടായ്‌ മറഞ്ഞെക്കാം ജീവിതമോ കുത്തഴിഞ്ഞ പുസ്തകമായീടാം ആത്മ ഹത്യതൻ കെട്ടു അഴിഞ്ഞങ്ങു വീണേക്കാം മറിക്കുവാൻ മടിക്കുന്ന താളുകളായേക്കാം പ്രണയം പൊഴിച്ച തൂവലായ് അടർന്നേക്കാം ഏതു പുഷ്പവും പ്രണയമായ് തോന്നിടാം അടർത്തിയാൽ വാടിയ പൂവായ് കൊഴിഞ്ഞീടാം നില്ക്കട്ടെ കണ്ടോളൂ മോഹമായ് മറന്നോളൂ പിച്ചല്ലേ ഇറുക്കല്ലേ പൂ മൊട്ടായ് വാടുമേ കയ്യെത്തും ദൂരത്തു വിടരുന്ന പ്രണയത്തെ

കലി കാലം

കാലം കലിയായ്‌ മരണം വരേണ്യമായ്‌ ചിന്തകൾ സങ്കുചിതങ്ങളുമായ് പുരുഷനായ്, സ്ത്രീത്വമായ് ജാതിയായ് വർഗമായ് മതമായ് ദൈവമായ് മത പരിവർത്തനങ്ങളുമായ് രാഷ്ട്രമായ് രാഷ്ട്രീയമായി ഭാഷയായ് അനുചിതങ്ങങ്ങളുമായ്  പാർശ്വമായ്‌ അടിമയായി അടിമത്തങ്ങളായ്! യുക്തി ചിന്തകൾ പുലരട്ടെ മണ്ണിൽ, ചിന്തകൾ ചിതലെടുക്കില്ലോരിക്കലും സമ്പത്ത് മണ്ണാകാം പൊന്നാകാം എന്നാൽ നശിച്ചേ പോയേക്കാം ചിന്തകൾക്ക്‌ നാശമില്ലോരിക്കലും നല്ല ചിന്തകൾ കാലം എടുത്തേക്കാം കാലങ്ങൾ അത് ഏറ്റെടുത്തീടട്ടെ അധരങ്ങൾക്ക് അത് വിശ്രമം ഏകട്ടെ വ്യായാമങ്ങൾ ശരീരങ്ങൾക്കിരിക്കട്ടെ, കൈകൾ വയറിന്നായ് അധ്വാനം ചെയ്യട്ടെ , കാലുകൾ ഹൃദയത്തിനായ്‌ വ്യായാമം ചെയ്യട്ടെ ആരോഗ്യമുള്ള ഹൃദയങ്ങൾ ഒന്നായി പുലരട്ടെ, ശുദ്ധമാകട്ടെ രക്തവും ചിന്തയും അടിമത്തങ്ങൾ പോയി തുലയട്ടെ മണ്ണിനടിയിലായി പേശികൾ ബലമായ്‌ പുലരട്ടെ , സ്വതന്ത്ര മാകട്ടെ ചിന്തകൾ ഭൂമിയിൽ തൊട്ടു കൂടായ്മകൾ ഭൂതങ്ങളാകട്ടെ, പേടിപ്പെടുത്തട്ടെ ചരിത്രങ്ങളായി പിന്നെ സ്വതന്ത്ര മാകട്ടെ മണ്ണും മനുഷ്യനും, ശുദ്ധമാകട്ടെ വായുവും വെള്ളവും സ്വതന്ത്രം ആകട്ടെ മണ്ണും മനുഷ്യനും ശുദ്ധമാകട്ടെ വായുവും വെള്ളവും

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

ചിതയിൽ ഒരു സതി

ജീവിതത്തെ പ്രണയിച്ചു കൊതി തീര്ന്ന ജഡവും നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞു വേര് ഉറക്കാത്ത മതങ്ങളും ആർത്തലച്ചു നടത്തുന്ന പുല അടിയന്തിരങ്ങളിൽ മരണം ഒരു ആചാരവും അടക്കം ഒരു അനുഷ്ടാനവും ചിത ഒരു അലങ്കാരവും ആയി ഓച്ചാനിച്ച് നിൽക്കുമ്പോൾ പല ശവങ്ങളും ഒരു പുരുഷനായി മരിച്ചു കിടക്കാറുണ്ട് ...  നിശ്ചലം നട്ടു നനക്കാത്ത തൊട്ടു കൂടാത്ത ഗർഭിണി മാവുകൾ ഞെട്ടിൽ തൂങ്ങി പൊക്കിൾ കൊടി അറുക്കാത്ത മൂവാണ്ടൻ മാങ്ങകൾ മുല ഞെട്ട് ചോരുന്ന കറ യൂറുന്ന  യൗവന മരങ്ങൾ ചന്ദന മണ മുള്ള ഇത്തിൾ കണ്ണി പോൽ മുട്ടുള്ള മുട്ടികൾ വെട്ടി ചിതയിൽ വച്ച് സതി ഒരു അനാചാരമായി അനുഷ്ടിച്ചു ചിതയിൽ ഒരിക്കൽ കൂടി മരിച്ചു ദഹിച്ചു വീഴാറുണ്ട്‌............ .. ...  സലജ്ജം മരമേ നിന്നെ അടക്കുന്ന ചിതകളിൽ നിന്നെ ദഹിപ്പിക്കുവാൻ ഒരു ശവം കൂടി വച്ചതാണെന്നു മാപ്പ് പറഞ്ഞു മരിച്ചു വീഴട്ടെ ഞാൻ.. നിര്ജീവം 

മറവി

ഓർമ നിറമുള്ള കറിവേപ്പിലകൾ ആവശ്യം കഴിയുന്ന ശുഭ മുഹൂർത്തങ്ങളിൽ ഉറക്ക കയറുമായി കഴുത്തിന്‌ മുകളിൽ തൂങ്ങി കയറി കാലത്തിന്റെ ചുറ്റിട്ടു തലക്കുമുകളിൽ നിന്ന് താഴേക്ക്‌ ചാടി ആത്മഹത്യാ ചെയ്തു മറന്നു പോകാറുണ്ട്... ഒരു കൊലക്കുറ്റം   ഒഴിഞ്ഞ ആശ്വാസത്തിൽ  ഒരു നെടുനിശ്വാസം ഉതിർത്ത്‌ രാമനാമം ജപിക്കുന്ന നാവിലകൾ മിണ്ടാതെ ചൊല്ലി ആഹ...  പ്രായമായില്ലേ! 

മതം പ്രാർത്ഥന

മതം ആരുടെ? എന്റെ മതം  ഏതെങ്കിലും മതത്തിൽ വിശ്വസിച്ച ആരെങ്കിലും കണ്ടു പിടിച്ച എന്തെങ്കിലും ആണോ മതം? മതത്തിന്റെ മുമ്പേ നടന്ന മനുഷ്യരുടെ പിറകെ നടന്ന അനധർ വിളിച്ചു കൂവി ദേ മതം അവനല്ലേ മതാന്ധൻ ജനിച്ചപ്പോൾ നിനക്ക് മതം ഉണ്ടായിരുന്നോ? ഇല്ല മരിക്കുമ്പോൾ വേണോ? ഉം വേണം എങ്കിൽ പിന്നെ നിനക്ക് മരിച്ചിട്ട് പോരെ മതം? ഉത്തരമില്ലേ? ഉണ്ട് ഒരു പഴഞ്ഞൊല്ല ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും മതത്തിൽ വിശ്വസിച്ചാൽ? മതത്തിൽ മാത്രം വിശ്വസിച്ചാൽ ചിലപ്പോൾ മതം അധികാരത്തിലേക്കുള്ള കുറുക്കു വഴി അപ്പൊ ദൈവത്തിലേക്കോ? എന്താ സംശയം പല വളഞ്ഞ വഴി പലതോ? ഉം... മതങ്ങൾ പലതല്ലേ? ആ  വഴിയിൽ ചില ഇടത്താവളങ്ങളും അതെന്താ അതെന്തായാലും നീ സത്യ വിശ്വാസി ആയിരിക്കാം പക്ഷെ  ആ ഇടത്താവളങ്ങളിൽ വിശ്രമിക്കുവാൻ നിന്റെ കൂടെ കിടക്കുന്നത് വര്ഗീയ വാദി ആയിരിക്കാം ചിലപ്പോൾ തീവ്ര വാദിയും, നീ കൂടെ കിടക്കുന്നോ? ആ വഴി പോകണോ? എല്ലാവരും പോകുമ്പോ എല്ലാവരും പോകുമ്പോ നീ ഒറ്റക്കാവും എന്നാ പേടിയ അല്ലെ ഉം അതെ അപ്പോൾ നിന്റെ വിശ്വാസം ഈശ്വരനിലോ അതോ മതത്തിലോ? അയ്യേ മതത്തിലായിരുന്നു? അല്ലെങ്കിൽ ഞാൻ എന്തിനാ പേടിച്ചേ? ഈശ്വരനെ വിശ്വസിച്ചാൽ പേട

മരണത്തിനു അതെ ഭ്രാന്താണ്

ഒരു പൂവിന്റെ നൈർമല്യമായ് ഒരു നോവിന്റെ സുഖവുമായി പൂമ്പാറ്റയുടെ നിഷ്കളങ്കതയുമായ് പല തെറ്റിന്റെ പശ്ചാത്താപമായ് ജനിച്ച കുറ്റത്തിന് ഹൃദയത്തിനെന്തിനു കാലം ഇത്ര കരുത്ത് മനക്കട്ടിയായ് പകർന്നേകുന്നു വയസ്സായ് ആയുസ്സായ് ഒരു സങ്കടത്തിന്റെ വിങ്ങലിൽ അതിന്റെ തേങ്ങലിൽ ചങ്കു ഒന്ന് പൊട്ടിതകർന്നു മരിച്ചിരുന്നെങ്കിൽ എത്ര ആത്മഹത്യകൾക്ക്‌ അത് ശാപമോക്ഷമായ് മാറിയേനെ രക്തം ഹൃദയത്തിൽ ധാര കോരിയേനെ ആത്മാവ് തണുത്ത് ശാന്തമായേനെ തണുത്ത മണ്ണിന്റെ ശാന്തമാം ഗർഭ പത്രങ്ങളിൽ വീണ്ടും ജനിക്കുവാൻ കടന്നു പോയേനെ ആരുടെയും കണ്ണിൽ പൊടിയായ് പെടാതെ ഒരു കുട്ടിയായി തന്നെ അനാഥമായ് പോയേനെ വിളിക്കാതെ ചെല്ലുന്ന അഥിതിയായി വന്നേനെ കാലത്തിന്റെ വാതിൽ തള്ളി തുറന്നു അകത്തേക്ക് അകലത്തേക്ക് ഓടി മറഞ്ഞേനെ എല്ലാം മറന്നു ചിരിച്ചേനെ പൊട്ടി ചിരിച്ചേനെ കാലത്തിന്റെ പൊട്ടി ചിരി കേട്ട് ഉണർന്നേനെ മരണത്തിന്റെ ഒച്ച കേൾക്കാതിരുന്നെനെ മരിക്കാതിരുന്നേനെ ജീവിക്കാൻ കൊതിച്ചേനെ.... മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും മരിക്കുവാൻ ആർക്കും കഴിയുന്നുമില്ല അത് തന്നെയത്രേ  ജീവിതം! ജീവിതവസാന ദു:ഖവും ക്ലേശവും

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പുഴ  വിപ്ലവ രക്തം കാത്ത പുഴ   ധീരമായി ഒഴുകിയ  സഖാവു പുഴ  സാംസ്കാരിക നായകർ കുളിച്ച പുഴ അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ  കമ്മ്യുണിസ്റ്റ്   പച്ചകൾ തളിർത്ത പുഴ  കൊച

അന്തി കല്യാണം

എന്നും തൃസന്ധ്യയിൽ ചക്രവാളത്തിനു സീമന്തരേഖയിൽ സിന്ദൂരം കടലുകൾ സുവർണ പുടവ ചുറ്റി പവിഴമല്ലികൾ പൂത്തുലഞ്ഞു പോക്കുവെയിൽ പൊന്നണിഞ്ഞു കടൽത്തീരമാകെ പുരുഷാരം..... മണൽത്തരി  പോലെ എത്തിയ പുരുഷാരം കുരവയുമായി എതിരേറ്റു അലയടിച്ചുയരുന്ന തിരമാല സൂര്യനാണ് വരനെന്നു അടക്കം പറയുന്നു വടക്കുനിന്നെത്തിയ കടൽക്കാറ്റു... വടക്കുനിന്നെത്തിയ കുളിർക്കാറ്റു നെറ്റിയിൽ പൊട്ടു തൊട്ട വരൻ വൈകി എത്തുന്നു താര തോഴിമാരും മധു വിധുവിന് തിരക്ക് കൂട്ടുന്നു തോഴനായ്‌ എത്തിയ ചന്തിരനും.. കള്ള ചിരിയോടെ എത്തിയ ചന്തിരനും നിലാവോരിത്തിരി കുളിരു പകരുന്നു എത്തിനോക്കുന്നു താരകളും ഇരുളിന്റെ കമ്പിളി പുതപ്പുമായി എത്തുന്നു മണിയറ വാതിലടച്ചു രാത്രി ..... നാണിച്ചു മുഖം താഴ്ത്തി വാതിലടച്ചു രാത്രി 

മഴവില്ലഴക്

മഴവില്ലഴകായ് പുടവ ചുറ്റി കാർമേഘം നാണിച്ചു മുഖം കുനിച്ചു സൂര്യനോ കള്ളക്കണ്ണിട്ടു നോക്കി സുവർണ വെയിലിൻ മാല ചാർത്തി ഈറൻ മിഴിയുമായ് ഭൂമി വിങ്ങി കാറ്റോ കലിതുള്ളി പാഞ്ഞു പോയി തിരമാല തല്ലി കടലു തുളളി മേഘങ്ങൾ ആർത്തലച്ചു വന്നു ഓളങ്ങൾ താളം മറന്നു പോയി ഓടങ്ങൾ പേടിച്ചു കരക്കണഞ്ഞു പുഷ്പങ്ങൾ വാടി അടർന്നു വീണു മരിവിൽ പുടവ വലിച്ചെറിഞ്ഞു മഴവില്ലഴകോ മറഞ്ഞു  പോയി ഒന്നും മിണ്ടാതെ മാഞ്ഞുപോയി

നിഴലിന്റെ രഹസ്യം

പകലിനെ മാനഭംഗപ്പെടുത്തിയാണ് ഓരോ രാത്രിയും കടന്നു പോകുന്നത് എന്നിട്ടും ഒന്നും നഷ്ടപെടാതെ ഒന്നും അറിയാത്ത  പോലെ പകലുകൾ പുലരിയായി ഉറക്കച്ചടവോടെ എഴുന്നേറ്റു കടന്നു വരും.. തീണ്ടാരിയിൽ മാത്രം  മഞ്ഞു കൊണ്ട് ഒരു പുണ്യാഹം വർഷത്തിൽ ചില മഴകളും പകൽ ഇന്നും കന്യക തന്നെ!  എന്നിട്ടും ഒരു സൂര്യ ഗ്രഹണ നാളിൽ പകൽ വെളിച്ചത്തിൽ നടന്ന ഒരു മാനഭംഗ ശ്രമത്തിനിടയിൽ രാത്രി ആ സത്യം തിരിച്ചറിഞ്ഞു താൻ വെറും ഒരു ഷണ്ഡൻ ആണെന്ന സത്യം എന്നിട്ടും പകൽ രാത്രിയെ വെറുക്കാത്ത രഹസ്യം പുറത്തു വിടാതെ നിലാവ് ഒരു നിഴലായി രാത്രിയുടെ കൂടെ!! പകൽ എന്നും ഒരു സ്ത്രീ തന്നെ കമാന്ധരായ ഷണ്ഡൻ മാരുള്ള രാത്രി ധീരമായി കടന്നു പുലരി കന്യകയായി ഉണര്ന്നു വരേണ്ടവൾ അണിയറയിൽ വേഷമിട്ടവർ പുരുഷൻ : സൂര്യൻ അരങ്ങത്തു : അഥിതി താരങ്ങൾ നിലാവ്: പ്രണയം നിഴൽ: രതി തിരക്ക് കാരണം പങ്കെടുക്കുവാൻ കഴിയാതിരുന്നത്: ചന്ദ്രൻ (നിലാവ് വച്ച് അഡ്ജസ്റ്റ് ചെയ്തു)

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ? കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ? ജീവിത ബീഡി ത്തിരി  നായകനോട് കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക് ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു പ്രണയ നായികയുടെ വീര വാദം വെറും ശവമായി  നായകനും പുകയായി വില്ലനും അപ്പോൾ കാണികൾ ആരായി വെറും ശശി സിനിമയോ വെറും പ്രണയവും

തിര തന്നെ

കൊത്തുപണി ചെയ്ത ശിലയായി ആലിംഗനങ്ങൾ  മുറുകുമ്പോൾ അറച്ചാലും വേരറുത്താലും ചെയ്യുന്ന കർമങ്ങൾ  എന്നും ശരീര പൂജ തന്നെ! ഒരു യാമ   മിഴിയിൽ  ഇമ പൂട്ടി  ഉറങ്ങുവാൻ  കൊഴിഞ്ഞു വീഴുന്നതോ കൂവളത്തിലകൾ  തന്നെ! ഭക്തി പ്രഹർഷത്തിലലിയുവാൻ പകുതി വായിച്ച പുസ്തകമായി മലർന്നു കിടക്കുമ്പോൾ നിശ്വാസ വായുവിൽ മറിയുന്ന താളുകൾ മൃതുന്ജയ മന്ത്രം തന്നെ! കാറ്റടിച്ചുലയുന്ന മരങ്ങളിൽ ഉലയുന്ന ഇലകളോ നിമി എണ്ണി എരിയുന്ന തിരികൾ തന്നെ! ദാഹിച്ച തിരകളായ് നനഞ്ഞു കയറുമ്പോൾ ഈറൻ മാറി തോർത്തുന്ന പുണർതം നാളിനു കുളിരുള്ള ഒരർച്ചന   ബാക്കി  തന്നെ! രതിയുടെ തിരകളെണ്ണുമ്പോഴും കടലിൻ കാലിൽ ഇക്കിളി ഇട്ടതോ വികാര പരൽ മീൻ കുഞ്ഞു തന്നെ! ഘടികാര സൂചിയിലോഴുകിയ നിമിഷങ്ങൾ കാലത്തിൽ മഞ്ചത്തിൽ ഇറ്റിറ്റു  വീഴുമ്പോൾ ഹൃദയങ്ങൾ ഓള പരപ്പിൽ ഞെളി പിരി കൊണ്ടുതന്നെ! മൂല അടുപ്പുകളിൽ തിളക്കുമ്പോൾ തൂകുന്ന പാലിന്റെ  മധുരം  വിരലിറ്റി അറിയുമ്പോൾ പൊള്ളുന്ന നാക്കോ  നോവ്‌ തന്നെ! ഇരുകൈകൾ കൊണ്ടലസ്സമായി അഴിഞ്ഞ മുടി വാരികെട്ടി ഇരുട്ടിലേക്ക് നടന്നകലുന്ന  സന്ധ്യയുടെ അധരകുങ്കുമം തിരഞ്ഞുഴറുന്ന   ഉമിനീർശീൽക്കാരങ്ങൾ പോക്കു വെയിൽ  നാളം തന്നെ!

ജീവിതം

ജീവിതം ഒരു കവിതയായ് എഴുതുവാൻ പരതുമ്പോൾ തട്ടി തടഞ്ഞ അക്ഷരങ്ങൾക്ക് നോവിന്റെ ഉളുമ്പ് മണം മണമുള്ള അക്ഷരങ്ങൾ കണ്ണ് നീർ  വെള്ളത്തിൽ കഴുകാനെടുക്കുമ്പോൾ കണ്ണീരിനു അഴുക്കു ചാലിന്റെ ഓർമ നാറ്റം   കണീർ തുടച്ചു ഉണക്കുവാൻ തേടിയ പട്ടിനു ശവക്കച്ചയുടെ പ്രലോഭനചൂര് ചൂര് അകറ്റുവാൻ ചൂടിയ പൂവിനോ വിവാഹമാല്യത്തിന്റെ കരിഞ്ഞ ഗന്ധം തിരിച്ചറിയുന്നു   ജീവിതം വിവാഹ സദ്യയുടെ മൃഷ്ടാന്ന ഭോജനത്തിനിടയിൽ അറിയാതെ നിലത്തു വീണ  കാക്ക കൊത്തുവാൻ മറന്ന എച്ചിലായിരുന്നെന്ന്‌  

ഫെമിനിസ്റ്റ് പ്രണയം

എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം അത് നിന്റെതാണ്, എന്റേതല്ല പിന്നെ നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല! എന്റെ രക്തത്തിന് ഒരു നിറം മാത്രം അത് എന്റെതാണ്, നിന്റെതല്ല പിന്നെ അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല! നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട് അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം? രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ  വെറുമൊരു കളിപ്പാട്ടമായി പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ  ഇനി പിണങ്ങി കരയേണ്ട  പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക്‌ ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ?  അതിൽ നിറഞ്ഞു തുളുമ്പി  നില്ക്കു