Skip to main content

പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്


ജീവൽ പ്രണയമേ .. നീ ഇന്നെവിടെയാണ്‌?
വഴിയോരം വിരിയുന്ന വെളുത്ത പുഷ്പങ്ങളിൽ
പുലരിയുടെ നറും മഞ്ഞു പെയ്തു തോർന്നിട്ടും
വിധിയുടെ പൂക്കൾ കൊഴിഞ്ഞങ്ങു വീണിട്ടും
ഞാനിന്നറിയുന്നു നീ ഇന്നലെയും വന്നിരുന്നില്ലെന്ന്
എനിക്കിനിയും നിന്നോട് പരിഭവമില്ലെന്നും
നിനക്കോ? പിണക്കവും അതൊട്ട്‌ മാറിയിട്ടുമില്ലെന്ന്

വർഷങ്ങൾക്ക് മുമ്പ് ഒരു ശിശിര കാല പകൽമയക്കത്തിൽ
നിന്റെ കണ്ണ് വെട്ടിച്ചു, നീ പുല്കിയ കരം പിരിച്ചു
ഒരു കുഞ്ഞിനെപ്പോലെ  ഊർന്നിറങ്ങി ഇഴഞ്ഞു നടന്ന ഞാൻ
ഒരു ഉറങ്ങുന്ന കുഞ്ഞിനെ പോലെ തന്നേ തിരിച്ചുകിട്ടുമ്പോൾ
വഴിതെറ്റി തിരിച്ചണഞ്ഞ കുഞ്ഞാടിനെ പ്പോലെ  കൂടെ കൂട്ടുമോ
മൃദുലമാം മുടിയിഴകളിൽ വിരലാൽ തലോടി
തഴുകി  മാറിൽ ചേർത്ത് അമർത്തി  പിടിക്കുമോ?

സന്ധ്യയായി പൊഴിയുന്ന ഓരോ ദിനത്തിലും ഖിന്നമായി കൊഴിയുന്ന ഓരോ വയസ്സിലും 
ആരും അറിയാതെ കാത്തിരിക്കുന്നു ഞാൻ നീ എന്നെങ്കിലും ഈ വഴി തേടി വരുംമെന്നോർത്തു മാത്രം
നീ അറിയാതെ തനിയെ വന്ന ഞാൻ, ഇനി എങ്ങിനെ സ്വയം നിന്നെടുത്തെത്താൻ? നീ എന്നെടുത്തെത്തി എന്നോ തിരികെ വിളിക്കാതെ?
ഞാനറിയാതെ ഉറങ്ങിയ തെറ്റിന് നീ അറിയാതെ ഇറങ്ങിയ വാശിയിൽ 
ഞാനിന്നും തള്ളി നീക്കുന്നതീ  ജന്മം, നീ വിളിക്കാതെ വരില്ലെന്നൊരു വാശിയും മാത്രമാക്കി 
നീ വരുമെന്നറിയാം എനിക്കിന്നും, വരാതിരിക്കുവാനാവില്ല നിനക്കെന്നും 
പക്ഷെ അതെന്നെന്നുള്ള കാത്തിരിപ്പിനു ഒരഅവസാന മെന്നെന്ന് എനിക്കിനി? 

നോക്കൂ ഞാൻ നിനക്കായി കരുതിയ പുഷ്പങ്ങളെ
അറിയൂ നിനക്കായ്‌ കരുതുന്ന ശ്വാസവും 
നിന്നെ കണ്ടടയ്ക്കുവാൻ കൊതിക്കുന്ന മിഴികളും 
കാൽക്കൽ അർപ്പിക്കാൻ  കരുതുന്ന ഹൃദയവും 

ചെയ്ത തെറ്റിന് കഴുകാൻ കരുതിയ സങ്കടത്തിലൂറിയ കണ്ണുനീർത്തുള്ളിയും    
വാടാത്ത പുഷ്പങ്ങൾ നെഞ്ചോടടക്കിയ കത്തുന്ന ജീവിത നെയ്തിരിവെട്ടവും സാക്ഷിയാക്കി മാപ്പിരന്നിരിക്കാം ഞാൻ, പിരിയില്ല ഇനിയില്ലെന്നൊരു ജന്മ വാക്കും- 
ഇനിയൊരു ശ്വാസം നിന്നനുവാദമായി നീ അറിഞ്ഞത്  പകർന്നു തരും വരെ  

ഒരു കുഞ്ഞു സൂചിയുടെ ഉറുമ്പരിക്കും വേദന ശിക്ഷയായി തന്നു
ഒരു പഞ്ഞി പൂവ് ആശ്വാസമായി തിരുകി കൈകാൽ കൊരുത്ത്
എന്നെ കൂട്ടി മടങ്ങാൻ എത്ര വൈകിയാലും കാത്തിരിക്കും ഞാൻ
കണ്ണു തുടച്ചു നീ ഈ മിഴി അടച്ചു പിടിക്കും വരെ
അത് വരെ പിടക്കുമീ ഹൃദയവും ശ്വാസവും
നീ വരുവാൻ വൈകുന്ന ഓരോ ദിനത്തിലും

എന്നാലും അന്നോളം ഒരു പൂവായ് കരുതുമീഹൃദയം
ഇതളുകൾ എന്നോ കൊഴിഞ്ഞതാണെങ്കിലും
നിന്നെ കൂട്ടി  കൂട്ടിലെക്കെന്നോ തിരികെ വരും ദിനം
ഒരു പനിനീര് മലരായ് നിനക്കതഅർപ്പിച്ചു
മനം തുറന്നൊന്നു ചിരിക്കാൻ കഴിയും വരെ! 



Comments

  1. പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്

    (എന്നെപ്പറ്റിയല്ല എന്തായാലും!!)

    ReplyDelete
    Replies
    1. അല്ലേ അല്ല അജിത്ഭായ് ക്ക് വേണ്ടി കൗമാര പ്രണയം എഴുതീട്ട് കൈ വിറച്ചു നിരത്തിയത

      Delete
  2. ഉദ്യാനപാലകൻ എന്ന സിനിമയുടെ ക്ലൈമാക്സിൽ നായകൻ നായികയോട് പറയുന്ന ഒരു ഡയലോഗുണ്ട്.ആ സിനിമയിലെ അവസാന ഡയലോഗ്.
    ഹൃദയസ്പർശിയായ രംഗം.കവിതയുടെ ക്ലൈമാക്സെത്തിയപ്പോൾ അതാണെനിക്കോർമ്മ വന്നത്.കവിത വളരെ നന്നായി അവതരിപ്പിച്ചു.

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. ഞാൻ കണ്ട സിനിമയാ പക്ഷെ ക്ലൈമാക്സ്‌ ഒന്നൂടി കാണണം എന്ന് തോന്നി
      കണ്ടിട്ടാണ് ഈ മറുപടി
      ഹരികുമാറിന്റെ ഫിലിം ജാലകം എന്റെ ഫവൗരിറ്റെ ഫിലിം ആണ്
      നന്ദി സൌഗന്ധികം വളരെ വളരെ നന്ദി ഒര്മാപ്പെടുത്തിയത്തിനു
      ചില ഓർമകൾക്ക് അത് നടന്ന നിമിഷങ്ങളെ ക്കാൾ ശക്തി ഉണ്ടാകും
      ഓര്മ അത് തന്നെ അല്ലേ ഏറ്റവും വല്യ ശക്തി ജീവിച്ചിരുന്നു എന്നുള്ള ഓര്മ പോലെ ജീവിതത്തെക്കാൾ വല്യ ഓർമ്മകൾ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...