സമയം ധൂർത്തടിച്ച് പലപ്പോഴും വർഷങ്ങളായി പെയ്തോഴുകി പോകുന്ന മറവിയുടെ പെരുമഴകൾ അതിൽ നിന്നും മാറിയ ചില്ലറ പോലെ ഓർത്തെടുക്കുവാൻ ചില ചില്ലകൾ എടുത്തു വയ്ക്കുന്ന നിമിഷങ്ങളുടെ ചെറുതുള്ളികൾ വെറുതെ വന്നിരുന്നു പറന്നുപോകുന്ന ചെറുകിളിയുടെ അലസചിറകടികൾ അപ്രതീക്ഷിതമായി അതും അടർന്നു വീഴുമ്പോൾ ഉയർന്ന് താഴുന്ന തെങ്ങോലകൾ അതുതിർക്കുന്ന ചുടുനെടുവീർപ്പുകൾ ആ നെടുവീർപ്പ് അതെ ദു:ഖത്തോടെ കിനാവിലെയ്ക്ക് മഴത്തുള്ളികളോടെ എടുത്തുവയ്ക്കുന്ന ഞാൻ ഒരു ആലിംഗനത്തിന്റെ കുളിരിൽ കുതിർത്ത് ശരീരങ്ങളായി കീറി പ്രണയിനിയുടെ കാലുകൾ കൊണ്ട് മെടഞ്ഞ മടിയിൽ കിടന്നു ചുണ്ടുകൾ കോർത്ത് തീർത്ത ചുംബനസായാഹ്നത്തിലെയ്ക്ക് ചായുമ്പോൾ ഓർമ്മയുടെ ചോർച്ചയിൽ നനയുവാൻ മഴത്തുള്ളികൾ കൊണ്ടൊരു തോരാമഴയുടെ മേല്ക്കൂര മേയ്ഞ്ഞെടുക്കുവാൻ മാത്രം
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...