Skip to main content

വർഗ്ഗീയ വാദി

എനിക്ക് എന്റെ മതത്തോടു സ്നേഹമൊന്നുമില്ല...
പക്ഷെ ഒന്നുണ്ട് കുശുമ്പ്..

നിനക്ക് നിന്റെ മതത്തോടുള്ള..
മതത്തോടു മാത്രമുള്ള സ്നേഹം കാണുമ്പോൾ
വെറുപ്പും..

അത് നിന്നോടല്ല നിന്റെ മതത്തോടല്ല
എനിക്കെന്നോടു എനിക്കെന്നോടു മാത്രം!

അപ്പോൾ ഞാൻ കാണുന്ന കാത്തിരിപ്പു ശാലയിലേക്ക് കേറി നില്ക്കാറുണ്ട്
അത് വെറും ഒരു ആശ്വാസത്തിന്

ഒരു ആശ്വാസത്തിനാണെങ്കിൽ പുക വലിച്ചാൽ പോരെ എന്ന് നീ ചോദിക്കരുത് കാരണം പുകവലി വിരുദ്ധം നിഷിദ്ധം

പക്ഷെ പുക വലിക്കാത്ത കുറ്റത്തിന്, "നീ കയറി നില്ക്കുന്ന ഷെഡ്‌ നിന്റെ മതം" ആണെന്ന് നീ എന്നോട് പറയരുത്.

അത് എന്റെ മതമാണെന്ന് നീ നിന്റെ ആരാധനാലയത്തിന്റെ മുറ്റത്ത്‌ നിന്ന് പറഞ്ഞാൽ, വര്ഗീയ വാദി എന്ന് വിളിച്ചാൽ, അത് നീയോ; ഞാനോ എന്ന് അറിയാത്തതുകൊണ്ട് മാത്രം ഞാൻ വിളികേൾക്കില്ല!

കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം! 

Comments

  1. വർഗ്ഗീയ വാദി‌‌ എല്ലാരും എപ്പൊഴെങ്കിലും. (മനസ്സിലാക്കാൻ അല്പ്ം പ്രയാസം തോന്നുന്നു. ശ്രദ്ധിക്കുമല്ലോ.)

    ReplyDelete
    Replies
    1. തീര്ച്ചയായും നിധീഷ്. ഇതാണ് സന്തോഷം ഞാൻ നന്നാക്കാം
      നന്ദി വളരെ നന്ദി

      Delete
  2. കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം!

    ReplyDelete
    Replies
    1. അതെ നമ്മളൊക്കെ ഒരേ ഭാഷ സംസാരിക്കുന്ന ഒരേ രക്തം ഓടുന്ന ഒരേ നാടിൻ മക്കൾ ഒരേ ഒരു ദൈവം
      നന്ദി മുഹമ്മദ്‌ സ്നേഹത്തിനു അഭിപ്രായത്തിനു

      Delete
  3. ഈ വിളി കേൾക്കാൻ ഇന്നെല്ലാ മതക്കാരും ഏതാണ്ടൊരു പോലെ അർഹരാണ്.(അഭിപ്രായം വ്യക്തിപരം മാത്രം)


    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മതം ആണെങ്കിൽ വര്ഗം ഉണ്ട് വര്ഗം ഉണ്ടെങ്കിൽ വാദവും
      അത് വ്യക്തി പറഞ്ഞാൽ വ്യക്തിപരം മതം പറഞ്ഞാൽ മതപരം
      വ്യക്തിയെ മതം ആയി കാണുന്നതാണ് നമ്മുടെ ഏറ്റവും വല്യ കുഴപ്പം
      മോഡിയോ മദനിയോ അല്ല മതം അത് അവരുടെ അഭിപ്രായം
      നന്ദി സൌഗന്ധികം

      Delete
  4. മനസിലാവാത്തത് എന്റെ കുറ്റം

    ReplyDelete
    Replies
    1. സ്നേഹത്തിനൊരു മതം സമാധാനത്തിനും അതെ
      നന്ദി ബഷീര്

      Delete
  5. മതവും വര്‍ഗവുമില്ലാത്തവരെ എന്തുവിളിയ്ക്കും?

    ReplyDelete
    Replies
    1. മനുഷ്യര് എന്ന് വിളിച്ചാലോ?

      Delete
  6. മതേതരക്കാർ കാണണ്ട ചിലപ്പോൾ തിരഞ്ഞെടുപ്പിന് നിർത്തികളയും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്!