Skip to main content

വർഗ്ഗീയ വാദി

എനിക്ക് എന്റെ മതത്തോടു സ്നേഹമൊന്നുമില്ല...
പക്ഷെ ഒന്നുണ്ട് കുശുമ്പ്..

നിനക്ക് നിന്റെ മതത്തോടുള്ള..
മതത്തോടു മാത്രമുള്ള സ്നേഹം കാണുമ്പോൾ
വെറുപ്പും..

അത് നിന്നോടല്ല നിന്റെ മതത്തോടല്ല
എനിക്കെന്നോടു എനിക്കെന്നോടു മാത്രം!

അപ്പോൾ ഞാൻ കാണുന്ന കാത്തിരിപ്പു ശാലയിലേക്ക് കേറി നില്ക്കാറുണ്ട്
അത് വെറും ഒരു ആശ്വാസത്തിന്

ഒരു ആശ്വാസത്തിനാണെങ്കിൽ പുക വലിച്ചാൽ പോരെ എന്ന് നീ ചോദിക്കരുത് കാരണം പുകവലി വിരുദ്ധം നിഷിദ്ധം

പക്ഷെ പുക വലിക്കാത്ത കുറ്റത്തിന്, "നീ കയറി നില്ക്കുന്ന ഷെഡ്‌ നിന്റെ മതം" ആണെന്ന് നീ എന്നോട് പറയരുത്.

അത് എന്റെ മതമാണെന്ന് നീ നിന്റെ ആരാധനാലയത്തിന്റെ മുറ്റത്ത്‌ നിന്ന് പറഞ്ഞാൽ, വര്ഗീയ വാദി എന്ന് വിളിച്ചാൽ, അത് നീയോ; ഞാനോ എന്ന് അറിയാത്തതുകൊണ്ട് മാത്രം ഞാൻ വിളികേൾക്കില്ല!

കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം! 

Comments

  1. വർഗ്ഗീയ വാദി‌‌ എല്ലാരും എപ്പൊഴെങ്കിലും. (മനസ്സിലാക്കാൻ അല്പ്ം പ്രയാസം തോന്നുന്നു. ശ്രദ്ധിക്കുമല്ലോ.)

    ReplyDelete
    Replies
    1. തീര്ച്ചയായും നിധീഷ്. ഇതാണ് സന്തോഷം ഞാൻ നന്നാക്കാം
      നന്ദി വളരെ നന്ദി

      Delete
  2. കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം!

    ReplyDelete
    Replies
    1. അതെ നമ്മളൊക്കെ ഒരേ ഭാഷ സംസാരിക്കുന്ന ഒരേ രക്തം ഓടുന്ന ഒരേ നാടിൻ മക്കൾ ഒരേ ഒരു ദൈവം
      നന്ദി മുഹമ്മദ്‌ സ്നേഹത്തിനു അഭിപ്രായത്തിനു

      Delete
  3. ഈ വിളി കേൾക്കാൻ ഇന്നെല്ലാ മതക്കാരും ഏതാണ്ടൊരു പോലെ അർഹരാണ്.(അഭിപ്രായം വ്യക്തിപരം മാത്രം)


    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മതം ആണെങ്കിൽ വര്ഗം ഉണ്ട് വര്ഗം ഉണ്ടെങ്കിൽ വാദവും
      അത് വ്യക്തി പറഞ്ഞാൽ വ്യക്തിപരം മതം പറഞ്ഞാൽ മതപരം
      വ്യക്തിയെ മതം ആയി കാണുന്നതാണ് നമ്മുടെ ഏറ്റവും വല്യ കുഴപ്പം
      മോഡിയോ മദനിയോ അല്ല മതം അത് അവരുടെ അഭിപ്രായം
      നന്ദി സൌഗന്ധികം

      Delete
  4. മനസിലാവാത്തത് എന്റെ കുറ്റം

    ReplyDelete
    Replies
    1. സ്നേഹത്തിനൊരു മതം സമാധാനത്തിനും അതെ
      നന്ദി ബഷീര്

      Delete
  5. മതവും വര്‍ഗവുമില്ലാത്തവരെ എന്തുവിളിയ്ക്കും?

    ReplyDelete
    Replies
    1. മനുഷ്യര് എന്ന് വിളിച്ചാലോ?

      Delete
  6. മതേതരക്കാർ കാണണ്ട ചിലപ്പോൾ തിരഞ്ഞെടുപ്പിന് നിർത്തികളയും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...