Skip to main content

വീട്ടുകാവൽ

ചരിത്രം മറന്നു നീ  മോങ്ങും
മുഖചിത്രം നോക്കി കുരക്കും
പൂട്ടിയ തുടലു  പൊളിക്കും
അടുത്ത വീട്ടിന്നു കാവൽ
പാൽ ചുരത്തുന്ന അകിടിൽ
മധുരം നുണഞ്ഞു കടിക്കും
ചേരയെ കാട്ടി  വിരട്ടും
മൂര്ഖനെ നീ വളർത്തും
വളർത്തിയ പാമ്പു കടിക്കും
പാമ്പ് ഇഴഞ്ഞങ്ങു മറയും
നിന്നെ അടക്കാൻ അന്നും
നീ വളർന്ന  ഈ മണ്ണ്
അതിനാൽ കാക്കൂ വിശ്വാസം
നിന്റെ ജീവനാം ശ്വാസം
അറിയൂ വളർത്തിയ വീടും
നോക്കൂ  ജനിച്ചയീ   മണ്ണും
ആട്ടി അകറ്റുക  വിഷത്തെ
അറിയുക നിൻ യജമാനനെ 

Comments

  1. വളർത്തിയ പാമ്പു കടിക്കും

    ReplyDelete
    Replies
    1. നന്ദി ശ്രി വല്ലഭൻ ആദ്യ അഭിപ്രായത്തിനും ഈ കൊച്ചു വരികളുടെ വായനക്കും

      Delete
  2. അവസാനം പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞു കൊത്തും..........

    ReplyDelete
    Replies
    1. നന്ദി അനു... വിഷം ഏതു നിറം ആയാലും വിഷം തന്നെ നമുക്ക് വേണ്ടത് സുരക്ഷയാണ് സാഹോദര്യം ആണ് നന്ദി അഭിപ്രായത്തിനു

      Delete
  3. നായയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല, പക്ഷെ ഇന്ന് നായയുടെ വിശ്വാസ്യത മുതലെടുക്കുന്ന വിഷപ്പാമ്പുകൾ ഉണ്ട്. നായയുടെ ജീവനെ വച്ച് വീട്ടില് കേറി..യജമാനനെയും പിന്നെ നായയെ തന്നെയും കടിച്ചേ ആ പാമ്പ് പോകൂ, അതിനു വേണ്ടി അത് ആദ്യം നായയോട് കൂട്ടാകും. നായയുടെ സ്നേഹം സമ്പാദിക്കും എന്നിട്ട് നായയുടെ സ്നേഹം മുതലെടുത്ത്‌ വീട്ടില് കേറും.
    പണ്ട് പാമ്പിനെ കൊന്നു കുട്ടിയെ രക്ഷിച്ച ഒരു കീരിയുടെ കഥ നമുക്കോർക്കാം, തെറ്റിദ്ധരിച്ചു വിശ്വസ്തനായ കീരിയുടെ തലയിൽ അറിയാതെ വീണ കുടം നമുക്ക് ഓർക്കാം തെറ്റിധാരണകൾ തിരുത്തി, വിഷത്തിനെ അകറ്റി വിശ്വസ്തരാകാം, കാരണം നമ്മൾ എല്ലാവരും വീട്ടു കാവൽക്കാർ.. ഒരു വീട്. വിഷം പല രൂപത്തില പല ഭാവത്തിൽ നമ്മോടു കളിയ്ക്കാൻ വരും, അത് തീക്കളി ആണെന്ന് നമുക്ക് ഓരോര്തര്ക്കും ഓർക്കാം.. വീടില്ലാതെ നായ ഇല്ലെന്നും.

    ReplyDelete
  4. ഉത്തിഷ്ഠത ജാഗ്രത

    ReplyDelete
  5. dear friend, എഴുത്ത് തുടരുക..
    ഭാവുകങ്ങൾ

    ReplyDelete
    Replies
    1. ആദ്യമായി പരിചയപെടുന്നു, വരികൾ കൊണ്ടും ആശംസകൾ കൊണ്ടും വളരെ നന്ദി ഭായ്

      Delete
  6. ആട്ടി അകറ്റുക വിഷത്തെ

    ReplyDelete
    Replies
    1. തീര്ച്ചയായും നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന