Skip to main content

Posts

Showing posts from December, 2013

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ   പെയ്യുന്നു!   ഈയാമ്പുഴ ഇന്നലെ പെയ്ത മഴയിൽ പിറക്കുന്നു ഇന്ന് പറക്കുന്ന ഈയാമ്പാറ്റകൾ കടലിൽ പടിഞ്ഞാറു കണ്ട സൂര്യനെ നോക

ഡിസംബറിലെ ആറ്

വർഷത്തിലെ എല്ലാ മാസങ്ങളിലൂടേയും ഒഴുകി പരന്നു കിടന്ന ഒരു ആറുണ്ടായിരുന്നു അത് ഒരു കലണ്ടറിൽ ഉറച്ച ഓർമയായി പോയത് ഒരു ഡിസംബർ ആറിനു ശേഷമായിരുന്നു മേഘം പോലെ മകുടം ഉയർത്തിനിന്ന ഒരു തണലുണ്ടായിരുന്നു അത് പെയ്യാൻ അനുവദിക്കാതെ തകർത്തു കുറച്ചു കണ്ണീർ കണങ്ങൾ ബാക്കി വെച്ച് തുടച്ചു  മാറ്റിയത് ഒരു ആറിന്റെ കരയിലായിരുന്നു മതം ഇല്ലാതേയും ജീവിക്കുവാൻ മതം പകുത്ത ഒരു രാജ്യമുണ്ടായിരുന്നു അതിനു മതേതരത്വം എന്ന് പേരിട്ടു വിളിച്ചത് അർദ്ധരാത്രിയിൽ ഉദിച്ച സ്വതന്ത്ര സൂര്യന്റെ വെള്ളിവെളിച്ചത്തിലായിരുന്നു ജനിച്ച മതം ഏതായാലും ജീവിക്കുവാൻ അദ്ധ്വാനവിയര്പ്പിന്റെ സുവർണനൂൽ ധരിച്ചു അഴിമതി ചുമക്കേണ്ട ജനങ്ങൾ ഉണ്ടായിരുന്നു അവരെ എണ്ണൽ സഖ്യ പോലെ ഒരുമിച്ചുകാണാതെ അഞ്ചിന്റെ ന്യൂനപക്ഷം എന്നും ഏഴിന്റെ ഭൂരിപക്ഷം എന്നും വിഭജിക്കുവാൻ ഒരു ആറു വേണമായിരുന്നു അത് ഉത്ഭവിച്ചത്‌ ഏതോ ഒരു തണുത്ത മനസ്സിലെ അധികാര മോഹത്തിന്റെ കാണാത്ത കൊടുമുടിയിൽ നിന്നായിരുന്നു ഭരിക്കുന്നവർക്ക് ഇരിക്കുവാൻ അധികാരത്തിന്റെ ഒരു കസേര വേണമായിരുന്നു ആ കസേരക്ക് വേണ്ടി അതിന്റെ അടിയിൽ മിണ്ടാതെ ഇരിക്കുവാൻ വാടകയ്ക്കെടുത്ത ഒര

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട് ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത് പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത് ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി  അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി തണലുമെഴുകാൻ മരം വളർത്തിയിരുന്നു മുത്തച്ഛൻ ഇത്തിരി വെയിലിന്റെ വൈക്കോലും ബാക്കി വന്ന മഴയുടെ കാടിയും കൊടുത്തു മരം പോറ്റി വളർത്തിയിരുന്നു മുത്തച്ഛൻ പോത്തിനെ പോലൊരു കാറ് വന്നപ്പോൾ കാറിനെ കെട്ടുവാൻ തൊഴുത്ത് പണിഞ്ഞപ്പോൾ മുത്തച്ഛനറിയാതെ അറുക്കുവാൻ കൊടുത്തു മുത്തച്ഛൻ തണലു കറന്ന കാതൽ വറ്റാത്ത വളർത്തു മരം മരമങ്ങു പോയപ്പോൾ തണലിന്റെ തണുപ്പ് കുറഞ്ഞപ്പോൾ ഉണങ്ങിത്തുടങ്ങി മുത്തച്ഛൻ തടികസ്സേരയിൽ  ഒറ്റപ്പെട്ടു മുത്തച്ഛൻ ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു മുത്തച്ഛൻ തടിയെല്ലാം എടുത്തു കസേരയും പ്ലാസ്റ്റിക്കിന് കൊടുത്തു കഴിഞ്ഞപ്പോൾ പറക്കുന്ന അപ്പൂപ്പൻതാടി പോലെ പരിഭവം ആരോടും ഇല്ലാതെ യാത്ര പോലും ഒരാളോടും പറയാതെ ഇന്നലെയിലെ തൊടിയിലേക്കിറങ്ങി ഇന്നില്ലാത്ത മാവായിപ്പോയി മുത്തച്ഛൻ