Skip to main content

Posts

Showing posts from March, 2016

അപരിചിത കാഴ്ച്ചകൾ

ഒരു ഗ്ലാസ്‌ ചൂടുള്ള രാവിലെ നട്ടുച്ചപോലെ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പകൽ ചായയുടെ ആകൃതിയിൽ ചുറ്റിച്ചുചുറ്റിച്ചു ചൂടാറിച്ചു ആറ്റി ആറ്റി ഉദിച്ചുവരുന്ന ആവി പറക്കുന്ന സൂര്യൻ പഴുത്തമാങ്ങപോലെ ദിവസത്തിന്റെ ഞെട്ടിൽ പിടിച്ചിരിക്കുന്ന പുലരിയുടെ ഒരു തുള്ളി അത് പൂളിപ്പൂളി തിന്നുന്ന തൊട്ടടുത്ത ദിവസത്തെ ഒന്നുരണ്ടു തീയതികൾ കലണ്ടറിൽ രൂപപ്പെടുന്ന ഒരു തിക്ക് കറുത്ത ദിവസങ്ങളുടെ തിരക്ക് പരിക്കേറ്റത് പോലെ അവധിയെടുത്തിരിക്കുന്ന ചുവന്ന ദിനങ്ങൾ പകലിലേയ്ക്ക് മാറ്റിവെയ്ക്കപ്പെടുന്ന ചില കറുത്തവാവുകൾ ധൈര്യശാലികളായിരുന്നിരിക്കണം നമ്മുടെ പൂർവ്വികർ അവരെ പിടിച്ചു പശ്ചിമരാക്കുവാൻ അവരെ പേടിപ്പിച്ച് അടിമകളാക്കുവാൻ ഇന്നലെയിലെയ്ക്ക് പോയ പോക്കുവെയിൽ പേടിച്ചു തിരിച്ചു വന്നിരിക്കുന്നു വെയിലിൽ രക്തത്തിന്റെ പാടുകൾ ഒഴുകുന്ന പുഴയ്ക്ക് പോലും കരയിലേയ്ക്ക് രൂപപ്പെടുന്ന നിഴലുകൾ രാത്രിമുഴുവൻ ഉറക്കമിളച്ചു പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട് നേരം വെളുത്തപ്പോൾ പേടിക്കാൻ മറന്നു പോയത് പോലെ കാണുന്ന നിഴലിൽ ഒളിച്ചിരിക്കുന്നു വെയിലിൽ നിന്നും നിഴലിനെ പരതിയെടുക്കുന്ന വിരലുകൾ മ

ഒറ്റയിതൾ തെറ്റിച്ചി

 നാലരച്ചു നീരെടുത്തു മഞ്ഞനിറത്തിൽ ഉരുളുന്ന വേനൽ നാരങ്ങ ഉരുളുന്നതിനിടയ്ക്ക് ഉപമയുടെ മുള്ളുകൊള്ളാതിരിക്കുവാൻ ഒന്നുമില്ലാത്തത് പോലെ ഉരുണ്ടുമാറുന്ന ഭൂപ്രകൃതി പച്ചനിറത്തിൽ ഉരുകിയൊലിക്കുന്ന ഇലകൾ മണ്ണിലേയ്ക്കു കത്തി വേരിലേക്ക് ഉരുകിയിറങ്ങുന്ന മെഴുകുതിരിമരങ്ങൾ ഓറഞ്ച് പോലെ തൊലിപൊളിച്ചു ആൾക്കാരെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിക്കുന്ന പശുവിൻപാലൊഴിച്ച ചായ അവർ നീട്ടി തുപ്പുന്ന രാജ്യസ്നേഹത്തിന്റെ കുരു കിളിച്ച കുരുവിൽ ചവുട്ടി മറിഞ്ഞുവീഴുന്ന കിളികൾ ആകാശത്തിന്റെ ദുപ്പട്ടയിട്ടസ്ത്രീകൾ മുള്ളുകൊണ്ട് മുറിഞ്ഞ അവരുടെ വള്ളിച്ചെരുപ്പിട്ട കാൽസ്തനങ്ങൾ പട്ടുസാരിയുടെ നിറമുള്ള തണൽ മുല്ലപ്പൂമണത്തിന്റെ കരയുള്ള നാടൻ പാട്ടിന്റെ വരിയുടുത്ത നിഴൽ പൂക്കളുടെ അടപ്പ് തുറന്നു ഭ്രാന്തിന്റെ സോഡാ കുടുകുടെകുടിച്ചു ചവർപ്പിന്റെ നെടുവീർപ്പിടുന്ന മടുപ്പുകളുടെ രാഷ്ട്രീയ കേസരങ്ങൾ കാഴ്ച്ച തുറന്നിട്ട ജാലകങ്ങൾസഞ്ചരിക്കുന്ന സൂര്യനെന്ന തീവണ്ടി ഭൂമിയിലെ പൊള്ളുന്ന വെയിൽപാളങ്ങൾ ഉറപ്പില്ലെങ്കിലും നിർത്തിയേക്കാവുന്ന വൈകുന്നേരമെന്ന സ്റ്റേഷൻ നമ്മൾ എന്ന വാക്കിൽ വളരെ കുറച്ചുള്ള കയറാ

രണ്ടുടലിഞ്ചികൾ

വീണിടത്ത് കിടന്നുരുളുകയാണ് രണ്ടു ചുണ്ടുകൾ പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക് രൂപപ്പെടുന്ന ഒരു വാക്കിന്റെ വൃത്തം അത് വൃണമായി കൊത്തിവെയ്ക്കുന്ന ഉടലിടങ്ങൾ വർത്തമാനകാലത്തിന്റെ ഭാവി പോലെ വൃത്താകൃതിയിൽ ഉരുളുന്ന പ്രണയം ഇടയ്ക്കൊന്ന് നിർത്തിയിടാനായി മാത്രം നെഞ്ഞിനകത്ത് രൂപപ്പെടുത്തുന്ന പ്രണയത്തിന്റെ ചതുരം അവിടെ കാവ്യാത്മകമായി ഭ്രാന്തെടുക്കപ്പെടുന്ന വാക്കുകൾ ചിന്തകൾ വരികളിൽ നൃത്തം ചെയ്യുന്ന ഭ്രാന്തിന്റെ ശീലുകൾ വയലറ്റിലേയ്ക്ക് നിറം മാറ്റി വരയ്ക്കപ്പെടുന്ന രാത്രികൾ രാത്രിയുടെ മിന്നാമിന്നികേസരങ്ങൾ അധ്വാനിക്കുന്നവന്റെ തൊലിപ്പുറത്തേയ്ക്ക് അഴിച്ചുകെട്ടപ്പെടുന്ന കറുപ്പ് ഒലിച്ചിറങ്ങുന്ന വിയർപ്പ് അതിലെ നനഞ്ഞ മുത്ത്‌ വിശക്കുന്നവന്റെ നനഞ്ഞഭാഷ അവന്റെ വിയർപ്പുമണികൾ കണങ്ങളായടങ്ങിയ കവിതകൾ പാടുന്ന വയലിനുകൾ മാത്രം പൂക്കുന്ന രാത്രികൾ ഭാരമില്ലാത്ത വിരലുകൾ തൂവലുകളിൽ പിടിക്കുന്ന പക്ഷികൾ ആകാശം തൊട്ടുനോക്കുന്ന ചിറകുകൾ ഏകകോശജീവിയായി ചുരുങ്ങുന്ന ആകാശം കാണുന്നതിന് മുമ്പ് കട്ടെടുക്കപ്പെട്ട നാളെയുടെ സ്വപ്നങ്ങൾ നിറമേഘങ്ങൾ രാത്രിയുടെ ആർത്തവം പോലെ നീളുന്ന അമാവാ