Skip to main content

Posts

Showing posts from October, 2013

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്

അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു.. ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി. അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ.. അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ.. അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...  വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായ

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച് കവിതയെഴുതുവാൻ വരികൾ തേടിത്തിരയുമ്പോൾ തട്ടിത്തടഞ്ഞു മുമ്പിൽ വന്നുപ്പെട്ടുപോകുന്ന ആദ്യവരികൾക്ക് മുന്നോട്ടു വരാൻ കഴിയാത്തവിധം കള്ളനാണം ആ നാണം കാലിന്റെ പെരുവിരലിലൊന്നിൽ കണ്ടു ഞാൻ പിടിക്കുമ്പോൾ പിടഞ്ഞകന്നു മാറി ഇമകളെ പോലെ ഒളിച്ചു കളിക്കുന്നു അത് കണ്ണുകളിൽ എന്നാൽ അറിയാതെ പിന്നിലൂടെ ചെന്ന് കണ്ണുപൊത്തി എത്തിപ്പിടിക്കാൻ നോക്കുമ്പോൾ നെഞ്ചിൽ പിടയ്ക്കുന്ന കണ്ണാടിയിൽ വൃത്തം ഒരു വട്ടം നോക്കാതെ ഉപമ അലങ്കാരശങ്ക ഇല്ലാതെ വെറുമൊരുവിരലിന്റെ അറ്റം മുറിച്ചൊരു അധരവർണ്ണ പൊട്ടുംകുത്തി മുഖമൊന്നു വെട്ടിത്തിരിച്ചു.. മുടി ഒരു വശത്തേക്ക് മുന്നോട്ടു നീട്ടിയെഴുതി മുമ്പിലേക്ക് തിരിയുന്നു ഒരു കടലാസിലും എഴുതുവാൻ കഴിയാത്തൊരു അതി മനോഹര പ്രണയകാവ്യം അത് അധരം കൊണ്ട് വായിച്ചു കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് മനസ്സില്ലാമനസ്സോടെ ഒരു ഉമ്മ വെച്ച് അത് മായ്ച്ചു കളഞ്ഞു ഹൃദയം പറിച്ചെടുത്തു ചുരുട്ടി കൂട്ടി നെഞ്ചിൽ ഇട്ടു കളയേണ്ടി വരുന്നു   

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ മണ്ണിന്റെ ഉടലുള്ള സംഭരണിയാണെന്നും   എപ്പോഴും ഉടഞ്ഞുതകരാവുന്ന ഒരു മണ്‍ഭരണി     അതിലുള്ളതെല്ലാം എപ്പോഴും പൊട്ടിഒലിക്കാം ഭൂലോകം മുഴുവനും തകർന്നടിയാം ഇപ്പോൾ ആ ഭരണിയിൽ കേടാകാതിരിക്കുവാൻ ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്നു നല്ല ഋതുക്കളിൽ മേഘങ്ങളിൽ കായ്ച്ച കൊതിയൂറും വാടാത്ത മഴക്കനികൾ അധ്വാനിച്ച വിയർപ്പുപ്പിൽ ശരീരം കേടാകാതെ സൂക്ഷിക്കേണ്ട മനുഷ്യൻ എന്നിട്ടും കടലുപ്പ്‌ വാരി അത് തിന്നു കടലും ഉടലും കടലാസ് പോലെ ഉപയോഗിച്ച് എഴുതിതള്ളിക്കളയുന്നു 

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ വസ്ത്രം മറച്ചു നഗ്നത ധരിച്ചു പുറത്തേക്കിറങ്ങുന്ന ചിലരുണ്ട് ചില സൗന്ദര്യവർദ്ധകവസ്തുക്കൾ  സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ അവരുടെ ചുണ്ടുകൾ കനലുപോലെ തിളങ്ങുന്നുണ്ടാവും നോക്കുന്നവരുടെ കണ്ണുകളെ അവ ഒരു സിഗരറ്റ് പോലെ വലിച്ചു കൊണ്ട് പോകും അനുഭൂതിയുടെ പുക പെരുക്കി കണ്ണുകൾ കത്തികയറുമ്പോൾ  വെറുതെ കാലടി കൊണ്ട് ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട് കൃത്രിമം കൃത്രിമ പച്ചിലചായം തേയ്ച്ചു  സൌഹൃദ മരങ്ങളിൽ  ഉണങ്ങി ഇരിക്കുന്ന  ചില പുഞ്ചിരികളു ണ്ട് കണ്ടാൽ  ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ  ഒരു കാറ്റിന്റെ  ഔദാര്യത്തിൽ ജീവിക്കുന്നവ  എന്നിട്ടും നമ്മളെ  വെറുമൊരു കാറ്റായി പരിഗണിക്കുന്നവ ഓർമ നിറമുള്ള കരിയിലയായ് അവഗണിക്കേണ്ടിവരുമ്പോൾ പരിഭവം ഉള്ളിൽ തോന്നാറുണ്ട് കള്ളനോട്ടം ആദ്യനോട്ടത്തിൽ  സത്യമെന്ന് ബോധ്യപ്പെടുമെങ്കിലും പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ തിരിച്ചറിയാതെ അതിൽ തിരുകി വെയ്ക്കുന്നുണ്ട് ധാരാളം കള്ളനോട്ടങ്ങൾ വ്യാജനോട്ടുകൾ പോലെ സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം അവസാനം കണ്ടുപിടിക്കപ്പെടുന്നവ അപ്പോഴേക്കും രക്ഷപെടാനാകാതെ തിരിച്ചിറങ്ങാൻ ക

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ ഒരു സവർണ്ണആചാരമാണ് നിറം വെളുത്തിട്ടാണ്‌ പെയ്യുന്നത്  മന്ത്രം ചൊല്ലിയിട്ടാണ് പൊഴിയുന്നതു തലയ്ക്കു മുകളിൽ നിന്നാണ്, ഉണ്ടാവും വെള്ളി പൂണൂലും കല്പ്പിച്ചു ഉണ്ടാവാറുണ്ട് വെള്ളിടിയും പുണ്യാഹവും പറിച്ചു എറിയുന്നുണ്ടാവും പൂക്കളും ഇലകളും സവർണ്ണ ആചാരം ആയതു കൊണ്ടാവും ഇത് വരെ ഇതൊന്നും അനാചാരമായി ഗണിച്ചിട്ടില്ല എന്നാലും അത് നനയിക്കുന്നുണ്ട് ചിലരെ അവര് ദളിതരാണ് സവർണ്ണ രാജ്യങ്ങളിൽ മഴ അങ്ങനെ പെയ്യാറില്ല, അവിടെ മഴ പോലും സുവർണ്ണ വെയിലാണ് വെയിലില്ലാത്തപ്പോൾ നേരവും കാലവും നോക്കി ചന്ദനം പോലെ അവിടെ പ്രസാദമായി കൊടുക്കുന്നത് പലപ്പോഴും മഴ അരച്ച മഞ്ഞാണ് മഴ കഴിഞ്ഞാൽ തൊട്ടടുത്ത വരേണ്യ വര്ഗ്ഗം കുടയാണ് നിറം കറുത്തിട്ടാകാം പല വർണ്ണത്തിലുമാകാം മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ് എന്നാലും പിടിക്കുന്നവരോട് ഒരു പനി  അകലമാണ് സൂക്ഷിക്കാറ് നില്പ്പിലും ഇരിപ്പിലും നടപ്പിലും സ്ഥാനം അവരെക്കാൾ ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ് അത്  ഒരു പറഞ്ഞു വെയ്പ്പാണ് മറന്നു പോകാതിരിക്കുവാനാണ് ചിലപ്പോൾ മഴക്കും മേലേ കേറി പിടിച്ചു കളയും മഴയെക്കാൾ ആദ്യം ഉണ്ടായതു താനാണെന്ന് ക

കടലിന്റെ വിസ കച്ചവടം

കടലൊരു ബഹുരാഷ്ട്ര കുത്തകയാണിന്ന് കടലാസ്സിൽ വിസ പോലും അടിച്ചുകൊടുക്കുന്നവൻ കടലോരത്താകെ അതിൽപെട്ട് കുടുങ്ങിക്കിടക്കുന്നു കായലെന്നു പേരിൽ  കിടപ്പാടം പണയപ്പെട്ടവർ കടലെന്ന് വലിയ പേരും നിലയുംവിലയും ആകുംമുമ്പേ പലയിടങ്ങളിലും കടലവിറ്റു വിലയില്ലാതെ കിടന്നവൻ അന്നവിടെഎന്നോ കാറ്റ്കൊള്ളാൻ വന്ന അറബിയുടെ കാലു പിടിച്ചു എങ്ങിനെയോ ഉരുവിൽ അക്കരെ കടന്നവൻ പിന്നെ അവിടെ കൊച്ചുകൊച്ചു പണിയെടുത്ത്  പച്ച പിടിച്ചവൻ പിന്നെപിന്നെ പതിയെ കച്ചവടംചെയ്തു വയറുപിഴച്ചവൻ കോടിക്കണക്കിനു കാശിനു വാണിജ്യവ്യാപാരം നടത്തിയവൻ വെള്ളംപോലെ കോടിക്കണക്കിന് പണംവാരിയെടുത്തവൻ പിന്നെ കപ്പൽ വിമാന-അന്തർവാഹിനികൾ വാങ്ങിയവൻ വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വന്തമായ് തുറന്നവൻ   എന്നിട്ടും കിഴക്കൻ മലയിലെ ഒരുതുണ്ട് ഭൂമി വിറ്റ  പുഴയുടെ പൈസ വാങ്ങിവച്ചു സമയത്ത് വിസ കൊടുക്കാതെ പറ്റിക്കുന്നവൻ നാട്ടുകാർ അടക്കംപറയുന്നു പുഴയ്ക്കു ഉരുൾപൊട്ടി വസ്തു പോയെന്നു പക്ഷെ ഒരു വിസക്ക് വേണ്ടി എഴുതികൊടുത്തെന്നു പുഴ സത്യംഒളിക്കുന്നു അക്കരെചെന്ന്പച്ചപിടിക്കുവാൻ വിസ പ്രതീക്ഷിച്ചു കടലിലേക്കൊഴുകുന്നു കടൽ  തന്റെതിരകളെ വിട്ടു തല്ലിക്കുന്നു ഉപ്പുതിന്നതിനാൽ വ

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി വെറുതെയാണത് ചുമ്മാതെ പറയുവാ പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!! അവരിപ്പോൾ വടി കുത്തി നടപ്പാണ് ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ അവർ വടി എടുക്കാൻ പോയാൽ പോയവർ അത് വഴി ഒറ്റപ്പോക്കാണ് അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ് പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും ഒരേ ഒരു വ്യവസ്ഥ വെയ്ക്കും പിടിച്ചാൽ തല്ലികൊന്നാലും കാട്ടിൽ  കൊണ്ട് പോയി വിടരുത്! പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ? അയ്യോ കണ്ടാൽ മനസ്സിലാകില്ല! കൊമ്പ് ഒന്നും കാണില്ല കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ് ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും! പക്ഷേ ഒരു അപേക്ഷ പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത് സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല! ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ മുടി പോലും ചെരച്ചു വച്ചിരിക്കും!! കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്.. പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ! എന്താ കാര്യം? ഇവര്ക്കൊക്കെ പേടി വനത്തിൽ പോകാൻ! അയ്യോ ഇതൊന്നും മൃഗങ്ങളല്ല! ഇവരൊ

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌ പശു തരുന്നത് സ്വാദിഷ്ടമായ പാലാണ് പാലിന്റെ സ്വാദ് അനശ്വരമാണ് പാല് നൈമിഷികമാണ് പിരിയും പിരിഞ്ഞു പോകും  പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ് അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ് അകിടിന് കാമ്പുകൾ നാലാണ് സാധാരണ നടക്കുന്നത് കാലാണ് ഇവിടെ നടക്കുന്നത് അകിടാണ് അകിട് ഇവിടെ കാലാണ് അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌ പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ് അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ് പശു വിശുദ്ധമാണ് അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌ ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്! വ്യവസ്ഥിതിയുടെ ഭാഗമാണത്! അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം.. സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും! ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട് നേർത്ത ഞരക്കം പോലെ  ... അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പ

ആരാണ് എന്താണ്?

മുറ്റത്തിൻ മാനത്ത്‌- മഴവില്ലായി.. പൂത്തു വിരിഞ്ഞുലഞ്ഞ- പുഷ്പങ്ങളെ... തല്ലിക്കൊഴിച്ചു- പിച്ചവെച്ച- കുസൃതികുരുന്നിനെ, പിടിച്ചു; മടിയിൽ- ചേർത്തണച്ച്... വൈരക്കല്ലിറ്റുന്ന- ചെവിയിൽ മുഖം ചേർത്ത്, മെല്ലെ മൃദുവായി; വാത്സല്യമായി; മന്ത്രിച്ചു... മഴയെന്നു, പേരിട്ടു- വിളിച്ചതാരോ? സന്ധ്യയിൽ- കുളിച്ചുതോർത്തി കടന്നുവന്ന, ചന്ദ്രികയുടെ... പിറകിലൂടെ; നടന്നുചെന്ന്, അറിയാതെ മറഞ്ഞു നിന്ന് കണ്ണുപൊത്തി, മങ്ങിയനിലാവിന്റെ- ഓരത്ത് കൂടി നിശബ്ദതയുടെ തീരത്ത് കൈ പിടിച്ചു കിടത്തി .. സ്നേഹത്തിന്റെ മടിയിൽ തലചായച്ചു കിടന്നു രാവിന്റെ മുടിയിൽ വിരലോടിച്ചുമെല്ലെ... പ്രണയത്തിന്റെ ലിപിയിൽ ഹൃദയം കുത്തികുറിച്ചതെന്തോ? 

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ തലകുനിച്ചു നിക

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത് എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ- പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം- അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു- ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ! ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും- അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത് ഒരു ചുവന്ന പൊട്ടായിരുന്നു അത് സീമന്ത രേഖയുടെ അടുത്തായിരുന്നു ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു എല്ലാ ധൃതിയുടെ ഇടയിലും അത് ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു ചരമ കോളത്തിൽ എന്റെ ചിത്രം ചിരിക്കുന്നുണ്ടായിരുന്നു നായകൻ ഞാനായിരുന്നെങ്കിലും വില്ലൻ മൊബൈൽ ആയിരുന്നു   അന്ന് മിസ്സ്‌ അടിച്ചത്... നമ്മൾ പരിചയപ്പെട്ടത്‌ ! അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു പക്ഷെ എന്റെ കൂടെ ചരമകോളത്തിൽ അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ ഒരു പുഴയും ഉണ്ടായിരുന്നു പുഴ ഗര്ഭിണി ആയിരുന്നു മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ ഗര്ഭം കലക്കുമായിരുന്നു അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത് പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു ഇടിച്ചു തെറിപ്പ്പ്പ്പിച്ചു കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു അത് മണൽ നിറച്ചിരുന്നു! വിധി! പുഴ പോയതോടെ ആ ഒരു ദേശത്തെ സം

ഷണ്ഡൻ

നിഘണ്ടു ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത് അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ  ഷണ്ഡൻ ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട് തനിക്കു ജീവപര്യന്തം!  അതും എന്തിനു? തന്റെ ഷണ്ഡത്ത്വത്തിനു!! സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു... അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു. കേസ് വിളിച്ചു കുറ്റം പറഞ്ഞു കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല. ശിക്ഷ വിധിച്ചു   "വധശിക്ഷ"! ചെയ്ത തെറ്റ് "ജനിച്ചു"!!! ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്നെ കിട്ടണം!!!!

നവരാത്രി അനുഗ്രഹം

ഒരു മഞ്ഞുതുള്ളിയ്ക്ക് ജന്മമേകി താമര ഇലയിൽ അഭയമേകി ശ്വേതസത്യം ആദ്യം നാവിലെഴുതി അമ്മതൻ മടിയിൽ വീണയാക്കി അക്ഷരങ്ങൾ കോർത്തമ്മ പേരുമീട്ടി അമ്മയെന്ന നാമം നാവുമാക്കി വിരലുകൾ അമ്മ  പിടിച്ചു മെല്ലെ അക്ഷരങ്ങൾക്കിടയിലൂടെ നടത്തി മെല്ലെ അക്കങ്ങൾ ഒമ്പതും തംബുരുവാക്കി ശൂന്യമാം തന്ത്രിയിൽ ശ്രുതി എഴുതി അക്ഷര മുദ്രകൾ താമരയായി ഓർമയിൽ കണ്ണുകൾ കൂപ്പി നിന്നു സംഗീത സാന്ദ്രമാം മഴ പൊഴിഞ്ഞു കാതിന്റെ ചെവിക്കുട തുറന്നു തന്നു ചിരിയുടെ ചിലങ്കകൾ കുണുങ്ങി വന്നു കലിയുടെ കോപവും കൂടി വന്നു മൌനത്തിൻ ആയുധം ചുണ്ടിൽ തന്നു അപ്പോഴും അമ്മ കാവൽ നിന്നു നേർവഴികാണുവാൻ വിദ്യ തന്നു ഏതു രാജ്യത്തിലും കൂടെ വന്നു ഏതു താപത്തിലും തണലു തന്നു കൂരിരുട്ടിലും നിലാചിരി വിരിച്ചു ഏതക്ഷരത്തിലും ഒളിച്ചിരുന്നു എപ്പോൾ വിളിച്ചാലും പുറത്തു വന്നു എന്നാലും എപ്പോഴും കൂട്ടിനായി മനസ്സിലുണ്ടാവണേ എന്നുമമ്മേ അമ്മേ മഹാമായേ  ദേവി മഹാമായേ സർവ്വം മഹാമായേ സരസ്വതിയേ...

നടത്തുവാൻ മൂന്നെണ്ണം

ജീവ മന്ത്രം ജീവൻ നില നിർത്താൻ വേണ്ടി ഞാൻ എപ്പോഴും ഒരു മന്ത്രം ജപിക്കാറുണ്ട് അത് നിന്റെ പേരല്ല എന്റെ ശ്വാസമാണ് അതായതു ഏതോ  മരത്തിന്റെ നിശ്വാസം പ്രകൃതി സ്നേഹി  പെണ്ണിനെ സ്നേഹിച്ചു നാണം  പോയപ്പോഴാണ് മരത്തിന്റെ സ്നേഹിച്ചു മാനം നോക്കിയത് അപ്പോഴാണ്‌ മരം ചുറ്റി പ്രേമിക്കാൻ തീരുമാനിച്ചത് അങ്ങിനെയാണ് നാട്ടിൽ ഒരു പ്രകൃതി സ്നേഹി ഉണ്ടായതു എന്നിട്ടും മനുഷ്യനേയും മരത്തിനെയും  തിരിച്ചറിയാൻ പഠിക്കാത്ത മരംകൊത്തിസമൂഹത്തിനു കൊത്താൻ ട്യുഷൻ കൊടുക്കേണ്ടി വരുന്നു കൊത്ത് മരത്തിന്റെ വെളിയിൽ കൊള്ളാൻ ഹർത്താൽ നടക്കുവാൻ ഏറെ ദൂരമുണ്ടെന്നറിഞ്ഞിട്ടും അളക്കുവാൻ കാലുകൾ വെറും രണ്ടെന്നറിഞ്ഞില്ല കാത്തു നില്ക്കുവാൻ നിമിഷങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും നിമിഷങ്ങൾ ആരെയും കാത്തു നില്ക്കില്ലെന്നറിഞ്ഞില്ല അവസാനം കാലുകൾ ചുരുട്ടി വെക്കുവാൻ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ അത് ചുമക്കുവാൻ ആരെയും കിട്ടില്ലെന്നറിഞ്ഞില്ല എങ്കിൽ മരണം ഒന്ന് മാറ്റി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ ശ്മശാനത്തിനെ  ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവന

മത്സരം

റെഡി... വെടി... തുടക്കം ഒരുപാട് മഴയെ ഞാൻ  കുടകൊണ്ട്‌ കുത്തി കൊന്നിട്ടുണ്ട് മഴയുടെ ചോരപ്പാടു ഇറ്റുന്ന കുട ഞാൻ ഒളിപ്പിക്കാതെ കയ്യിൽ നിവർത്തിപ്പിടിച്ചു നടന്നിട്ടുണ്ട് പലകുല പൂക്കളെ ഞാൻ ഈ കൈ കൊണ്ട് ഇറുത്തു മണത്തിട്ടുണ്ട് അതിന്റെ മണം ഞാൻ പലരെയും കൊണ്ട് നടന്നു കാണിച്ചിട്ടുണ്ട് അത് കൊരുത്തു മാല കെട്ടി ഇട്ടു ഫോട്ടോ എടുത്തു നടന്നിട്ടുണ്ട് പിടിക്കപ്പെട്ടിട്ടില്ല .... ധാരാളം പെണ്ണുങ്ങളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അവരാരും എന്നെ തിരിച്ചു പ്രണയിച്ചിട്ടില്ല, പിടിച്ചടക്കിയിട്ടില്ല! തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ! തന്നെ  പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട് എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം! ഒരു അറിയിപ്പ് ക്ഷമിക്കണം തുടക്കത്തിൽ വെച്ച വെടി ഉന്നം തെറ്റി ഒരു മൽസരാർഥിക്ക് കൊണ്ടതിന്റെ സന്തോഷ സൂചകമായി ഒരു കുല മുന്തിരി കൊടുത്തു  ഈ മത്സരം അവസാനിപ്പിച്ചിരിക്കുന്നു! 

പ്രണയവ്യാധിക്ക് ഒരു പ്രതിരോധ കുത്തിവെപ്പ്

പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ? അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ! എന്ത് മനോഹരമായിരുന്നവയന്നു! ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം! അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ! കഥയിലും കവിതയിലും സിനിമയിലും... ജീവിത നാടകത്തിന്നിടയിലും കലാലയങ്ങളിലും കാണിച്ചിരുന്നവ! അന്നാ പരസ്യം കണ്ടു മോഹിച്ചു- ജീവിതത്തിന്റെ വില കൊടുത്തു.. വാങ്ങി കബളിപ്പിക്കപ്പെട്ട നാം... എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ! അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം! ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി പിടിപെടാതിരിക്കുവാൻ ഓർക്കണം അവർക്ക്... പ്രണയവ്യാധിക്കെതിരെ ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും എടുക്കുവാൻ .... പ്രായമൊരുപത്തിരുപത്തോന്നാവും  മുമ്പേ!

നേരെ ആകാത്തവ

എത്രനേരം അരി ഇട്ടാട്ടിയാലും വെള്ളം എത്രശ്രദ്ധിച്ചു കുറേശ്ശെ ചേർത്തരച്ചാലും ദോശയ്ക്ക് വേണ്ടി   മാവ് കനംകുറച്ച് മേഘം കലക്കിഒഴിച്ചാൽ പരുവംതെറ്റി  കിട്ടുന്നത്  മഴനൂൽപലഹാരം തന്നെ എത്രനീളൻ വര കുത്തും കോമയും ഇട്ടു  നീട്ടി പഠിപ്പിച്ചാലും വെള്ളച്ചാട്ടത്തിൽ നേരെ  താഴേക്ക്‌ ചാടാൻ  പരിശീലിപ്പിച്ചിട്ടും മഴ ഒന്ന് മാറി പുഴയോട് തനിയെ ഒഴുകാൻ പറഞ്ഞാൽ പുഴയുടെ  പോക്ക്  ഇപ്പോഴും വളഞ്ഞുപുളഞ്ഞു തന്നെ എത്രപ്രാവശ്യം നാലു വരയിൽ റോക്കറ്റ് പറത്തി കാണിച്ചിട്ടും വരയിട്ടു മഴവില്ല് പോലും വളച്ചു പഠിപ്പിച്ചിട്ടും മേഘമിപ്പോഴും ആകാശത്ത് പറക്കാനിറങ്ങിയാൽ പോകുന്നത് അടുക്കുംചിട്ടയും ഇല്ലാതെ തന്നെ എത്രകാലം അടക്കി കിടത്തിയാലും മരിച്ചുകഴിഞ്ഞു  അച്ചടക്കം കിടത്തിപഠിപ്പിച്ചാലും ജനിച്ചു കഴിഞ്ഞു ജീവിതം തുടങ്ങി കഴിഞ്ഞാൽ മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ