Skip to main content

കണ്ണുനീർ പുരാണം


സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും
സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ
ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ..
സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ
"ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ
ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും
കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ
നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ

ഏതു അസുരനേയും നിർവീര്യമാക്കുന്ന
 ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന
അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന
അശുവിനെ പശുവാക്കി മാറ്റുന്ന
ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന
രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ  
ഉപ്പുകലര്ന്ന മിട്ടായിയേ
ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും
പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും
പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും

കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത
കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും

കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും
ദിവ്യമതത്രേ കണ്ണുനീർ മിന്നലും
മനോഹരമായ ചേമ്പിലയിലും
പെയ്യുന്ന മഴയിലും ഒഴുകുന്ന ജലത്തിലും
അലിയാത്ത കണ്ണുനീർ!
സൂര്യന് പോലും ഉണക്കാൻ-
കഴിയാത്ത മുറിവായ്‌ യീ കണ്ണുനീർ!

സൂര്യന് പോലും ഉണക്കാൻ കഴിയാത്ത
കണ്ണുനീർ തുള്ളിയെ പേറുന്ന പുണ്ണ്യത്തിനാവാം
കണ്ണിനു വെളിച്ചവും അക കണ്ണിന്നു കാഴ്ചയും സൂര്യൻ
വരമായി കൊടുത്തതും!

അതോ വെളിച്ചം "കണ്ണ്", സൂര്യന്, കൊടുത്ത ശാപമോക്ഷമോ?

ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന മാലിന്യവും കണ്ണുനീർ
സ്ത്രീയുടെ ദു:ഖവും കണ്ണുനീർ .. ഇത് രണ്ടും ഭൂമിയിൽ മർത്ത്യന്നു കണ്ണുനീർ
അതത്രേ ആരെയും വെണ്ണീർ ആക്കുന്ന  കണ്ണുനീർ

കടലോളം കണ്ണുനീർ ത്തുള്ളിയെ സ്നേഹിക്കേണ്ട ലോകമേ
അദ്വൈതം എന്നാൽ രണ്ടല്ല എന്നാൽ ഒന്നാണെന്നാണോ?
പല തുള്ളി ചേരും കടലും ഇന്നും ഒന്നാണെന്നാണോ?
പിന്നെ രണ്ടാല്ലാത്തത്തു എന്താണ്??
ഒന്നിൽ പിഴച്ച പലതാണോ?

കണ്ണേ, നിന്നെ; ഞാൻ കാണുന്നു കൂടുതൽ
നീ തന്നെ ഭൂമിയിൽ വിളക്കും വെളിച്ചവും പലയുപ്പും
കാഴ്ച്ചയായ് മാത്രമതാണോ? ഭംഗിയും നീ തന്നെ അല്ലെ?
ഈ അത്ഭുത വിളക്ക് പേറി തളരുന്നത് കൊണ്ട് മാത്രമല്ല
ഇത്ര കണ്ണ് നീരുണ്ടായിട്ടും ഇന്നും
നിനക്ക് കാണാൻ കഴിയുന്നത്‌ കൊണ്ട് മാത്രം
ഇന്നും നീ പിടിച്ചു നില്കുന്നത് കൊണ്ട് മാത്രം

കണ്ണീർ ഗ്രന്ഥിയെ നീ ശരിക്കും പുല്ലിംഗമോ?

ആദി പരാ ശക്തിയിലൂന്നിയ ദ്വൈത സിദ്ധാന്തമേ
സർവഞ്ജ പീഠം കയറുന്നതിനു മുമ്പ് ബ്രഹ്മചര്യം വെറും ഭാരമായോ? കണ്ണുനീർ കുടഞ്ഞു അനുഗ്രഹിച്ച യഥാർത്ഥ്യമേ! സത്യം എന്നും മൂകമെന്നൊ?ദ്വൈതത്തെ രണ്ടാക്കി  അദ്വൈത കണ്ണീർ ചേർത്ത് മൂകമായി പൂർണ്ണം ആക്കിയ പുണ്യമേ എന്നിട്ടും

സർവഞ്ജ പീഠം കയറിയ ശങ്കര പാദമേ!
ദ്വൈതമായി  നമിക്കുന്നു നിന്നെ ഞാൻ
അദ്വൈതിയായി നിന്ന് എന്നുമെന്നും!

Comments

  1. ഞാൻ കൂടുതൽ കാണുന്നു...

    ReplyDelete
    Replies
    1. ആ കാഴ്ചക്ക് എന്റെ ആദരം കൂടുതൽ പേര്ക്ക് വെളിച്ചം പകരട്ടെ നമ്മൾ കാണുന്ന ഓരോ കാഴ്ചയും

      Delete
  2. കണ്ണീര്‍ കണ്ണിനെ ശുദ്ധമാക്കി
    കാഴ്ച്കയ്ക്ക് തെളിവ് തന്നു

    ReplyDelete
    Replies
    1. ചില കള്ളങ്ങൾ പറയാൻ എപ്പൊഴും കണീര് നല്ലതാ അജിത്‌ ഭായ് ക്ഷമിക്കുമല്ലോ

      Delete
    2. എനിക്ക് കണ്ണുനീര തുള്ളി ഇവിടെ ഒരു ഭൂതക്കണ്ണാ ടിയാണ് ഞാൻ കണ്ട ചില കാഴ്ചകൾ അതിന്റെ ദുഃഖം അത് പറയാനാണ് ശ്രമിച്ചിട്ടുള്ളത് നാരീ നരനോടൊപ്പം പൂജിക്കപ്പെടണം ബഹുഭാര്യത്വം കഴിവതും ഒഴിവാക്കണം സ്ത്രീയുടെ കനീരിന്റെ ചിലവിൽ പുരുഷ സുഖത്തിനു വേണ്ട. സ്ത്രീ പ്രതിരോധിക്കണ്ടത് പ്രതിരോധിക്കണം അനാചാരങ്ങൾ കഴുകേണ്ടത് കഴുകി കളയണം കണ്ണീരിന്റെ വിശുദ്ധിയോടെ തന്നെ കണ്ണിൽ തന്നെ നില്ക്കട്ടെ എന്തിനു ദുഖത്തിന് ഒഴുക്കി കളയണം

      Delete
  3. കണ്ണീർ പുരാണം എന്നത് പാഴ് വാക്കായി തീർന്നോ?
    കണ്ണീരിനെ തിരിച്ചറിയുക എന്നത് പുരുഷ മാഹാത്മ്യം .
    അതറിയാതെ വീഴുന്നവൻ പെണ്‍ കോന്തൻ.
    കണ്ണീരിൽ വീഴ്ത്തുന്ന അവൾ
    അതിനു ഇത്രയും വേണോ ?

    ReplyDelete
    Replies
    1. മഹര്ഷി കണ്ടതൊന്നും കണ്ണീരല്ല അത് മുത്താണ് പണ്ട് കവി പാടിയ വിലപേശാൻ ഓടി വന്നൊരു വഴിയാത്രക്കാരാ കണ്ണീരു കാണാൻ പോകുന്നത് വരും തലമുറയാണ് നമ്മൾ ചെയ്യുന്ന പാപം കൊണ്ടാവാം

      Delete
    2. അതിനു ലളിതമായ് പറയുകയാണ്‌ വേണ്ടത്,സൂര്യനും.കണ്ണിനും പാരസ്പര്യം നൽകുമ്പോൾ ചേമ്പിലയിൽ അലിയാത്ത കണ്ണീർ എന്നാൽ വെള്ളം ചേമ്പിലയിൽ അലിയും എന്നാണോ.കവിത രൂപ പെടുത്തുന്ന ആശയങ്ങൾ എളുപ്പം മറ്റുള്ളവരുടെ മനസ്സിൽ എത്തുമ്പോൾ അതിനു ഒരു ആഹ്ലാദം ഉണ്ട്.വാക്കുകൾ വിസ്തരിച്ചാൽ കവിത ആകില്ല.വാക്കിൽ തെളിയുന്ന അർത്ഥ തലങ്ങളിൽ വ്യത്യസ്തത ഉണ്ടാകണം

      Delete
    3. അഭിപ്രായം താങ്കളുടെ ആയതു കൊണ്ട് എനിക്കിഷ്ടപ്പെട്ടു
      നിരൂപണം ആയി ഞാൻ ഈ വിമര്ശനം സന്തോഷമായി അംഗീകരിക്കുന്നു കവിത എന്നാ ലേബൽ മനപൂര്വം കൊടുത്തതാണ് ഇതിലും നന്നായി എഴുതിയ പല വരികളിലും കൊടുക്കാതിരുന്ന ആ ലേബൽ ഞാൻ ഇവിടെ കൊടുത്തത് ഞാൻ പറയുന്ന കാര്യത്തിൽ സത്യം ഭാവന ഉണ്ടെന്നു അറിഞ്ഞു തന്നെ ആണ് കവിത്വം ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നെ ഇത് ലളിതമായി പറയേണ്ട വിഷയം ആണെന്ന് തോന്നിയില്ല താങ്കള്ക്ക് ഇത് തെറ്റായി ഫീൽ ചെയ്തെങ്കിൽ ഞാൻ സന്തോഷവാനാണ് ഞാൻ എഴുതിയത് കവിത ആയി

      Delete
  4. കണ്ണുനീര്‍...,.. പലപ്പോഴും ഒരു അനുഗ്രഹമാണ്. കാണരുതാത്ത കാഴ്ചകളെ മറയ്ക്കാന്‍ കന്നുനീരിനാവും.

    ReplyDelete
    Replies
    1. കണ്ണിൽ ഇമ പ്രതിരോധത്തിനും കണീർ ശുദ്ധീകരണത്തിനും ആകണം ഇമ കടന്നു വരുന്ന കരടെ കണ്ണീർ കഴുകുന്നുള്ളൂ. സ്ത്രീക്കിന്നും കണീർ ഇറ്റിക്കേണ്ടി വരുന്നത് അത് കൊണ്ടാണെന്നാണ് കണ്ണീരിൽ ഞാൻ പറയാൻ ശ്രമിച്ചത്‌ ..അതിനപ്പുറം ഞാൻ വിഷമിക്കുന്ന ചില സത്യങ്ങളും

      Delete
  5. കണ്ണുനീർ.. വേനലിലും,മഴയിലും ഒന്നു പോലൊഴുകുന്ന കല്മഷനാശിനി

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഇവിടെ നന്ദി കുറച്ചു കുറച്ചിട്ടുണ്ട് കഴിഞ്ഞ പോസ്റ്റിൽ കുറച്ചു അധികം തന്നിരുന്നു അതാ
      സന്തോഷം സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന