Skip to main content

കണ്ണുനീർ പുരാണം


സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും
സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ
ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ..
സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ
"ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ
ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും
കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ
നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ

ഏതു അസുരനേയും നിർവീര്യമാക്കുന്ന
 ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന
അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന
അശുവിനെ പശുവാക്കി മാറ്റുന്ന
ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന
രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ  
ഉപ്പുകലര്ന്ന മിട്ടായിയേ
ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും
പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും
പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും

കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത
കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും

കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും
ദിവ്യമതത്രേ കണ്ണുനീർ മിന്നലും
മനോഹരമായ ചേമ്പിലയിലും
പെയ്യുന്ന മഴയിലും ഒഴുകുന്ന ജലത്തിലും
അലിയാത്ത കണ്ണുനീർ!
സൂര്യന് പോലും ഉണക്കാൻ-
കഴിയാത്ത മുറിവായ്‌ യീ കണ്ണുനീർ!

സൂര്യന് പോലും ഉണക്കാൻ കഴിയാത്ത
കണ്ണുനീർ തുള്ളിയെ പേറുന്ന പുണ്ണ്യത്തിനാവാം
കണ്ണിനു വെളിച്ചവും അക കണ്ണിന്നു കാഴ്ചയും സൂര്യൻ
വരമായി കൊടുത്തതും!

അതോ വെളിച്ചം "കണ്ണ്", സൂര്യന്, കൊടുത്ത ശാപമോക്ഷമോ?

ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന മാലിന്യവും കണ്ണുനീർ
സ്ത്രീയുടെ ദു:ഖവും കണ്ണുനീർ .. ഇത് രണ്ടും ഭൂമിയിൽ മർത്ത്യന്നു കണ്ണുനീർ
അതത്രേ ആരെയും വെണ്ണീർ ആക്കുന്ന  കണ്ണുനീർ

കടലോളം കണ്ണുനീർ ത്തുള്ളിയെ സ്നേഹിക്കേണ്ട ലോകമേ
അദ്വൈതം എന്നാൽ രണ്ടല്ല എന്നാൽ ഒന്നാണെന്നാണോ?
പല തുള്ളി ചേരും കടലും ഇന്നും ഒന്നാണെന്നാണോ?
പിന്നെ രണ്ടാല്ലാത്തത്തു എന്താണ്??
ഒന്നിൽ പിഴച്ച പലതാണോ?

കണ്ണേ, നിന്നെ; ഞാൻ കാണുന്നു കൂടുതൽ
നീ തന്നെ ഭൂമിയിൽ വിളക്കും വെളിച്ചവും പലയുപ്പും
കാഴ്ച്ചയായ് മാത്രമതാണോ? ഭംഗിയും നീ തന്നെ അല്ലെ?
ഈ അത്ഭുത വിളക്ക് പേറി തളരുന്നത് കൊണ്ട് മാത്രമല്ല
ഇത്ര കണ്ണ് നീരുണ്ടായിട്ടും ഇന്നും
നിനക്ക് കാണാൻ കഴിയുന്നത്‌ കൊണ്ട് മാത്രം
ഇന്നും നീ പിടിച്ചു നില്കുന്നത് കൊണ്ട് മാത്രം

കണ്ണീർ ഗ്രന്ഥിയെ നീ ശരിക്കും പുല്ലിംഗമോ?

ആദി പരാ ശക്തിയിലൂന്നിയ ദ്വൈത സിദ്ധാന്തമേ
സർവഞ്ജ പീഠം കയറുന്നതിനു മുമ്പ് ബ്രഹ്മചര്യം വെറും ഭാരമായോ? കണ്ണുനീർ കുടഞ്ഞു അനുഗ്രഹിച്ച യഥാർത്ഥ്യമേ! സത്യം എന്നും മൂകമെന്നൊ?ദ്വൈതത്തെ രണ്ടാക്കി  അദ്വൈത കണ്ണീർ ചേർത്ത് മൂകമായി പൂർണ്ണം ആക്കിയ പുണ്യമേ എന്നിട്ടും

സർവഞ്ജ പീഠം കയറിയ ശങ്കര പാദമേ!
ദ്വൈതമായി  നമിക്കുന്നു നിന്നെ ഞാൻ
അദ്വൈതിയായി നിന്ന് എന്നുമെന്നും!

Comments

  1. ഞാൻ കൂടുതൽ കാണുന്നു...

    ReplyDelete
    Replies
    1. ആ കാഴ്ചക്ക് എന്റെ ആദരം കൂടുതൽ പേര്ക്ക് വെളിച്ചം പകരട്ടെ നമ്മൾ കാണുന്ന ഓരോ കാഴ്ചയും

      Delete
  2. കണ്ണീര്‍ കണ്ണിനെ ശുദ്ധമാക്കി
    കാഴ്ച്കയ്ക്ക് തെളിവ് തന്നു

    ReplyDelete
    Replies
    1. ചില കള്ളങ്ങൾ പറയാൻ എപ്പൊഴും കണീര് നല്ലതാ അജിത്‌ ഭായ് ക്ഷമിക്കുമല്ലോ

      Delete
    2. എനിക്ക് കണ്ണുനീര തുള്ളി ഇവിടെ ഒരു ഭൂതക്കണ്ണാ ടിയാണ് ഞാൻ കണ്ട ചില കാഴ്ചകൾ അതിന്റെ ദുഃഖം അത് പറയാനാണ് ശ്രമിച്ചിട്ടുള്ളത് നാരീ നരനോടൊപ്പം പൂജിക്കപ്പെടണം ബഹുഭാര്യത്വം കഴിവതും ഒഴിവാക്കണം സ്ത്രീയുടെ കനീരിന്റെ ചിലവിൽ പുരുഷ സുഖത്തിനു വേണ്ട. സ്ത്രീ പ്രതിരോധിക്കണ്ടത് പ്രതിരോധിക്കണം അനാചാരങ്ങൾ കഴുകേണ്ടത് കഴുകി കളയണം കണ്ണീരിന്റെ വിശുദ്ധിയോടെ തന്നെ കണ്ണിൽ തന്നെ നില്ക്കട്ടെ എന്തിനു ദുഖത്തിന് ഒഴുക്കി കളയണം

      Delete
  3. കണ്ണീർ പുരാണം എന്നത് പാഴ് വാക്കായി തീർന്നോ?
    കണ്ണീരിനെ തിരിച്ചറിയുക എന്നത് പുരുഷ മാഹാത്മ്യം .
    അതറിയാതെ വീഴുന്നവൻ പെണ്‍ കോന്തൻ.
    കണ്ണീരിൽ വീഴ്ത്തുന്ന അവൾ
    അതിനു ഇത്രയും വേണോ ?

    ReplyDelete
    Replies
    1. മഹര്ഷി കണ്ടതൊന്നും കണ്ണീരല്ല അത് മുത്താണ് പണ്ട് കവി പാടിയ വിലപേശാൻ ഓടി വന്നൊരു വഴിയാത്രക്കാരാ കണ്ണീരു കാണാൻ പോകുന്നത് വരും തലമുറയാണ് നമ്മൾ ചെയ്യുന്ന പാപം കൊണ്ടാവാം

      Delete
    2. അതിനു ലളിതമായ് പറയുകയാണ്‌ വേണ്ടത്,സൂര്യനും.കണ്ണിനും പാരസ്പര്യം നൽകുമ്പോൾ ചേമ്പിലയിൽ അലിയാത്ത കണ്ണീർ എന്നാൽ വെള്ളം ചേമ്പിലയിൽ അലിയും എന്നാണോ.കവിത രൂപ പെടുത്തുന്ന ആശയങ്ങൾ എളുപ്പം മറ്റുള്ളവരുടെ മനസ്സിൽ എത്തുമ്പോൾ അതിനു ഒരു ആഹ്ലാദം ഉണ്ട്.വാക്കുകൾ വിസ്തരിച്ചാൽ കവിത ആകില്ല.വാക്കിൽ തെളിയുന്ന അർത്ഥ തലങ്ങളിൽ വ്യത്യസ്തത ഉണ്ടാകണം

      Delete
    3. അഭിപ്രായം താങ്കളുടെ ആയതു കൊണ്ട് എനിക്കിഷ്ടപ്പെട്ടു
      നിരൂപണം ആയി ഞാൻ ഈ വിമര്ശനം സന്തോഷമായി അംഗീകരിക്കുന്നു കവിത എന്നാ ലേബൽ മനപൂര്വം കൊടുത്തതാണ് ഇതിലും നന്നായി എഴുതിയ പല വരികളിലും കൊടുക്കാതിരുന്ന ആ ലേബൽ ഞാൻ ഇവിടെ കൊടുത്തത് ഞാൻ പറയുന്ന കാര്യത്തിൽ സത്യം ഭാവന ഉണ്ടെന്നു അറിഞ്ഞു തന്നെ ആണ് കവിത്വം ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നെ ഇത് ലളിതമായി പറയേണ്ട വിഷയം ആണെന്ന് തോന്നിയില്ല താങ്കള്ക്ക് ഇത് തെറ്റായി ഫീൽ ചെയ്തെങ്കിൽ ഞാൻ സന്തോഷവാനാണ് ഞാൻ എഴുതിയത് കവിത ആയി

      Delete
  4. കണ്ണുനീര്‍...,.. പലപ്പോഴും ഒരു അനുഗ്രഹമാണ്. കാണരുതാത്ത കാഴ്ചകളെ മറയ്ക്കാന്‍ കന്നുനീരിനാവും.

    ReplyDelete
    Replies
    1. കണ്ണിൽ ഇമ പ്രതിരോധത്തിനും കണീർ ശുദ്ധീകരണത്തിനും ആകണം ഇമ കടന്നു വരുന്ന കരടെ കണ്ണീർ കഴുകുന്നുള്ളൂ. സ്ത്രീക്കിന്നും കണീർ ഇറ്റിക്കേണ്ടി വരുന്നത് അത് കൊണ്ടാണെന്നാണ് കണ്ണീരിൽ ഞാൻ പറയാൻ ശ്രമിച്ചത്‌ ..അതിനപ്പുറം ഞാൻ വിഷമിക്കുന്ന ചില സത്യങ്ങളും

      Delete
  5. കണ്ണുനീർ.. വേനലിലും,മഴയിലും ഒന്നു പോലൊഴുകുന്ന കല്മഷനാശിനി

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഇവിടെ നന്ദി കുറച്ചു കുറച്ചിട്ടുണ്ട് കഴിഞ്ഞ പോസ്റ്റിൽ കുറച്ചു അധികം തന്നിരുന്നു അതാ
      സന്തോഷം സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ