Skip to main content

കണ്ണുനീർ പുരാണം


സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും
സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ
ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ..
സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ
"ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ
ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും
കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ
നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ

ഏതു അസുരനേയും നിർവീര്യമാക്കുന്ന
 ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന
അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന
അശുവിനെ പശുവാക്കി മാറ്റുന്ന
ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന
രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ  
ഉപ്പുകലര്ന്ന മിട്ടായിയേ
ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും
പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും
പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും

കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത
കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും

കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും
ദിവ്യമതത്രേ കണ്ണുനീർ മിന്നലും
മനോഹരമായ ചേമ്പിലയിലും
പെയ്യുന്ന മഴയിലും ഒഴുകുന്ന ജലത്തിലും
അലിയാത്ത കണ്ണുനീർ!
സൂര്യന് പോലും ഉണക്കാൻ-
കഴിയാത്ത മുറിവായ്‌ യീ കണ്ണുനീർ!

സൂര്യന് പോലും ഉണക്കാൻ കഴിയാത്ത
കണ്ണുനീർ തുള്ളിയെ പേറുന്ന പുണ്ണ്യത്തിനാവാം
കണ്ണിനു വെളിച്ചവും അക കണ്ണിന്നു കാഴ്ചയും സൂര്യൻ
വരമായി കൊടുത്തതും!

അതോ വെളിച്ചം "കണ്ണ്", സൂര്യന്, കൊടുത്ത ശാപമോക്ഷമോ?

ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന മാലിന്യവും കണ്ണുനീർ
സ്ത്രീയുടെ ദു:ഖവും കണ്ണുനീർ .. ഇത് രണ്ടും ഭൂമിയിൽ മർത്ത്യന്നു കണ്ണുനീർ
അതത്രേ ആരെയും വെണ്ണീർ ആക്കുന്ന  കണ്ണുനീർ

കടലോളം കണ്ണുനീർ ത്തുള്ളിയെ സ്നേഹിക്കേണ്ട ലോകമേ
അദ്വൈതം എന്നാൽ രണ്ടല്ല എന്നാൽ ഒന്നാണെന്നാണോ?
പല തുള്ളി ചേരും കടലും ഇന്നും ഒന്നാണെന്നാണോ?
പിന്നെ രണ്ടാല്ലാത്തത്തു എന്താണ്??
ഒന്നിൽ പിഴച്ച പലതാണോ?

കണ്ണേ, നിന്നെ; ഞാൻ കാണുന്നു കൂടുതൽ
നീ തന്നെ ഭൂമിയിൽ വിളക്കും വെളിച്ചവും പലയുപ്പും
കാഴ്ച്ചയായ് മാത്രമതാണോ? ഭംഗിയും നീ തന്നെ അല്ലെ?
ഈ അത്ഭുത വിളക്ക് പേറി തളരുന്നത് കൊണ്ട് മാത്രമല്ല
ഇത്ര കണ്ണ് നീരുണ്ടായിട്ടും ഇന്നും
നിനക്ക് കാണാൻ കഴിയുന്നത്‌ കൊണ്ട് മാത്രം
ഇന്നും നീ പിടിച്ചു നില്കുന്നത് കൊണ്ട് മാത്രം

കണ്ണീർ ഗ്രന്ഥിയെ നീ ശരിക്കും പുല്ലിംഗമോ?

ആദി പരാ ശക്തിയിലൂന്നിയ ദ്വൈത സിദ്ധാന്തമേ
സർവഞ്ജ പീഠം കയറുന്നതിനു മുമ്പ് ബ്രഹ്മചര്യം വെറും ഭാരമായോ? കണ്ണുനീർ കുടഞ്ഞു അനുഗ്രഹിച്ച യഥാർത്ഥ്യമേ! സത്യം എന്നും മൂകമെന്നൊ?ദ്വൈതത്തെ രണ്ടാക്കി  അദ്വൈത കണ്ണീർ ചേർത്ത് മൂകമായി പൂർണ്ണം ആക്കിയ പുണ്യമേ എന്നിട്ടും

സർവഞ്ജ പീഠം കയറിയ ശങ്കര പാദമേ!
ദ്വൈതമായി  നമിക്കുന്നു നിന്നെ ഞാൻ
അദ്വൈതിയായി നിന്ന് എന്നുമെന്നും!

Comments

  1. ഞാൻ കൂടുതൽ കാണുന്നു...

    ReplyDelete
    Replies
    1. ആ കാഴ്ചക്ക് എന്റെ ആദരം കൂടുതൽ പേര്ക്ക് വെളിച്ചം പകരട്ടെ നമ്മൾ കാണുന്ന ഓരോ കാഴ്ചയും

      Delete
  2. കണ്ണീര്‍ കണ്ണിനെ ശുദ്ധമാക്കി
    കാഴ്ച്കയ്ക്ക് തെളിവ് തന്നു

    ReplyDelete
    Replies
    1. ചില കള്ളങ്ങൾ പറയാൻ എപ്പൊഴും കണീര് നല്ലതാ അജിത്‌ ഭായ് ക്ഷമിക്കുമല്ലോ

      Delete
    2. എനിക്ക് കണ്ണുനീര തുള്ളി ഇവിടെ ഒരു ഭൂതക്കണ്ണാ ടിയാണ് ഞാൻ കണ്ട ചില കാഴ്ചകൾ അതിന്റെ ദുഃഖം അത് പറയാനാണ് ശ്രമിച്ചിട്ടുള്ളത് നാരീ നരനോടൊപ്പം പൂജിക്കപ്പെടണം ബഹുഭാര്യത്വം കഴിവതും ഒഴിവാക്കണം സ്ത്രീയുടെ കനീരിന്റെ ചിലവിൽ പുരുഷ സുഖത്തിനു വേണ്ട. സ്ത്രീ പ്രതിരോധിക്കണ്ടത് പ്രതിരോധിക്കണം അനാചാരങ്ങൾ കഴുകേണ്ടത് കഴുകി കളയണം കണ്ണീരിന്റെ വിശുദ്ധിയോടെ തന്നെ കണ്ണിൽ തന്നെ നില്ക്കട്ടെ എന്തിനു ദുഖത്തിന് ഒഴുക്കി കളയണം

      Delete
  3. കണ്ണീർ പുരാണം എന്നത് പാഴ് വാക്കായി തീർന്നോ?
    കണ്ണീരിനെ തിരിച്ചറിയുക എന്നത് പുരുഷ മാഹാത്മ്യം .
    അതറിയാതെ വീഴുന്നവൻ പെണ്‍ കോന്തൻ.
    കണ്ണീരിൽ വീഴ്ത്തുന്ന അവൾ
    അതിനു ഇത്രയും വേണോ ?

    ReplyDelete
    Replies
    1. മഹര്ഷി കണ്ടതൊന്നും കണ്ണീരല്ല അത് മുത്താണ് പണ്ട് കവി പാടിയ വിലപേശാൻ ഓടി വന്നൊരു വഴിയാത്രക്കാരാ കണ്ണീരു കാണാൻ പോകുന്നത് വരും തലമുറയാണ് നമ്മൾ ചെയ്യുന്ന പാപം കൊണ്ടാവാം

      Delete
    2. അതിനു ലളിതമായ് പറയുകയാണ്‌ വേണ്ടത്,സൂര്യനും.കണ്ണിനും പാരസ്പര്യം നൽകുമ്പോൾ ചേമ്പിലയിൽ അലിയാത്ത കണ്ണീർ എന്നാൽ വെള്ളം ചേമ്പിലയിൽ അലിയും എന്നാണോ.കവിത രൂപ പെടുത്തുന്ന ആശയങ്ങൾ എളുപ്പം മറ്റുള്ളവരുടെ മനസ്സിൽ എത്തുമ്പോൾ അതിനു ഒരു ആഹ്ലാദം ഉണ്ട്.വാക്കുകൾ വിസ്തരിച്ചാൽ കവിത ആകില്ല.വാക്കിൽ തെളിയുന്ന അർത്ഥ തലങ്ങളിൽ വ്യത്യസ്തത ഉണ്ടാകണം

      Delete
    3. അഭിപ്രായം താങ്കളുടെ ആയതു കൊണ്ട് എനിക്കിഷ്ടപ്പെട്ടു
      നിരൂപണം ആയി ഞാൻ ഈ വിമര്ശനം സന്തോഷമായി അംഗീകരിക്കുന്നു കവിത എന്നാ ലേബൽ മനപൂര്വം കൊടുത്തതാണ് ഇതിലും നന്നായി എഴുതിയ പല വരികളിലും കൊടുക്കാതിരുന്ന ആ ലേബൽ ഞാൻ ഇവിടെ കൊടുത്തത് ഞാൻ പറയുന്ന കാര്യത്തിൽ സത്യം ഭാവന ഉണ്ടെന്നു അറിഞ്ഞു തന്നെ ആണ് കവിത്വം ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നെ ഇത് ലളിതമായി പറയേണ്ട വിഷയം ആണെന്ന് തോന്നിയില്ല താങ്കള്ക്ക് ഇത് തെറ്റായി ഫീൽ ചെയ്തെങ്കിൽ ഞാൻ സന്തോഷവാനാണ് ഞാൻ എഴുതിയത് കവിത ആയി

      Delete
  4. കണ്ണുനീര്‍...,.. പലപ്പോഴും ഒരു അനുഗ്രഹമാണ്. കാണരുതാത്ത കാഴ്ചകളെ മറയ്ക്കാന്‍ കന്നുനീരിനാവും.

    ReplyDelete
    Replies
    1. കണ്ണിൽ ഇമ പ്രതിരോധത്തിനും കണീർ ശുദ്ധീകരണത്തിനും ആകണം ഇമ കടന്നു വരുന്ന കരടെ കണ്ണീർ കഴുകുന്നുള്ളൂ. സ്ത്രീക്കിന്നും കണീർ ഇറ്റിക്കേണ്ടി വരുന്നത് അത് കൊണ്ടാണെന്നാണ് കണ്ണീരിൽ ഞാൻ പറയാൻ ശ്രമിച്ചത്‌ ..അതിനപ്പുറം ഞാൻ വിഷമിക്കുന്ന ചില സത്യങ്ങളും

      Delete
  5. കണ്ണുനീർ.. വേനലിലും,മഴയിലും ഒന്നു പോലൊഴുകുന്ന കല്മഷനാശിനി

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഇവിടെ നന്ദി കുറച്ചു കുറച്ചിട്ടുണ്ട് കഴിഞ്ഞ പോസ്റ്റിൽ കുറച്ചു അധികം തന്നിരുന്നു അതാ
      സന്തോഷം സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...