Skip to main content

Posts

Showing posts from June, 2013

സ്വാതന്ത്ര്യ ദിനം

ഭ രത് വലിയ ആശ്വാസത്തിലായിരുന്നു, അവന്റെ പതിനഞ്ചാം പിറന്നാളാണ് ഇന്ന് . സാധാരണ ഉറക്കം എഴുന്നേൽക്കാനുള്ള രാവിലത്തെ അലാറം കേൾക്കുമ്പോൾ അവൻ പിറുപിറുക്കാര് "നാശം" എന്നാണ്. പലപ്പോഴും അവനു തോന്നിയിട്ടുണ്ട്.. തന്റെ ജീവിതവും ഇങ്ങനെ ആയതു.. രാവിലെ അറിയാതെ എങ്കിലും തന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന ഈ ശാപവാക്കു കൊണ്ടാണോ? എങ്ങിനെ തോന്നാതിരിക്കും.. കൂട്ടുകാര് പറയും എടാ ഭരത്തേ നീ ഭാഗ്യവാനാടാ, അനാഥാലയത്തിൽ ആണെങ്കിലും നീ ഒരു ഭാരതം അല്ലേടാ, ഭൂപടം ഇല്ലാത്ത ഒരു കൊച്ചു ഇന്ത്യ, ഭൂപടം ഇല്ലെങ്കിലും നീ കൊടുത്ത മാപ്പുള്ള സ്വന്തമായി ഒരു അമ്മയുള്ള ഒരു കൊച്ചു അനാഥൻ, സ്വതന്ത്ര അനാഥൻ! അത് കേൾക്കുമ്പോൾ അവനു സങ്കടം ആണോ സന്തോഷം ആണോ അഭിമാനം ആണോ അപമാനം ആണോ അവനു അത് ഇതു വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ തന്നെ തനിക്കു അങ്ങിനെ എന്തെങ്കിലും വികാരമുണ്ടോ? അടികിട്ടുമ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കി വിടുമ്പോഴും അദ്ധ്യാപകർ ശകാരിക്കാറുണ്ട്, "ഇവൻ എന്തൊരു ജീവി ഒരു നാണവും മാനവും ഇല്ലല്ലോ! എത്ര കിട്ടിയിട്ടും" എന്ന് . ശരിയാണ് അവനുള്ള ഒരേ ഒരു വികാരം ..ആശ്വാസം... അതാണ് എന്തിലും കണ്ടെത്തുന്ന ആശ്വാസം. അനാഥൻ

ലവ് ജിഹാദ്

നിലാവ് മോഹിക്കും സൌന്ദര്യമേ നീ ചന്ദന ഭംഗി തോല്കും ലാവണ്യമേ ഹരിത മനോഹര പുടവ ചുറ്റും നീ സുവര്ണ സുന്ദര കാന്തിയേഴും ഏതു ചടങ്ങിനും താലമേന്തും ഏതു സൌന്ദര്യവും കണ്ണ് വയ്ക്കും തളിരുടൽ തിളങ്ങും ശോഭയേറും മന്മഥ അമ്പും തേടി വരും കുലീന ശാലീന പെണ്‍കൊടി നീ മരതക വർണ മോഹശീല നിന് സൌന്ദര്യത്തിൻ ഹേതു എന്ത് സർവ്വ സമ്മതിതൻ രഹസ്യമെന്ത്? മിഴി കൂമ്പി നിന്നവൾ  കണ്‍ തുറന്നു പ്രണയം വിടരും ഇല ചലിച്ചു സ്നേഹം തുളുമ്പു ചിരി ചിരിച്ചു നാണം കൂമ്പിയ കുല അനങ്ങി തെന്നിയ പുടവ നേരെ ആക്കി നാണിച്ചു വാഴ ഒതുങ്ങി നിന്നു മധുരം കിനിയും വാക്കുകളും എവിടെയും കാണും ചുറു ചുറുക്കും നിന്നെ കാണാൻ എന്ത് ഭംഗി എവിടെയും നിന്നെ കാണുമല്ലോ ഇലയായും കായയും വള്ളിയായും പോളയും  പിണ്ടി തുടയുമായി വെട്ടിയിട്ടൊരു ചങ്ങാടവും മൂടോടെ പിഴുതിട്ടൊരലങ്കാരവും ജനനത്തിനും പിന്നെ ചോറൂണിനും വിവാഹത്തിനും വിശേഷചടങ്ങുകല്ക്കും മരണത്തിനും   ബലി കർമത്തിനും വീടിനു മുമ്പിലെ കാവലിനും നിന് ഉപ്പേരി രസഭരിതം എരുശ്ശേരിയോ   രസമുകുളം നിൻ ഫലം അതൊരു പൂജ ദ്രവ്യം അത് തന്നെ അല്ലയോ നൈവേദ്യവും ഉടലിലും കായിലും ഔഷധവും തണുപ്പാർന്ന നിന്നുടൽ  ഉൾപുളകം

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

ഇന്നലെ വഴിയിൽ തങ്ങിയത് ഇന്ന് തലയിൽ വീണത്‌ ഹർത്താലായി

ഭാഷ ശ്രേഷ്ടമല്ല എന്ന് വിലപിക്കുന്ന  മലയാളിയോട് ശ്രേഷ്ടമായ ഭാഷ ഉപയോഗിക്കാൻ നിനക്കെന്തു ശ്രേഷ്ടത? ഭാഷയാണോ മലയാളി ആണോ ശ്രേഷ്ടാമാകേണ്ടത് രണ്ടും കൂടി എന്നല്ലേ ശരിയുത്തരം ഭാഷയെ ശ്രേഷ്ഠം ആക്കേണ്ടത് നീ തന്നെ അല്ലെ? 

ആയിരത്തി തൊള്ളായിരത്തി

പുലരി ഒരു പനിനീര്പ്പൂവായ് വിടര്ന്നു നില്ക്കുന്നു നാല്പ്പത്തി ഒന്നിന്റെ പടി കടന്നു ഇതളുകളേറെ ഇരുണ്ടിട്ടുണ്ടെന്നാലും സ്നേഹത്തിൻ മഞ്ഞു കണങ്ങളുണ്ട് പ്രാർത്ഥന  പൂജകൾ ഏറെ നടന്നിട്ടോ ഈശ്വര ദൃഷ്ടിയ്ക്ക് നന്ദിയുണ്ട് നോവിന്റെ കണ്ണുനീർ തുള്ളികൾ എന്നാലും അർദ്രമായ്‌ ഉള്ളിൽ ഒളിഞ്ഞിട്ടുണ്ട് പിതൃ സാമീപ്യവും മാതൃ വാത്സല്യവും സ്നേഹമായി മുത്തം പകർന്നു വേണം കുഞ്ഞിപൂക്കളും പാതി മനസ്സും എപ്പോഴും കൂട്ടായി കൂടെ വേണം സ്നേഹ സാഹോദര്യം സമ്പത്തായ്‌ മിത്രമായി എന്നും കൂടെ പുലരവേണം സൗഹൃദം ആത്മ വെളിച്ചമായ് എന്നും സൌഖമായി കൂടെ  ചേർന്ന് വേണം ഈശ്വര ചൈതന്യം വര്ദ്ധിച്ചു ഭൂമിയിൽ പരസ്പര സ്നേഹമായി കളിയാട വേണം 

ഭാഗ്യ ദോഷിക്കൊരു ലോട്ടറി

മുന്തിരി ആയി നട്ടു പാവലായി പടര്ന്നു കാഞ്ഞിരമായി പറിച്ചു ഒത്താളങ്ങയായ് കഴിച്ചൊരു പ്രണയം ശരിക്കും കടക്കെണിയിൽ പെട്ട കർഷകനോ? ഏതു നിർഭാഗ്യവാനും അവസാനം അടിക്കുന്ന ഒരു ഭാഗ്യക്കുറിയുണ്ട് അത്  മരണം അതിൽ ചിലർക്ക് ആ ഭാഗ്യം കുറച്ചു നേരത്തെയാവാം അപ്പോൾ അതാണ് പ്രണയം പ്രണയം വടംവലി പോലെ വാശിയുള്ള മത്സരമാണ് അറിയാതെ തോറ്റു മുന്നേറിക്കൊണ്ടിരിക്കും  ഒരു പുക പോലെ നെഞ്ചിൽ ചൂട് പകരുമ്പോഴും ആത്മാവിന്റെ കനലു പോലെ  എരിഞ്ഞു തീര്ന്നു കൊണ്ടിരിക്കും

ശിഷ്ട ജന്മം

തൊട്ടാൽ.. തൊഴുതാൽ തിരിച്ചു കൈകൂപ്പുന്ന തൊട്ടാവാടി യാണെന്റെ ദൈവം തൊട്ടാൽ; തൊടാതെ  കൂമ്പി വിടരുന്ന ശില അലിയും മനസ്സിന്നെന്റെ സ്വന്തം നന്മകൾ  ചെയ്‌താൽ തെറ്റുന്ന..  മുഷ്ടി ചുരുട്ടിയ  കൈയ്യുകൾ ഇന്നെന്റെ മാത്രം സങ്കടം മാത്രം കുടുക്കി കളിക്കുന്ന  ഉടഞ്ഞ  കുടുക്ക ഇന്നെൻ ഹൃദയം മാരനായിട്ടും.. കലാകാരനായി; അഭിനയിക്കും ദാമ്പത്യം ഒരു ഉടഞ്ഞ ചിത്രം ഒരു പിടി ചാരമായ് ഗംഗയിലലിഞ്ഞിട്ടും വായുവിൽ പാറുന്ന മലിന ദേഹം നോവിന്റെ പൂത്തിരി ഉള്ളിൽ എരിയുമ്പോൾ അടയുന്ന കണ്ണുകൾ എന്റെ കാഴ്ച കറങ്ങുന്ന ഭൂമിയിൽ ആടുന്ന തൊട്ടിലിൽ മയങ്ങുന്ന ബാല്യം എന്നുറക്കം അടയുന്ന മൂക്കിൽ ശ്വാസം ഒതുക്കി അറിയുന്ന വികാരമിന്നെന്റെ ജന്മം ഒരു കൂന മണ്ണിൽ എരിഞ്ഞ തിരിയുടെ അടരുന്ന ചാരമെൻ ബാക്കിപത്രം ഗർഭപാത്രത്തിൽ ചവുട്ടി തഴമ്പിച്ച പഴകിയ തൂവലാണെന്റെ പാദം ഇടി മിന്നി പെയ്യുന്ന മഴ മാത്രം അറിയുന്ന വരൾച്ചയാണെന്റെ പഞ്ചേന്ദ്രിയം സ്വന്തമായൊന്നുമില്ലെങ്കിലും ഇല്ലാത്തതൊക്കെയും സ്വന്തമായി നേടുവാൻ ഉള്ളതെല്ലാം വഴിയിലുപേക്ഷിച്ച സ്വാർത്ഥത തന്നെ  ഈ നിസ്വാർത്ഥ ജീവിതം

"സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

ചിറകടിച്ചു പറക്കുമ്പോഴും.. ഉയരെ ഒരു കൊമ്പിൽ പറന്നു കയറി പക്ഷി കണ്ണുകൾ കൊണ്ട് അങ്ങ് താഴെ നോക്കി കാണുമ്പോഴും അഭിമാനം തോന്നി, താൻ പക്ഷി ആണല്ലോ, ഹോ എത്ര ഉയരത്തിലാ ദേ ഒരു ഗരുഡൻ! ഒന്നല്ല പലതുണ്ട്.. രാജ ശോഭയിൽ പറന്നു പോയി, തന്നെ ഒന്ന് നോക്കിയോ? അതോ തോന്നലാണോ? താനും പക്ഷി ആയതു കൊണ്ടാവാം.. വീണ്ടും തല പൊക്കി നോക്കി, അതെ അഭിമാനം കൊണ്ടാണ് തല സ്വയം പോങ്ങിയതാണ്. വിശക്കുന്നുണ്ട് പറന്നിറങ്ങി കൊക്കിലോതുങ്ങാത്തത് ഒക്കെ കൊത്തി.. വിശപ്പോന്നടങ്ങി, തിരിച്ചു പറന്നു കയറുമ്പോൾ കുറച്ചു ബുദ്ധിമുട്ട് കൂടുതൽ തോന്നിയോ? സാരമില്ല മനോഹരമായ ഒരു മരത്തിന്റെ താഴേ ചില്ലയിലാണ് താനിപ്പോൾ, അതിൽ എത്ര മനോഹരമായ കൂടുകൾ. തത്തയുടെ.. തൂക്കണാം കുരുവിയുടെ.. കാക്കയ്ക്ക് പോലും ഉണ്ട് തന്റെ പൊൻകൂടോരെണ്ണം! അതാ.. അവരൊക്കെ തിരിച്ചെത്തി തുടങ്ങിയല്ലോ. എത്ര വല്യ പക്ഷി ആയാലും ഒരു കൂട് വേണം ചേക്കേറാനൊരു കൂട്!  തനിക്കും ഉണ്ടല്ലോ ഏതായാലും ഒരു കൂട്, ഒരു ബഹുരാഷ്ട്ര കുത്തക നിര്മിച്ച് തന്നതായാലും കൂട് മനോഹരം തന്നെ! പോയി നോക്കാം... ഹായ്! എത്ര മനോഹരമാണ് തന്റെ കൂട്. ദൂരെ നിന്ന് കാണാൻ! അയ്യമ! ഹേ പക്ഷെ അതെന്താ? അതാരാ, അയ്യോ കുറുക്കനോ? ഭാഗ്യം അവൻ

കവിത ഭ്രാന്ത്

അയാൾ എന്നോ ചവച്ചു തുപ്പിയ മിട്ടായി ആയിരുന്നു വിഷം പിന്നെ അത് ആരോ രുചിച്ചു  നോക്കി പറയുന്നു അത് പ്രണയമായിരുന്നെന്നു അത് കേട്ട് ഒന്ന് അഭിനന്ദിക്കുവാൻ ഓടിചെല്ലുമ്പോൾ ഒരു ധീരനെ പോലെ അപരൻ  മരിച്ചിരിന്നു അയാളുടെ ചുണ്ടിൽ ഒരു ഊറിച്ചിരി മാത്രമായി അതങ്ങ് ഭ്രാന്താലയങ്ങളിൽ പ്രതിധ്വനിക്കുമ്പോൾ ഒരു മൂളിപ്പാട്ട് വിളിച്ചു കൂവി എനിക്ക് ഭ്രാന്തില്ല പക്ഷെ അതാരും കേട്ടില്ല ഭ്രാന്തല്ലാതെ ഒരു കാര്യവും ഉറപ്പില്ലാത്ത സംശയാലു അയാളത്രേ  ഭ്രാന്തൻ അയാൾ അയാളുടെ ആത്മഹത്യയിൽ വിശ്വാസം നഷ്ടപെട്ടപ്പോൾ അയാൾ ഇഷ്ടപെട്ട ഭ്രാന്തായിരുന്നു കവിത  

പാവം മഴ

മഴ പണ്ട് പുഴ  പെറ്റ മേഘ പുത്രൻ വഴി തെറ്റി പോയൊരു  മൂത്ത പുത്രൻ വഴക്കിട്ടു പുറപ്പെട്ട   രവി സൗഹൃദം വൈകിയാൽ  അവനിന്നും മധു ലഹരി കാറ്റുമായി  ഒളിച്ചോടിയ മാന നഷ്ട്ടം കരഞ്ഞിട്ടും തീരാതെ  കുറ്റബോധം മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ കരളലിയുന്നൊരു  മാതൃസ്നേഹി കരളലിയുന്നൊരു ....   മാതൃസ്നേഹി ഇടിമിന്നി കലഹിച്ചു മാഞ്ഞു പോകും അമ്മ വിളിച്ചാലോ പിഞ്ചു ബാലൻ അമ്മതൻ മടിയിൽ വീണു കിടക്കുമ്പോൾ അവനിന്നും വിരലുണ്ണും കൊച്ചുകുട്ടി അവനിന്നും വിരലുണ്ണും....  കൊച്ചുകുട്ടി പുഴയമ്മേ അമ്മേ ക്ഷമിക്കൂ അമ്മേ ഞാൻ തന്നെ അമ്മയ്ക്ക് സ്വന്തം മകൻ അമ്മേ അറിയില്ലേ ഞാനാ പാവം മഴ ഞാൻ തന്നെയല്ലയോ പഴയ മഴ പഴയ മഴ തന്നെയല്ലേ ആ  മാമ്പഴവും തേങ്ങുമ്പോൾ നീറുന്ന മാവുംപഴം ഒരമ്മയും മറക്കാത്ത മാവുംമ്പഴം വൈലോപ്പിള്ളി തൻ തേനും പഴം

പെണ്ണ്

ചെന്താമര പോലൊരു പെണ്ണ് പനിനീര് മണം ഉള്ളൊരു പെണ്ണ് മുടി നീളം ഉള്ളൊരു പെണ്ണ് സൌന്ദര്യം ഉള്ളൊരു പെണ്ണ് ഉണ്ടക്കണ്ണ് ഉള്ളൊരു പെണ്ണ് മുട്ടൻ നാക്കുള്ളൊരു പെണ്ണ് വെട്ടി ത്തിരിയണ പെണ്ണ് നാണം കുണുങ്ങണ പെണ്ണ് കാന്താരി അരക്കണ പെണ്ണ് മിഴിനീരോന്നിറ്റണ പെണ്ണ് പിണങ്ങി ക്കരയണ പെണ്ണ് വാക്കിൽ മുള്ളുള്ളൊരു പെണ്ണ് പാവാട ഉടുക്കണ പെണ്ണ് തൊട്ടാൽ പിടക്കണ പെണ്ണ് നോവാൾ ചിണുങ്ങണ പെണ്ണ് ചിരിച്ചാൽ കുലുങ്ങണ  പെണ്ണ് കണ്ടാലോളിക്കണ പെണ്ണ് പതിനെട്ടു കഴിഞ്ഞൊരു പെണ്ണ് കെട്ടിക്കാറായൊരു പെണ്ണ് ഞാൻ കെട്ടാൻ പോകണ പെണ്ണ് ഞാൻ കേൾക്കാൻ കൊതിക്കണ കാത് മധുരം തരുന്നൊരു നാക്കും ഞാൻ നോക്കാൻ നോക്കണ കണ്ണും ഞാൻ ഒളിക്കാൻ നോക്കണ മുടിയും ഇതു ഞാൻ  തേടി നടക്കണ പെണ്ണ് ഇതു ഞാൻ തോല്ക്കാൻ പോകണതെറ്റ് തലമണ്ടയിൽ ആളുള്ളൊരു പെണ്ണ് ഇത് ഞാൻ സുല്ലിടാൻ പോകണ പോക്ക്

മഴ മുള്ള്

മഴയത്ത് കവിതകൾ മൂളുന്നുണ്ട് ഇറയത്ത്‌ നനയാതങ്ങ് ഉലാത്തുന്നുണ്ട് മഴയുടെ മേനിക്ക്  കവി നൂലിൽ ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട് തെരുവിന്റെ ഓരത്തു മഴയുണ്ട് പെയ്യുന്ന  കണ്ണീരും  കാണുന്നുണ്ട് മഴയുടെ കിലുക്കങ്ങൾ  കേൾക്കുന്നുണ്ട് വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട് മഴയുടെ അഴകിന്നും കഴുകുവാനാവാതെ തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട് മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്     കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട് കണ്ണീർ ചാലായി ഒഴുകുന്നുണ്ട് അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട് മിഴിവെള്ളം  മഴയിലും തോരാനുണ്ട് ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട് ചെളിവെള്ളം പ്രൗഡിയായ്‌   തെറ്റുന്നുണ്ട്‌ നനവാർന്ന പായലെ പനിയായ്‌ പടരല്ലേ തെരുവ് ബാല്യത്തിന്റെ  നെറ്റി മേലെ മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്! തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്, പനിനീരോളിപ്പിച്ചു ചെറു  മഴ പെയ്യുമ്പോൾ കൂർക്കുന്ന    നോവിന്റെ കന്നി മുള്ള്! 

യജമാനൻ

മയിൽ പീലി ഇന്നൊരു മരമത്രേ കായ്ക്കും തളിര്ക്കും തണ്ടോടിക്കാം ആനവാൽ ഇന്നൊരു ചെടിയത്രേ കിളിർക്കും പൂക്കും ഓടിച്ചെടുക്കാം ആന ഇന്നൊരു കളിപ്പാട്ടം മയിലോ വെറുമൊരു ഉപകരണം മൂങ്ങക്കൊരു വിധി അതിനൊരു നിധി വെള്ളി കെട്ടിയോരടയാളം   പാമ്പോ ഇഴയുമൊരംമ്പരപ്പ് ലഹരിക്ക്‌ മറ്റൊരു മറുമരുന്നു കാടോ ഇന്ന് കൃഷി ഭൂമി, ഭൂമിയോ ഇന്നിടത്താവളം പുഴയോ മണലൂറ്റും ചെറുകുഴിയായ് പിന്നെ തള്ളാം മാലിന്യം ഭൂമി ഇന്നൊരു കളിപ്പാട്ടം കളിമണ്ണിൽ ച്ചുട്ടൊരു അംബഴഞ്ഞ മനുഷ്യൻ ഇന്നൊരു യജമാനൻ. യജമാനനെ മറക്കും കാവലാളൻ

പ്രണയ വിരഹം

മധുവൂറും മലരായി ഹൃദയം പകര്ന്നു നീ എൻ മടി തട്ടിൽ മയങ്ങുമ്പോൾ വൈകിയോ എന്നൊന്നു തുടിച്ചുവോ അധരം ഹൃദയം മറന്നു നീ  പോയതെന്തേ? നീ വിളിച്ചോ അതോ കൂട്ട് വന്നോ? കനകാംബരങ്ങൾ   കൊഴിഞ്ഞു വീണോ? സിന്ദൂരം തൊട്ടോ  സന്ധ്യയായോ? സുവർണ സുന്ദരി പടി ഇറങ്ങി വിജനത പൂത്തോ വിരഹമറിഞ്ഞോ ഇണ പോയ പൂങ്കുയിൽ നിശബ്ദമായോ? പ്രണയത്തിൻ ലക്ഷ്മണ മുഖം തുടുത്തോ? ഊര്മ്മിള യാമങ്ങൾ  കൊഴിഞ്ഞു വീണോ? അനുരാഗ കൃഷ്ണ വർണ്ണവും തേടി നേരത്ത മേഘങ്ങൾ യാത്രയായോ? തൊണ്ട വരണ്ടോ വരി മറന്നോ കാറ്റോ ഈ വഴി മറന്നു പോയോ? കൊഴിഞ്ഞ ഇലകൾക്ക് താരാട്ട് മൂളി സമയ മരങ്ങൾ മയക്കമായോ? ഘനദുഖം ചാലിച്ചെഴുതിയ കണ്ണുകൾ അഞ്ജനം തുടച്ചങ്ങുറക്കമായോ? സംശയ ഫണം വിടർത്തിയ മുള്ളിൽ പാദങ്ങൾ നോവ്‌ മറന്നതാണോ? നിന്നുടെ വാർമുടികെട്ടിൽ തിരുകിയോ? പൂന്തിങ്കൾ പോലുംമിന്നുദിച്ചതില്ല! ആശ്വാസമേകി വീഴുന്ന പൂക്കളും നിൻ ഹൃദയത്തിനു  ഭാരമായോ? നമ്മുടെ പ്രണയം രക്തമാക്കാം നിൻ ഹൃദയം മെന്നുടലിലാക്കാം! ഞാനീ രാവു ഉണർന്നിരിക്കാം! നിൻ ഹൃദയത്തിനു കാവലാകാം. നാളെ നീ ഒന്നുണർന്നു വരും. പുലരിയായ് നീ വന്നു പുഞ്ചിരിക്കും. എന്നുടൽ നിന്നുടൽ പുല്കുമല്ലോ ഹൃദയങ്ങൾ ഒന്നായി മിടിക

കസേര

പ ണ്ട് പണ്ട് അങ്ങ് അർഷേഷ്യ എന്ന സ്ഥലത്ത് സാത്വികരായ കുറേ മനുഷ്യർ താമസിച്ചിരുന്നു. അവർ തങ്ങളുടെ സാത്വികതയുടെ പ്രതീകമായി ഒരു മരം നട്ടു. ധ്യാനവും സംരക്ഷണവും ഒക്കെ ആയി അവർ മരത്തിന്റെ കൂടെ ചിലവിട്ടു. അങ്ങിനെ സാത്വികത പെരുമരമായി, ഫല വൃക്ഷമായി തണൽ മരമായി. തണലേറ്റും ഫലം ഭുജിച്ചും അവർ ജീവിച്ചു വന്നപ്പോൾ.. അവിടേക്ക് വഴി യാത്രക്കാരും കടന്നു വന്നു. സാത്വിക മരം ഇഷ്ടപെട്ട അവർ മരത്തിനെ ഉപദ്രവിക്കാതെ തന്നെ തണലേറ്റും ഫലം ഭുജിച്ചും ക്ഷീണം അകറ്റി.  അതിൽ കുറേ പേര് തിരിച്ചു പോയി.. കുറെ ഏറെ പേര് അതിനടിയിൽ കൂടി.. സാത്വികമായി തന്നെ ജീവിച്ചു.  നട്ടവരും വന്നവരും കുടുംബങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. അതിൽ പിന്നെ അവർ പല ഗോത്രങ്ങളായി. അതിനിടെ അവിടെ ഒരു നായാട്ടു സംഘം വന്നു ചേർന്നു. മരം കണ്ടു വളരെ അധികം  ഭ്രമിച്ചു പോയ അവർ എങ്ങിനെ എങ്കിലും ആ മരം സ്വന്തമാക്കുവാൻ കൊതിച്ചു. മരത്തിന്റെ തൈ കൊണ്ട് പോയി നട്ടു നോക്കൂ എന്ന് സാത്വികർ പറഞ്ഞിട്ട് അത്രക്കൊന്നും മിനക്കെടാനോ കാത്തിരിക്കാനോ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. നായാട്ടുകാർക്ക്  ഒരിക്കലും സാത്വികരാകാൻ കഴിയില്ലെന്ന് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല.

പ്രളയം

ഭൂമിയിൽ കണ്ണുനീർ പ്രളയം ഈശ്വർ ഞെട്ടി തന്റെ വിഗ്രഹങ്ങൾ പലതും ഒലിച്ചു പോകുന്നു. സർവ്വം സഹയായ തന്റെ ഭൂമിക്കും കണ്ണുനീർ. അതും വെറും തുള്ളികളല്ല സർവ നാശം വിതച്ചു പ്രളയം തന്നെ. ഈശ്വർ തന്റെ കണ്ണിലേക്കു നോക്കി താൻ എന്താണിത് കാണാതിരുന്നത്. ഈശ്വർ ഞെട്ടി! തന്റെ കണ്ണുകൾ അവിടെ കാണാനില്ല. ഉടനെ ഭൂമിയിൽ ഒഴുകുന്ന കണ്ണീരിന്റെ സാമ്പിൾ എടുപ്പിച്ചു ഡി എൻ എ ടെസ്റ്റു നടത്തി ഈശ്വർ വീണ്ടും ഞെട്ടി! അതെ തന്റെ അതെ ഘടന തന്റെ തന്നെ കണ്ണുകളും കണ്ണുനീരും അതെ അത് ഭൂമി ചൂഴ്ന്നെടുത്തിരുന്നു, കണ്ണീരു പോലും ബാക്കി വയ്ക്കാതെ.. മക്കൾക്ക്‌ കാഴ്ചയില്ല അവര്ക്ക് കാഴ്ചക്ക് വേണ്ടി കണ്ണുകൾ കൊടുക്കണം എന്ന് യുഗങ്ങൾക്കു മുമ്പ് ഭൂമി പറഞ്ഞത് ഈശ്വർ ഓർക്കാൻ ശ്രമിച്ചു. ഈശ്വർ ഓർമയിലേക്ക്‌ പോയി.. ഈശ്വർ വീണ്ടും ഞെട്ടി! ഒന്നും ഓർക്കാൻ കഴിയുന്നില്ല എവിടെ തന്റെ ഓർമ? മക്കൾക്ക്‌ തീരെ ഓർമ ഇല്ല അവര്ക്ക് വേണ്ട ഓർമ കൊടുക്കണം എന്ന് ഓര്മക്ക് വേണ്ടി താൻ കൊടുത്ത ബ്രഹ്മിയുടെ ഇല കടിച്ചു ഭൂമി പറഞ്ഞത് ഈശ്വർ അവ്യകതമായ് ഓർത്തു.. ഒരു ചെറിയ ഡയറിയിൽ അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ എഴുതിയതായി ഒരു ചെറിയ ഒരു ഓർമ.. ഈശ്വർ പെട്ടെന

പല്ല് ഒരു അടി ഉറച്ച വിശ്വാസി

ഞാൻ ഒരു "അടി" ഉറച്ച ഈശ്വര വിശ്വാസി തന്നെ പക്ഷെ.. പൂജിക്കുന്നത് നിരീശ്വരനേയും! എന്തിനു? എനിക്ക് അങ്ങിനെ ആകുവാൻ  വേണ്ടി മാത്രം! ഏ എങ്ങിനെ? ട്ടേ! അടിയോ!!! ഉറപ്പോ... ആടിയോ ? ഓ ഹാാ... വേദന ഉണ്ടല്ലേ? ആ അതറിയാൻ വയ്യാത്തത് കൊണ്ട് മാത്രം! ഓ അങ്ങിനെ! 

സ്വപ്നം കണ്ട കവിത മരണം

സ്വപ്നം ഞാൻ ഇപ്പൊ സ്വപ്നം കാണാറില്ല മൂട്ടയും കടിച്ചു കൊതുകിനെയും ഓടിച്ചു ബെഡ്ഡിൽ എത്തുമ്പോഴേക്കും സെക്കന്റ്‌ ഷോ കഴിഞ്ഞു, "ഉറക്കം മനസ്സ് മടുത്തു കിടന്നുറങ്ങി കാണും "സ്വപ്നം" ഒളിച്ചേ കളി കണ്ടേ മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു മതം മുറുക്കിയ മനുഷ്യനേയും ഭയന്ന് മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം.. കവിത ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കവിയത്രേ നിമിഷ കവി കലി "കാലൻ" ആകസ്മികമായി ആ കവി രചിച്ച മനോഹര കവിത ആ.. അത് തന്നെ.. "മ മ  മരണം" കാലമെഴുതിയ ജീവിത കവിതയും പ്രകൃതിതൻ പുന സൃഷ്ടി രചനയും പോലും അത്ര ഹൃദയസ്പർശി ആയി ജനം ജീവൻ കൊടുത്തു സ്വീകരിച്ചിട്ടില്ല! ഓർമ്മ തൻ ചരിത്രം അതത്രേ മറ്റൊരു മഹാകാവ്യം എണ്ണ വീണു- കുതിരാതിരുന്നെങ്കിൽ വളയുന്ന റബ്ബർ മായ്ക്കാതിരുന്നെങ്കിൽ അത് കാലം മറക്കാതിരുന്നേനെ! രക്തവും കണ്ണീരും വിയര്പ്പും എഴുതിയ കദന കാവ്യങ്ങളെ സ്നേഹമാകുന്ന പ്ര

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും

പ്രവാസ കർണ്ണൻ

പച്ചപ്പിന്റെ അപക്വ ഭൂമിയിൽ, ദ്രവിച്ച കാവി കുടിലിൽ പിറന്ന കുടുംബത്തിന്റെ മാനം കളഞ്ഞ മനം വെളുത്ത കറുത്ത പുത്രൻ, അവൻ പ്രവാസ കർണ്ണൻ. പ്രവാസ നദിയിൽ പെട്ടി കെട്ടി, അതിൽ പൂട്ടി ആകാശ നദിയിൽ ഒഴുക്കിൽ പെട്ട ഇന്നിന്റെ വളർത്തു പുത്രൻ.. അവൻ കൃഷ്ണ വർണ്ണൻ. ഭാരത കുന്തിയിൽ പിറന്നിട്ടും വിദേശ രാധയിൽ വളർന്നവൻ അവൻ വ്യാജ പുത്രൻ ജനിച്ച തെറ്റിന് പ്രവാസിയായി ഉരുകുന്ന കറുത്ത എണ്ണയിൽ വെളുത്ത വിയർപ്പിറ്റിച്ച മോഹമാം പ്രലോഭനം ഉള്ളിലൊളിപ്പിച്ച അവൻ ഇന്നിൻ സ്വേദ കർണ്ണൻ പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ  പ്രണയിച്ച  തെറ്റിന് നിന്റെ പ്രണയം കാണുമ്പോൾ  ഓർക്കാതെ പോകട്ടെ എന്ന  പ്രണയിനിയുടെ കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ  ദേവദാസ കർണൻ മാതൃഭൂമിയിൽ ആരോ  താഴ്ത്തിയ കുടുംബ രഥം ഉയർത്താൻ സ്വയം ചവിട്ടേറ്റു താഴ്ന്നു ശ്രമിക്കും  അവനിന്നിൻ അധ്വാന കർണ്ണൻ കപട രണ ഭൂമിയിൽ നിണം പൊടിഞ്ഞ ഹൃദയം ഉണക്കാൻ ത്യാഗ ദേഹം കാക്കുന്നു മരുഭൂമിയിലും ഒരു സ്നേഹ താതൻ അവൻ ഇന്നിൻ സൂര്യ കർണ്ണൻ ആരുടെയൊക്കെയോ രഥം വലിക്കുമ്പോഴും സ്വയം വണ്ടി ക്കാളയായി മാറുന്നു സൂതൻ വളര്ത്തിയ അവൻ ഇന്നിൻ സൂത കർണ്ണൻ അമ്മതൻ പ്രിയ മറ്റു പുത്രരേ ഊട്ടുവാൻ ഭക്ഷണ

പ്രണയ ശ്വാസം ..മദ്ധ്യവയസ്സ് കഴിഞ്ഞത്

ജീവൽ പ്രണയമേ .. നീ ഇന്നെവിടെയാണ്‌? വഴിയോരം വിരിയുന്ന വെളുത്ത പുഷ്പങ്ങളിൽ പുലരിയുടെ നറും മഞ്ഞു പെയ്തു തോർന്നിട്ടും വിധിയുടെ പൂക്കൾ കൊഴിഞ്ഞങ്ങു വീണിട്ടും ഞാനിന്നറിയുന്നു നീ ഇന്നലെയും വന്നിരുന്നില്ലെന്ന് എനിക്കിനിയും നിന്നോട് പരിഭവമില്ലെന്നും നിനക്കോ? പിണക്കവും അതൊട്ട്‌ മാറിയിട്ടുമില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു ശിശിര കാല പകൽമയക്കത്തിൽ നിന്റെ കണ്ണ് വെട്ടിച്ചു, നീ പുല്കിയ കരം പിരിച്ചു ഒരു കുഞ്ഞിനെപ്പോലെ  ഊർന്നിറങ്ങി ഇഴഞ്ഞു നടന്ന ഞാൻ ഒരു ഉറങ്ങുന്ന കുഞ്ഞിനെ പോലെ തന്നേ തിരിച്ചുകിട്ടുമ്പോൾ വഴിതെറ്റി തിരിച്ചണഞ്ഞ കുഞ്ഞാടിനെ പ്പോലെ  കൂടെ കൂട്ടുമോ മൃദുലമാം മുടിയിഴകളിൽ വിരലാൽ തലോടി തഴുകി  മാറിൽ ചേർത്ത് അമർത്തി  പിടിക്കുമോ? സന്ധ്യയായി പൊഴിയുന്ന ഓരോ ദിനത്തിലും ഖിന്നമായി കൊഴിയുന്ന ഓരോ വയസ്സിലും  ആരും അറിയാതെ കാത്തിരിക്കുന്നു ഞാൻ നീ എന്നെങ്കിലും ഈ വഴി തേടി വരുംമെന്നോർത്തു മാത്രം നീ അറിയാതെ തനിയെ വന്ന ഞാൻ, ഇനി എങ്ങിനെ സ്വയം നിന്നെടുത്തെത്താൻ? നീ എന്നെടുത്തെത്തി എന്നോ തിരികെ വിളിക്കാതെ? ഞാനറിയാതെ ഉറങ്ങിയ തെറ്റിന് നീ അറിയാതെ ഇറങ്ങിയ വാശിയിൽ  ഞാനിന്നും തള്ളി നീക്കുന്നതീ  ജന്മം

വായനാ ദിന ചിന്തകൾ

വായനക്കൊരു ദിവസം ഉണ്ടെന്നറിഞ്ഞത്‌ തന്നെ ഈയിടെയാണ് അത്രത്തോളം ഉണ്ട് എന്റെ വായന പക്ഷെ വായിക്കുവാൻ വല്ലാത്ത ആക്രാന്തം തോന്നാറുണ്ട് അപ്പോൾ എന്തെങ്കിലും വാങ്ങിക്കും പക്ഷെ വായിക്കാറില്ല.. അത് കൊണ്ട് വായന ദിനം വാങ്ങൽ ദിനം ആയി ആചരിക്കുന്നു ഞാനും വില്പ്പനക്കാരും. നമ്മൾ വായിക്കേണ്ടതിനേക്കാൾ  വാങ്ങിക്കേണ്ടത് അവരുടെയും നമ്മുടെയും ആവശ്യമാണല്ലോ ഒരു ഭ്രാന്തൻ ചിന്ത കൂടി ഇവിടെ പങ്കു വക്കട്ടെ.. വായനശാലയിൽ കൂടി വെറുതെ കടന്നു പോകുമ്പോൾ ഞാൻ പുസ്തക ഷെല്ഫ് വീണു മരിച്ചെങ്കിൽ പട്ടടയിൽ കിടന്നെങ്കിലും വായിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നെ കൊന്ന കുറ്റത്തിന് ജയിലിൽ പിടിചിട്ടിരിക്കുന്ന പുസ്തകങ്ങളെ വെറുതെ വായിക്കാൻ ജയിലിൽ ആത്മാവായി പോകാമായിരുന്നു. വായിക്കാൻ വേണ്ടി മരിക്കാൻ പറ്റുമോ? മരിക്കേണ്ടി വരുമോ? അത്രയ്ക്ക് തിരക്കല്ലെ നമ്മുടെ ഭൌതിക ലോകം? വായിക്കാൻ വേണ്ടി മരിക്കാൻ പറ്റില്ല.. മരിക്കുന്നതിനു മുമ്പ് വായിക്കാം.. വായിച്ചില്ലെങ്കിലും, കുറച്ചെങ്കിലും വായിക്കാത്ത പാപം മാറുവാൻ   കൂടിപ്പോയാൽ എഴുതാം..എഴുതിയിട്ട് വായിക്കാം  വിരലിൽ എണ്ണാവുന്ന വായനക്കാരെ പോലെ ഞാനും വായിക്കാം ..  എന്നുള്ള ചിന്ത പങ്കു വച്ച്

ചിന്തകൾ മുരടിച്ചവ

തലയിണ വികാരവും  കണ്ണീരും ചുംബനങ്ങളും  നിശ്വാസവും  സുഖ- ദു:ഖങ്ങളും ഒരു പോലെ ഏറ്റു വാങ്ങുന്ന തലയിണ  തന്നെ  ഇണ   യശോദ വിദേശം വിശേഷം     പെറ്റ തെറ്റിന് മക്കൾ  പല കണ്ണിൽ കാണുന്ന പെറ്റമ്മ ഇന്നും സ്വദേശി, കേരളം നിശേഷം വൃദ്ധ സദനത്തിൽ വളർത്തുന്ന പുണ്യത്തിന് മക്കളെ ഒരു കണ്ണിൽ കാണുന്ന പോറ്റമ്മ  യശോദ എന്നും വിദേശി, പ്രവാസം വിശേഷം എല്ലാ ഗൃഹത്തിലും        ദൈവം ദൗർബല്യം പക്ഷെ വിശ്വാസം ദുർബലം വെറും അമ്പലം  ദൈവം എനിക്ക് പ്രണയം പോലെ പ്രിയങ്കരം മതം എനിക്ക് കാമുകി പോലെ ദൗർബല്യം ദൈവവിശ്വാസം എനിക്ക് ദാമ്പത്യം  പോലെ ദുർബലം മതം എനിക്ക് ഭാര്യ പോലെ വിശ്വസ്തം ശരിയും തെറ്റും  മതത്തിൽ ഉറച്ചു ഈശ്വരനിൽ വിശ്വാസം തെറ്റ് ഈശ്വരനിൽ ഉറച്ചു മതത്തിൽ വിശ്വാസം ശരി  ബഹുഭാര്യത്വം  ദൈവവും സ്ത്രീത്വവും നന്മയും  ദുർലഭം മതവും പുരുഷനും തിന്മയും സുലഭം പ്രണയ ഹൃദയം കൊതി തീരാത്ത പ്രണയം അതാണെൻ ഹൃദയം 

ഹൈക്കു അതെന്താ?

ചക്ക-കുരു എനിക്കെന്റെ വയറാണ് ഭാരം നിനക്ക് നിന്റെ തലയും വാതിൽ അകത്തു കടക്കാൻ പറ്റാത്തൊരു വാതിൽ വീട്ടിനു വെളിയിൽ കാത്തു നിന്നു കാവലായി ഭരണം ജനം അറിയാത്തത് ഭരണം ഭരണം അറിയാത്തത് ജനനം വ്യഭിചാരം  ഞാൻ അടക്കാത്തതെന്തോ അത് വികാരം ഞാൻ അടക്കിയതെന്തോ അത് വിചാരം അടക്കിയ വിചാരം അടക്കാത്ത വികാരത്തിനോട് പറഞ്ഞ പരാതിയോ വ്യഭിചാരം കവിത വികാരം അടക്കി വിചാരിച്ചതോ കവിതയായ് എച്ചിൽ  എനിക്ക് എച്ചിൽ അത് കാക്കയ്ക്ക് ആണെങ്കിൽ- ബലിച്ചോർ, പട്ടടക്കാണെങ്കിൽ ചകിരി ച്ചോർ.   ഉപകരണം കാമപൂരണത്തിന് ഇന്ന് പ്രണയം വെറുമൊരു ഉപകരണം നാളെ ദാമ്പത്യം അത്  പ്രണയത്തിൽ നിന്നൊരു  അപഹരണം സൗഹൃദം  കാലം മിനുസ്സപ്പെടുത്തിയ പേരില്ലാത്ത കയർ കൊണ്ട് നീട്ടി വരച്ചൊരു വൃത്തമാണ് എൻ സൗഹൃദം,  കൈകൊണ്ടുള്ള- ഏച്ചു കെട്ടലിന്റെ പഴമ  മനസ്സ് കൊണ്ട് തൊട്ടു നോക്കിയാൽ മാത്രം അറിയുന്ന മുഴയായി.. ഹൃദയം അറിയാത്ത മുഖ പരിചയം.

പ്രവാസി മതം

ഏതു മത ഗ്രന്ഥത്തിനും മുകളിലിരിക്കും ദേശീയ പാസ്പോർട്ട്‌ എന്റെ മാതൃഗ്രന്ഥം പ്രവാസി ഭാരതീയൻ എന്ന ചെറുനിലയിൽ ഏതു രാജ്യത്തും വിലയുള്ള സ്നേഹഗ്രന്ഥം ഏതു രാജ്യത്തും സ്വീകാര്യം പക്ഷെ രാജ്യത്തിനകത്തു അത് സ്വകാര്യം മതഗ്രന്ഥങ്ങൾക്കുള്ളിലോളിപ്പിക്കും വില നൽകാത്തൊരു  ഗ്രന്ഥം അത് അവിടെ വില പല മത ഗ്രന്ഥങ്ങൾക്ക്, നീതിക്കവിടൊരു കറുത്ത തുണി ഒരു ഗർഭപാത്രത്തിൻ പല ജന്മത്തിനും മതം തിരഞ്ഞു തരം തിരിച്ചു  പലജാതി.  മുലപ്പാൽ ഊറ്റും വരേണ്യ ജാതി. പ്രവാസി നാട്ടിൽ ഇന്നും വെറും ദത്തുപുത്രൻ അന്യനാട്ടിൽദുഃഖത്തിൻധർത്തീപുത്രൻ,പേരിടും മുമ്പ്മതമറിയാൻകൊതിക്കും ദേശത്തിൻ ജാതീയ സത്യവാങ്ങ്മൂലങ്ങൾക്കുതെളിവായ്‌അലയുംസാക്ഷിപത്രം ഒരു മതത്തിനും ഇല്ലല്ലോ മനുഷ്യനേക്കാൾ പഴക്കവും ഉള്ളതല്ലോ സ്നേഹം അതിനോ? മനുഷ്യനോളം തഴക്കവും! ഒരു സ്വർഗ്ഗവും മതം ഉണ്ടായിട്ടു കണ്ടുപിടിച്ചിട്ടുമില്ലെന്നാലും ഉണ്ടെങ്കിൽ അത് ഭൂമിയിലെ നരകം മാത്രമെന്നറിഞ്ഞാലും മതം സ്നേഹത്തിനതുമതി, സ്നേഹം മതത്തിനൊരു അനുമതി പരസ്പര സ്നേഹത്തിനും അതിലുപരി ദൈവസ്നേഹത്തിനും. സ്നേഹം മതത്തിനു  മാത്രമോ? അത് വേണ്ട! ഇനി വേണം വേണമെന്നാണോ?ആയിക്കോളൂ പക്ഷെ അത് വെറുപ്പിനുള്ള വെറും

അച്ഛന് പുത്ര പൂർവ്വം

ഞാൻ ഇന്നൊരു അച്ഛനാകുമ്പോൾ, ഇന്നലത്തെ അച്ഛൻ, മകനായിരുന്നു അതാണ് എരിയുന്ന പിതൃസൂര്യനും വാത്സല്യത്തിന്റെ അമ്മ തണലും പകര്ന്ന  സൂര്യ ഗ്രഹണ പുത്രന്റെ പിതൃ സ്നേഹത്തിൻ സൂര്യ നമസ്കാരം

വർഗ്ഗീയ വാദി

എനിക്ക് എന്റെ മതത്തോടു സ്നേഹമൊന്നുമില്ല... പക്ഷെ ഒന്നുണ്ട് കുശുമ്പ്.. നിനക്ക് നിന്റെ മതത്തോടുള്ള.. മതത്തോടു മാത്രമുള്ള സ്നേഹം കാണുമ്പോൾ വെറുപ്പും.. അത് നിന്നോടല്ല നിന്റെ മതത്തോടല്ല എനിക്കെന്നോടു എനിക്കെന്നോടു മാത്രം! അപ്പോൾ ഞാൻ കാണുന്ന കാത്തിരിപ്പു ശാലയിലേക്ക് കേറി നില്ക്കാറുണ്ട് അത് വെറും ഒരു ആശ്വാസത്തിന് ഒരു ആശ്വാസത്തിനാണെങ്കിൽ പുക വലിച്ചാൽ പോരെ എന്ന് നീ ചോദിക്കരുത് കാരണം പുകവലി വിരുദ്ധം നിഷിദ്ധം പക്ഷെ പുക വലിക്കാത്ത കുറ്റത്തിന്, "നീ കയറി നില്ക്കുന്ന ഷെഡ്‌ നിന്റെ മതം" ആണെന്ന് നീ എന്നോട് പറയരുത്. അത് എന്റെ മതമാണെന്ന് നീ നിന്റെ ആരാധനാലയത്തിന്റെ മുറ്റത്ത്‌ നിന്ന് പറഞ്ഞാൽ, വര്ഗീയ വാദി എന്ന് വിളിച്ചാൽ, അത് നീയോ; ഞാനോ എന്ന് അറിയാത്തതുകൊണ്ട് മാത്രം ഞാൻ വിളികേൾക്കില്ല! കാരണം നീ യും ഞാനും വിളിക്കുന്നത്‌ ഒരാളെ ആയതു കൊണ്ട് മാത്രം! 

പൂവ്

സൗഹൃദം കൂട്ടുകാരറിഞ്ഞു വീട്ടുകാരറിയാതെ ഇഷ്ടം  ഒരാൾ അറിഞ്ഞു മറ്റൊരാളറിയാതെ പ്രണയം തമ്മിലറിഞ്ഞു നാട്ടുകാരറിയാതെ! വിവാഹം വീട്ടുകാരറിഞ്ഞു നാട്ടുകാരെത്തി ദാമ്പത്യം നാട്ടുകാരറിഞ്ഞു തമ്മിലറിയാതെ! മോചനം കോടതി അറിഞ്ഞു മനസ്സറിയാതെ!!! താലി ചരടിൽ കൊരുത്ത രണ്ടു ശരീരങ്ങൾ ഒരു പൂപോലെ നിന്നില്ലെങ്കിൽ ദാമ്പത്യത്തിന്റെ ഭാരം താങ്ങാനാവാതെ ചരട് പൊട്ടി  ചൂടിയ പൂ പോലെ വിവാഹ മാല്യം കരിഞ്ഞേക്കാം.. പൂവായാൽ മാലയിൽ ഭദ്രമായ്‌ നിന്നേക്കാം എന്നാൽ നൂൽബന്ധം ഇല്ലാത്ത  പ്രണയ ബന്ധങ്ങളിൽ  താലി ചരടിന്റെ- ബന്ധമില്ലെങ്കിൽ  വാടിയ പൂ ആയാലും, ചൂടാത്ത പൂ പോലെ പൂച്ചെണ്ടായി സുഗന്ധം  പരത്തിയേക്കാം അത് പിന്നേയും  പൂക്കളായി പിരിഞ്ഞേക്കാം.

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ തണുത്ത ഭൂമിയിൽ മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ പതിയിരിക്കും സ്വാർത്ഥ നാഗങ്ങൾ ഫണം വിരിച്ചാടുമ്പോൾ ജീവിത സംതൃപ്ത  ഭഗവാൻ കാമ സല്ലാപ അമ്പുകൾ മറയില്ലാതെ തൊടുത്തുവിട്ടു ഉടലാകെ മുറിച്ചു രതിയായി നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ് തിരിഞ്ഞു കൊത്താൻ!! എന്നാലും പ്രണയ നാഗമേ നീ അറിയുക.. നീ വെറും മരണ ദൂതൻ മരണം വരിക്കും നാഗ ഭൂതം നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും മുറിവേറ്റ  നിമിഷ  പ്രണയ രോഗി! നിമിഷ പ്രണയ നാഗം!!!

നറും നിലാവ്

അഞ്ജനത്തിനു മഷി എഴുതാൻ  നിന്റെ കണ്ണിൽകരി തിരഞ്ഞൊരു പ്രദോഷ നാളിൽ നിന്റെ കണ്ണീർ എന്റെ ഹൃത്തിൻ മിടിപ്പായ് പൊടിഞ്ഞലിഞ്ഞതും എന്റെ വിയര്പ്പ് നിന്റെ നെറ്റിയിൽ നേർത്ത മഞ്ഞു പോൽ മൃദുവായി പൊഴിഞ്ഞതും തേൻ തുള്ളിയായി മഴ-ശലഭം നുണഞ്ഞത് സ്വര്ഗീയ സുഖമായി  പൂനിലാവിൽ പറന്നതും നിശ്വാസങ്ങൾ കുളിര് കാറ്റായി തഴുകിയ നാണം മുല്ല മൊട്ടായി തളിര്ത്തതും സ്പർശങ്ങൾ ചുംബന പൂക്കളായി വിരിഞ്ഞത് യുഗങ്ങൾ നിമിഷങ്ങളായി അടർന്നങ്ങ്‌വീണതും അധരം രക്ത വര്ണ്ണം ചുരന്നതും ഹൃദയങ്ങൾ ഒന്നായി അലിഞ്ഞുമിടിച്ചതും നാവിൽ മധുരം തഴുകി നിറഞ്ഞതും നാണം മുഖം പൊത്തി മുടി കെട്ടിലോളിച്ചതും നിർവൃതി പുഴയിൽ  രോമാഞ്ചം  ഒഴുകി  പരന്നതും നീലാകാശം നക്ഷത്ര കണ്ണു പൊത്തി ചിരിച്ചതും വൃന്ദാവനം ആനന്ദ അശ്രു പൊഴിച്ചതും നിന്റെ കണ്ണുകൾ കൂമ്പി വിടര്ന്നതും ചില്ലി പുരികങ്ങൾ  ചുരികയായി നിവര്ന്നതും അധരങ്ങൾ ചുവന്നുദളമായി മലർന്നതും ചുംബനം പിച്ചിപൂ പോലെ അടർന്നതും സന്ധ്യകൾ മയങ്ങാൻ മറന്ന പോൽ നിന്നതും വാകകൾ പൂ മെത്ത നിനവിൽ  വിരിച്ചതും ജയദേവ ഗീതികൾ അലകളായി  ഉതിർന്നതും ഇതൊന്നും നാം അറിയാതെ കെട്ടി പുണർന്നതും അറിഞ്ഞതോ ആ  സ്വപ്നം  പ്രണയമായ് തീർന്നതും

ഇന്നത്തെ ഇന്നലെകൾ

പാവപ്പെട്ടവൻ ഗൾഫിൽ പോയാൽ പ്രവാസി പണക്കാരൻ ഗൾഫിൽ വന്നാൽ ബിനാമി പ്രവാസി പണമയച്ചാൽ അത് ഹവാല ബിനാമി പണമെറിഞ്ഞാൽ അത് മൂലധനം ബിനാമിയുടെ പണം പോയാൽ സുനാമി പ്രവാസിയുടെ പണി പോയാൽ നമാമി പ്രവാസി മടങ്ങുമ്പോൾ കസ്റ്റംസ് പരിശോധന ബിനാമി ഇറങ്ങിയാൽ സെമിനാറും പൂച്ചെണ്ടും ഇന്നലത്തെ  പ്രവാസി നാളത്തെ ബിനാമിയാകാം വെള്ളക്കാർ ഇന്ത്യ വിടുക എന്ന് സ്വാതന്ത്ര്യ സമരം ഇന്ത്യക്കാർ ഇന്ത്യ വിടുക എന്ന് അധികാര സ്വാതന്ത്ര്യം കോണ്‍ഗ്രസ്‌ പിരിച്ചു വിടുക എന്ന് ഗാന്ധിജി ഗാന്ധിജിയെ പിരിച്ചു വിട്ടത് ഇന്നോ ഇന്നലെയോ?

കുഞ്ഞുണ്ണി മാഷിനെ ഓർക്കുമ്പോൾ മനസ്സിൽ തോന്നിയ ഹൈക്കു

ചികിത്സ  വെറുമൊരു അസുഖത്തിന് കുറിച്ചത് രോഗമാണ് കുറിപ്പെഴുതിയത് രോഗിയാണ്‌ സംവരണം  സംവരണത്തിന്റെ കുപ്പിപാലിനു രുചി പോരെന്നൊരു ദത്തുപുത്രൻ കള   വിളയോളം വളർന്നൊരു വര്ഗീയതക്ക് മതത്തിന്റെ കതിരിലും വളം വച്ചത് കള വിഷം വിഷം വാങ്ങാൻ കാശില്ലാത്തവൻ അവൻ അവനു  തന്നെ  വിഷം തണൽ അധികാരത്തിന്റെ തണലു പറ്റുവാൻ നിഴലിന്റെ വെയിലു കൊണ്ടു കറുത്തൊരു രാത്രി സൂര്യൻ കുട്ടി കുട്ടി കരഞ്ഞപ്പോൾ അമ്മ ജനിച്ചു വീണു അമ്മ കരഞ്ഞപ്പോൾ കുട്ടി ഉണ്ട തിന്നു

പ്രണയ ജല്പനങ്ങൾ

എന്റെ ആത്മാവിന് നിന്റെ  ശരീരത്തോട് തോന്നുന്ന വെറും സഹതാപമത്രേ പ്രണയം പിന്നെ എല്ലാം വെറും പ്രഹസനങ്ങൾ പട്ടു നൂൽ പുഴു പോലെ വെറുത്തു ജീവനെടുത്തു പ്രൌഡി അണിയുന്ന പട്ടു പോലെ മനോഹരം വലെന്റൈന്സ്  കാർഡ്‌ പോലെ വിലയില്ലാത്ത പേപ്പറിൽ  ബഹുരാഷ്ട്ര കുത്തക പുകഴ്ത്തുന്ന ഒരു ദിവസത്തെ കാർഡ്‌ പോലെ വർണാഭം അധികാര പദവി  പിടിച്ചടക്കിയ കരാറെടുത്ത  സ്നേഹസൗധം യമുനാ തീരത്ത് കാഴ്ചക്കാരന് ആസ്വദിക്കാൻ തീർത്ത സൗധം പോലെ വെറും പ്രതീകാത്മകം 

ദുസ്സ്വപ്നം

മരിക്കാൻ എനിക്ക് ഭയമില്ല കൊല്ലാൻ നിനക്ക് ധൈര്യമുണ്ടെങ്കിൽ പതിനാറു ദിവസത്തെ ചടങ്ങിന്റെ തിരക്ക് കഴിഞ്ഞാൽ നിനക്ക് മറക്കാം നിന്നെ വെറുക്കാതെ ഞാൻ വെറുതെ വിടാം! മുലപ്പാലിന്റെ മണം ഓർത്തു ഇനി ഒരു മടങ്ങി വരവുണ്ടാവില്ല! കുപ്പി ഞാൻ കൊണ്ട് പോകുന്നു. പിരിഞ്ഞ പാലും..രക്തം പുരണ്ട  കത്തിയും! പൊക്കിൾ കൊടി അറുത്ത കത്തിയും കൊന്ന കത്തിയും തൊണ്ടി ആകുമ്പോൾ   ജന്മ ബന്ധങ്ങളുടെ കെട്ടറുക്കാൻ  ഈ കത്തിക്ക് കഴിയില്ലെങ്കിലും  അവസാന ഉറക്കത്തിൽ ഇനി ഒരു ദുസ്സ്വപ്നം കണ്ടു ഞെട്ടി ഉണരാതിരിക്കാൻ ഈ കത്തി ഒരു കൂട്ടായിരിക്കട്ടെ! ഇനി ഒരു മരണത്തിലേക്ക് ആരും ജനിച്ചു വീഴാതിരിക്കാൻ! 

തലയിലെഴുത്ത്

ഒരു ആയുഷ്കാലത്തെ അധ്വാനവും കഴിഞ്ഞു ദാഹിച്ചു വലഞ്ഞു വിയർപ്പിൻറെ കൂലിക്ക് കൈ- നീട്ടവേ, ചന്ദനം പോലെ ഇലചാർത്തിൽ തൊട്ടു കരസ്പർശം പകരാതെ ഉള്ളം കൈയ്യിൽ എറിഞ്ഞു തന്നു, ഒരു പരമ  പരിശുദ്ദമാം കണ്ണുനീർ തുള്ളി! ഒരു ജീവന്റെ അധ്വാനത്തിന്റെ വില ഒരു പരിശുദ്ധ കണ്ണുനീർ തുള്ളിക്കൊപ്പമോ എന്ന് ആശ്ചര്യപ്പെട്ടു ഭയ ഭക്തി ബഹുമാനത്തോടെ കുമ്പിട്ടു വന്ദിച്ചു ആദരപൂർവ്വം ഒച്ചാനിച്ചു ജീവിതത്തിൽ നിന്ന് തിരിഞ്ഞു പിൻവാങ്ങി ഞാൻ എത്തപ്പെട്ടതോ മണ്ണിന്റെ മണമുള്ള കറുത്ത പട്ടടക്കരികിൽ! വിശ്രമിക്കുവാൻ കിട്ടിയ പട്ടടയിൽ തല ചേർത്ത് ഉടൽ നീട്ടി,  ഇനി ജന്മ പുണ്യത്തിന്റെ സാന്ത്വനം  നുകരുവാൻ സസൂക്ഷ്മംവിടർത്തിയ ഇലചാർത്തിൽ കണ്ടതോ വരണ്ടുണങ്ങിയ പലനിറം വാർന്ന ഒരു ഗ്ലിസറിൻ കണം! ജീവൻ പോയ ശരീരവും താങ്ങി മാന നഷ്ടത്തിന്റെ കണക്കുമായി ആത്മാർഥത തൻ കോടതിയിൽ വീണ്ടും- ഓച്ഛാനിച്ചു കമഴ്ന്നു കിടന്നു, "ഗ്ലിസറിനും കണ്ണുനീരും തിരിച്ചറിയാതിരുന്ന നീ കോടതി ചെലവ് വഹിക്കാനുള്ള ഉത്തരവ്"  കേട്ട പട്ടട പോലും വിറകു കൊള്ളി എടുത്തു- പുറം കാലിനു തൊഴിച്ചു, പക്ഷെ യാഥാർത്ഥ്യം തിരിച്ചറിയും കാല സത്യം അവിടെയും തുണയായി, താങ്ങായി.  ലക്‌ഷ്യം-

മോഡി കടന്നു വരുമ്പോൾ

കണ്ണിനെ കണ്ണ് കൊണ്ടും പല്ലിനെ പല്ലുകൊണ്ടും എതിര്ക്കുന്ന തീവ്ര വാദത്തിന്റെ വിജയമാണ് ഇവിടെ കാണുന്നത് ഗുജറാത്ത്‌ മാറാട്  അയോധ്യ മധ്യേഷ്യ കലാപങ്ങൾ വിജയിക്കുന്നതിന്റെ തെളിവാണ് ഇത് .. ഇരയും വേട്ടക്കാരനും ഒരു പോലെ കലാപത്തിനും തീവ്രവാദത്തിനും കൊടുത്ത പിന്തുണ പബ്ലിസിറ്റി തിരിഞ്ഞു കടിക്കും ഇരയും മനുഷ്യത്വവും അല്ലാതെ ഇവിടെ ഒരു മതത്തിനും അധികാരത്തിനും ഒന്നും നഷ്ടപെടുന്നില്ല.. സമൂഹത്തിന്റെ ഭാഗമെന്ന നിലയില വരുന്നത് അനുഭവിക്കാൻ സാധാരണക്കാരൻ എന്ന നിലയിൽ  ഞാനും നീയും ബാധ്യസ്ഥനാണ്! ചോര യുടെ  മതം  നോക്കി പ്രതിഷേധിക്കുവാനും വോട്ട് ബാങ്ക് രാഷ്ട്രീയം അട വയ്ക്കുവാനും അത് വഴി അധികാരത്തിന്റെ കസേരകളിൽ എത്തി വിശ്രമിക്കുവാനും ഉള്ള ചില കപട രക്ഷകരുടെ വിജയം ആണ് വിതക്കുന്ന വിത്ത് മറന്നു വിതച്ചത് കൊയ്യുന്ന മനുഷ്യാ നിനക്ക് ആശ്വസിക്കാം നീ വിതച്ച കലാപങ്ങൾ വിജയിച്ചിരിക്കുന്നു. ഇനി വിജയിച്ചിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ആ കനൽ കെടാതെ കാത്തു ഒരു കലാപം ആയി എന്നെങ്കിലും വിജയിപ്പിക്കുന്നന്നതിലെങ്കിലും നീ ഒരു വൻ വിജയം തന്നെ. മതേതര ഭാരതത്തിൽ മതം വീണ്ടും വിജയിച്ചിരിക്കുന്നു. എല്ലാ മതങ്ങളുടെയും വിജയം തന്നെ ഇത്! മതങ്ങൾ എല്ലാം

പ്രപഞ്ച രഹസ്യം

സൗന്ദര്യമോ? ബുദ്ധിയോ?  സ്ത്രീ ആദ്യം പോരാടി നേടിയത്? ഇത് രണ്ടും ഒരിക്കലും ഒരുമിച്ചു കാണാത്ത പുരുഷനേയോ? ഇതെല്ലാം  ഒരുമിച്ചറിഞ്ഞ ബ്രഹ്മചാരിയുടെ പാതിവൃത്യമോ? അതോ എല്ലാം കണ്ടപ്പോൾ ഈശ്വരന് തോന്നിയ അസൂയയോ? 

വഞ്ചന

ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു.. അവൾ എന്നെ വഞ്ചിക്കുകയായിരുന്നു. അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ! അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു.. നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു. അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി.. ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു. പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെ

വിഴുപ്പലക്കൽ

നട്ടിട്ടും കുരുക്കാത്ത മതേതരത്വത്തിന്റെ കല്ലിൽ നടു ഒഴിയാതെ ദാരിദ്ര്യം, മതത്തിന്റെ വിഴുപ്പലക്കൽ! എന്നാലെങ്കിലും ദൈവത്തിന്റെ  വസ്ത്രം വെളുക്കട്ടെ എന്ന് മതേതരത്വത്തിന്റെ കല്ല്‌, അവസാനം കല്ല്‌ തേയ്ഞ്ഞിട്ടും  വര്ഗീയ കറ മാറാത്തത് കണ്ടു കല്ലിനു ഭ്രാന്ത് പിടിച്ചു, കഴുകാൻ കൊണ്ട് വന്ന ദാരിദ്ര്യത്തിന് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവൻ മണി മണി പോലെ കാര്യം പറഞ്ഞു, ആരും കണ്ടിട്ടില്ലാത്ത പ്രഭു  നഗ്നൻ അവനു ഒരു കീറ തുണി പോലും ഇത് വരെ ഒരു മതവും കൊടുത്തിട്ടില്ല! പിന്നെ അലക്കിയത്? അത് മതപണ്ടിതരുടെ പണ്ടെങ്ങോ ഇട്ടു മറന്ന അധികാരത്തിന്റെ  പല വർണ അടിവസ്ത്രങ്ങൾ അപ്പോൾ ഉണക്കിയത്? അത് വിശ്വാസിയുടെ അന്ധ വിശ്വാസങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ. മടക്കിയത്? ആരും മടക്കിയിട്ടില്ല... അത് വച്ച് . മതം കൊണ്ട് അന്ധരായ മതവിശ്വാസികളുടെ കണ്ണ് കെട്ടി, ഇനി ഇരുട്ടിന്റെ കണ്ണിൽ ദൈവത്തെ കണ്ടാലോ? എന്ന് പേടിച്ച് അപ്പോൾ മതങ്ങൾ? ദാരിദ്യം കൈയ്യിലെ പത്തു വിരലും കൈയ്യിൽ  പിടിച്ചിരുന്ന വിഴുപ്പു താഴെ ഇട്ടു കാലിലെ വിരലും എണ്ണി കഴിഞ്ഞപ്പോൾ കല്ലിനു പിടികിട്ടി ഈ നാട്ടിൽ പാർട്ടിയും സമൂദായവും അധോലോകം വരെ മതം ആണെന്ന്.

ഞാൻ വില്ലൻ

ഞാൻ തന്നെയാണ് എന്റെ ഏറ്റവും വല്യ പ്രശ്നം ഈ ഞാൻ തന്നെയാണ് നിന്റെയും വല്യ പ്രശ്നം ലക്‌ഷ്യം  നമ്മൾ ഒരുമിച്ചു കാണാത്തതാണ് ഉന്നം തെറ്റുന്ന വില്ലും ലക്‌ഷ്യം തെറ്റുന്ന അമ്പും  പക്ഷെ ഈ ഞാണ്‍ പോയാൽ നീ വെറും വില്ലാണ്, ചാരി വച്ചാൽ മറിഞ്ഞു വീഴുന്ന ഒടിഞ്ഞ വില്ല് അത് കൊണ്ട് നിനക്ക് വേണ്ടെങ്കിലും ഞാണ്‍ ആയി  ഞാനുണ്ടാവും നീയാകും വില്ലിനെ സ്നേഹിച്ചു, ഈ അമ്പു കൊരുത്തു  എയ്തു ഒഴിവാക്കാൻ കൊതിക്കുന്ന വില്ലിന് കൂട്ടായ്,  വെറുക്കുന്ന നിനക്ക് സ്നേഹമായി ഞാൻ ഒരു പരാജയമാകാം പക്ഷെ അത് നിൻറെ വിജയമല്ല! നീ എയ്യുന്ന ഈ അമ്പിന് നിന്റെ ഹൃദയമാകുന്ന ലക്ഷ്യമേ  ഉള്ളൂ എന്നറിഞ്ഞാലും  നിൻറെ ഹൃദയത്തിൽ ഞാൻ പകരുന്ന ചുംബനങ്ങൾ നിന്റെ തരള ഹൃദയത്തിൽ കൊണ്ട് മുറിവേൽക്കുന്നുവെങ്കിൽ, അമ്പിന്റെ മുനയോടിക്കാതെ ഞാണിൻറെ  കെട്ടഴിക്കാതെ എന്റെ ഹൃദയം നിന്റെ ഹൃദയത്തിൽ ചേർത്ത് വച്ചോളൂ! ഹൃദയത്തിൽ രക്തം ഒഴുക്കിവിടുമ്പോൾ  മാത്രമേ ജീവനുള്ളൂ. കെട്ടിനിന്നാൾ കട്ടപിടിച്ച മരണം എന്നറിയുക, കുത്തി വിട്ടാലും രക്തമില്ല.. ഹൃദയമില്ല, നീയാം ഹൃദയത്തിൻ രക്തമല്ലേ ഞാൻ!  രക്തമുള്ള ഹൃദയമല്ലേ പ്രണയം! നമ്മൾ രണ്ടും ഇല്ലാതെ എന്ത് പ്രണയം? നീ പരം ഞാൻ പൊരു

കള്ളം

പച്ച കള്ളത്തെ വെള്ള പുതപ്പിച്ചു കാവി മണ്ണിൽ പ്രതിഷ്ടിച്ചപ്പോൾ നാം സ്വതന്ത്രരായി മരിച്ചു വീണു  എന്നിട്ട്  അത് അയൽക്കാരൻ എന്ന്  കരുതി സന്തോഷത്തോടെ കരയുന്നു

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി- കൊളുത്താതെ കാണുവാൻ.. കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ , നിലവിളക്ക് കൊളുത്തി സ്ത്രീധനമായ്കടന്നു വന്നു.. എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം കലാലയത്തിലെ  പല വേദികളിൽ, പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ- സ്നേഹത്തിൻ ബാലപാഠങ്ങൾ പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു ദാമ്പത്യത്തിന്റെ നനു നനുത്ത ചില തണുത്ത പ്രതലങ്ങളിൽ... കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു ഭാര്യയിലെ കാമുകിയെ പ്രണയിച്ച- തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്, കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ- പല കുടുംബ പാഠങ്ങൾ , എന്നിട്ടും; ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്- വാതിലടഞ്ഞ  കുടുംബ കോടതിയുടെ- ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ- "വിവാഹം" എന്ന മോചനവും കാത്തു കാത്ത് അനന്തമായ്! ഓർമ്മതൻ കരിയിലകൾ പാറുന്ന "ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌ പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില- തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ് ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ.. ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി....... ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും, വെറും അർദ്ധ സത്

ദൈവത്തിന്റെ പ്രവാസ നാട്

വെറുതെ കിട്ടേണ്ട  സാധനങ്ങൾ പൊതിഞ്ഞു ഇല്ലാത്ത വിലയിട്ടു അതിനു ഒടുക്കത്തെ വില വാങ്ങി  എന്റെ വിയര്പ്പിനു വിൽക്കുന്നു ഖദറിട്ടൊരു മുതലാളി. മുതലാളിയുടെ പണവും മുടിച്ചു  എന്റെ വിയര്പ്പും നക്കി തുടച്ചു ശത്രുവിന്റെ രക്തവും പുരട്ടി മുതലാളിക്കൊരു വിപരീതം ആയി സ്വയം മുതലാളിയായ  ബംഗാളി ഒരു തൊഴിലാളി! ഈർക്കിലി പോലെ വളയുമ്പോഴും ഗോത്ര പൈതൃകം മുളപോലെ വളർന്നു താങ്ങായി  കുടുംബസ്വത്തായി അധികാരം തണലായി പിടിച്ചു മത്തു മദം കിളിർത്തു വേരിറങ്ങിയ പാഴ്മരങ്ങൾ ! മുതലാളിക്കും  തൊഴിലാളിക്കും വീതം വച്ച് കാലനു വിലയില്ലാത്ത ജീവിത ഭാരത്തിനു നോക്ക് കൂലി കൊടുത്തു വരണ്ടു വിയർത്തോലിച്ചു വർഗീയ പനിപിടിച്ചു ഹർത്താലിൽ പിന്നെയും ജീവിതങ്ങൾ!!!

വീട്ടുകാവൽ

ചരിത്രം മറന്നു നീ  മോങ്ങും മുഖചിത്രം നോക്കി കുരക്കും പൂട്ടിയ തുടലു  പൊളിക്കും അടുത്ത വീട്ടിന്നു കാവൽ പാൽ ചുരത്തുന്ന അകിടിൽ മധുരം നുണഞ്ഞു കടിക്കും ചേരയെ കാട്ടി  വിരട്ടും മൂര്ഖനെ നീ വളർത്തും വളർത്തിയ പാമ്പു കടിക്കും പാമ്പ് ഇഴഞ്ഞങ്ങു മറയും നിന്നെ അടക്കാൻ അന്നും നീ വളർന്ന  ഈ മണ്ണ് അതിനാൽ കാക്കൂ വിശ്വാസം നിന്റെ ജീവനാം ശ്വാസം അറിയൂ വളർത്തിയ വീടും നോക്കൂ  ജനിച്ചയീ   മണ്ണും ആട്ടി അകറ്റുക  വിഷത്തെ അറിയുക നിൻ യജമാനനെ 

കുപ്പികൾ അടക്കിയ ഖജനാവ്‌

ഞാൻ എന്റെ പ്രശ്നങ്ങൾ ചുമന്നു തളർന്നപ്പോൾ ആരോ ചുമലിൽ പിടിച്ചു സാന്ത്വനമായ് കൈയ്യിൽ പകർന്നു തന്നു പ്രശ്നങ്ങൾ അടക്കാൻ മൂവന്തി നേരത്ത് നിറം മങ്ങിയ ഒഴിഞ്ഞ മദ്യ കുപ്പി പക്ഷെ അതെഴുതി  വാങ്ങി എൻ പുരയിടത്തിന്റെ വിലയാധാരം! ഞാനോ ജീവിതം ഖജനാവിന്ന് തീറെഴുതി , നാവു കുഴഞ്ഞു ജനമധ്യത്തിലേക്ക്.. പാപ കൂമ്പാരമായി എന്നിൽ നിന്ന് അകന്നു പോകുന്നു ഇന്നെന്റെ ഖജനാവും! കുപ്പികളടക്കിയ ശ്മശാനത്തിൽ കിടപ്പാടമില്ലാത്തൊരു- ശവമടക്കാൻ ആറടി സ്ഥലമെങ്കിലും കുടികിടപ്പായി പതിച്ചു തരാമോ? മധ്യാഹ്ന നേരം നോക്കി,  കാവലില്ലാത്ത  ലവൽ ക്രോസ്സിറങ്ങുന്ന  കള്ളുഷാപ്പേ?

എത്തിനോക്കി പൂക്കൾ

നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക് ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ് ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം, അത് കാറ്റ്  അടിച്ചിളകിയാൽ അപമാനം പൊക്കി നോക്കിയാൽ മൃഗീയ പീഡനം സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം അത് എവിടെയെങ്കിലും ഇളകുന്നുണ്ടോ എന്ന് മണത്തു നടക്കുന്ന വേട്ടക്കാരനേക്കാൾ ക്രൂരനായ കാഴ്ച്ചക്കാരനാണ്.. പീഡനം; അശ്ലീല സിനിമപോലെ  ആസ്വദിക്കുമ്പോഴും എത്തിനോക്കിപ്പൂ- പോലെ നിഷ്കളങ്കരായ സമൂഹ-സദാചാര പരിഷകൾ. കാഴ്ചക്കാരന്റെ വേട്ടകണ്ണിലെ  കാമം ഇര- തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തിൽ ഇര  വേട്ടക്കാരനെ പ്രണയിച്ചു പോയാൽ സദാചാരം സ്വയം വേട്ടക്കാരനായി ഇരയോടൊപ്പം വേട്ടക്കാരനെയും തേടി വരുന്നത് കാണാം! ഇരയേ, നീ വേട്ടക്കാരനെ പ്രണയിച്ചു കൊള്ളുക, അവൻ ഒരു നേരമേ..ആക്രമിക്കുവാൻ തരമുള്ളൂ പക്ഷെ നീ.. തിരിച്ചറിയുക.. നിന്നെ പിന്തുടരുന്ന സദാചാരകാക്കകൾ നിന്നെയും നിന്റെ  വേട്ട- ക്കാരനെയും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം!!! അടിവസ്ത്രം ഇല്ലാത്ത സദാചാരമേ, നീ ഇന്നിൻ മഹാഅനാചാരം എന്ന് ചുവരിലെഴുതട്ടെ  ഞാൻ!

മഴവിൽ കൊലക്കേസ്

അത്യുന്നതങ്ങളിൽ എത്തിയിട്ടും റാ പോലെ വളഞ്ഞിട്ടും ... നിറങ്ങളേഴും പകർന്നിട്ടും.. മഴയെ സ്നേഹിച്ച തെറ്റിന് പട്ടാപ്പകൽ കണ്മുന്നിൽ- നടന്നൊരു കൊലപാതകത്തെ കാറ്റാകും കാമുകന്നു വേണ്ടി  ആത്മഹത്യയായ്‌എഴുതിത്തള്ളിയോ? കറുകറുത്തൊരു  കാർമുകിലേ?

എന്റെ കണ്ടുപിടിത്തങ്ങൾ (നേരത്തെ കണ്ടു പിടിച്ചവ)

നിയമ പരമായ മുന്നറിയിപ്പ് ബോർ അടിക്കും ബോർ അടിക്കാത്തവര്ക്ക് 1) സർ ഐസക് ന്യൂട്ടണ്‍ ന്റെ കാലത്ത് അദ്ദേഹം ത്തിനോ അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിലോ വിശപ്പ്‌ കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല അനുമാനം: കണ്ടു പിടിച്ചിട്ടുണ്ടായിരുന്നെങ്കിൽ  ആ ആപ്പിൾ അവിടെ നിൽക്കില്ലായിരുന്നു, ആരെങ്കിലും തോട്ടി കെട്ടി പറിച്ചേനെ, ഇനി തോട്ടിയും കണ്ടു പിടിച്ചിട്ടില്ലായിരുന്നു  എന്ന് വിചാരിക്കുക, എന്നാലും വിശപ്പുണ്ടായിരുന്നെങ്കിൽ ആ ആപ്പിൾ തലയിൽ വീഴില്ല... വയറിലെ വീഴു. എന്റെ കണ്ടു പിടിത്തം:വിശക്കുന്ന വയറിന്റെ കണ്ടു പിടിത്തം ഒരു നേരത്തെ ആഹാരത്തിൽ ഒതുങ്ങും പിന്നെയും കണ്ടു പിടിച്ചാൽ അത് മറ്റൊരു നേരത്തെ ആഹാരം ആയിരിക്കും ഇന്ത്യയുടെ മഹത്തായ കണ്ടു പിടിത്തം അയിത്തവും ജന്മിത്തവും. അത് കൊണ്ടാവും പിന്നെ ഒന്നും കണ്ടു പിടിക്കാൻ നമുക്ക് കഴിയാതിരുന്നത് അത് കണ്ടു പിടിച്ചത് സവർണ മേധാവിത്തം, അവർക്കാണ്‌ അന്നും ഇന്നും ല്ല ബുദ്ധി അത് നാം ഇന്നും അനുഭവിക്കുന്നു. സവര്ന്നരായി  തന്നെ മതം മാറാനും അവര്ക് ബുദ്ധിമുട്ടുണ്ടായില്ല, (നല്ല ബുദ്ധി) എല്ലാ സവര്ന്നരും സവര്ന്നരല്ല എന്നുള്ള തിരിച്ചറിയലും ഇതോടൊപ്പം ചേർത്ത് വായിക്കണം സവര്ന്ന

വിവാദം

കഴിഞ്ഞ നിമിഷം നീ കണ്ടു മറന്ന വിവാദത്തിന്റെ പ്രായോജകർ നിന്റെ വറ ചട്ടിയിൽ നീ..  നിന്റെവിയർപ്പിന്റെ.. ചിതയിൽ വേവിച്ചെടുത്ത നാലരിയുടെ  ചോറായിരുന്നു! നീ വെള്ളി വെളിച്ചത്തിൽ കണ്ടു കളഞ്ഞ വിവാദം പരോളിൽ ഇറങ്ങിയ മുങ്ങാത്ത അഴിമതിയായിരുന്നു! പരോൾ അനുവദിച്ചത് നീ തിരഞ്ഞെടുത്ത നിന്റെ പ്രിയ പ്രസ്ഥാനവും! അത് പരോൾ കാലാവധിയിൽ തന്നെ- ശീതീകരിച്ച അധികാരത്തിന്റെ ഇടനാഴികളിൽ പൊങ്ങാതെ മയങ്ങുമ്പോൾ നിന്റെ ചോറിൽ നിന്ന് മറ്റുരണ്ടു വറ്റ് കൂടി നഷ്ടപെടും!  കാരണം- അത് മാധ്യമത്തിന്റെ ചോറായിരുന്നു... മറ്റേതു അധികാരത്തിന്റെ കൂറും!