1 തലക്ക് മുകളിൽ ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത ആരും ഇരിക്കാത്ത ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...
പുത്രന്‍ തന്നെയാണ് പിതാവെന്നും പിതാവ് തന്നെയാണ് പുത്രനെന്നും....
ReplyDeleteഅതെ അജിത് ഭായ്
Deleteപിതാവും പുത്രനും പരിശുദ്ധാത്മാവും
അച്ഛന് സ്നേഹത്തിൻ കോടി നമസ്ക്കാരം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
ആശംസകൾ നന്ദി
Deleteഈ ചങ്ങലകള്‍ സ്നേഹവും പുണ്യവുമത്രേ. നല്ല കവിത. ആശംസകള്‍
ReplyDeleteവായനക്ക് ആദ്യ നന്ദി ഒരു വരി നല്ല വാക്കിന് മനസിന്റെ നന്ദി
Deleteവംശ വൃക്ഷത്തിലെ വെറും ഇലകള്‍ നാം....കൊഴിയാനും പിന്നെ തളിര്‍ക്കാനും...
ReplyDeleteനന്ദി അനുരാജ് തളിര്ക്കട്ടെ കൊഴിയാതിരിക്കട്ടെ ഇല കളായി നില്ക്കാം
Deleteപുത്രൻ പിതാവാകുമ്പോൽ പിതാവിന്റെ വില പുത്രനറിയുന്നു..പുത്രപൂർവ്വം
ReplyDeleteബഷീർ വായനക്ക് സ്നേഹപൂർവ്വം അഭിപ്രായത്തിനു നന്ദിയോടെ
Delete