Skip to main content

തലയിലെഴുത്ത്

ഒരു ആയുഷ്കാലത്തെ അധ്വാനവും കഴിഞ്ഞു
ദാഹിച്ചു വലഞ്ഞു വിയർപ്പിൻറെ കൂലിക്ക് കൈ-
നീട്ടവേ, ചന്ദനം പോലെ ഇലചാർത്തിൽ തൊട്ടു
കരസ്പർശം പകരാതെ ഉള്ളം കൈയ്യിൽ എറിഞ്ഞു
തന്നു, ഒരു പരമ  പരിശുദ്ദമാം കണ്ണുനീർ തുള്ളി!

ഒരു ജീവന്റെ അധ്വാനത്തിന്റെ വില ഒരു പരിശുദ്ധ
കണ്ണുനീർ തുള്ളിക്കൊപ്പമോ എന്ന് ആശ്ചര്യപ്പെട്ടു
ഭയ ഭക്തി ബഹുമാനത്തോടെ കുമ്പിട്ടു വന്ദിച്ചു
ആദരപൂർവ്വം ഒച്ചാനിച്ചു ജീവിതത്തിൽ നിന്ന്
തിരിഞ്ഞു പിൻവാങ്ങി ഞാൻ എത്തപ്പെട്ടതോ
മണ്ണിന്റെ മണമുള്ള കറുത്ത പട്ടടക്കരികിൽ!

വിശ്രമിക്കുവാൻ കിട്ടിയ പട്ടടയിൽ തല ചേർത്ത്
ഉടൽ നീട്ടി,  ഇനി ജന്മ പുണ്യത്തിന്റെ സാന്ത്വനം  നുകരുവാൻ
സസൂക്ഷ്മംവിടർത്തിയ ഇലചാർത്തിൽ കണ്ടതോ
വരണ്ടുണങ്ങിയ പലനിറം വാർന്ന ഒരു ഗ്ലിസറിൻ കണം!

ജീവൻ പോയ ശരീരവും താങ്ങി മാന നഷ്ടത്തിന്റെ
കണക്കുമായി ആത്മാർഥത തൻ കോടതിയിൽ വീണ്ടും-
ഓച്ഛാനിച്ചു കമഴ്ന്നു കിടന്നു, "ഗ്ലിസറിനും കണ്ണുനീരും
തിരിച്ചറിയാതിരുന്ന നീ കോടതി ചെലവ് വഹിക്കാനുള്ള
ഉത്തരവ്"  കേട്ട പട്ടട പോലും വിറകു കൊള്ളി എടുത്തു-
പുറം കാലിനു തൊഴിച്ചു, പക്ഷെ യാഥാർത്ഥ്യം തിരിച്ചറിയും
കാല സത്യം അവിടെയും തുണയായി, താങ്ങായി.  ലക്‌ഷ്യം-
തെറ്റി കൊണ്ട അടി, മണ്ടത്തരത്തിന്റെ തലക്കായപ്പോൾ;
മരണം വരിച്ചു, ഞാൻ സംതൃപ്തനായി! സ്വർഗസ്ഥനായി.

എന്നിട്ടും  ഞാൻ മറക്കുകയായിരുന്നു,  വിശ്വാസത്തിന്റെ-
പര്യായമാണ്; വഞ്ചന, എന്ന ഒരു പാഠം പഠിക്കാത്ത തെറ്റിന്,
കൊടുക്കേണ്ടി വന്ന വില, ജീവിതം; പോലെ എത്ര തുച്ഛമെന്ന്!!

Comments

  1. എന്താണ് ഈ രചനയ്ക്ക് ആധാരം?

    ReplyDelete
    Replies
    1. അധ്വാനത്തിന്റെ വിയര്പ്പ് പലപ്പോഴും ഒരിറ്റു കണ്ണീരിന്റെ മുമ്പിൽ ഒന്നും അല്ലാത്ത അവസ്ഥ ഇന്ന് ചില സാമൂഹ്യ വ്യവസ്ഥയിൽ നിലനില്ക്കുന്നുണ്ട് .
      കോടതി വിധികൾ അത് ശരിവയ്ക്കുന്നു
      മരണത്തിന്റെ മുന്നിൽ പോഴിക്കപ്പെടുന്ന കണ്ണീരു പോലും വ്യാജം
      മരണം പോലും വ്യാജം പട്ടടയിൽ മരിച്ച ശവത്തെ പോലും ഇന്ന് കുത്തി നോവിക്കുന്നില്ലേ
      ജീവന്റെ വില ഇന്ന് കണ്ണീരിനേക്കാൾ കുറഞ്ഞിട്ടില്ലേ എന്നൊക്കെ തോന്നിപ്പോയി അത് കുറിച്ച് വന്നപ്പോൾ ഇങ്ങനെ ആയീ
      അപ്പോൾ അത് തലവര അത് തന്നെ പല ജീവിതത്തിന്റെയും ഈ വരകളുടെയും ആധാരം
      നന്ദി അജിത്‌ ഭായ്

      Delete
  2. ദൈവമേ എൻറെ ശത്രുക്കളിൽ നിന്ന്
    ഞാൻ രക്ഷപ്പെട്ടുകൊള്ളാം പക്ഷേ
    എൻറെ മിത്രങ്ങളിൽ നന്ന് എന്നെ
    നീ രക്ഷിക്കേണമേ ....
    ഇത് എഴുതുന്നതിൻറെ തൊട്ടു മുംബ്
    മനസ്സ് ഇങ്ങനെ പറഞ്ഞിരുന്നൊ ?...ആശംസകൾ .

    ReplyDelete
    Replies
    1. വായനക്കും അതിലുപരി നല്ലൊരു അഭിപ്രായത്തിനും സ്നേഹത്തിന്റെ നന്ദി

      Delete
  3. ചില കണ്ണീർക്കണങ്ങൾ വ്യാജമായിരുന്നെന്നറിയുമ്പോൾ നാം തകർന്നു പോകും.അങ്ങനെ തകരാതിരിയ്ക്കണമെങ്കിൽ ഭായ് പറഞ്ഞതു പോലെ തലേവര
    നന്നാവണം.കൂടെയുള്ളത് വ്യാജ ഹൃദയങ്ങളാകാതിരിയ്ക്കാൻ.

    പാഹി,പാഹി ജഗത്പതേ.....

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഞാൻ ഒരു സെക്രെറ്റ്‌ പറയട്ടെ സൌഗന്ധികം, ഫുൾ പേര് അടിക്കാൻ പാടാണ് സൗ സൌന്ദര രാജന്റെ സൗ
      നമ്മുടെ ഹൃദയം ഒറിജിനൽ പോലെ അല്ലെങ്കിൽ വേണ്ട ഒറിജിനൽ തന്നെ അയാൾ കൂടെ ഉള്ള ഹൃദയവും 916 ആവും, 5 വര്ഷത്തേക്ക് ഞാൻ ഗ്യരന്ടീ
      നന്ദി സൗ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...