Skip to main content

Posts

Showing posts from April, 2014

അപായ ചിഹ്നം ചേർത്തൊരു പ്രണയ ചിത്രം

ഒറ്റയ്ക്ക് നിന്ന് മുഷിഞ്ഞ മുളംതണ്ട്‌ മഴയിൽ നിന്ന് ഒരു തുള്ളി വെള്ളമെടുത്ത് ഇരുളിൽ നിന്ന് ഒരൊറ്റ നിറവും അടർത്തിയെടുത്തു മഴവില്ല് കൊഴിഞ്ഞ മുഹൂര്ത്തം നോക്കി വായു രൂപത്തിൽ ഒരു മുരളി ഉണ്ടാക്കുന്നു അതിലേക്കു ഹൃദയം  എന്നോ  ദൂരെ ഏതോ  മരക്കൊമ്പിൽ  ഒളിപ്പിച്ച  അസ്തമയകിളി ആരോ മറന്ന മയിൽപീലിയുമായി ഓർമ്മ  ചിറകിൽ  പറന്നു വരുന്നു ഒരു രാഗം എഴുന്നേറ്റ് ഒഴിഞ്ഞു കൊടുത്ത ഉഷ്ണസുഷിരത്തിൽ കൃഷ്ണന്റെ നിറത്തിൽ അത് അനിശ്ചിതത്ത്വത്തോളം വലിയൊരു  കൂടുണ്ടാക്കുന്നു എന്നിട്ട് മുട്ടയുടെ ആകൃതിയിൽ പാട്ട് പാടുന്നു കാറ്റത് കേട്ട് താളം പിടിക്കുന്നു ദൂരെയൊരു വൻമരം കോമരം തുള്ളുന്നു അത് കണ്ടും കേട്ടും നേരം  വെയിലിനോടൊപ്പം കറുത്തിരുളുന്നു കറുത്ത വെയിലിനെ അന്നത്തേയ്ക്കു വായുവിൽ കുഴിച്ചു മൂടി എന്നും അടുത്ത ദിവസം മാത്രം നറുക്കെടുക്കുന്ന  നാളെയെന്നൊരു   ഭാഗ്യക്കുറിയും വാങ്ങി  ചുവന്ന സൂര്യൻ ബന്ധങ്ങളുടെ ഭാരമില്ലാതെ കടന്നു പോകുന്നു കണ്ണ് കാണാതെ പിടി വിട്ട്  താഴേക്ക്‌  വീണു പോകുമോ എന്നൊരു പേടി ആകാശം നക്ഷത്രങ്ങളാക്കി ചുവരിൽ കെട്ടി തൂക്കുന്നു.. ആ നക്ഷത്രങ്ങൾ  പകൽ നോമ്പ് നോക്കുന്നതായും

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറിയില്ല ഞാൻ വെറും അയൽക്കാരൻ