Skip to main content

വായനാ ദിന ചിന്തകൾ

വായനക്കൊരു ദിവസം ഉണ്ടെന്നറിഞ്ഞത്‌ തന്നെ ഈയിടെയാണ്
അത്രത്തോളം ഉണ്ട് എന്റെ വായന

പക്ഷെ വായിക്കുവാൻ വല്ലാത്ത ആക്രാന്തം തോന്നാറുണ്ട് അപ്പോൾ എന്തെങ്കിലും വാങ്ങിക്കും പക്ഷെ വായിക്കാറില്ല.. അത് കൊണ്ട് വായന ദിനം വാങ്ങൽ ദിനം ആയി ആചരിക്കുന്നു ഞാനും വില്പ്പനക്കാരും.
നമ്മൾ വായിക്കേണ്ടതിനേക്കാൾ  വാങ്ങിക്കേണ്ടത് അവരുടെയും നമ്മുടെയും ആവശ്യമാണല്ലോ

ഒരു ഭ്രാന്തൻ ചിന്ത കൂടി ഇവിടെ പങ്കു വക്കട്ടെ..

വായനശാലയിൽ കൂടി വെറുതെ കടന്നു പോകുമ്പോൾ
ഞാൻ പുസ്തക ഷെല്ഫ് വീണു മരിച്ചെങ്കിൽ പട്ടടയിൽ കിടന്നെങ്കിലും വായിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നെ കൊന്ന കുറ്റത്തിന് ജയിലിൽ പിടിചിട്ടിരിക്കുന്ന പുസ്തകങ്ങളെ വെറുതെ വായിക്കാൻ ജയിലിൽ ആത്മാവായി പോകാമായിരുന്നു. വായിക്കാൻ വേണ്ടി മരിക്കാൻ പറ്റുമോ? മരിക്കേണ്ടി വരുമോ? അത്രയ്ക്ക് തിരക്കല്ലെ നമ്മുടെ ഭൌതിക ലോകം?
വായിക്കാൻ വേണ്ടി മരിക്കാൻ പറ്റില്ല.. മരിക്കുന്നതിനു മുമ്പ് വായിക്കാം.. വായിച്ചില്ലെങ്കിലും, കുറച്ചെങ്കിലും വായിക്കാത്ത പാപം മാറുവാൻ   കൂടിപ്പോയാൽ എഴുതാം..എഴുതിയിട്ട് വായിക്കാം  വിരലിൽ എണ്ണാവുന്ന വായനക്കാരെ പോലെ ഞാനും വായിക്കാം ..  എന്നുള്ള ചിന്ത പങ്കു വച്ച് കൊണ്ട്

എല്ലാവര്ക്കും നല്ലൊരു വായന ജന്മം ആശംസിക്കുന്നു. വായന ദിനം ഒരു ദിവസത്തെക്കല്ല ഒരു ജന്മത്തേക്കുള്ളതാണെന്ന ഓർമപ്പെടുത്തലും ആയി..

അതിനിടയിൽ മറക്കാതെ ഓർത്തു പറയേണ്ട ഒരു പ്രധാന കാര്യം ചില പേരുകൾ നന്ദി പൂര്വം പി.എൻ . പണിക്കരെ പോലെ അജിത്‌ ഭായ് ആണ് എല്ലാ പോസ്റ്റും വായിച്ചു ഒരു അഭിപ്രായം പറയാതെ പോകാത്ത നല്ല ഒരു ആസ്വാദകൻ എന്ന നിലയിൽ

പിന്നെയും ഒരുപാടു പേരുണ്ട് റിനി ശബരി.. സൌഗന്ധികം എല്ലാവരുടെയും പേര് പറയാത്തത് കൊണ്ടല്ല ശ്രീയുള്ള ഒട്ടനേകം പേരുകൾ അവരെ ഒക്കെ പേര് പറഞ്ഞില്ലെങ്കിലും ഓര്ക്കാതെ ഈ വായന ദിനം കടന്നു പോകുന്നില്ല

പിന്നെ വായന യെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന എഴുതുന്ന വായിക്കുന്ന എല്ലാവര്ക്കും
നന്ദി ആരോഗ്യം ആയുസ്സ് സ്നേഹം
ഒരു വായനക്കാരൻ 

Comments

  1. വായന തിരിച്ചുവരട്ടെ

    ReplyDelete
    Replies
    1. മനുഷ്യ പ്രകൃതി ഭൂത ദയയും

      സ്നേഹപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!