Skip to main content

വായനാ ദിന ചിന്തകൾ

വായനക്കൊരു ദിവസം ഉണ്ടെന്നറിഞ്ഞത്‌ തന്നെ ഈയിടെയാണ്
അത്രത്തോളം ഉണ്ട് എന്റെ വായന

പക്ഷെ വായിക്കുവാൻ വല്ലാത്ത ആക്രാന്തം തോന്നാറുണ്ട് അപ്പോൾ എന്തെങ്കിലും വാങ്ങിക്കും പക്ഷെ വായിക്കാറില്ല.. അത് കൊണ്ട് വായന ദിനം വാങ്ങൽ ദിനം ആയി ആചരിക്കുന്നു ഞാനും വില്പ്പനക്കാരും.
നമ്മൾ വായിക്കേണ്ടതിനേക്കാൾ  വാങ്ങിക്കേണ്ടത് അവരുടെയും നമ്മുടെയും ആവശ്യമാണല്ലോ

ഒരു ഭ്രാന്തൻ ചിന്ത കൂടി ഇവിടെ പങ്കു വക്കട്ടെ..

വായനശാലയിൽ കൂടി വെറുതെ കടന്നു പോകുമ്പോൾ
ഞാൻ പുസ്തക ഷെല്ഫ് വീണു മരിച്ചെങ്കിൽ പട്ടടയിൽ കിടന്നെങ്കിലും വായിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നെ കൊന്ന കുറ്റത്തിന് ജയിലിൽ പിടിചിട്ടിരിക്കുന്ന പുസ്തകങ്ങളെ വെറുതെ വായിക്കാൻ ജയിലിൽ ആത്മാവായി പോകാമായിരുന്നു. വായിക്കാൻ വേണ്ടി മരിക്കാൻ പറ്റുമോ? മരിക്കേണ്ടി വരുമോ? അത്രയ്ക്ക് തിരക്കല്ലെ നമ്മുടെ ഭൌതിക ലോകം?
വായിക്കാൻ വേണ്ടി മരിക്കാൻ പറ്റില്ല.. മരിക്കുന്നതിനു മുമ്പ് വായിക്കാം.. വായിച്ചില്ലെങ്കിലും, കുറച്ചെങ്കിലും വായിക്കാത്ത പാപം മാറുവാൻ   കൂടിപ്പോയാൽ എഴുതാം..എഴുതിയിട്ട് വായിക്കാം  വിരലിൽ എണ്ണാവുന്ന വായനക്കാരെ പോലെ ഞാനും വായിക്കാം ..  എന്നുള്ള ചിന്ത പങ്കു വച്ച് കൊണ്ട്

എല്ലാവര്ക്കും നല്ലൊരു വായന ജന്മം ആശംസിക്കുന്നു. വായന ദിനം ഒരു ദിവസത്തെക്കല്ല ഒരു ജന്മത്തേക്കുള്ളതാണെന്ന ഓർമപ്പെടുത്തലും ആയി..

അതിനിടയിൽ മറക്കാതെ ഓർത്തു പറയേണ്ട ഒരു പ്രധാന കാര്യം ചില പേരുകൾ നന്ദി പൂര്വം പി.എൻ . പണിക്കരെ പോലെ അജിത്‌ ഭായ് ആണ് എല്ലാ പോസ്റ്റും വായിച്ചു ഒരു അഭിപ്രായം പറയാതെ പോകാത്ത നല്ല ഒരു ആസ്വാദകൻ എന്ന നിലയിൽ

പിന്നെയും ഒരുപാടു പേരുണ്ട് റിനി ശബരി.. സൌഗന്ധികം എല്ലാവരുടെയും പേര് പറയാത്തത് കൊണ്ടല്ല ശ്രീയുള്ള ഒട്ടനേകം പേരുകൾ അവരെ ഒക്കെ പേര് പറഞ്ഞില്ലെങ്കിലും ഓര്ക്കാതെ ഈ വായന ദിനം കടന്നു പോകുന്നില്ല

പിന്നെ വായന യെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന എഴുതുന്ന വായിക്കുന്ന എല്ലാവര്ക്കും
നന്ദി ആരോഗ്യം ആയുസ്സ് സ്നേഹം
ഒരു വായനക്കാരൻ 

Comments

  1. വായന തിരിച്ചുവരട്ടെ

    ReplyDelete
    Replies
    1. മനുഷ്യ പ്രകൃതി ഭൂത ദയയും

      സ്നേഹപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...