Skip to main content

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി-
കൊളുത്താതെ കാണുവാൻ..
കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ ,
നിലവിളക്ക് കൊളുത്തി
സ്ത്രീധനമായ്കടന്നു വന്നു..
എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം


കലാലയത്തിലെ  പല വേദികളിൽ,
പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ-
സ്നേഹത്തിൻ ബാലപാഠങ്ങൾ
പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു
ദാമ്പത്യത്തിന്റെ നനു നനുത്ത
ചില തണുത്ത പ്രതലങ്ങളിൽ...

കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു
ഭാര്യയിലെ കാമുകിയെ പ്രണയിച്ച-
തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്,
കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ-
പല കുടുംബ പാഠങ്ങൾ , എന്നിട്ടും;
ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്-
വാതിലടഞ്ഞ  കുടുംബ കോടതിയുടെ-
ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ-
"വിവാഹം" എന്ന മോചനവും
കാത്തു കാത്ത് അനന്തമായ്!

ഓർമ്മതൻ കരിയിലകൾ പാറുന്ന
"ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌
പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില-
തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി
തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ്

ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ..
ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി.......

ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും,
വെറും അർദ്ധ സത്യം; എന്ന് തിരിച്ചറിഞ്ഞു..
നടക്കുവാനാകാതെ കാൽകുഴഞ്ഞു കണ്‍ചിമ്മി-
ഒരു മഴു കാത്തു നിൽക്കുന്നു; ഞാൻ-
ആ പാതി സത്യം വിളഞ്ഞു.. അതിൽ-
പിന്നെ പഴുത്തു, എന്നെ കാലമാം ശ്വാസം;
എന്നോ തിരിച്ചെടുക്കും വരെ! 

Comments

  1. ഒരു ജീവപര്യന്തം തന്നെ വരച്ചു കാണിച്ചു.

    ReplyDelete
    Replies
    1. എന്റെ പുരയിൽ ആദ്യയിട്ടാണ് വരുന്നത്, വളരെ സന്തോഷം ഒരു കാപ്പി കുടിക്കു നമുക്ക് ഇനിയും കാണാം

      Delete
  2. കുടുംബം ഒരു സ്വര്‍ഗം

    ആക്കാം

    ReplyDelete
    Replies
    1. ഇപ്പൊ തന്നെ സ്വർഗമാണ് അത് ഒന്നൂടി സ്വര്ഗം ആക്കാൻ ഏഴാം
      സ്വര്ഗത്തിന്റെ പണിപ്പുരയിലാണ് അജിത്‌ ഭായ് നന്ദി അജിത്‌ ഭായ്

      Delete
  3. 1) ''I HAVE NEVER EVER LOVED YOU''..

    2) ശ്..ശ്..ശ്..ശ്ശ്ശ്ശ്...ശ്ശൂ.....................

    അവസാന വർഷ ബിരുദ പഠനസമയത്ത് ഞാൻ നടത്തിയ പ്രണയാഭ്യർഥനയ്ക്ക്(ഒരാവേശത്തിന്റെ പുറത്ത് നടത്തിയതല്ലെന്ന് ഇപ്പോഴും എനിയ്ക്കുറപ്പുണ്ട്.) കിട്ടിയ മറുപടിയാണ് ഒന്നാമത്തേത്.

    രണ്ടാമത്തേത്, സംശയിക്കണ്ട..അന്ന്,അതിരുവിട്ട എന്റെ ആത്മവിശ്വാസമാം ബലൂണിന്റെ കാറ്റുപോയ ശബ്ദമാ.. ഹ..ഹ..ഹ...

    ദൈവം ആരുടെയെല്ലാം കാര്യം നോക്കണം..!! ആനക്കാര്യങ്ങൾക്കിടയിൽ എന്റെ ചൊറിയൻ ചേനക്കാര്യവുമായി ഞാൻ ശല്യം ചെയ്യാൻ പോയില്ല.അതല്ല നമ്മടെ ട്രാക്കെന്നു പറഞ്ഞു.ഓ.കെ. നമ്മളങ്ങനുസരിച്ചു.പറഞ്ഞു വന്നത്,ദൈവം എല്ലാം കാണുന്നു.കേൾക്കുന്നു.പലതിലൂടെയും,പലരിലൂടെയും നമ്മോടു സംസാരിക്കുന്നു.നടത്തുന്നു.
    എല്ലാം നല്ലതിന്...നല്ലതിന്..വളരെ നല്ലതിന്.


    കവിത വളരെ ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എന്റെ സൌഗന്ധികം ഞാൻ ആദ്യമായി ഒരു രഹസ്യം ചോദിച്ചോട്ടെ? എങ്ങിനാ ഈ "സൗഗന്ധികം" എന്നെഴുതുന്നത്? ഞാൻ എപ്പോ എഴുതിയാലും സൌ, വരുന്നുള്ളൂ "സൗ"ഗന്ധികം എന്നെഴുതാൻ ഞാൻ എന്ത് ചെയ്യണം? ആദ്യം അക്ഷരം പഠിക്കണമായിരുന്നു എന്ന് എന്നോട് രഹസ്യമായി പറയല്ലേ?

      പ്രണയം എനിക്കിപ്പോഴും മിട്ടായി പോലാ, ഭാര്യ കാണാതെ ഞാൻ ഇപ്പോഴും കൈനീട്ടി വാങ്ങാറുണ്ട് എത്ര അറിയാത്തവര് തന്നാലും പക്ഷെ എന്താ പ്രശ്നം എന്നറിയോ? ഞാൻ ഇത് വായിലിട്ടു അലിച്ചു ലയിച്ചു നിക്കുംബോഴേ എന്റെ അണ്ണാക്കിൽ നിന്ന് ആരെങ്കിലും തോണ്ടി എടുത്തോണ്ട് പോകും കളയാനാ കൊണ്ട് പോകുന്നെ എന്ന് പറഞ്ഞാലും ഞാൻ കാണാതെ അവര് കൊണ്ട് പോയി കഴിക്കും, പിന്നെ എന്താ ഞാൻ മിട്ടായിയുടെ തൊലി സൂക്ഷിച്ചു വക്കാറുണ്ട്, പഴയ പ്രണയലേഖനങ്ങൾ പോലെ, അതൊക്കെ ഇപ്പൊ സൌഗന്ധികം പറഞ്ഞ പൊട്ടിയതും കാറ്റു പോയതുമായ ബാലൂനോക്കെ തന്നെയാ, എന്നാലും അതിൽ ഓര്മയുടെ ബലൂണ്‍ മണം ഉണ്ട് നമ്മൾ വീർപ്പിച്ചപ്പോൾ പറ്റിയ സ്നേഹം ഉണ്ട് ആ ബലൂണുകളിൽ. പിന്നെ ഞാൻ വളര്ന്നിട്ടും കുട്ടി ആയതു കൊണ്ട് തന്നെ ബലൂണും മിട്ടായിയും ഇപ്പോഴും കിട്ടുന്നുണ്ട്‌ അത് തന്നെ സന്തോഷം.. ഇതാണ് എന്റെ കുഴപ്പം അതാണ് എല്ലാ പ്രശ്നങ്ങല്കും കാരണം ഇപ്പൊ മനസ്സിലായില്ലേ ഞാൻ തന്നാ. പക്ഷെ എന്റെ എല്ലാ പ്രശനങ്ങല്കും ഉത്തരം ഇപ്പോഴും മിട്ടായി തന്നെ പണം കൊടുത്താല മിട്ടായി കിട്ടുമെങ്കിലും എനിക്ക് സ്നേഹം ഉള്ളവര് തരുന്ന മിട്ടായി വേണമെന്ന് എന്തോ ഒരു വാശി പോലെ

      ഏതു പാപവും ചെയ്യുന്ന നേരത്ത് ശിക്ഷ ഏറ്റു വാങ്ങാൻ ഞാൻ ബാധ്യസ്ഥനാണ് പക്ഷെ അത് ഇളവു ചെയ്തു തരാൻ പ്രാർത്ഥിക്കുന്നതിനെ ക്കാൾ എനിക്കിഷ്ടം അന്ന് ആ ശിക്ഷ ഏറ്റു വാങ്ങാനുള്ള മനക്കരുത് തരണേ ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുവാനാണു

      ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു അതിനുള്ള സുഗന്ധ വെള്ളം തന്നാ സൌഗന്ധികത്തിനു പുണ്യ നിറമുള്ള മിട്ടായി കവർ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്


      കാറ്റുപോയ ബലൂണിനു നഷ്ടപെടാൻ ഒന്നും ഇല്ലല്ലോ പക്ഷെ എന്നോ പോയ കാറ്റിനെ വീണ്ടും പ്രണയിക്കാം

      ഒത്തിരി സന്തോഷം സൌഗന്ധികം മനസ് തുറന്നു എനിക്ക് മിണ്ടാൻ കഴിഞ്ഞതിൽ കേട്ടില്ലെങ്ങിലും എനിക്ക് പരാതി ഇല്ലട്ടോ

      പിന്നെ സൌഗന്ധികം പറഞ്ഞത് സൌഗന്ധികതിന്റെ കാര്യവും ഞാൻ പറഞ്ഞത് എന്റെ കാര്യവും ആയതു കൊണ്ട് ഇതിൽ നമ്മുടെ കാര്യം ഒന്നും ഇല്ല അത് കൊണ്ട് ഇത് പരസ്യമായി പറയാമല്ലോ എന്നിട്ടും ഞാൻ കത്തി വച്ചു മറുപടിയിലും അഭിപ്രായത്തിലും

      ആഴത്തിലുള്ള അഭിപ്രായം ഇതിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു സന്തോഷം പ്രണയം തന്നെ എന്ന് തിരിച്ചറിയുന്നു ഞാൻ

      Delete
    2. പറഞ്ഞു വരുമ്പോൾ അവസാനം ഞാൻ "അ ആ നശീസീറും, സൌഗന്ധികം " ജയന്ന്ന്ൻ" ആവും പക്ഷെ ആ സസ്പെന്സ് നമുക്ക് ഇപ്പൊ പോട്ടിക്കണ്ട

      Delete
  4. റിനി ശബരി.. സഖേ ആ വിളി ശരിക്കും മിസ്സ്‌ ചെയ്യുന്നു...കാണുന്നില്ലെങ്കിലും ഓർക്കുന്നുണ്ട് ഈ സുഹൃത്ത്‌

    ReplyDelete
  5. “സൌ“ ആണ് ശരിയെന്ന് പഴമലയാളം

    ReplyDelete
    Replies
    1. സൌഗന്ധികം അറിയണ്ട! നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി അജിത്ഭായ്.. എനിക്കും പഴമലയാളം തന്നെ ശരി,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..