Skip to main content

Posts

Showing posts from July, 2014

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ അവസ്ഥകളിലേയ്ക്കു ജലം പോലെ  തീർത്ഥയാത്ര പോകുവാൻ ടിക്കറ്റിന് വേണ്ടി ഒരു തീവണ്ടി പോലെ കാത്തു നില്ക്കുന്നു ഞാൻ എനിക്ക് മുമ്പിൽ നീണ്ടു കിടക്കുന്ന ഐസ് ഇട്ടുറപ്പിച്ച പൊള്ളുന്ന പാത ഒരു തീപാളം മുമ്പിൽ ഒരു തിക്കും തിരക്കുമില്ലാതെ കാത്തു നില്ക്കുന്നവർ മരിച്ചവർ ഒരു ചിത കടന്ന് ടിക്കെറ്റിനു നീളുന്ന കൈകൾ നിമിഷ സൂചി പോലെ വിറയ്ക്കുന്ന കൈയുള്ള സമയം ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന മഴ പറ്റിയ ഒരു പഴയആകാശം പാളത്തിലൂടെ താളത്തിൽ ഒഴുകുന്ന ഒച്ച അതു കേൾപ്പിച്ചു കടന്നു വരുന്ന പുഴ ഞാനെന്ന തീവണ്ടി പുഴയിലേക്ക് ഇറങ്ങുന്നു അല്ല തിരുത്തലോടെ കയറുന്നു ഓളം തെറ്റിയ പാളങ്ങളിൽ  പുഴയുടെ അവസാന  ബോഗ്ഗി  മഴ ഒരു പച്ച സിഗ്നൽ പുഴ വേഗം കൂട്ടുന്നു എനിക്ക് മുമ്പേ മരിച്ചവർ നിറയെ പുഴയിൽ ഞാൻ തനിയെ കാത്തിരിക്കുവാൻ ആരും ഇല്ലാത്ത വസന്തം എന്ന് രേഖപ്പെടുത്തിയ സ്റ്റേഷനുകൾ ഇടയ്ക്കിടെ വേനലിന്റെ അടയാളങ്ങൾ പുഴ നിർത്തി ഇടുന്ന ഇടങ്ങൾ പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു ഇരുന്നിരുന്ന് മടുപ്പ് മലർന്ന് കിടപ്പ് പൊള്ളുന്ന പകൽ കാറ്റിന്റെ താരാട്ട് രാത്രി കറുത്ത മഞ്ഞ് വെറും തളർന്ന ഇരുട്ട് മിന്നാം മിന്നികൾ സ്വപ്നം പറത്തുന്നു ഉറക്

മരുന്ന്

മരുന്ന് ______________ ഏതു നിമിഷവും വിഴുങ്ങിയേക്കാവുന്ന മധ്യഭാഗത്ത്‌ വെട്ടുള്ള വെളുത്ത ഗുളിക പുതച്ചു കിടക്കുകയാണ് ജീവിതം അരികത്തൊരു മരം ഏതു നിമിഷവും നിലവിളി പടർന്നു തീ പിടിക്കാൻ പാകത്തിന് ഇല കൊഴിഞ്ഞ് ഉണങ്ങി നില്പ്പുണ്ട് കണ്ണുകളിൽ ഇഴയുന്ന കണ്‍ പീലികൾ ഉറുമ്പിനു വഴി പറഞ്ഞു കൊടുക്കുന്നുണ്ട് തുറന്ന മരുന്ന് കുപ്പിയുടെ കഴുത്തിൽ അടപ്പിന്റെ ബാക്കി പോലെ തിളങ്ങുന്നുണ്ട് താലി പോലൊരു കൊളുത്ത് മരുന്നിനും മന്ത്രത്തിനും മീതെ പിടയ്ക്കുന്ന ജീവൻ ഇപ്പോഴും പിടിച്ചുനിർത്തുന്ന ഒന്ന്

ഋതുക്കളിൽ ചിലത് മാത്രം

പ്രായപൂർത്തി ആയി കഴിഞ്ഞാൽ ശ്വസിക്കുന്ന വായുവിനു ഇലയുടെ മണമാണ് ആ ഇല  വരയ്ക്കുവാൻ വിലയായി ഒരു മരം മുഴുവൻ വേണമെന്നും ഹേമന്തത്തിന്റെ നിറം നിറയെ വേണമെന്നും കടൽക്കരെ നിന്ന്   വാശി പിടിച്ചത് അവളാണ് അപ്പോൾ ഉപ്പു മാറ്റി  തിര കളഞ്ഞു ഒരു കടലിനെ കായലാക്കുന്ന തിരക്കിലായിരുന്നു അവൾ അങ്ങിനെയാണ്  നരച്ച മുടി വേരാക്കി തലകീഴായി ഒരു മരത്തിലേയ്ക്കു ഞാൻ മതം മാറിയത് അപ്പോൾ പൂത്തുലഞ്ഞത് അവളാണ് അത് കണ്ടാണ്‌  കായലിനെ അവളുടെ കണ്ണുകളോടെ ചേർത്ത് രണ്ടു ഭാഗത്തേയ്ക്ക്  പിന്നി ഒരു പുഴയാക്കി ഞാൻ മാറ്റിയത് ആ തിരക്കിനിടയിൽ ആണ് അവൾ  ഒരു വസന്തത്തിന്റെ കൂടെ ഒളിച്ചോടിയതും, എന്നെ പുഴക്കരയിൽ മറന്നു വച്ചതും വസന്തം ബാക്കി വച്ച നിറം എടുത്തു രക്തമാക്കി ഒരു ശിശു ആയി ശിശിരത്തിലെയ്ക്ക് നിസ്സഹായനായി ഞാൻ  തിരിച്ചു പോയത്, അപ്പോൾ  വസന്തം മടുത്ത് പുഴയെ ഉണക്കി ഒരു കാറ്റത്ത് ഇട്ടു പാറ്റി   മഴയാക്കുന്നുണ്ടായിരുന്നു അവൾ എന്റെ മരത്തിലെ ഇലകളിലെ മഞ്ഞായി മറ്റൊരു ഋതുവിന്റെ പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ 

മരത്തിന്റെ മിന്നാം മിന്നി വീട്

മഴ ഒന്ന് മാറി നിന്ന തിരുവാതിര ഞാറ്റുവേല പുര പണിയുന്ന ചിതലുകൾ ഇലയനക്കം പോലെ മണ്ണിന്റെ ശ്വാസോച്ച്വാസം മിന്നാമിന്നികൾ പാല് കാച്ചുന്നു പുര പണിയാൻ പൂതി പെരുത്ത്‌ മരം രണ്ടില  കിളിർത്ത് നിന്ന  തൈയുടെ ദീർഘകാല വായ്പ്പ ചീവിട് കുറിച്ച് തന്ന നല്ല  മുഹൂര്ത്തം വെളുത്ത വേര് കൊണ്ട് അടിസ്ഥാനം പദ്യത്തിലെ വൃത്തം പകർത്തിയ   തടി കൊണ്ട് തീർത്ത മുൻ ഭിത്തി നൃത്തത്തിലെ മുദ്രകൾ കൊത്തിയ ചില്ലകളാൽ ആരൂഡം   പച്ച നിറത്തിന്റെ ഉത്സവം പോലെ ഇലകൾ  മേഞ്ഞ മേൽകൂര മിനുസം ഉള്ള കരിയില കൊണ്ട് നീളെ പാകിയ തറ ഇളം കാറ്റിൽ തീർത്ത    ഇരു പാളി ജനൽ വെയിൽ ഉരുക്കി പണിത ഒറ്റത്തടി വാതിൽ വള്ളി പടർത്തി ചുവരിൽ പൂശിയ ഇളം പച്ച നിറമുള്ള വെള്ള കിളികൾക്ക് പാർക്കാൻ ചില്ലയിൽ മാറി എരുത്തിൽ പോലെ തീർത്ത കൂട്  മഴ വെള്ളത്തിൽ വരച്ച ആഴമില്ലാ കിണർ പുഴ നീട്ടി വളർത്തിയ അഴകുള്ള  വഴി തണൽ കൊണ്ട് മുറ്റം പച്ചില ചെടികളാൽ  അതിൽ പൂന്തോട്ടം മേയുന്ന ആടുകളാൽ ചുറ്റിലും കെട്ടിത്തിരിച്ച വേലി മഞ്ഞു കൊണ്ട് പാല് കാച്ചി വീട്ടിൽ താമസം തുടങ്ങുമ്പോൾ ക്ഷണിക്കപെടാത്ത  അഥിതിയായി വാതിൽക്കൽ വന്നു മുട്ടുന്നു  വെള്ളി കെട

ഇന്ന്

ഇന്ന് ________ ഒരു കാലത്ത് ബുദ്ധനും മുനിമാരും യഥേഷ്ടം തളിർത്ത്‌ കായ്ച്ചു കിടന്നിരുന്ന തണൽ മരങ്ങൾ അവരുപയോഗിക്കാതെ  ഉപേക്ഷിച്ചു പോയ കണ്ണീർ ഗ്രന്ഥികൾ കിളിർത്ത് മതങ്ങളായി മരങ്ങൾക്ക് മേലെ വളർന്നു നില്ക്കുന്നു ഒരു കാലത്ത് ബുദ്ധനിരുന്നിടം ആരും തിരിഞ്ഞു നോക്കാതെ മരത്തിന്റെ ചുവട്ടിൽ തരിശു കിടക്കുന്നു ഇലകളിൽ തപസ്സിരിക്കുന്ന കൊടുംവെയിൽ മന്ദഹാസം ഇറ്റിയ ചുണ്ടുകൾ ശാന്തത കൈവിട്ടു വിശക്കുന്ന കിളികളിലെയ്ക്ക് കരഞ്ഞു ചേക്കേറിയിരിക്കുന്നു ഇലയ്ക്കും വേരിനും ഇടയിൽ നഷ്ടപ്പെട്ട തടികൾ തേടി മരങ്ങൾ കരിയിലകൾ കിളിർത്ത വള്ളിച്ചെടികളായി മണ്ണിൽ മേഘങ്ങൾക്കും ഭൂമിയ്ക്കും ഇടയിൽ കാണാതെ പോകുന്ന പ്രായമാകാത്ത മഴത്തുള്ളികൾ ഉമിനീരു വറ്റിയ മഴ പ്രകൃതിയിൽ നിന്ന് നിറങ്ങളെ അടർത്തി മാറ്റി മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ മതത്തിന്റെ മടിയിൽ ഇരുന്നു കലാപങ്ങൾക്ക് പേരിടുന്നു ഒരേ നിറമുള്ള രക്തവും നിറമില്ലാത്ത കണ്ണുനീരും ഒരു മതവും നോക്കാതെ പരസ്പരം കെട്ടിപ്പുണർന്നു ഇരകളെ പോലെ തെരുവിൽ

നിളയുടെ ആധുനിക പോസ്റ്റർ

1) മഴയുടെ പോസ്റ്റർ __________________ ആകാശം എന്ന തീയേറ്ററിൽ മഴ എന്ന സിനിമ സൌജന്യമായി പ്രദർശിപ്പിച്ചിട്ടും ഇറങ്ങി നനഞ്ഞു കാണുവാൻ ആൾക്കാർ കുറവായത് കൊണ്ടാവും കടലിലെ തിരയിലും കായലിലെ ഓളത്തിലും കിണറിന്റെ ആഴത്തിലും  പുഴയുടെ ഒഴുക്കിലും വഴിയിൽ കെട്ടികിടക്കുന്ന കുഴിയിൽ പോലും മഴയുടെ പോസ്റ്റർ ആയി ജലം ഇപ്പോഴും ഒട്ടിച്ചിരിക്കുന്നത് 2) ആധുനികതയ്ക്ക് പഠിക്കണം  ------------------------------ ------ മഴയെ വെള്ളമില്ലാതെ  എഴുതാൻ പഠിക്കണം  ജല സംരക്ഷണം എന്ന് പറയുമ്പോഴും  പുഴ എത്രമാത്രം വെള്ളമാണ്  പാഴാക്കി കളയുന്നതു  പ്രവാസിയെ പോലെ മഴ കടലിൽ പണിയെടുത്തു ആകാശത്ത് നിന്ന് സമ്പാദിച്ചു കൊണ്ടുവരുന്ന ജീവജലം വെള്ളം ഇല്ലാതെ പുഴകൾ എന്നാണ് ഒന്ന് ഒഴുകാൻ പഠിക്കുക വായു ഇല്ലാത്ത ഇന്ന് നാളയെ ശ്വസിക്കുന്നത് പോലെ 3) പാടി മുഷിഞ്ഞ നിള കഥ __________________ വറ്റിവരണ്ട വരൾച്ചയിൽ മണൽ മാറ്റി ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക വിധത്തിൽ ആഴത്തിൽ അഗാത ഗർത്തം പുക വരാതെ കത്തിക്കുവാൻ അവസാനം ബാക്കി വച്ച കുറച്ചു വെള്ളം കുളിപ്പിക്കാൻ ഒരു തുള്ളി പോലും പാഴാക്കാതെ പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന് രക്തംപതപ്പിച്ച ഒഴുക്കിൽ കുളിപ്പിച