Skip to main content

ആയിരത്തി തൊള്ളായിരത്തി

പുലരി ഒരു പനിനീര്പ്പൂവായ് വിടര്ന്നു നില്ക്കുന്നു
നാല്പ്പത്തി ഒന്നിന്റെ പടി കടന്നു
ഇതളുകളേറെ ഇരുണ്ടിട്ടുണ്ടെന്നാലും സ്നേഹത്തിൻ
മഞ്ഞു കണങ്ങളുണ്ട്
പ്രാർത്ഥന  പൂജകൾ ഏറെ നടന്നിട്ടോ ഈശ്വര ദൃഷ്ടിയ്ക്ക് നന്ദിയുണ്ട്
നോവിന്റെ കണ്ണുനീർ തുള്ളികൾ എന്നാലും അർദ്രമായ്‌ ഉള്ളിൽ ഒളിഞ്ഞിട്ടുണ്ട്
പിതൃ സാമീപ്യവും മാതൃ വാത്സല്യവും സ്നേഹമായി മുത്തം പകർന്നു വേണം
കുഞ്ഞിപൂക്കളും പാതി മനസ്സും എപ്പോഴും കൂട്ടായി കൂടെ വേണം
സ്നേഹ സാഹോദര്യം സമ്പത്തായ്‌ മിത്രമായി എന്നും കൂടെ പുലരവേണം
സൗഹൃദം ആത്മ വെളിച്ചമായ് എന്നും സൌഖമായി കൂടെ  ചേർന്ന് വേണം
ഈശ്വര ചൈതന്യം വര്ദ്ധിച്ചു ഭൂമിയിൽ പരസ്പര സ്നേഹമായി കളിയാട വേണം 

Comments

  1. പ്രാര്‍ത്ഥനയാണോ...??

    ReplyDelete
    Replies
    1. മ്മ് അതെ ഇന്ന് കുറച്ചു ഫ്രീ ആയപ്പോൾ ഒന്ന് വയസ്സായി നോക്കിയപ്പോ തോന്നിയത

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി