Skip to main content

ആയിരത്തി തൊള്ളായിരത്തി

പുലരി ഒരു പനിനീര്പ്പൂവായ് വിടര്ന്നു നില്ക്കുന്നു
നാല്പ്പത്തി ഒന്നിന്റെ പടി കടന്നു
ഇതളുകളേറെ ഇരുണ്ടിട്ടുണ്ടെന്നാലും സ്നേഹത്തിൻ
മഞ്ഞു കണങ്ങളുണ്ട്
പ്രാർത്ഥന  പൂജകൾ ഏറെ നടന്നിട്ടോ ഈശ്വര ദൃഷ്ടിയ്ക്ക് നന്ദിയുണ്ട്
നോവിന്റെ കണ്ണുനീർ തുള്ളികൾ എന്നാലും അർദ്രമായ്‌ ഉള്ളിൽ ഒളിഞ്ഞിട്ടുണ്ട്
പിതൃ സാമീപ്യവും മാതൃ വാത്സല്യവും സ്നേഹമായി മുത്തം പകർന്നു വേണം
കുഞ്ഞിപൂക്കളും പാതി മനസ്സും എപ്പോഴും കൂട്ടായി കൂടെ വേണം
സ്നേഹ സാഹോദര്യം സമ്പത്തായ്‌ മിത്രമായി എന്നും കൂടെ പുലരവേണം
സൗഹൃദം ആത്മ വെളിച്ചമായ് എന്നും സൌഖമായി കൂടെ  ചേർന്ന് വേണം
ഈശ്വര ചൈതന്യം വര്ദ്ധിച്ചു ഭൂമിയിൽ പരസ്പര സ്നേഹമായി കളിയാട വേണം 

Comments

  1. പ്രാര്‍ത്ഥനയാണോ...??

    ReplyDelete
    Replies
    1. മ്മ് അതെ ഇന്ന് കുറച്ചു ഫ്രീ ആയപ്പോൾ ഒന്ന് വയസ്സായി നോക്കിയപ്പോ തോന്നിയത

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!