Skip to main content

കവിത ഭ്രാന്ത്

അയാൾ എന്നോ ചവച്ചു തുപ്പിയ മിട്ടായി ആയിരുന്നു
വിഷം

പിന്നെ അത് ആരോ രുചിച്ചു  നോക്കി പറയുന്നു അത്
പ്രണയമായിരുന്നെന്നു

അത് കേട്ട് ഒന്ന് അഭിനന്ദിക്കുവാൻ ഓടിചെല്ലുമ്പോൾ ഒരു
ധീരനെ പോലെ അപരൻ  മരിച്ചിരിന്നു

അയാളുടെ ചുണ്ടിൽ ഒരു ഊറിച്ചിരി മാത്രമായി അതങ്ങ് ഭ്രാന്താലയങ്ങളിൽ
പ്രതിധ്വനിക്കുമ്പോൾ ഒരു മൂളിപ്പാട്ട് വിളിച്ചു കൂവി എനിക്ക് ഭ്രാന്തില്ല
പക്ഷെ അതാരും കേട്ടില്ല ഭ്രാന്തല്ലാതെ

ഒരു കാര്യവും ഉറപ്പില്ലാത്ത സംശയാലു അയാളത്രേ  ഭ്രാന്തൻ അയാൾ അയാളുടെ ആത്മഹത്യയിൽ വിശ്വാസം നഷ്ടപെട്ടപ്പോൾ അയാൾ ഇഷ്ടപെട്ട ഭ്രാന്തായിരുന്നു കവിത  

Comments

  1. അങ്ങനെയാണ് കവിത ഇഷ്ടപ്പെട്ടു തുടങ്ങിയത്... കൊള്ളാം.. ആശംസകള്‍..,.. http://aswanyachu.blogspot.in/

    ReplyDelete
    Replies
    1. ആഹാ ഒരാൾക്ക് വട്ടാണെന്ന് പറഞ്ഞപ്പോ എന്താ സന്തോഷം അതിനു ആശംസയും
      എന്തായാലും സാരല്ല വരവ് വച്ചു നന്ദി നമസ്കാരം

      Delete
  2. ഏറെ കടുപ്പം
    ഒന്ന് ലൈറ്റാക്കിക്കൂടേ?

    ReplyDelete
    Replies
    1. അജിത്‌ ഭായ് പറഞ്ഞാൽ പിന്നെ അതിനപ്പുറം ഇല്ല.. ആക്കി ലൈറ്റ്!
      നന്ദി അജിത്ഭായ്
      അജിത്‌ ഭായ് ഒരു മനശാസ്ത്ര വിദഗ്ദനും കൂടി യാണ് അല്ലെ?
      എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്

      Delete
  3. നന്നായി എഴുതി ...ആശംസകൾ
    .

    ReplyDelete
    Replies
    1. നല്ലവാക്കു കേൾക്കുന്നതിൽ സന്തോഷം ഉണ്ട് സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ