Skip to main content

പാവം മഴ

മഴ പണ്ട് പുഴ  പെറ്റ മേഘ പുത്രൻ
വഴി തെറ്റി പോയൊരു  മൂത്ത പുത്രൻ
വഴക്കിട്ടു പുറപ്പെട്ട   രവി സൗഹൃദം
വൈകിയാൽ  അവനിന്നും മധു ലഹരി

കാറ്റുമായി  ഒളിച്ചോടിയ മാന നഷ്ട്ടം
കരഞ്ഞിട്ടും തീരാതെ  കുറ്റബോധം
മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
കരളലിയുന്നൊരു  മാതൃസ്നേഹി
കരളലിയുന്നൊരു ....   മാതൃസ്നേഹി

ഇടിമിന്നി കലഹിച്ചു മാഞ്ഞു പോകും
അമ്മ വിളിച്ചാലോ പിഞ്ചു ബാലൻ
അമ്മതൻ മടിയിൽ വീണു കിടക്കുമ്പോൾ
അവനിന്നും വിരലുണ്ണും കൊച്ചുകുട്ടി
അവനിന്നും വിരലുണ്ണും....  കൊച്ചുകുട്ടി

പുഴയമ്മേ അമ്മേ ക്ഷമിക്കൂ അമ്മേ
ഞാൻ തന്നെ അമ്മയ്ക്ക് സ്വന്തം മകൻ
അമ്മേ അറിയില്ലേ ഞാനാ പാവം മഴ
ഞാൻ തന്നെയല്ലയോ പഴയ മഴ
പഴയ മഴ തന്നെയല്ലേ ആ  മാമ്പഴവും
തേങ്ങുമ്പോൾ നീറുന്ന മാവുംപഴം
ഒരമ്മയും മറക്കാത്ത മാവുംമ്പഴം
വൈലോപ്പിള്ളി തൻ തേനും പഴം

Comments

  1. മഴയിൽക്കുളിച്ച്, തണുത്തുവിറങ്ങലിച്ച കേരളത്തിനായി എഴുതിയതാണോ ഈ മഴക്കവിത..... :)

    കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം....
    അങ്ങനെ വരെട്ടെ, ഒളിച്ചോടിപ്പോയതായിരുന്നു അല്ലേ...????
    വെറുതെയല്ല കഴിഞ്ഞവർഷം കണികാണുവാൻപോലും കിട്ടാതിരുന്നത്...

    ReplyDelete
    Replies
    1. ഭാവനയുള്ള അഭിപ്രായം ഒരുകവിത പോലെ മനോഹരം
      സന്തോഷം സ്നേഹപൂർവ്വം നന്ദി

      Delete
  2. മഴ കേസുകൊടുക്കും

    പാവാത്രെ പാവം

    ReplyDelete
    Replies
    1. ആരും അറിയാതെ ഒരു കൊട്ട് കൊടുക്കാന്നു കരുതിയാൽ ഉടനെ അത് കണ്ടു പിടിച്ചോളും
      അജിത്ഭായ് നമിച്ചു
      നന്ദി അജിത്ഭായ്

      Delete
  3. പാവം രവി..... ചൂടിലും അവനും വിങ്ങുന്ന ഒരു ഹൃദയമുണ്ട്....മഴ അതറിയുന്നുണ്ടോ...

    ReplyDelete
    Replies
    1. അതെ അതെ പാവമാ രവി പക്ഷെ ചൂടനാ

      Delete
  4. കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം
    മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
    കരളലിയുന്നൊരു മാതൃസ്നേഹി
    കരളലിയുന്നൊരു .... മാതൃസ്നേഹി


    ഹ..ഹ.. അതു കൊള്ളാം.നല്ല നിരീക്ഷണം.

    ശുഭാശംസകൾ.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന