Skip to main content

ഹൃദയത്തിന്റെ പരുക്ക്


അധരങ്ങൾക്കിടയിൽ വിരിഞ്ഞ
ചുവന്നു തുടുത്ത ഒരു പുഞ്ചിരി 
നീ അറിയാതെ പറിക്കുവാൻ
എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ്
ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത്

വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ
നാണിച്ചോതുങ്ങി നിന്ന നഖത്തിൽ
ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ
പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ-
പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

Comments

  1. Purukku saaramilla. Go ahead :)

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
      നന്ദി ഡോക്ടർ

      Delete
  2. നന്നായിരിക്കുന്നു............
    ഈ ഭാവന എന്നും നിലനിൾക്കട്ടെ

    ReplyDelete
    Replies
    1. ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി വേണം ഉണ്ടാവണം അതിനു
      വളരെ നന്ദി നിധീഷ്

      Delete
  3. ഉന്നംപിഴച്ചാല്‍..............
    അടിത്തെറ്റും അല്ലേ!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന്

      Delete
  4. വഴിതെറ്റി പോയ ചുംബനവും,
    ചതഞ്ഞുപോയ ഹൃദയവും....

    പരിക്കുകള്‍ വേഗം മാറട്ടെ !!@@@ ആശംസകള്‍.. വരികള്‍ക്ക്

    ReplyDelete
    Replies
    1. പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
      വളരെ നന്ദി ഈ കയ്യൊപ്പിനു

      Delete
  5. ഇനിയും ബാക്കിയാണ് .

    ReplyDelete
    Replies
    1. കാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
      അനുഭവിച്ചവർക്കു അത് കൃത്യമായി മനസ്സിലാകും
      നന്ദി അനീഷ്‌

      Delete
  6. ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത് തന്നെയാണ് നല്ലെതെന്നു തോന്നുന്നു അല്ലേ ഭായ് ?

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാനില്ലേ
      നന്ദി സൌഗന്ധികം

      Delete
  7. ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയില്‍ ചിലത് തിരിച്ചുവരാനാകാതെ വഴിതെറ്റി പോകും.. ചിലത് മരിച്ചും..

    ReplyDelete
    Replies
    1. ഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളിച്ചു വരും ആംബുലൻസ് വിളിച്ചു തിരിച്ചും പോകും
      നന്ദി ഡോക്ടർ

      Delete
  8. പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര പേര്‍ പറഞ്ഞിരിയ്ക്കുന്നു!!

    ReplyDelete
    Replies
    1. പരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും എന്ന് അർഥം കൂടി അതിനു ഉണ്ടോ എന്നൊരു ഉല്പ്രേക്ഷ
      നന്ദി അജിത്ഭായ്

      Delete
  9. ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
    സ്നേഹപൂർവ്വം....

    ReplyDelete
    Replies
    1. നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്ലാത്തിനും

      Delete
  10. ഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
    ഇഷ്ടങ്ങള്‍ എപ്പൊഴും നോവാകും പകരുക ..
    എങ്കിലും ഒരു നിമിഷം പൊലും ഇട നല്‍കാതെ
    ഹൃദയം തുടിച്ച് കൊണ്ടിരിക്കും , അതിലേക്ക് തന്നെ ..
    സുഖമല്ലേ പ്രീയ സഖേ ?

    ReplyDelete
    Replies
    1. റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതുന്നത്‌ എല്ലാം പ്രണയം ശ്വസിക്കുന്നതും അതെ ഇതിനിടയിലെ ഇടവേളകളിൽ ജീവിക്കാം
      റിനി വളരെ സന്തോഷം ഈ വരവിൽ റിനിയുടെ പുതിയ പോസ്റ്റ്‌ വായിച്ചു പ്രണയത്തിന്റെ ഉസ്താദ്‌ തന്നെ സഖേ അത് വായിക്കുന്നത് തന്നെ സുഖം

      Delete
  11. കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭിപ്രായത്തിനു

      Delete
  12. കയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.

    പക്ഷെ ഒരുപാടിഷ്ടായി ആദ്യ വരികൾ!

    ReplyDelete
    Replies
    1. ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തതാണ് അല്ലെങ്കിൽ ചുണ്ടിൽ ഇരുപ്പു കൊണ്ട് എന്നാണെന്നും കൂടി ഉള്ള പഴി കിട്ടിയേനെ
      നന്ദി കീയ അഭിപ്രായത്തിനു ആസ്വാദന കുറിപ്പിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...