Skip to main content

പ്രണയ വിരഹം

മധുവൂറും മലരായി ഹൃദയം പകര്ന്നു നീ
എൻ മടി തട്ടിൽ മയങ്ങുമ്പോൾ
വൈകിയോ എന്നൊന്നു തുടിച്ചുവോ അധരം
ഹൃദയം മറന്നു നീ  പോയതെന്തേ?

നീ വിളിച്ചോ അതോ കൂട്ട് വന്നോ?
കനകാംബരങ്ങൾ   കൊഴിഞ്ഞു വീണോ?
സിന്ദൂരം തൊട്ടോ  സന്ധ്യയായോ?
സുവർണ സുന്ദരി പടി ഇറങ്ങി

വിജനത പൂത്തോ വിരഹമറിഞ്ഞോ
ഇണ പോയ പൂങ്കുയിൽ നിശബ്ദമായോ?
പ്രണയത്തിൻ ലക്ഷ്മണ മുഖം തുടുത്തോ?
ഊര്മ്മിള യാമങ്ങൾ  കൊഴിഞ്ഞു വീണോ?

അനുരാഗ കൃഷ്ണ വർണ്ണവും തേടി
നേരത്ത മേഘങ്ങൾ യാത്രയായോ?
തൊണ്ട വരണ്ടോ വരി മറന്നോ
കാറ്റോ ഈ വഴി മറന്നു പോയോ?

കൊഴിഞ്ഞ ഇലകൾക്ക് താരാട്ട് മൂളി
സമയ മരങ്ങൾ മയക്കമായോ?
ഘനദുഖം ചാലിച്ചെഴുതിയ കണ്ണുകൾ
അഞ്ജനം തുടച്ചങ്ങുറക്കമായോ?

സംശയ ഫണം വിടർത്തിയ മുള്ളിൽ
പാദങ്ങൾ നോവ്‌ മറന്നതാണോ?
നിന്നുടെ വാർമുടികെട്ടിൽ തിരുകിയോ?
പൂന്തിങ്കൾ പോലുംമിന്നുദിച്ചതില്ല!


ആശ്വാസമേകി വീഴുന്ന പൂക്കളും
നിൻ ഹൃദയത്തിനു  ഭാരമായോ?
നമ്മുടെ പ്രണയം രക്തമാക്കാം
നിൻ ഹൃദയം മെന്നുടലിലാക്കാം!

ഞാനീ രാവു ഉണർന്നിരിക്കാം!
നിൻ ഹൃദയത്തിനു കാവലാകാം.
നാളെ നീ ഒന്നുണർന്നു വരും.
പുലരിയായ് നീ വന്നു പുഞ്ചിരിക്കും.

എന്നുടൽ നിന്നുടൽ പുല്കുമല്ലോ
ഹൃദയങ്ങൾ ഒന്നായി മിടിക്കുമല്ലോ
നമുക്കൊരേ ശ്വാസം വീണു കിട്ടും
പ്രണയം ജീവനായ് തിരിച്ചു കിട്ടും!




http://www.4shared.com/music/zqDDuDqB/byjunarayanblogspot.html


Comments

  1. പ്രണയാനന്തരം..??

    ReplyDelete
    Replies
    1. നമ്മളും ഒട്ടും കുറക്കുന്നില്ല തീര്ച്ചയായും ഒരു പാട്ട് സീൻ തന്നെ സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ വേണ്ട netherlands ആയിക്കോട്ടെ വിസ കിട്ടിയാൽ ലോട്ടറി അടിച്ചാൽ (കാരുണ്യ)

      Delete
    2. ഐറ്റം ഡാന്‍സ് വേണ്ടേ?

      Delete
    3. ആദ്യം സെന്സോർ ബോര്ടിംഗ് ന്റെ certificatinte റേറ്റ് നോക്കണം പിന്നെ ഐറ്റം നമ്പറിന്റെ കാശ് നോക്കണം. എന്നിട്ട് വേണം അത് അവര്ക്ക് മുറിച്ചു കളയാൻ അത് വേണ്ട
      ചീർഗിർല്സ് നെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം തല്ക്കാലം

      Delete
  2. അല്പം മുൻപ്,കടൽത്തീരത്തു നിന്നും,സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലെന്നും പറഞ്ഞു തിരിച്ചു പോയെന്നാ ഞാൻ
    കരുതിയത്.പോയില്ലാരുന്നു അല്ലേ..? അല്ലെങ്കിൽപ്പിന്നെ ഇത്ര പെട്ടെന്ന് ഒരു കിടിലൻ പ്രണയകാവ്യം എവിടുന്നു വന്നു.?


    കവിത കൊള്ളാം. ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഇത് എനിക്കും ഇഷ്ടപെട്ട ഒരു കവിതയാണ് അരക്കില്ലം പോലെ അങ്ങിനെ വിരളിലെന്നാവുന്ന കവിതകളെ കവിത ആണെന്ന് ഞാൻ അന്ഗീകരിക്കുന്നുള്ളൂ
      നട്ടപ്പാതിരക്കു ബീച്ചിൽ കറങ്ങി നടക്കുവാ അല്ലെ? ചുമ്മാതല്ല ഞാൻ നോക്കിയിട്ട് ഒരു നല്ല നല്ല പെങ്കൊച്ചിനെയും അവിടെ എങ്ങും കാണാതിരുന്നത്. എല്ലാം സൌഗന്ധികം ഇറങ്ങി എന്ന് അറിഞ്ഞു പേടിച്ചു ഒളിച്ചു കാണും
      നന്ദി സൌഗന്ധികം

      Delete
  3. nalla kavitha...nalloru manassinte adayalangal kurikkappettathupole...aasamsakal.....

    ReplyDelete
    Replies
    1. കുഞ്ഞു വാക്കുകളിൽ ഈ വലിയ അഭിനന്ദനം ഞാൻ സന്തോഷപൂര്വം സ്വീകരിക്കുന്നു പുതിയ ഊര്ജം ആയി

      Delete
  4. The flower replete with honey has stolen my heart.......Manoharam Baijuvey

    ReplyDelete
  5. This flower,with honey has stolen away my heart........pranayaviraham........manoharam

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...