Skip to main content

Posts

Showing posts from July, 2026

ഭാഷയുടെ ഭാരമില്ലായ്മയിൽ

ഭാഷയുടെ ഭാരമില്ലായ്‌മയിൽ തല വെച്ച് കിടക്കുന്നു ഉണരുമ്പോൾ ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച്  പഠിക്കുന്നു ഭാരമില്ലായ്മകൾ കൂട്ടി വെച്ച് ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക് പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം പറന്നിറങ്ങുന്നു ഭാരമില്ലായ്മയേ ഒരു വേനൽക്കാലം കൂട്ടികൊണ്ട് പോകുന്നു ഒരു കുടുസ്സുമുറി തുറന്ന്  ഒരേസമയം പുറത്തേക്ക് വരും രണ്ട് ഭാരമില്ലായ്മകൾ പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ കുടുസ്സുമുറികൾ അവയുടെ ഭാരമില്ലായ്മകൾ എന്ന് പുറത്തേ രണ്ടുചിരട്ടകൾ  ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന്  ഒരു ഭാഷയാകുന്നിടത്ത് ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു തിരകൾ ചരിച്ച് കളഞ്ഞാൽ തീരങ്ങൾ മടങ്ങിപ്പോകലുകളിലേക്ക്  കടലെടുക്കും ടിക്കറ്റുകൾ ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം മണ്ണ് കൊണ്ട് നിറക്കുന്നു ഉടലിനൊപ്പം മണൽ, നിലത്തുകിടക്കുന്നു ചിരട്ടയുടെ ഒന്നാമത്തെ ഭാരം വായനക്കാരൻ  തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ അതിൻ്റെ വിരൽത്തുമ്പിൽ വേണ്ട അതിൻ്റെ ഭാരം എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ തിരികേ പിടിച്ചുവെച്ച് കവിത പിന്മാറുന്നു മനസ്സിൻ്റെ ഭാരമാണ് ചിരട്ടനിറയേ പച്ചത...

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ ചില്ലകളിൽ തൂക്കി കിളികൾ തുറന്നിടുന്ന വീടുകൾ ഒരു പുലരി അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ  മുന്നിലെ പുലരി കിളിക്കും കിളിയിരിക്കും ചില്ലക്കും പിന്നിലാണ് കശുമാങ്ങാ ആകൃതിയുള്ള പുലരിയേ പകലിൽ തൂക്കിയിടുന്നു കൊത്തുകളുടെ തൂക്കം നോക്കി കിളികളേ അയക്കുന്നു കിളികൊത്തലുകൾ കശുമാങ്ങകൾ അകത്തെടുത്ത് വെക്കുമോ അതോ പുറത്തേക്ക് കളയുമോ നോക്കിയിരിക്കുന്നു കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള ഞായറാഴ്ച്ച തുറക്കുന്ന പോസ്റ്റ്ഓഫീസ് എന്ന് കള്ളത്തരങ്ങൾ മാത്രം  കൊണ്ട് കൊടുക്കും അവളുടെ അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ വിശേഷങ്ങൾ കുറച്ച് വിശദമായ കത്തുകൾ എന്ന് കാതിൽ കിളികൊത്തലുകൾ

സൂര്യനൊരു നെയിംസ്ലിപ്പ്

ചിത്രങ്ങൾ കൊണ്ടും നാണം കൊണ്ടും നെയിംസ്ലിപ്പുകൾ അലങ്കരിക്കും കുട്ടി കുട്ടി പേരും കൂട്ടി സ്‌കൂളിലേക്ക് വരുന്നു മഴക്ക് മുമ്പ് നെയിംസ്ലിപ്പുകൾ നനക്കുന്നു  കുട്ടി സ്കൂളിലേക്ക് വരുമ്പോഴും അതേ കുട്ടി സ്‌കൂളിലുണ്ട് ഒരു പക്ഷേ മറ്റൊരു പേരിൽ മറ്റുകുട്ടികൾക്കൊപ്പം നടക്കുമ്പോഴും അവരുമായി കലരുമ്പോഴും നെയിംസ്ലിപ്പിലെ പേര്, കുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു നെയിംസ്ലിപ്പുകൾ സ്‌കൂളിൽ കുട്ടികൾ നെയിംസ്ലിപ്പുകൾ പെയ്യുമ്പോഴും കുട്ടികൾ പേരിൽ കയറിനിൽക്കുന്നു കുട്ടിയും പേരുകളും നനയുന്നു നനഞ്ഞിട്ടില്ല എന്ന കള്ളം,  കുട്ടികളിൽ പിന്നെ നാളേ പിന്നാലെ വരും മറ്റന്നാൾ പനിയാവുമോ? നനയുന്നുണ്ടാവുമോ പ്രായം എത്തിനോക്കുന്നുണ്ടോവുമോ ഉസ്‌ക്കൂളുകളും മറ്റ്അധ്യാപകരും രക്ഷിതാക്കളും  അസ്തമയത്തിൻ്റെ താറാവുകൾ സൂര്യനൊരു കുളമാണെന്ന നുണ കേട്ടിരിക്കുന്നു ജലനുണകൾ മണക്കും മഴ നാരങ്ങാമണമുള്ള ഒരു നുണക്കുഴി മഴ നനക്കാതെ ഒഴിഞ്ഞുപോകുന്നു എല്ലാ മഴകളും ജലത്തിൻ്റെ നുണ  എല്ലാ നുണകളും കഴിഞ്ഞ്, ഒരു കുട്ടി മാത്രം മഴക്ക്, കാത് ചാരുവാൻ കൊടുക്കുന്നു ചാരിവെച്ച കുടക്ക് താഴെ  തുള്ളികൾ നെയ്തെടുത്ത മഴയൊഴുക്ക് നുണക്കുഴിയുള്ള മഴത്തുള്ളിയ...

ഒരു തിരുത്തും ആവശ്യപ്പെടാത്ത തെറ്റ്

  ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ ഡീസൽ മണം രാവി ഒരു വണ്ടിക്കിടുന്നു ഉടലിൻ്റെ ചരിപ്പാണ് ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ ഒരു ഉപ്പൻ്റെ നടത്തം അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ കട്ടെടുക്കുന്നു ഒരു നീലപ്പൊന്മാൻ നീല ഓളങ്ങളിൽ ബാക്കിയാവുന്നു എൻ്റെ പക്ഷിക്കിടുവാൻ ഞാൻ പക്ഷിയെ ചരിക്കുന്നു അതിൻ്റെ ആകാശത്തേ ചരിക്കുന്നു അതിൻ്റെ നീലയേ പിന്നാലെ അതിൻ്റെ ശൂന്യതയെ പിന്നെ അവളെ അവൾ പക്ഷിയുടെ ഉടമസ്ഥ അതിൻ്റെ നടത്തം പറക്കൽ എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു  നടത്തം മാത്രം ചരിക്കുന്നു അതിൻ്റെ പരുക്ക് മാത്രം അവൾ മാറ്റിയിടുന്നു എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ ആകാശം ജലം ഭാഷ  എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു പ്രകോപനമല്ല പ്രലോഭിപ്പിക്കുക എന്നതാണ്  കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം തിരുത്തുവാൻ ശ്രമിക്കുന്നു ഇന്നലെകൾ  പിന്നിലേക്ക് പിന്നിലേക്ക്  നിലാവിനേ തിരുത്തുന്നു നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ ഋതുക്കൾക്ക് നടുവിൽ ഒപ്പനവെച്ചിട്ടു പോയവരുടെ കാൽപ്പാടുകൾക്കരികിൽ ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു മെല്ലെ എന്ന വാക...

ഏകാന്തതയുടെ കറ

ഒരോർമ്മയേ ഘടികാരമാക്കും ചുവർ ഭിത്തി ടാപ്പുചെയ്യുന്നു ചിത്രങ്ങളുടെ കറ ചിരട്ടയിൽ ശേഖരിക്കുന്നു ഏകാന്തതയുടെ ചുറ്റിവരലാവണം ഊറി വരും കറ ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ ചിരട്ടകൾ ഒരു ഭാഷ അടച്ച്  ഒരു വാക്കിൻ്റെ പരതൽ നിഘണ്ടു എടുത്ത് വെക്കുമ്പോലെ തേടിയതൊന്നും പൂർണ്ണമല്ല എന്ന വിരലിൻ്റെ തോന്നൽ വാക്ക് നീക്കുന്നു നിഘണ്ടു ടാപ്പ് ചെയ്യുന്നു വാക്കിൻ്റെ ചോട്ടിൽ ചിരട്ടകൾ താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം ഒരു സാക്ഷ പോലെ നീക്കാമെന്ന് തോന്നുന്നു വാതിൽ കഴിഞ്ഞ് വാക്കാവും ഉടൽ ഒരു ഇല കുറുകേ ചാടുമ്പോൾ സഡൻ ബ്രേക്കിടും മരം അതിൻ്റെ നിർത്തലുകൾ തോന്നലുകൾ നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം വേരാകുവാൻ പോകും മണ്ണ് അന്തരീക്ഷത്തിൽ  അധികം വന്ന ആകാശം  എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു ഭംഗി കൊണ്ട് വിഹ്വലതകളെ കട്ടെടുക്കുന്ന വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു കാത്തിരിപ്പുകളുടെ കൃഷ്ണവിരൽ പരതൽ അത്രയും ശാന്തമായി  ദീർഘമായി നീലിക്കുന്നു ആകാശം നീലനിറങ്ങളുടെ നിഘണ്ടു ഓരോ വിരലിലും അതിൻ്റെ പരതൽ ഓരോ വാക്കും പരതും വിധം പരതലില അനുയോജ്യമായ കാറ്...