Skip to main content

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Comments

  1. ജീവിതമധുരം നുണയുന്നവർക്ക്.......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം നന്ദി ഈ കയ്യൊപ്പും വരവും അഭിപ്രായവും വളരെ സന്തോഷം തരുന്നവയാണ്

      Delete
  2. ഇഷ്ടപ്പെട്ടു ഈ നല്ലമിട്ടായി!!

    ReplyDelete
    Replies
    1. അജിത്ഭായ് ഈ വാക്കുകൾ തുടക്കം മുതൽ കിട്ടുന്ന പ്രോത്സാഹനം നന്ദി സ്നേഹത്തോടെ

      Delete
  3. ഈ മിഠായി ഷുഗർ ചേർന്നതാണെങ്കിലും പ്രമേഹം വരില്ല തീർച്ച

    ReplyDelete
    Replies
    1. നിധീഷ് വളരെ സന്തോഷം ഓരോ വായനക്കും അതിനുള്ള തുടർ പ്രോത്സാഹനത്തിനും നന്ദി

      Delete
  4. Adharathil pallumala........???

    ReplyDelete
    Replies
    1. മുല്ലപ്പൂ പല്ലിലൊ മുകൂറ്റി കവിളിലോ പല്ലും ഒരു മാല തന്നെ കെട്ടി ചിരിയിൽ കുറുകെ ഇട്ടാൽ നന്ദി അനുരാജ് വായനക്ക് സംശയത്തിനു

      Delete
  5. സ്നേഹമിഠായിക്ക് എന്തെല്ലാം രസങ്ങള്‍.

    ReplyDelete
    Replies
    1. റാംജി ഭായ് സന്തോഷം സ്നേഹം നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. Replies
    1. അനീഷ്‌ വളരെ സന്തോഷം ഓരോ വായനയും അതിനു തരുന്ന വിലയേറിയ അഭിപ്രായം സ്നേഹപൂർവ്വം നന്ദി

      Delete
  7. "ഇമയുടെ കവറിൽ” .... ഇമതൻ പോളയിൽ എന്നായിരുന്നുവെങ്കിൽ ആംഗലേയ പദം ഒഴിവാക്കാമായിരുന്നു...

    ReplyDelete
    Replies
    1. വിനു വേട്ട വളരെ പ്രസക്തായ കാര്യം ആണ് ചൂണ്ടിക്കാട്ടിയത് എനിക്ക് തോന്നിയ ഒരു ആശയക്കുഴപ്പം ആണ് അത് ഒഴിവാക്കുവാൻ കാരണം ഇമ എന്ന് പറയുന്നത് കണ്‍ പീലി കൂടി ചെര്ന്നതാണോ അതോ പോള മാത്രം ആണോ എന്നൊരു ഡൌട്ട് തോന്നി പിന്നെ ചിന്തിച്ചപ്പോൾ മിട്ടായിക്ക് (ഞാൻ ഉദ്ദേശിച്ചത് ഇമ എന്നാ വാക്കായിരുന്നു ) ഇമ എന്നുള്ളതിനേക്കാൾ കവര (മിട്ടായി കവർ) അല്ലെ യോജിച്ചത് എന്ന് തോന്നി അപ്പോൾ അവിചാരിതമായി ചുള്ളിക്കാടിന്റെ ഷവർ എന്ന കവിത വായിക്കുകയും ചെയ്തു എങ്കിൽ കിടക്കട്ടെ കവർ എന്ന് തീരുമാനിച്ചതാണ് പക്ഷെ വിനുവേട്ടൻ പറഞ്ഞപ്പോൾ മാറ്റിയാൽ എന്താ എന്ന് എനിക്കും പുനര്വിചാരം ഉണ്ടായി എന്തായാലും ഇപ്പൊ ഇങ്ങനെ കിടക്കട്ടെ എന്ന് മടിച്ചു വിട്ടതാണ് പ്രത്യേക നന്ദി വിനു വേട്ട ഇത്തരം ക്രീയാത്മകമായ നിര്ദേശത്തിനു പിന്നെ വായനക്കും വരവിനും സന്തോഷം സ്നേഹം

      Delete
  8. മധുരമിട്ടായി

    ReplyDelete
    Replies
    1. ഡോക്ടര വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു

      Delete
  9. പഞ്ഞിമിട്ടായി .

    ReplyDelete
    Replies
    1. നീലിമ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  10. ജീവിതത്തിലെ മിട്ടായി ഭാവങ്ങൾ ...
    നല്ല രസമുണ്ട് ...ആശംസകൾ

    ReplyDelete
    Replies
    1. അശ്വതി വളരെ സന്തോഷം അഭിപ്രായത്തിനു വായനക്ക് നന്ദിയോടെ

      Delete
  11. വിയര്‍പ്പിന്‍റെ വിലയും
    സ്നേഹത്തിന്‍റെ മധുരവും.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദി

      Delete
  12. കാഴ്ച മിട്ടായിയാണ് എനിക്ക് ഏറെയിഷ്ടം.

    ReplyDelete
    Replies
    1. നന്ദി ശശി ഭായ് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  13. ആ മാംസമിട്ടായിഷ്ട്ടായിട്ടാ‍ാ

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം നന്ദി

      Delete
  14. എല്ലാ മിട്ടായിയും കൂടി നീയെനിക്കൊരു സ്നേഹ മിട്ടായി :)

    ReplyDelete
    Replies
    1. ആർഷ വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  15. ഭായീടെ കാവ്യ മിഠായി അസ്സലായി.

    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...