Skip to main content

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Comments

  1. ജീവിതമധുരം നുണയുന്നവർക്ക്.......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം നന്ദി ഈ കയ്യൊപ്പും വരവും അഭിപ്രായവും വളരെ സന്തോഷം തരുന്നവയാണ്

      Delete
  2. ഇഷ്ടപ്പെട്ടു ഈ നല്ലമിട്ടായി!!

    ReplyDelete
    Replies
    1. അജിത്ഭായ് ഈ വാക്കുകൾ തുടക്കം മുതൽ കിട്ടുന്ന പ്രോത്സാഹനം നന്ദി സ്നേഹത്തോടെ

      Delete
  3. ഈ മിഠായി ഷുഗർ ചേർന്നതാണെങ്കിലും പ്രമേഹം വരില്ല തീർച്ച

    ReplyDelete
    Replies
    1. നിധീഷ് വളരെ സന്തോഷം ഓരോ വായനക്കും അതിനുള്ള തുടർ പ്രോത്സാഹനത്തിനും നന്ദി

      Delete
  4. Adharathil pallumala........???

    ReplyDelete
    Replies
    1. മുല്ലപ്പൂ പല്ലിലൊ മുകൂറ്റി കവിളിലോ പല്ലും ഒരു മാല തന്നെ കെട്ടി ചിരിയിൽ കുറുകെ ഇട്ടാൽ നന്ദി അനുരാജ് വായനക്ക് സംശയത്തിനു

      Delete
  5. സ്നേഹമിഠായിക്ക് എന്തെല്ലാം രസങ്ങള്‍.

    ReplyDelete
    Replies
    1. റാംജി ഭായ് സന്തോഷം സ്നേഹം നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. Replies
    1. അനീഷ്‌ വളരെ സന്തോഷം ഓരോ വായനയും അതിനു തരുന്ന വിലയേറിയ അഭിപ്രായം സ്നേഹപൂർവ്വം നന്ദി

      Delete
  7. "ഇമയുടെ കവറിൽ” .... ഇമതൻ പോളയിൽ എന്നായിരുന്നുവെങ്കിൽ ആംഗലേയ പദം ഒഴിവാക്കാമായിരുന്നു...

    ReplyDelete
    Replies
    1. വിനു വേട്ട വളരെ പ്രസക്തായ കാര്യം ആണ് ചൂണ്ടിക്കാട്ടിയത് എനിക്ക് തോന്നിയ ഒരു ആശയക്കുഴപ്പം ആണ് അത് ഒഴിവാക്കുവാൻ കാരണം ഇമ എന്ന് പറയുന്നത് കണ്‍ പീലി കൂടി ചെര്ന്നതാണോ അതോ പോള മാത്രം ആണോ എന്നൊരു ഡൌട്ട് തോന്നി പിന്നെ ചിന്തിച്ചപ്പോൾ മിട്ടായിക്ക് (ഞാൻ ഉദ്ദേശിച്ചത് ഇമ എന്നാ വാക്കായിരുന്നു ) ഇമ എന്നുള്ളതിനേക്കാൾ കവര (മിട്ടായി കവർ) അല്ലെ യോജിച്ചത് എന്ന് തോന്നി അപ്പോൾ അവിചാരിതമായി ചുള്ളിക്കാടിന്റെ ഷവർ എന്ന കവിത വായിക്കുകയും ചെയ്തു എങ്കിൽ കിടക്കട്ടെ കവർ എന്ന് തീരുമാനിച്ചതാണ് പക്ഷെ വിനുവേട്ടൻ പറഞ്ഞപ്പോൾ മാറ്റിയാൽ എന്താ എന്ന് എനിക്കും പുനര്വിചാരം ഉണ്ടായി എന്തായാലും ഇപ്പൊ ഇങ്ങനെ കിടക്കട്ടെ എന്ന് മടിച്ചു വിട്ടതാണ് പ്രത്യേക നന്ദി വിനു വേട്ട ഇത്തരം ക്രീയാത്മകമായ നിര്ദേശത്തിനു പിന്നെ വായനക്കും വരവിനും സന്തോഷം സ്നേഹം

      Delete
  8. മധുരമിട്ടായി

    ReplyDelete
    Replies
    1. ഡോക്ടര വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു

      Delete
  9. പഞ്ഞിമിട്ടായി .

    ReplyDelete
    Replies
    1. നീലിമ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  10. ജീവിതത്തിലെ മിട്ടായി ഭാവങ്ങൾ ...
    നല്ല രസമുണ്ട് ...ആശംസകൾ

    ReplyDelete
    Replies
    1. അശ്വതി വളരെ സന്തോഷം അഭിപ്രായത്തിനു വായനക്ക് നന്ദിയോടെ

      Delete
  11. വിയര്‍പ്പിന്‍റെ വിലയും
    സ്നേഹത്തിന്‍റെ മധുരവും.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദി

      Delete
  12. കാഴ്ച മിട്ടായിയാണ് എനിക്ക് ഏറെയിഷ്ടം.

    ReplyDelete
    Replies
    1. നന്ദി ശശി ഭായ് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  13. ആ മാംസമിട്ടായിഷ്ട്ടായിട്ടാ‍ാ

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം നന്ദി

      Delete
  14. എല്ലാ മിട്ടായിയും കൂടി നീയെനിക്കൊരു സ്നേഹ മിട്ടായി :)

    ReplyDelete
    Replies
    1. ആർഷ വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  15. ഭായീടെ കാവ്യ മിഠായി അസ്സലായി.

    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...