Skip to main content

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Comments

  1. ജീവിതമധുരം നുണയുന്നവർക്ക്.......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം നന്ദി ഈ കയ്യൊപ്പും വരവും അഭിപ്രായവും വളരെ സന്തോഷം തരുന്നവയാണ്

      Delete
  2. ഇഷ്ടപ്പെട്ടു ഈ നല്ലമിട്ടായി!!

    ReplyDelete
    Replies
    1. അജിത്ഭായ് ഈ വാക്കുകൾ തുടക്കം മുതൽ കിട്ടുന്ന പ്രോത്സാഹനം നന്ദി സ്നേഹത്തോടെ

      Delete
  3. ഈ മിഠായി ഷുഗർ ചേർന്നതാണെങ്കിലും പ്രമേഹം വരില്ല തീർച്ച

    ReplyDelete
    Replies
    1. നിധീഷ് വളരെ സന്തോഷം ഓരോ വായനക്കും അതിനുള്ള തുടർ പ്രോത്സാഹനത്തിനും നന്ദി

      Delete
  4. Adharathil pallumala........???

    ReplyDelete
    Replies
    1. മുല്ലപ്പൂ പല്ലിലൊ മുകൂറ്റി കവിളിലോ പല്ലും ഒരു മാല തന്നെ കെട്ടി ചിരിയിൽ കുറുകെ ഇട്ടാൽ നന്ദി അനുരാജ് വായനക്ക് സംശയത്തിനു

      Delete
  5. സ്നേഹമിഠായിക്ക് എന്തെല്ലാം രസങ്ങള്‍.

    ReplyDelete
    Replies
    1. റാംജി ഭായ് സന്തോഷം സ്നേഹം നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. Replies
    1. അനീഷ്‌ വളരെ സന്തോഷം ഓരോ വായനയും അതിനു തരുന്ന വിലയേറിയ അഭിപ്രായം സ്നേഹപൂർവ്വം നന്ദി

      Delete
  7. "ഇമയുടെ കവറിൽ” .... ഇമതൻ പോളയിൽ എന്നായിരുന്നുവെങ്കിൽ ആംഗലേയ പദം ഒഴിവാക്കാമായിരുന്നു...

    ReplyDelete
    Replies
    1. വിനു വേട്ട വളരെ പ്രസക്തായ കാര്യം ആണ് ചൂണ്ടിക്കാട്ടിയത് എനിക്ക് തോന്നിയ ഒരു ആശയക്കുഴപ്പം ആണ് അത് ഒഴിവാക്കുവാൻ കാരണം ഇമ എന്ന് പറയുന്നത് കണ്‍ പീലി കൂടി ചെര്ന്നതാണോ അതോ പോള മാത്രം ആണോ എന്നൊരു ഡൌട്ട് തോന്നി പിന്നെ ചിന്തിച്ചപ്പോൾ മിട്ടായിക്ക് (ഞാൻ ഉദ്ദേശിച്ചത് ഇമ എന്നാ വാക്കായിരുന്നു ) ഇമ എന്നുള്ളതിനേക്കാൾ കവര (മിട്ടായി കവർ) അല്ലെ യോജിച്ചത് എന്ന് തോന്നി അപ്പോൾ അവിചാരിതമായി ചുള്ളിക്കാടിന്റെ ഷവർ എന്ന കവിത വായിക്കുകയും ചെയ്തു എങ്കിൽ കിടക്കട്ടെ കവർ എന്ന് തീരുമാനിച്ചതാണ് പക്ഷെ വിനുവേട്ടൻ പറഞ്ഞപ്പോൾ മാറ്റിയാൽ എന്താ എന്ന് എനിക്കും പുനര്വിചാരം ഉണ്ടായി എന്തായാലും ഇപ്പൊ ഇങ്ങനെ കിടക്കട്ടെ എന്ന് മടിച്ചു വിട്ടതാണ് പ്രത്യേക നന്ദി വിനു വേട്ട ഇത്തരം ക്രീയാത്മകമായ നിര്ദേശത്തിനു പിന്നെ വായനക്കും വരവിനും സന്തോഷം സ്നേഹം

      Delete
  8. മധുരമിട്ടായി

    ReplyDelete
    Replies
    1. ഡോക്ടര വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു

      Delete
  9. പഞ്ഞിമിട്ടായി .

    ReplyDelete
    Replies
    1. നീലിമ വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സന്തോഷം

      Delete
  10. ജീവിതത്തിലെ മിട്ടായി ഭാവങ്ങൾ ...
    നല്ല രസമുണ്ട് ...ആശംസകൾ

    ReplyDelete
    Replies
    1. അശ്വതി വളരെ സന്തോഷം അഭിപ്രായത്തിനു വായനക്ക് നന്ദിയോടെ

      Delete
  11. വിയര്‍പ്പിന്‍റെ വിലയും
    സ്നേഹത്തിന്‍റെ മധുരവും.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദി

      Delete
  12. കാഴ്ച മിട്ടായിയാണ് എനിക്ക് ഏറെയിഷ്ടം.

    ReplyDelete
    Replies
    1. നന്ദി ശശി ഭായ് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  13. ആ മാംസമിട്ടായിഷ്ട്ടായിട്ടാ‍ാ

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം നന്ദി

      Delete
  14. എല്ലാ മിട്ടായിയും കൂടി നീയെനിക്കൊരു സ്നേഹ മിട്ടായി :)

    ReplyDelete
    Replies
    1. ആർഷ വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  15. ഭായീടെ കാവ്യ മിഠായി അസ്സലായി.

    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന