Skip to main content

പ്രവാസ കർണ്ണൻ

പച്ചപ്പിന്റെ അപക്വ ഭൂമിയിൽ, ദ്രവിച്ച കാവി കുടിലിൽ പിറന്ന കുടുംബത്തിന്റെ മാനം കളഞ്ഞ മനം വെളുത്ത കറുത്ത പുത്രൻ, അവൻ പ്രവാസ കർണ്ണൻ.
പ്രവാസ നദിയിൽ പെട്ടി കെട്ടി, അതിൽ പൂട്ടി ആകാശ നദിയിൽ ഒഴുക്കിൽ
പെട്ട ഇന്നിന്റെ വളർത്തു പുത്രൻ.. അവൻ കൃഷ്ണ വർണ്ണൻ.

ഭാരത കുന്തിയിൽ പിറന്നിട്ടും വിദേശ രാധയിൽ വളർന്നവൻ അവൻ വ്യാജ പുത്രൻ

ജനിച്ച തെറ്റിന് പ്രവാസിയായി ഉരുകുന്ന കറുത്ത എണ്ണയിൽ വെളുത്ത വിയർപ്പിറ്റിച്ച മോഹമാം പ്രലോഭനം ഉള്ളിലൊളിപ്പിച്ച അവൻ ഇന്നിൻ സ്വേദ കർണ്ണൻ

പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ  പ്രണയിച്ച  തെറ്റിന്
നിന്റെ പ്രണയം കാണുമ്പോൾ  ഓർക്കാതെ പോകട്ടെ എന്ന  പ്രണയിനിയുടെ
കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ  ദേവദാസ കർണൻ

മാതൃഭൂമിയിൽ ആരോ  താഴ്ത്തിയ കുടുംബ രഥം ഉയർത്താൻ സ്വയം ചവിട്ടേറ്റു താഴ്ന്നു ശ്രമിക്കും  അവനിന്നിൻ അധ്വാന കർണ്ണൻ
കപട രണ ഭൂമിയിൽ നിണം പൊടിഞ്ഞ ഹൃദയം ഉണക്കാൻ ത്യാഗ ദേഹം
കാക്കുന്നു മരുഭൂമിയിലും ഒരു സ്നേഹ താതൻ അവൻ ഇന്നിൻ സൂര്യ കർണ്ണൻ

ആരുടെയൊക്കെയോ രഥം വലിക്കുമ്പോഴും സ്വയം വണ്ടി ക്കാളയായി മാറുന്നു സൂതൻ വളര്ത്തിയ അവൻ ഇന്നിൻ സൂത കർണ്ണൻ

അമ്മതൻ പ്രിയ മറ്റു പുത്രരേ ഊട്ടുവാൻ ഭക്ഷണം മറന്നു പണി ചെയ്യുവോൻ അവൻ ഖിന്ന കർണ്ണൻ

ഉത്തരവാദിത്വങ്ങളിൻ കുത്തൊഴുക്കിൽ ജീവിത കവചം നഷ്ടപ്പെട്ട ശിഷ്ട ജീവിതം അടക്കാൻ സ്വയം ശവപ്പെട്ടി ച്ചുമക്കുന്നവൻ അവൻ ചുമട്ടു കർണ്ണൻ
വേദന ഉള്ളിൽ നീറി നിറഞ്ഞിട്ടും അത് പറയാത്ത തെറ്റിന് അഹങ്കാരിയായി നീറി മരിക്കാൻ വിധിക്കപ്പെട്ടവൻ അവൻ  ശാപ കർണൻ

അവനു  എന്നും തുണയായി വരുന്നു താങ്ങായി ജീവൻ കവരുന്നു സ്വരാജ്യം ഭരിക്കും ദുര്യോധന അഹഭാവങ്ങൾ എന്നിട്ടും അവൻ ഇന്നിൻ സ്വാമന്തകർണ്ണൻ 

അവസാനം നിതാഖത് ശരങ്ങൾ കൊണ്ട് പിടയുമ്പോഴും അവഗണനയുടെ സൌരോർജം ഭക്ഷിച്ചു പിടഞ്ഞു വീണ വെണ്ണീറിൽ നിന്നും   ധീര വില്ലാളിയായി ഉയിർത്തെഴുന്നേറ്റവൻ ഇന്നിൻ പ്രവാസ കർണൻ 

ധീര വില്ലാളിയായി അവൻ എന്നും വീര പ്രവാസ കർണൻ 
മരണമില്ലാത്തവൻ അവൻ  എന്നും ഇന്നിൻ  പ്രവാസ കർണ്ണൻ 





Comments

  1. കവചകുണ്ഢലവും പറിച്ചുകൊടുത്തു
    ഇനിയും കര്‍ണ്ണന്‍ എന്തുകൊടുക്കും

    ReplyDelete
    Replies
    1. വോട്ട് ഉണ്ടായിരുന്നെങ്കിൽ കൊടുക്കാരുന്നു ദുര്യോദനൻ മാര്ക്ക് ഭരിക്കണ്ടേ

      Delete
  2. വോട്ടവകാശം കിട്ടിയാൽ കർണ്ണന്റെ ഭാഗ്യം.ഒരു ദിവസമെങ്കിലും 'രാജാവാ' വാഴാമല്ലോ?

    കവിത ഇഷ്ടമായി

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അത് നന്നായി പാട് പെട്ട് എഴുതിയിട്ട് മോശം ആയീ എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ
      ഇടി ഞാൻ തന്നേനെ
      സന്തോഷം നന്ദി സൌഗന്ധികം

      Delete
  3. പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ പ്രണയിച്ച തെറ്റിന്
    നിന്റെ പ്രണയം കാണുമ്പോൾ ഓർക്കാതെ പോകട്ടെ എന്ന പ്രണയിനിയുടെ
    കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ ദേവദാസ കർണൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..