Skip to main content

Posts

Showing posts from 2013

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ   പെയ്യുന്നു!   ഈയാമ്പുഴ ഇന്നലെ പെയ്ത മഴയിൽ പിറക്കുന്നു ഇന്ന് പറക്കുന്ന ഈയാമ്പാറ്റകൾ കടലിൽ പടിഞ്ഞാറു കണ്ട സൂര്യനെ നോക

ഡിസംബറിലെ ആറ്

വർഷത്തിലെ എല്ലാ മാസങ്ങളിലൂടേയും ഒഴുകി പരന്നു കിടന്ന ഒരു ആറുണ്ടായിരുന്നു അത് ഒരു കലണ്ടറിൽ ഉറച്ച ഓർമയായി പോയത് ഒരു ഡിസംബർ ആറിനു ശേഷമായിരുന്നു മേഘം പോലെ മകുടം ഉയർത്തിനിന്ന ഒരു തണലുണ്ടായിരുന്നു അത് പെയ്യാൻ അനുവദിക്കാതെ തകർത്തു കുറച്ചു കണ്ണീർ കണങ്ങൾ ബാക്കി വെച്ച് തുടച്ചു  മാറ്റിയത് ഒരു ആറിന്റെ കരയിലായിരുന്നു മതം ഇല്ലാതേയും ജീവിക്കുവാൻ മതം പകുത്ത ഒരു രാജ്യമുണ്ടായിരുന്നു അതിനു മതേതരത്വം എന്ന് പേരിട്ടു വിളിച്ചത് അർദ്ധരാത്രിയിൽ ഉദിച്ച സ്വതന്ത്ര സൂര്യന്റെ വെള്ളിവെളിച്ചത്തിലായിരുന്നു ജനിച്ച മതം ഏതായാലും ജീവിക്കുവാൻ അദ്ധ്വാനവിയര്പ്പിന്റെ സുവർണനൂൽ ധരിച്ചു അഴിമതി ചുമക്കേണ്ട ജനങ്ങൾ ഉണ്ടായിരുന്നു അവരെ എണ്ണൽ സഖ്യ പോലെ ഒരുമിച്ചുകാണാതെ അഞ്ചിന്റെ ന്യൂനപക്ഷം എന്നും ഏഴിന്റെ ഭൂരിപക്ഷം എന്നും വിഭജിക്കുവാൻ ഒരു ആറു വേണമായിരുന്നു അത് ഉത്ഭവിച്ചത്‌ ഏതോ ഒരു തണുത്ത മനസ്സിലെ അധികാര മോഹത്തിന്റെ കാണാത്ത കൊടുമുടിയിൽ നിന്നായിരുന്നു ഭരിക്കുന്നവർക്ക് ഇരിക്കുവാൻ അധികാരത്തിന്റെ ഒരു കസേര വേണമായിരുന്നു ആ കസേരക്ക് വേണ്ടി അതിന്റെ അടിയിൽ മിണ്ടാതെ ഇരിക്കുവാൻ വാടകയ്ക്കെടുത്ത ഒര

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട് ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത് പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത് ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി  അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി തണലുമെഴുകാൻ മരം വളർത്തിയിരുന്നു മുത്തച്ഛൻ ഇത്തിരി വെയിലിന്റെ വൈക്കോലും ബാക്കി വന്ന മഴയുടെ കാടിയും കൊടുത്തു മരം പോറ്റി വളർത്തിയിരുന്നു മുത്തച്ഛൻ പോത്തിനെ പോലൊരു കാറ് വന്നപ്പോൾ കാറിനെ കെട്ടുവാൻ തൊഴുത്ത് പണിഞ്ഞപ്പോൾ മുത്തച്ഛനറിയാതെ അറുക്കുവാൻ കൊടുത്തു മുത്തച്ഛൻ തണലു കറന്ന കാതൽ വറ്റാത്ത വളർത്തു മരം മരമങ്ങു പോയപ്പോൾ തണലിന്റെ തണുപ്പ് കുറഞ്ഞപ്പോൾ ഉണങ്ങിത്തുടങ്ങി മുത്തച്ഛൻ തടികസ്സേരയിൽ  ഒറ്റപ്പെട്ടു മുത്തച്ഛൻ ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു മുത്തച്ഛൻ തടിയെല്ലാം എടുത്തു കസേരയും പ്ലാസ്റ്റിക്കിന് കൊടുത്തു കഴിഞ്ഞപ്പോൾ പറക്കുന്ന അപ്പൂപ്പൻതാടി പോലെ പരിഭവം ആരോടും ഇല്ലാതെ യാത്ര പോലും ഒരാളോടും പറയാതെ ഇന്നലെയിലെ തൊടിയിലേക്കിറങ്ങി ഇന്നില്ലാത്ത മാവായിപ്പോയി മുത്തച്ഛൻ 

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ

ജനിച്ചുവളർന്നത്‌- കുട്ടനാട്ടിലാണ്... ആറന്മുളയിലേക്കു- കെട്ടിച്ചുവിട്ടതാണ് സ്ത്രീധനമായിട്ട് കിട്ടിയത് മതമായിരുന്നു അത് സൌഹാർദമായി വരമ്പ് കെട്ടി- സൂക്ഷിച്ചതാണ് വയലായത് കണ്ണാടി പോലെ പവിത്രമായിരുന്നു ബന്ധങ്ങൾ മഴപെയ്യുമ്പോൾ തുള്ളികൾപോലും ഉടഞ്ഞുപോയിരുന്നില്ല അവ മണിപോലെ അവിടെ ചിതറിക്കിടക്കുമായിരുന്നു വെയില് വന്നു ഉണക്കി നെന്മണികളാക്കുന്നത്  വരെ നെന്മണികൾ കൊയ്തെടുക്കാൻ വേനൽ വരുന്നത് വൈക്കോൽക്കെട്ടുമായിട്ടായിരുന്നു അത് തിന്നാൻ ദേശാടനപൈക്കൾ വിരുന്നു വരുമായിരുന്നു അവ  ദേവാലയങ്ങൾ പ്രദക്ഷിണം വച്ച് സദ്യയുണ്ട് മയങ്ങിയിരുന്നു നെല്ലും വൈക്കോലും ഒഴിഞ്ഞ പാടത്തു കറുത്ത കുട്ടികളും വെളുത്ത ഇടയരും പിച്ച് ഒരുക്കി ക്രിക്കറ്റ് കളിച്ചിരുന്നു ആ പിച്ചിൽ ഒരു തദ്ദേശീയ പന്ത് അടിച്ചു വിരമിച്ച റണ്ണിനു വേണ്ടി ഓടുമ്പോഴാണ് ഒരു വിദേശ വിമാനം അവിടെ പറന്നിറങ്ങിയത് റണ്‍വേ വയലിലെ പിച്ചിലേയ്ക്ക്  തെന്നി മാറിയത് വിമാനത്തിൽ നിന്ന് ഭരണമണമുള്ള യാത്രക്കാർ- പുറത്തേക്കിറങ്ങിയത് അവർ അഴിമതിനിറമുള്ള കണ്ണട വച്ചിരുന്നു അവർ ഖുബൂസും മതത്തിന്റെനിറമുള്ള തൈരും അവിടെ നിന്നവർക്ക്‌

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു- സോപ്പ് തേയ്പ്പിച്ചു കണ്ണ് നീറി  മരം അവിടെ- നിന്നു ചിണുങ്ങി കാറ്റടിച്ചു തണുത്തു മരം- തടി കുടഞ്ഞു ചില്ലയിൽ അലക്കി വിരിച്ചിട്ട- ഇലകുലുങ്ങി ഉണങ്ങിയ ചില ഇലകൾ താഴെ വീണു അതിൽ അഴുക്കു മണ്ണും ചെളി പുരണ്ടു കാറ്റു അതെടുക്കുവാൻ ഓടി വന്നു, കാലൊന്നു തെറ്റി മുറ്റത്തു തെന്നിവീണു മുട്ടൊന്നു പൊട്ടി തെച്ചി ചോര വന്നു തൊടിയിലെ മുക്കുറ്റി- ത്തടവിനിന്നു. മുറ്റത്തു പെട്ടെന്ന് വെയിലു വന്നു ഒരു ആഭരണവും അണിയാതെ- സ്വർണക്കടയുടെ പരസ്യമായി അതു കണ്ടു മരം കണ്ണ്തള്ളി പർദ്ധയിട്ടമൊഞ്ചത്തി മേഘങ്ങൾ ചിരി വരച്ചു മൈലാഞ്ചികൈ കൊണ്ട് അതു മായ്ച്ചു നാണിച്ചു ഭൂമി പച്ച- നിറമുടുത്തു  ആകാശം ഗമയിൽ കൂളിംഗ് ഗ്ലാസ്‌ വച്ചു   അതാ മഴ വരുന്നെന്നൊരു വാർത്ത മിന്നലായി മഴകാണാൻ ഏവരും കാത്തു നിന്നു ചറ പറ പെട്ടെന്ന് മഴ തുടങ്ങി നനഞ്ഞ മരങ്ങൾ തുമ്മി തുടങ്ങി തുമ്മി തുമ്മി ഇലകൾ കൊഴിഞ്ഞു തുടങ്ങി ശിശിരം വന്നെന്നൊരു അശരീരി മുഴങ്ങി അതു കേട്ട് ആരോ തരിച്ചു നിന്നു ഒരു കറുത്തമീൻകാരൻ ചിറകടിച്ചപ്പോൾ അതു വഴി പറന്നു പോയി!    

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ പാദരക്ഷകളില്ലാതെ ഓടുന്ന കാലുകൾ കൈകൾ പോലും കാലാക്കി വരിപോലെ സ്വപ്നവും ഉടച്ചു നീങ്ങുന്ന കാളകൾ അവ അയവിറക്കുന്നുണ്ട് ഒരു ഭൂതകാലം ഒരു പശുവിനെ സഖിയായി എന്നോ വരിച്ച കാലം പിന്നെ എന്നോ അത് ഒരു പശു എന്നുള്ള ധിക്കാരത്തിൽ ഉയർന്ന ലാടവും ധരിച്ചു കാലും അകിടും  ഉടലും ഉയർത്തി പുച്ചവും ആട്ടി തോന്നിയ പാതയിലൂടെ പതിയെ നടന്നു പോയ കാലം തന്നോടൊപ്പം ജീവിത ഭാരം ചുമക്കുന്നെന്നു സമൂഹത്തോടൊപ്പം അഭിമാനിച്ച കാലം അപ്പോൾ അത് സമ്പാദിച്ച അന്യന്റെ  ബീജത്തെ പശുവെന്ന ഔദാര്യത്തിൽ അതിനു സംരക്ഷിക്കുവാൻ സമ്പാദ്യം പോലെ ജീവിതം  പോലും ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം ഓരോ ഭർത്താവും വെറുമൊരു ഈയമെന്നപേരിൽ വെറുതെ അറിഞ്ഞു വെറുത്ത  കാലം ഭാര്യയെന്ന പശുവിനു പേരുദോഷം കേൾക്കാതിരിക്കുവാൻ ചാരിത്ര്യം സംരക്ഷിക്കുവാനെന്നപേരിൽ പഴകിയ  ഈയമായി അവരുടെ മധ്യകർണങ്ങളിൽ ചൂടാക്കി ഉരുക്കി ഒഴിക്കുവാനായി ഉപയോഗിക്കപ്പെടുന്ന വെറുമൊരു വണ്ടിക്കാളയുടെ ജന്മം പേറുന്ന ലാട കാലം!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

രണ്ടു എപ്പിസോഡുകൾ

കല്യാണമണ്ഡപങ്ങൾ പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ കൊട്ടക ആയിരിന്നു അന്ന് പലരും ദേവാലയമെന്നു പേര്ചേർത്ത് വിളിച്ചിരുന്നു അന്നൊക്കെ വിഗ്രഹങ്ങൾ പോലും പുരോഹിതരെ ആരാധിച്ചിരുന്നു.... അപ്പോഴൊക്കെ പുരോഹിതർ പ്രേക്ഷകരെ കാണുന്ന തിരക്കിലായിരുന്നു അങ്ങിനെയാണ് ദൈവങ്ങൾ പടി ഇറങ്ങി പോയത്.... പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്... അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ കല്യാണമണ്ഡപങ്ങൾ ആയി ഉപയോഗിച്ച്  തുടങ്ങിയിരുന്നത് ഇന്നും കല്യാണമണ്ഡപങ്ങളായി പിടിച്ചു നില്ക്കുന്നതും സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ സിഗററ്റ്  വലിക്കുന്ന സ്ത്രീകളെ കാണുമ്പോൾ പുക പോലെ മോഹം ഉള്ളിൽ പൊങ്ങിയിട്ടുണ്ട് മാനത്തിന് അനാരോഗ്യമാണെന്നുള്ള മുന്നറിയിപ്പ് അറിഞ്ഞുകൊണ്ട് അവഗണിച്ചു ഒന്ന് വലിച്ചു നോക്കിയാൽ എന്താണെന്നു പരിഗണിക്കുമ്പോൾ അവർ വലിച്ചു എറിഞ്ഞ സിഗരറ്റുകളുടെ പല്ലും നഖവും അവരുടെ കാലിന്റെ അടിയിൽ ഞെരിഞ്ഞു അമരുന്നുണ്ടാവും അവർ സ്വയം ഏതോ കാലത്തിന്റെ കാലുകൾക്കിടയിൽ പിടയുന്നുണ്ടാവും... ഒരു മണം മാത്രം ബാക്കി വച്ച് പുക മാനം നോക്കി ഭൂതകാലത്തേക്ക് ഉടുപ്പില്ലാതെ പോകുന്നുണ്ടാവും 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാര്യയ

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്

അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു.. ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി. അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ.. അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ.. അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...  വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായ

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച് കവിതയെഴുതുവാൻ വരികൾ തേടിത്തിരയുമ്പോൾ തട്ടിത്തടഞ്ഞു മുമ്പിൽ വന്നുപ്പെട്ടുപോകുന്ന ആദ്യവരികൾക്ക് മുന്നോട്ടു വരാൻ കഴിയാത്തവിധം കള്ളനാണം ആ നാണം കാലിന്റെ പെരുവിരലിലൊന്നിൽ കണ്ടു ഞാൻ പിടിക്കുമ്പോൾ പിടഞ്ഞകന്നു മാറി ഇമകളെ പോലെ ഒളിച്ചു കളിക്കുന്നു അത് കണ്ണുകളിൽ എന്നാൽ അറിയാതെ പിന്നിലൂടെ ചെന്ന് കണ്ണുപൊത്തി എത്തിപ്പിടിക്കാൻ നോക്കുമ്പോൾ നെഞ്ചിൽ പിടയ്ക്കുന്ന കണ്ണാടിയിൽ വൃത്തം ഒരു വട്ടം നോക്കാതെ ഉപമ അലങ്കാരശങ്ക ഇല്ലാതെ വെറുമൊരുവിരലിന്റെ അറ്റം മുറിച്ചൊരു അധരവർണ്ണ പൊട്ടുംകുത്തി മുഖമൊന്നു വെട്ടിത്തിരിച്ചു.. മുടി ഒരു വശത്തേക്ക് മുന്നോട്ടു നീട്ടിയെഴുതി മുമ്പിലേക്ക് തിരിയുന്നു ഒരു കടലാസിലും എഴുതുവാൻ കഴിയാത്തൊരു അതി മനോഹര പ്രണയകാവ്യം അത് അധരം കൊണ്ട് വായിച്ചു കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് മനസ്സില്ലാമനസ്സോടെ ഒരു ഉമ്മ വെച്ച് അത് മായ്ച്ചു കളഞ്ഞു ഹൃദയം പറിച്ചെടുത്തു ചുരുട്ടി കൂട്ടി നെഞ്ചിൽ ഇട്ടു കളയേണ്ടി വരുന്നു   

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ മണ്ണിന്റെ ഉടലുള്ള സംഭരണിയാണെന്നും   എപ്പോഴും ഉടഞ്ഞുതകരാവുന്ന ഒരു മണ്‍ഭരണി     അതിലുള്ളതെല്ലാം എപ്പോഴും പൊട്ടിഒലിക്കാം ഭൂലോകം മുഴുവനും തകർന്നടിയാം ഇപ്പോൾ ആ ഭരണിയിൽ കേടാകാതിരിക്കുവാൻ ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്നു നല്ല ഋതുക്കളിൽ മേഘങ്ങളിൽ കായ്ച്ച കൊതിയൂറും വാടാത്ത മഴക്കനികൾ അധ്വാനിച്ച വിയർപ്പുപ്പിൽ ശരീരം കേടാകാതെ സൂക്ഷിക്കേണ്ട മനുഷ്യൻ എന്നിട്ടും കടലുപ്പ്‌ വാരി അത് തിന്നു കടലും ഉടലും കടലാസ് പോലെ ഉപയോഗിച്ച് എഴുതിതള്ളിക്കളയുന്നു 

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ വസ്ത്രം മറച്ചു നഗ്നത ധരിച്ചു പുറത്തേക്കിറങ്ങുന്ന ചിലരുണ്ട് ചില സൗന്ദര്യവർദ്ധകവസ്തുക്കൾ  സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ അവരുടെ ചുണ്ടുകൾ കനലുപോലെ തിളങ്ങുന്നുണ്ടാവും നോക്കുന്നവരുടെ കണ്ണുകളെ അവ ഒരു സിഗരറ്റ് പോലെ വലിച്ചു കൊണ്ട് പോകും അനുഭൂതിയുടെ പുക പെരുക്കി കണ്ണുകൾ കത്തികയറുമ്പോൾ  വെറുതെ കാലടി കൊണ്ട് ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട് കൃത്രിമം കൃത്രിമ പച്ചിലചായം തേയ്ച്ചു  സൌഹൃദ മരങ്ങളിൽ  ഉണങ്ങി ഇരിക്കുന്ന  ചില പുഞ്ചിരികളു ണ്ട് കണ്ടാൽ  ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ  ഒരു കാറ്റിന്റെ  ഔദാര്യത്തിൽ ജീവിക്കുന്നവ  എന്നിട്ടും നമ്മളെ  വെറുമൊരു കാറ്റായി പരിഗണിക്കുന്നവ ഓർമ നിറമുള്ള കരിയിലയായ് അവഗണിക്കേണ്ടിവരുമ്പോൾ പരിഭവം ഉള്ളിൽ തോന്നാറുണ്ട് കള്ളനോട്ടം ആദ്യനോട്ടത്തിൽ  സത്യമെന്ന് ബോധ്യപ്പെടുമെങ്കിലും പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ തിരിച്ചറിയാതെ അതിൽ തിരുകി വെയ്ക്കുന്നുണ്ട് ധാരാളം കള്ളനോട്ടങ്ങൾ വ്യാജനോട്ടുകൾ പോലെ സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം അവസാനം കണ്ടുപിടിക്കപ്പെടുന്നവ അപ്പോഴേക്കും രക്ഷപെടാനാകാതെ തിരിച്ചിറങ്ങാൻ ക

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ ഒരു സവർണ്ണആചാരമാണ് നിറം വെളുത്തിട്ടാണ്‌ പെയ്യുന്നത്  മന്ത്രം ചൊല്ലിയിട്ടാണ് പൊഴിയുന്നതു തലയ്ക്കു മുകളിൽ നിന്നാണ്, ഉണ്ടാവും വെള്ളി പൂണൂലും കല്പ്പിച്ചു ഉണ്ടാവാറുണ്ട് വെള്ളിടിയും പുണ്യാഹവും പറിച്ചു എറിയുന്നുണ്ടാവും പൂക്കളും ഇലകളും സവർണ്ണ ആചാരം ആയതു കൊണ്ടാവും ഇത് വരെ ഇതൊന്നും അനാചാരമായി ഗണിച്ചിട്ടില്ല എന്നാലും അത് നനയിക്കുന്നുണ്ട് ചിലരെ അവര് ദളിതരാണ് സവർണ്ണ രാജ്യങ്ങളിൽ മഴ അങ്ങനെ പെയ്യാറില്ല, അവിടെ മഴ പോലും സുവർണ്ണ വെയിലാണ് വെയിലില്ലാത്തപ്പോൾ നേരവും കാലവും നോക്കി ചന്ദനം പോലെ അവിടെ പ്രസാദമായി കൊടുക്കുന്നത് പലപ്പോഴും മഴ അരച്ച മഞ്ഞാണ് മഴ കഴിഞ്ഞാൽ തൊട്ടടുത്ത വരേണ്യ വര്ഗ്ഗം കുടയാണ് നിറം കറുത്തിട്ടാകാം പല വർണ്ണത്തിലുമാകാം മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ് എന്നാലും പിടിക്കുന്നവരോട് ഒരു പനി  അകലമാണ് സൂക്ഷിക്കാറ് നില്പ്പിലും ഇരിപ്പിലും നടപ്പിലും സ്ഥാനം അവരെക്കാൾ ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ് അത്  ഒരു പറഞ്ഞു വെയ്പ്പാണ് മറന്നു പോകാതിരിക്കുവാനാണ് ചിലപ്പോൾ മഴക്കും മേലേ കേറി പിടിച്ചു കളയും മഴയെക്കാൾ ആദ്യം ഉണ്ടായതു താനാണെന്ന് ക

കടലിന്റെ വിസ കച്ചവടം

കടലൊരു ബഹുരാഷ്ട്ര കുത്തകയാണിന്ന് കടലാസ്സിൽ വിസ പോലും അടിച്ചുകൊടുക്കുന്നവൻ കടലോരത്താകെ അതിൽപെട്ട് കുടുങ്ങിക്കിടക്കുന്നു കായലെന്നു പേരിൽ  കിടപ്പാടം പണയപ്പെട്ടവർ കടലെന്ന് വലിയ പേരും നിലയുംവിലയും ആകുംമുമ്പേ പലയിടങ്ങളിലും കടലവിറ്റു വിലയില്ലാതെ കിടന്നവൻ അന്നവിടെഎന്നോ കാറ്റ്കൊള്ളാൻ വന്ന അറബിയുടെ കാലു പിടിച്ചു എങ്ങിനെയോ ഉരുവിൽ അക്കരെ കടന്നവൻ പിന്നെ അവിടെ കൊച്ചുകൊച്ചു പണിയെടുത്ത്  പച്ച പിടിച്ചവൻ പിന്നെപിന്നെ പതിയെ കച്ചവടംചെയ്തു വയറുപിഴച്ചവൻ കോടിക്കണക്കിനു കാശിനു വാണിജ്യവ്യാപാരം നടത്തിയവൻ വെള്ളംപോലെ കോടിക്കണക്കിന് പണംവാരിയെടുത്തവൻ പിന്നെ കപ്പൽ വിമാന-അന്തർവാഹിനികൾ വാങ്ങിയവൻ വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വന്തമായ് തുറന്നവൻ   എന്നിട്ടും കിഴക്കൻ മലയിലെ ഒരുതുണ്ട് ഭൂമി വിറ്റ  പുഴയുടെ പൈസ വാങ്ങിവച്ചു സമയത്ത് വിസ കൊടുക്കാതെ പറ്റിക്കുന്നവൻ നാട്ടുകാർ അടക്കംപറയുന്നു പുഴയ്ക്കു ഉരുൾപൊട്ടി വസ്തു പോയെന്നു പക്ഷെ ഒരു വിസക്ക് വേണ്ടി എഴുതികൊടുത്തെന്നു പുഴ സത്യംഒളിക്കുന്നു അക്കരെചെന്ന്പച്ചപിടിക്കുവാൻ വിസ പ്രതീക്ഷിച്ചു കടലിലേക്കൊഴുകുന്നു കടൽ  തന്റെതിരകളെ വിട്ടു തല്ലിക്കുന്നു ഉപ്പുതിന്നതിനാൽ വ

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി വെറുതെയാണത് ചുമ്മാതെ പറയുവാ പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!! അവരിപ്പോൾ വടി കുത്തി നടപ്പാണ് ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ അവർ വടി എടുക്കാൻ പോയാൽ പോയവർ അത് വഴി ഒറ്റപ്പോക്കാണ് അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ് പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും ഒരേ ഒരു വ്യവസ്ഥ വെയ്ക്കും പിടിച്ചാൽ തല്ലികൊന്നാലും കാട്ടിൽ  കൊണ്ട് പോയി വിടരുത്! പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ? അയ്യോ കണ്ടാൽ മനസ്സിലാകില്ല! കൊമ്പ് ഒന്നും കാണില്ല കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ് ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും! പക്ഷേ ഒരു അപേക്ഷ പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത് സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല! ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ മുടി പോലും ചെരച്ചു വച്ചിരിക്കും!! കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്.. പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ! എന്താ കാര്യം? ഇവര്ക്കൊക്കെ പേടി വനത്തിൽ പോകാൻ! അയ്യോ ഇതൊന്നും മൃഗങ്ങളല്ല! ഇവരൊ

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌ പശു തരുന്നത് സ്വാദിഷ്ടമായ പാലാണ് പാലിന്റെ സ്വാദ് അനശ്വരമാണ് പാല് നൈമിഷികമാണ് പിരിയും പിരിഞ്ഞു പോകും  പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ് അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ് അകിടിന് കാമ്പുകൾ നാലാണ് സാധാരണ നടക്കുന്നത് കാലാണ് ഇവിടെ നടക്കുന്നത് അകിടാണ് അകിട് ഇവിടെ കാലാണ് അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌ പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ് അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ് പശു വിശുദ്ധമാണ് അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌ ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്! വ്യവസ്ഥിതിയുടെ ഭാഗമാണത്! അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം.. സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും! ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട് നേർത്ത ഞരക്കം പോലെ  ... അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പ

ആരാണ് എന്താണ്?

മുറ്റത്തിൻ മാനത്ത്‌- മഴവില്ലായി.. പൂത്തു വിരിഞ്ഞുലഞ്ഞ- പുഷ്പങ്ങളെ... തല്ലിക്കൊഴിച്ചു- പിച്ചവെച്ച- കുസൃതികുരുന്നിനെ, പിടിച്ചു; മടിയിൽ- ചേർത്തണച്ച്... വൈരക്കല്ലിറ്റുന്ന- ചെവിയിൽ മുഖം ചേർത്ത്, മെല്ലെ മൃദുവായി; വാത്സല്യമായി; മന്ത്രിച്ചു... മഴയെന്നു, പേരിട്ടു- വിളിച്ചതാരോ? സന്ധ്യയിൽ- കുളിച്ചുതോർത്തി കടന്നുവന്ന, ചന്ദ്രികയുടെ... പിറകിലൂടെ; നടന്നുചെന്ന്, അറിയാതെ മറഞ്ഞു നിന്ന് കണ്ണുപൊത്തി, മങ്ങിയനിലാവിന്റെ- ഓരത്ത് കൂടി നിശബ്ദതയുടെ തീരത്ത് കൈ പിടിച്ചു കിടത്തി .. സ്നേഹത്തിന്റെ മടിയിൽ തലചായച്ചു കിടന്നു രാവിന്റെ മുടിയിൽ വിരലോടിച്ചുമെല്ലെ... പ്രണയത്തിന്റെ ലിപിയിൽ ഹൃദയം കുത്തികുറിച്ചതെന്തോ? 

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ തലകുനിച്ചു നിക

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത് എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ- പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം- അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു- ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ! ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും- അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത് ഒരു ചുവന്ന പൊട്ടായിരുന്നു അത് സീമന്ത രേഖയുടെ അടുത്തായിരുന്നു ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു എല്ലാ ധൃതിയുടെ ഇടയിലും അത് ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു ചരമ കോളത്തിൽ എന്റെ ചിത്രം ചിരിക്കുന്നുണ്ടായിരുന്നു നായകൻ ഞാനായിരുന്നെങ്കിലും വില്ലൻ മൊബൈൽ ആയിരുന്നു   അന്ന് മിസ്സ്‌ അടിച്ചത്... നമ്മൾ പരിചയപ്പെട്ടത്‌ ! അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു പക്ഷെ എന്റെ കൂടെ ചരമകോളത്തിൽ അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ ഒരു പുഴയും ഉണ്ടായിരുന്നു പുഴ ഗര്ഭിണി ആയിരുന്നു മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ ഗര്ഭം കലക്കുമായിരുന്നു അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത് പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു ഇടിച്ചു തെറിപ്പ്പ്പ്പിച്ചു കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു അത് മണൽ നിറച്ചിരുന്നു! വിധി! പുഴ പോയതോടെ ആ ഒരു ദേശത്തെ സം

ഷണ്ഡൻ

നിഘണ്ടു ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത് അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ  ഷണ്ഡൻ ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട് തനിക്കു ജീവപര്യന്തം!  അതും എന്തിനു? തന്റെ ഷണ്ഡത്ത്വത്തിനു!! സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു... അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു. കേസ് വിളിച്ചു കുറ്റം പറഞ്ഞു കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല. ശിക്ഷ വിധിച്ചു   "വധശിക്ഷ"! ചെയ്ത തെറ്റ് "ജനിച്ചു"!!! ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്നെ കിട്ടണം!!!!

നവരാത്രി അനുഗ്രഹം

ഒരു മഞ്ഞുതുള്ളിയ്ക്ക് ജന്മമേകി താമര ഇലയിൽ അഭയമേകി ശ്വേതസത്യം ആദ്യം നാവിലെഴുതി അമ്മതൻ മടിയിൽ വീണയാക്കി അക്ഷരങ്ങൾ കോർത്തമ്മ പേരുമീട്ടി അമ്മയെന്ന നാമം നാവുമാക്കി വിരലുകൾ അമ്മ  പിടിച്ചു മെല്ലെ അക്ഷരങ്ങൾക്കിടയിലൂടെ നടത്തി മെല്ലെ അക്കങ്ങൾ ഒമ്പതും തംബുരുവാക്കി ശൂന്യമാം തന്ത്രിയിൽ ശ്രുതി എഴുതി അക്ഷര മുദ്രകൾ താമരയായി ഓർമയിൽ കണ്ണുകൾ കൂപ്പി നിന്നു സംഗീത സാന്ദ്രമാം മഴ പൊഴിഞ്ഞു കാതിന്റെ ചെവിക്കുട തുറന്നു തന്നു ചിരിയുടെ ചിലങ്കകൾ കുണുങ്ങി വന്നു കലിയുടെ കോപവും കൂടി വന്നു മൌനത്തിൻ ആയുധം ചുണ്ടിൽ തന്നു അപ്പോഴും അമ്മ കാവൽ നിന്നു നേർവഴികാണുവാൻ വിദ്യ തന്നു ഏതു രാജ്യത്തിലും കൂടെ വന്നു ഏതു താപത്തിലും തണലു തന്നു കൂരിരുട്ടിലും നിലാചിരി വിരിച്ചു ഏതക്ഷരത്തിലും ഒളിച്ചിരുന്നു എപ്പോൾ വിളിച്ചാലും പുറത്തു വന്നു എന്നാലും എപ്പോഴും കൂട്ടിനായി മനസ്സിലുണ്ടാവണേ എന്നുമമ്മേ അമ്മേ മഹാമായേ  ദേവി മഹാമായേ സർവ്വം മഹാമായേ സരസ്വതിയേ...

നടത്തുവാൻ മൂന്നെണ്ണം

ജീവ മന്ത്രം ജീവൻ നില നിർത്താൻ വേണ്ടി ഞാൻ എപ്പോഴും ഒരു മന്ത്രം ജപിക്കാറുണ്ട് അത് നിന്റെ പേരല്ല എന്റെ ശ്വാസമാണ് അതായതു ഏതോ  മരത്തിന്റെ നിശ്വാസം പ്രകൃതി സ്നേഹി  പെണ്ണിനെ സ്നേഹിച്ചു നാണം  പോയപ്പോഴാണ് മരത്തിന്റെ സ്നേഹിച്ചു മാനം നോക്കിയത് അപ്പോഴാണ്‌ മരം ചുറ്റി പ്രേമിക്കാൻ തീരുമാനിച്ചത് അങ്ങിനെയാണ് നാട്ടിൽ ഒരു പ്രകൃതി സ്നേഹി ഉണ്ടായതു എന്നിട്ടും മനുഷ്യനേയും മരത്തിനെയും  തിരിച്ചറിയാൻ പഠിക്കാത്ത മരംകൊത്തിസമൂഹത്തിനു കൊത്താൻ ട്യുഷൻ കൊടുക്കേണ്ടി വരുന്നു കൊത്ത് മരത്തിന്റെ വെളിയിൽ കൊള്ളാൻ ഹർത്താൽ നടക്കുവാൻ ഏറെ ദൂരമുണ്ടെന്നറിഞ്ഞിട്ടും അളക്കുവാൻ കാലുകൾ വെറും രണ്ടെന്നറിഞ്ഞില്ല കാത്തു നില്ക്കുവാൻ നിമിഷങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും നിമിഷങ്ങൾ ആരെയും കാത്തു നില്ക്കില്ലെന്നറിഞ്ഞില്ല അവസാനം കാലുകൾ ചുരുട്ടി വെക്കുവാൻ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ അത് ചുമക്കുവാൻ ആരെയും കിട്ടില്ലെന്നറിഞ്ഞില്ല എങ്കിൽ മരണം ഒന്ന് മാറ്റി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ ശ്മശാനത്തിനെ  ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവന

മത്സരം

റെഡി... വെടി... തുടക്കം ഒരുപാട് മഴയെ ഞാൻ  കുടകൊണ്ട്‌ കുത്തി കൊന്നിട്ടുണ്ട് മഴയുടെ ചോരപ്പാടു ഇറ്റുന്ന കുട ഞാൻ ഒളിപ്പിക്കാതെ കയ്യിൽ നിവർത്തിപ്പിടിച്ചു നടന്നിട്ടുണ്ട് പലകുല പൂക്കളെ ഞാൻ ഈ കൈ കൊണ്ട് ഇറുത്തു മണത്തിട്ടുണ്ട് അതിന്റെ മണം ഞാൻ പലരെയും കൊണ്ട് നടന്നു കാണിച്ചിട്ടുണ്ട് അത് കൊരുത്തു മാല കെട്ടി ഇട്ടു ഫോട്ടോ എടുത്തു നടന്നിട്ടുണ്ട് പിടിക്കപ്പെട്ടിട്ടില്ല .... ധാരാളം പെണ്ണുങ്ങളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അവരാരും എന്നെ തിരിച്ചു പ്രണയിച്ചിട്ടില്ല, പിടിച്ചടക്കിയിട്ടില്ല! തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ! തന്നെ  പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട് എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം! ഒരു അറിയിപ്പ് ക്ഷമിക്കണം തുടക്കത്തിൽ വെച്ച വെടി ഉന്നം തെറ്റി ഒരു മൽസരാർഥിക്ക് കൊണ്ടതിന്റെ സന്തോഷ സൂചകമായി ഒരു കുല മുന്തിരി കൊടുത്തു  ഈ മത്സരം അവസാനിപ്പിച്ചിരിക്കുന്നു! 

പ്രണയവ്യാധിക്ക് ഒരു പ്രതിരോധ കുത്തിവെപ്പ്

പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ? അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ! എന്ത് മനോഹരമായിരുന്നവയന്നു! ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം! അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ! കഥയിലും കവിതയിലും സിനിമയിലും... ജീവിത നാടകത്തിന്നിടയിലും കലാലയങ്ങളിലും കാണിച്ചിരുന്നവ! അന്നാ പരസ്യം കണ്ടു മോഹിച്ചു- ജീവിതത്തിന്റെ വില കൊടുത്തു.. വാങ്ങി കബളിപ്പിക്കപ്പെട്ട നാം... എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ! അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം! ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി പിടിപെടാതിരിക്കുവാൻ ഓർക്കണം അവർക്ക്... പ്രണയവ്യാധിക്കെതിരെ ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും എടുക്കുവാൻ .... പ്രായമൊരുപത്തിരുപത്തോന്നാവും  മുമ്പേ!

നേരെ ആകാത്തവ

എത്രനേരം അരി ഇട്ടാട്ടിയാലും വെള്ളം എത്രശ്രദ്ധിച്ചു കുറേശ്ശെ ചേർത്തരച്ചാലും ദോശയ്ക്ക് വേണ്ടി   മാവ് കനംകുറച്ച് മേഘം കലക്കിഒഴിച്ചാൽ പരുവംതെറ്റി  കിട്ടുന്നത്  മഴനൂൽപലഹാരം തന്നെ എത്രനീളൻ വര കുത്തും കോമയും ഇട്ടു  നീട്ടി പഠിപ്പിച്ചാലും വെള്ളച്ചാട്ടത്തിൽ നേരെ  താഴേക്ക്‌ ചാടാൻ  പരിശീലിപ്പിച്ചിട്ടും മഴ ഒന്ന് മാറി പുഴയോട് തനിയെ ഒഴുകാൻ പറഞ്ഞാൽ പുഴയുടെ  പോക്ക്  ഇപ്പോഴും വളഞ്ഞുപുളഞ്ഞു തന്നെ എത്രപ്രാവശ്യം നാലു വരയിൽ റോക്കറ്റ് പറത്തി കാണിച്ചിട്ടും വരയിട്ടു മഴവില്ല് പോലും വളച്ചു പഠിപ്പിച്ചിട്ടും മേഘമിപ്പോഴും ആകാശത്ത് പറക്കാനിറങ്ങിയാൽ പോകുന്നത് അടുക്കുംചിട്ടയും ഇല്ലാതെ തന്നെ എത്രകാലം അടക്കി കിടത്തിയാലും മരിച്ചുകഴിഞ്ഞു  അച്ചടക്കം കിടത്തിപഠിപ്പിച്ചാലും ജനിച്ചു കഴിഞ്ഞു ജീവിതം തുടങ്ങി കഴിഞ്ഞാൽ മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ 

ഫ്യൂസ് പോയത്

ഫ്യൂസ്  കയറു കൊണ്ടാണ് വയറിംഗ് ചെയ്തത് പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു ഹോല്ടെർ വളരെ പെർഫെക്റ്റ്‌ ആയിരുന്നു കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി കറന്റ്‌ പാഞ്ഞു ഒരു ബൾബ്‌ ഫ്യൂസ് ആയീ ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്) കുറഞ്ഞ വൈദ്യുതി ചിലവുള്ള  ഒരു പുതിയ  ബൾബ്‌ സിറിയ ഉള്ളികൾ കരയുന്നു ഉള്ളിൽ തീൻമേശ... ആയുധങ്ങൾ മെഴുകുതിരി കൊളുത്തി... പ്രാർത്ഥിച്ചു; ഭക്ഷണം കഴിക്കുവാൻ ..... ഭക്ഷണം കഴിച്ചു! കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി എച്ചിൽ പോലെ മനുഷ്യർ ബാക്കി... ആരോഗ്യമുള്ള ശവങ്ങളെ പേടിക്കേണ്ട ഉറങ്ങിക്കോളൂ   അടുത്ത മെസ്സ് ഇനി മറ്റൊരുരാജ്യത്തിൽ  സിനിമ ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി വെളിയിൽ അപ്പോഴും കാത്തുനില്ക്കുന്നുണ്ടായിരുന്നു ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു  പ്രണയങ്ങൾ ചലച്ചിത്രം ജീവിതം ഒരു ചലച്ചിത്രം മരണം ഒരു നിശ്ചല ചായാഗ്രഹണം കണ്ണ് മനുഷ്യൻ ഇത്രപുരോഗമിച്ചിട്

മേൽവിലാസമില്ലാത്തവർ

എനിക്ക് പോകേണ്ടത് നാളെയിലേക്കാണ് വന്നത് ഇന്നലെയിൽ നിന്നാണ് എനിക്ക് ഇല്ലാത്തതു ഇന്നാണ് എനിക്ക് വേണ്ടതും ഒരു ഇന്നാണ് ഇന്നിൽ എനിക്ക് പകൽ വേണമെന്നില്ല പക്ഷെ വേണം ഒരു രാത്രി ഒരു രാത്രി മുഴുവനായി! അവ ഉപേക്ഷിക്കുവാൻ കഴിയുന്നവ ആയിരിക്കണം ഒരു പാട് പോലും ബാക്കി വയ്ക്കാതെ- വലിച്ചെറിയുവാൻ കഴിയുന്നവ! രാത്രിയിൽ; അൽഷിമെർഴ് സു ബാധിച്ച ലൈംഗികതയ്ക്കു കഴിക്കുവാൻ പെണ്‍ഗുളിക വേണം അത് മുല്ലപ്പൂ ചൂടിയിരിക്കണം... അത് കഴിക്കുവാൻ ഓർമിപ്പിക്കുവാൻ- സുഖശീതളിമയുടെ രണ്ടു കാലുള്ള ഒരു കട്ടിലും വേണം അതിനിടയിൽ എഴുതുവാൻ കുറച്ചു സൗകര്യം വേണം അത് പോസ്റ്റ്‌ ചെയ്യുവാൻ ഇരുട്ടിന്റെ ചുവന്ന നിറം ചാലിച്ച ഒരു തപാൽപെട്ടി വേണം ഓ മറന്നു എഴുതുവാൻ ആദ്യം ഒരു മേൽവിലാസം വേണം മേൽവിലാസം ഇല്ലാത്തവർ എഴുതിയിട്ട് ഒരു കാര്യവും ഇല്ല എഴുത്തായാലും കഥയായാലും കവിത ആയാലും വായിക്കുവാൻ ആളു കാണില്ല അഥവാ വായിച്ചാൽ മറുപടി കിട്ടില്ല അത് കൊണ്ട് ഞാൻ ഇന്നലെയിലേക്ക് പോയി ഒരു മേൽ വിലാസം പരതട്ടെ കിട്ടിപ്പോയ് ഇന്നലെയുടെ  മേൽവിലാസം അത് മറവി ആയിരുന്നു ആശ്വാസം എനിക്കൊരു ഇന്ന് കിട്ടി ഇനി ഞാൻ പോകട്ടെ! നാളെ കാണാം ഇന്നലെകൾ മറക്കാം ആശംസ

ലിപ്സ്റ്റിക് ഇട്ട ഹൃദയം

നീ എന്നോട് പിണങ്ങി ചുണ്ട് കടിച്ചു തുറന്നു ഒരു ചുംബനം മാത്രം എടുത്തു ഒരു കോട്ടുവായിൽ അടച്ചു എന്റെ ദേഹം വിട്ടു നിന്റെ ഉടൽ എടുത്തു പടി ഇറങ്ങി പോകുമ്പോൾ- എനിക്ക് ഉറപ്പുണ്ടായിരുന്നു; നീ ഇന്ന് വരെ പോയി- നാളെയുടെ രാത്രിവണ്ടി വിളിച്ചു- തിരിച്ചു വരുമെന്ന്... അതെ അങ്ങിനെ നീ മടങ്ങി വന്നു! പക്ഷേ നിന്റെ ഹൃദയം നീ അപ്പോഴും ചുരുട്ടി അധരമായി പിടിച്ചിരുന്നു! പക്ഷെ ലിപ്സ്റ്റിക് പുരട്ടിയ നിന്റെ ഹൃദയം തണുത്തുവിറക്കുന്നുണ്ടായിരുന്നു! എന്റെ ഉടൽ പിഴിഞ്ഞ് വിയർപ്പു   കുടഞ്ഞു നീ എടുത്തിട്ട ഉടുപ്പിൽ എന്റെ വരണ്ട ദാഹമുണ്ടായിരുന്നു നിന്റെ കണ്ണ് പിഴിഞ്ഞ് കണ്ണുനീർ കുടഞ്ഞു ഞാൻ കണ്ട കാഴ്ച്ചയിൽ നീയും! അങ്ങിനെയാണ് അന്ന് തുടങ്ങിയ  ചുംബനം ഇന്നലെ പൂർണമായത്! പക്ഷേ  ആ ചുംബനത്തിൽ എന്റെ ഒരേഒരു മുഖം ഉടഞ്ഞു പോയിരുന്നു അതിലൂടെ ദുരഭിമാനം ഒഴുകിപോയിരുന്നു അഭിമാനത്തെ  തിരിച്ചുകൊണ്ട് വരുമ്പോൾ കണ്ണീർബൾബിൽ ലൈറ്റിട്ടു തേങ്ങുന്ന  കൂർക്കം സൈറണ്‍മുഴക്കി കടന്നുപോയ രാത്രിവണ്ടിയിൽ ഇന്നിൽ ഇറങ്ങാതെ ഉറങ്ങിപോയ യാത്രക്കാരുണ്ടായിരുന്നു!

അദൃശ്യം

ആകാശത്ത് ആരും കാണാത്ത പലതുമുണ്ട് മേഘങ്ങൾ പോകുന്ന പാളങ്ങളും പലപ്പോഴും മേഘങ്ങൾ അതുവഴിപായുമ്പോൾ ഇടി വെട്ടി മഴകളും മരിക്കാറുണ്ട് ഭൂമിയിൽ അഴുകാതെ കിടക്കുന്ന പലതുമുണ്ട് ഒന്ന് മുട്ടിയാലും   ജാതി മുഴയ്ക്കാറുണ്ട് ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട് കവിതയുടെ ലോകത്തും എഴുതികൂടായ്മയുണ്ട്   പുറമേ നോക്കിയാൽ വൃത്തവും അലങ്കാരവും പക്ഷെ ഭാഷ അറിയാത്ത ദളിതൻ എഴുതാതിരിക്കുവാൻ ചമച്ച  വൃത്തത്തിൽ അനാചാരമുണ്ട്!  

മരുഭൂമി

വീട് കാടിന്റെ നടുക്കായിരുന്നു വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു അതിനു വീട് ഒരു മരുഭൂമിക്കു എഴുതി കൊടുക്കണമായിരുന്നു ഇന്ന് എനിക്ക് വീടുണ്ട് മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട് അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട് അതിനെനിക്കു നൂറു നാക്കുമുണ്ട് ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട്  അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട് ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട് വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം   ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട് പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം  സൂര്യൻ അധികം ഉദിക്കാറുമില്ല അഥവാ ഉദിച്ചാൽ കാണാറുമില്ല രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം   ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട്  അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം  സ്നേഹം വിൽക്കാനിവിടെ കടകളുണ്ട്  കാറ്റിലും ഇവിടെ സ്നേഹമുണ്ട്  അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി? ഓ

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

മുള്ളാങ്ങള

മുള്ളാങ്ങള വെളുപ്പിനുണർന്നു മഞ്ഞിൽകുളിച്ചു ഈറൻമുടി വെയിലത്തുണക്കാൻ വേലിക്കൽ പൂത്തുലയണപെങ്ങൾക്ക്... കാവലായി നെഞ്ച് വിരിച്ചു പേശി പെരുക്കി മുഖം കൂർപ്പിച്ചു ആരോടും മിണ്ടാതെ നില്ക്കണ മുള്ളാങ്ങള... ആരും കാണാതെ പിറകിലൂടെ പൂവിറുക്കാൻ വന്ന പൂവാലൻ വിരലിനെ ഉടുപ്പിനു കുത്തിപിടിച്ച്‌ നെഞ്ചത്ത് കുത്തി ചോര എടുക്കണ നേരാങ്ങള!

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത് വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും... ഉടുത്തു കൊണ്ടിറങ്ങാൻ നാണം മറയ്ക്കാൻ കുളിര് മാറ്റാൻ പ്രൌഡി കാണിക്കാൻ അളവ് മാറ്റാൻ എടുത്തിട്ട് അലക്കാൻ വലിച്ചു കീറാൻ വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം പക്ഷെ.... അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ... അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു ഉത്തരം സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും അന്ധനല്ലാതിരുന്നിട്ടും തന്നെ പ

കലുങ്കുകാലം

ജീവിതം അന്നും ഉറക്കമുണർന്നു കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി ഓർമകൾക്ക്  മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു സമയം എന്നിട്ടും സൂചി കുത്തി  അതിലൂടെയും ഇതിലൂടെയും  കടന്നുപോയി കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി കലുങ്കിരുന്ന കല്ലിൽ വെറും പായലായി പിന്നെ വന്നവര്ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി എന്നെ ചവുട്ടി അവർ കടന്നു പോയി തോട്ടിലെ അവസാന വെള്ളത്തുള്ളിയും കുളിച്ചു തലതോർത്തി യാത്രയായി തോട് അവിടെ ഒരു  പഴങ്കഥയായി കലുങ്ക് അവിടെ ഒരു പുരാവസ്തുവായി ഞാൻ അവിടെ ഒരു നോക്കുകുത്തിയായി ജീവിതം വെറുമൊരു   കടങ്കഥയുമായി കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു അതിൽ അവസാന ബസ്‌ അച്ഛനായിരുന്നു അവസാന ബസ്‌ പോയാൽ പിന്നെ നടക്കണമായിരുന്നു നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു അതുകൊണ്ട് അവസാന ബസ്‌ പോകുന്നതിനു മുമ്പ് വീട്ട

അഭിനവകവി ഭഗീരഥൻ

അഭിനവഭഗീരഥൻ നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു വിദേശ മൂലധനഗംഗാപ്രവാഹമായി വിദേശ ഗംഗയെ ജഡയിലേറ്റി തലയൊന്നു കുനിച്ചു മൌനകണ്ഠനായി കടല് കടഞ്ഞു കൂടംകുളവുമാക്കി കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌ വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു ഓ ഒരു പച്ചപരിഷ്കാരി! അഭിനവകവി എഴുതിയ കവിതകളാൽ അളക്കപ്പെട്ടു തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു എഴുതിയ കവിതകളിൽ അടക്കപ്പെട്ടു പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

തലേക്കെട്ട്

ചില കവിതകൾ അങ്ങിനെയാണ് ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ ഒരു വഴിക്കാകും അപ്പോൾ തോന്നിപ്പിക്കും കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന് കസേരക്ക് കാലു നാലാണെന്നാണ് വെപ്പ് എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ? കസേരക്ക് കാലു തന്നെ വേണമെന്നില്ല കസേര എന്നൊരു തലേക്കെട്ട് മതി അതാണ് ഭരണം എന്ന കവിത ചില കവികൾ ഇങ്ങനെയാണ് തലേക്കെട്ടില്ലാത്തവർ അവർ കവിത  എഴുതരുത് എഴുതികഴിഞ്ഞാൽ നാളെ ചിലർ ചോദിക്കും ഇപ്പൊ എന്താ കവിത എഴുതാത്തെ? ആരാണവർ? നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ എഴുതിപ്പോയാൽ, അത് വായിച്ചു ഹൃദയം പൊട്ടി ചിലർ കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ  നിന്ന് കല്ലിട്ടു  വെള്ളം കുടിക്കാൻ/കലക്കാൻ 

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു. മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ നഗ്ന സൌന്ദര്യം ആണോ അതിനു

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ മിനിയാന്ന് ഏതോബാല്യത്തിന്റെകൊമ്പിൽ വച്ച്മറന്ന കണ്ണിമാങ്ങാ ഓർമത്തോട്ടികെട്ടി എത്താത്തകൊതിയെറിഞ്ഞു പറിച്ചപ്പോൾ- അതിന്റെ നെഞ്ചത്ത് ഉപ്പിലിട്ടിരിക്കുന്നു കല്ലുപ്പ്ചേർത്ത് ഒരു കുഞ്ഞു ഹൃദയം (ബാല്യംനിർത്തി പഠിച്ചമാവ് മാറിപോയ വെള്ളമൂറുന്ന ഒരുനാവിന്റെ ഓർമയ്ക്ക്) മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌  പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു ഇത് വെറും  കീറിയ നോട്ട് ബുക്ക്‌ പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കി

സാധാരണക്കാരൻ

സാധാരണകുടുംബം അരിക്കലത്തിൽ പലവയറുകളുടെ വിശപ്പ്‌ തിളച്ചുമറിഞ്ഞു വിയർപ്പിൽ കഴുകി അടുപ്പത്തിട്ട അരി വെന്തുവറ്റി ഒരു സൈക്കിളിൽ കാലൻ-കുട ആഞ്ഞുചവുട്ടി കടമ്പകൾ കടന്നു വഴിമാത്രം അന്ന് വീടിന്റെ ഉമ്മറത്തെത്തി പെരുവഴിയിലേക്ക്‌ നട്ടിരുന്ന കണ്ണുകളെ ഈറനണിയിക്കാൻ സാധാരണക്കാരൻ ഇരുട്ടിൽ നിന്ന് കടംവാങ്ങി അന്നും  വഴിവിളക്ക് വെട്ടം തെളിച്ചു നാളത്തെ പലിശ ഓർത്തിടക്ക് വെറുതെ കാലൊന്നിടറി വീഴാതിരിക്കുവാൻ വിളക്കുകാൽ വെട്ടത്തിൽ മുറുകെപ്പിടിച്ചു മരിച്ചെന്നുകരുതി ഈച്ച വെട്ടത്തിൻ മുഖത്ത് വട്ടം ചുറ്റിപറന്നു പരിഭവമില്ലാത്ത സാധാരണക്കാരൻ വഴിയിലപ്പോഴും ഈച്ചയടിച്ചു സാധാരണക്കാരി ഏതോ ഒരു സാധാരണക്കാരി കവിത എഴുതി വേശ്യയെ കുറിച്ച് അതിനു വായനക്കാര് ഏറെ ഏതോ ഒരു വേശ്യ കവിത എഴുതി തൊഴിലിനെ കുറിച്ച് വായിക്കുവാനതിനു ആളില്ല രണ്ടുപേരും  എഴുത്ത് തൊഴിലാക്കി  

പ്രണയ സ്വകാര്യം

മഞ്ഞൊരു മഴയായി പൊഴിഞ്ഞരാവിൽ സമയസൂചി രതിനൂലു കോർത്തനേരം! നനഞ്ഞു; ഒട്ടിയ, പുടവയോന്നു, ചന്ദ്രിക- മറപോലും ഇല്ലാതെ മാറും നേരം! നാണിച്ചു കണ്ണിൽ, പരസ്പരംനോക്കി നാം, അന്യോന്യം മുഖമൊളിപ്പിച്ചു നിന്ന നേരം! നാണംമറയ്ക്കുവാൻ, മിഴിപൂട്ടിഏതോ- പുടവ നീ എവിടെയോ; തിരഞ്ഞ നേരം! ചന്ദ്രിക അഴിച്ചിട്ട; പുടവ നിലാവായി നിൻമേനിയാകെ മറച്ചനേരം! നാണംമറക്കുവാൻ, കുളിരോന്നു മാറ്റുവാൻ ഏതോമറുകിൽ, നീ ഒളിച്ച നേരം! ഓരോമറുകിലും; നിന്നെകണ്ടെത്തുവാൻ അധരംകൊണ്ടിരുളിൽ; തിരഞ്ഞ നേരം! മറുകുകൾ ഓരോന്നും, മാറി; മാറി, നീ ഒളിക്കുമ്പോൾ, താഴ്വര ഒന്നിൽ; ഞാൻ, വീണനേരം! അവിടുന്നോരധര; ചൂട്പകര്ന്നു നീ കുളിരാകെ എൻ കരളിൽ ചേർത്തനേരം! കുളിരിൽ മയങ്ങി; തണുത്തു വിറച്ചു, ഞാൻ കിടന്നപ്പോൾ  നിന്റെ, ഒരു മുടിയിഴയിൽ മൂടി പുതച്ച നേരം! നിന്റെനാണത്തിൻ ആഴങ്ങളിൽ ഞാൻ എന്റെ നഗ്നത മറച്ചനേരം! മൈലാഞ്ചിയിട്ട ഇരുകയ്യുംപൊത്തി ഇരുട്ടും; കരിമിഴി അടച്ചനേരം! പ്രണയം... കാണാതെ, നമ്മളിരുവരും തങ്ങളിലോരുമിച്ചു ഒളിച്ചനേരം! അവസാനം, പ്രണയം; നമ്മളെ തിരഞ്ഞു കണ്ടെത്തുമ്പോൾ, നാണിച്ചു ദ്രവരൂപത്തി