Skip to main content

പ്രപഞ്ച രഹസ്യം

സൗന്ദര്യമോ? ബുദ്ധിയോ?  സ്ത്രീ ആദ്യം പോരാടി നേടിയത്?
ഇത് രണ്ടും ഒരിക്കലും ഒരുമിച്ചു കാണാത്ത പുരുഷനേയോ?
ഇതെല്ലാം  ഒരുമിച്ചറിഞ്ഞ ബ്രഹ്മചാരിയുടെ പാതിവൃത്യമോ?
അതോ എല്ലാം കണ്ടപ്പോൾ ഈശ്വരന് തോന്നിയ അസൂയയോ? 

Comments

  1. അമ്മയും, മകളും, പെങ്ങളും,ഭാര്യയും, കാമുകിയുമൊക്കെയാണെങ്കിലും സ്ത്രീ എന്നുമൊരു പ്രഹേളിക തന്നെ.....

    ReplyDelete
    Replies
    1. പക്ഷെ ഈ പ്രഹേളികക്കും ഉത്തരമുണ്ട് അത് ചോദ്യത്തിലാണ്‌

      Delete
  2. രണ്ടും ഉണ്ടായിരുന്നിരിക്കണം.കാരണം,സ്വർഗ്ഗ സമാനമായ ഏദൻ തോട്ടത്തിൽ തന്റെ ആദ്യ സൃഷ്ടിയായ ആദമിനൊപ്പം, ദൈവമെന്തായാലും ഒരു സുന്ദരിയെത്തന്നെയാകും സൃഷ്ടിച്ചത്.നല്ല ബുദ്ധിയും നൽകിക്കാണും.അല്ലെങ്കിൽ, പിശാചിന്റെ വാക്കു കേട്ട്,പാപക്കനി വിഴുങ്ങാൻ തുടങ്ങുന്ന ആദത്തിന്റെ കഴുത്തിനു തന്നെ പുള്ളിക്കാരത്തി കേറിപ്പിടിക്കില്ലല്ലോ..? ഹ...ഹ..ഹ..

    ബൈജു ഭായ്, ഞാൻ ചുമ്മാ വച്ചു കാച്ചിയതാ കേട്ടോ.? ഈ പ്രപഞ്ചരഹസ്യത്തിനൊക്കെ ഉത്തരം പറയാൻ നമ്മളാര്.?!!

    നല്ല കവിത. നല്ല ചോദ്യങ്ങൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങിനെ അങ്ങ് കൈകഴുകാൻ വരട്ടെ, അതിനു ഉത്തരം കണ്ടു പിടിക്കാനാണ് എന്നെ പോലെ തന്നെ സൌഗന്ധികത്തിനെയും ഇങ്ങോട്ട് വിട്ടത്. ഉത്തരം പെട്ടെന്ന് കണ്ടുപിടിച്ചോ ഒരു ക്ലൂ തരാം വേണമെങ്ങിൽ പെണ്ണ് കെട്ടിക്കോ..നന്ദി സൌഗന്ധികം

      Delete
  3. ഉത്തരമില്ല

    ReplyDelete
    Replies
    1. ഞാനും പാസ്‌ അടിച്ചു... നന്ദി അജിത്‌ ഭായ് ഉത്തരം എങ്ങാനും പറഞ്ഞിരുന്നെങ്കിൽ.. എനിക്കത് ഓർക്കാൻ കൂടി വയ്യ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം