Skip to main content

Posts

Showing posts from September, 2013

ഫ്യൂസ് പോയത്

ഫ്യൂസ്  കയറു കൊണ്ടാണ് വയറിംഗ് ചെയ്തത് പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു ഹോല്ടെർ വളരെ പെർഫെക്റ്റ്‌ ആയിരുന്നു കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി കറന്റ്‌ പാഞ്ഞു ഒരു ബൾബ്‌ ഫ്യൂസ് ആയീ ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്) കുറഞ്ഞ വൈദ്യുതി ചിലവുള്ള  ഒരു പുതിയ  ബൾബ്‌ സിറിയ ഉള്ളികൾ കരയുന്നു ഉള്ളിൽ തീൻമേശ... ആയുധങ്ങൾ മെഴുകുതിരി കൊളുത്തി... പ്രാർത്ഥിച്ചു; ഭക്ഷണം കഴിക്കുവാൻ ..... ഭക്ഷണം കഴിച്ചു! കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി എച്ചിൽ പോലെ മനുഷ്യർ ബാക്കി... ആരോഗ്യമുള്ള ശവങ്ങളെ പേടിക്കേണ്ട ഉറങ്ങിക്കോളൂ   അടുത്ത മെസ്സ് ഇനി മറ്റൊരുരാജ്യത്തിൽ  സിനിമ ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി വെളിയിൽ അപ്പോഴും കാത്തുനില്ക്കുന്നുണ്ടായിരുന്നു ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു  പ്രണയങ്ങൾ ചലച്ചിത്രം ജീവിതം ഒരു ചലച്ചിത്രം മരണം ഒരു നിശ്ചല ചായാഗ്രഹണം കണ്ണ് മനുഷ്യൻ ഇത്രപുരോഗമിച്ചിട്

മേൽവിലാസമില്ലാത്തവർ

എനിക്ക് പോകേണ്ടത് നാളെയിലേക്കാണ് വന്നത് ഇന്നലെയിൽ നിന്നാണ് എനിക്ക് ഇല്ലാത്തതു ഇന്നാണ് എനിക്ക് വേണ്ടതും ഒരു ഇന്നാണ് ഇന്നിൽ എനിക്ക് പകൽ വേണമെന്നില്ല പക്ഷെ വേണം ഒരു രാത്രി ഒരു രാത്രി മുഴുവനായി! അവ ഉപേക്ഷിക്കുവാൻ കഴിയുന്നവ ആയിരിക്കണം ഒരു പാട് പോലും ബാക്കി വയ്ക്കാതെ- വലിച്ചെറിയുവാൻ കഴിയുന്നവ! രാത്രിയിൽ; അൽഷിമെർഴ് സു ബാധിച്ച ലൈംഗികതയ്ക്കു കഴിക്കുവാൻ പെണ്‍ഗുളിക വേണം അത് മുല്ലപ്പൂ ചൂടിയിരിക്കണം... അത് കഴിക്കുവാൻ ഓർമിപ്പിക്കുവാൻ- സുഖശീതളിമയുടെ രണ്ടു കാലുള്ള ഒരു കട്ടിലും വേണം അതിനിടയിൽ എഴുതുവാൻ കുറച്ചു സൗകര്യം വേണം അത് പോസ്റ്റ്‌ ചെയ്യുവാൻ ഇരുട്ടിന്റെ ചുവന്ന നിറം ചാലിച്ച ഒരു തപാൽപെട്ടി വേണം ഓ മറന്നു എഴുതുവാൻ ആദ്യം ഒരു മേൽവിലാസം വേണം മേൽവിലാസം ഇല്ലാത്തവർ എഴുതിയിട്ട് ഒരു കാര്യവും ഇല്ല എഴുത്തായാലും കഥയായാലും കവിത ആയാലും വായിക്കുവാൻ ആളു കാണില്ല അഥവാ വായിച്ചാൽ മറുപടി കിട്ടില്ല അത് കൊണ്ട് ഞാൻ ഇന്നലെയിലേക്ക് പോയി ഒരു മേൽ വിലാസം പരതട്ടെ കിട്ടിപ്പോയ് ഇന്നലെയുടെ  മേൽവിലാസം അത് മറവി ആയിരുന്നു ആശ്വാസം എനിക്കൊരു ഇന്ന് കിട്ടി ഇനി ഞാൻ പോകട്ടെ! നാളെ കാണാം ഇന്നലെകൾ മറക്കാം ആശംസ

ലിപ്സ്റ്റിക് ഇട്ട ഹൃദയം

നീ എന്നോട് പിണങ്ങി ചുണ്ട് കടിച്ചു തുറന്നു ഒരു ചുംബനം മാത്രം എടുത്തു ഒരു കോട്ടുവായിൽ അടച്ചു എന്റെ ദേഹം വിട്ടു നിന്റെ ഉടൽ എടുത്തു പടി ഇറങ്ങി പോകുമ്പോൾ- എനിക്ക് ഉറപ്പുണ്ടായിരുന്നു; നീ ഇന്ന് വരെ പോയി- നാളെയുടെ രാത്രിവണ്ടി വിളിച്ചു- തിരിച്ചു വരുമെന്ന്... അതെ അങ്ങിനെ നീ മടങ്ങി വന്നു! പക്ഷേ നിന്റെ ഹൃദയം നീ അപ്പോഴും ചുരുട്ടി അധരമായി പിടിച്ചിരുന്നു! പക്ഷെ ലിപ്സ്റ്റിക് പുരട്ടിയ നിന്റെ ഹൃദയം തണുത്തുവിറക്കുന്നുണ്ടായിരുന്നു! എന്റെ ഉടൽ പിഴിഞ്ഞ് വിയർപ്പു   കുടഞ്ഞു നീ എടുത്തിട്ട ഉടുപ്പിൽ എന്റെ വരണ്ട ദാഹമുണ്ടായിരുന്നു നിന്റെ കണ്ണ് പിഴിഞ്ഞ് കണ്ണുനീർ കുടഞ്ഞു ഞാൻ കണ്ട കാഴ്ച്ചയിൽ നീയും! അങ്ങിനെയാണ് അന്ന് തുടങ്ങിയ  ചുംബനം ഇന്നലെ പൂർണമായത്! പക്ഷേ  ആ ചുംബനത്തിൽ എന്റെ ഒരേഒരു മുഖം ഉടഞ്ഞു പോയിരുന്നു അതിലൂടെ ദുരഭിമാനം ഒഴുകിപോയിരുന്നു അഭിമാനത്തെ  തിരിച്ചുകൊണ്ട് വരുമ്പോൾ കണ്ണീർബൾബിൽ ലൈറ്റിട്ടു തേങ്ങുന്ന  കൂർക്കം സൈറണ്‍മുഴക്കി കടന്നുപോയ രാത്രിവണ്ടിയിൽ ഇന്നിൽ ഇറങ്ങാതെ ഉറങ്ങിപോയ യാത്രക്കാരുണ്ടായിരുന്നു!

അദൃശ്യം

ആകാശത്ത് ആരും കാണാത്ത പലതുമുണ്ട് മേഘങ്ങൾ പോകുന്ന പാളങ്ങളും പലപ്പോഴും മേഘങ്ങൾ അതുവഴിപായുമ്പോൾ ഇടി വെട്ടി മഴകളും മരിക്കാറുണ്ട് ഭൂമിയിൽ അഴുകാതെ കിടക്കുന്ന പലതുമുണ്ട് ഒന്ന് മുട്ടിയാലും   ജാതി മുഴയ്ക്കാറുണ്ട് ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട് കവിതയുടെ ലോകത്തും എഴുതികൂടായ്മയുണ്ട്   പുറമേ നോക്കിയാൽ വൃത്തവും അലങ്കാരവും പക്ഷെ ഭാഷ അറിയാത്ത ദളിതൻ എഴുതാതിരിക്കുവാൻ ചമച്ച  വൃത്തത്തിൽ അനാചാരമുണ്ട്!  

മരുഭൂമി

വീട് കാടിന്റെ നടുക്കായിരുന്നു വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു അതിനു വീട് ഒരു മരുഭൂമിക്കു എഴുതി കൊടുക്കണമായിരുന്നു ഇന്ന് എനിക്ക് വീടുണ്ട് മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട് അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട് അതിനെനിക്കു നൂറു നാക്കുമുണ്ട് ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട്  അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട് ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട് വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം   ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട് പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം  സൂര്യൻ അധികം ഉദിക്കാറുമില്ല അഥവാ ഉദിച്ചാൽ കാണാറുമില്ല രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം   ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട്  അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം  സ്നേഹം വിൽക്കാനിവിടെ കടകളുണ്ട്  കാറ്റിലും ഇവിടെ സ്നേഹമുണ്ട്  അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി? ഓ

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

മുള്ളാങ്ങള

മുള്ളാങ്ങള വെളുപ്പിനുണർന്നു മഞ്ഞിൽകുളിച്ചു ഈറൻമുടി വെയിലത്തുണക്കാൻ വേലിക്കൽ പൂത്തുലയണപെങ്ങൾക്ക്... കാവലായി നെഞ്ച് വിരിച്ചു പേശി പെരുക്കി മുഖം കൂർപ്പിച്ചു ആരോടും മിണ്ടാതെ നില്ക്കണ മുള്ളാങ്ങള... ആരും കാണാതെ പിറകിലൂടെ പൂവിറുക്കാൻ വന്ന പൂവാലൻ വിരലിനെ ഉടുപ്പിനു കുത്തിപിടിച്ച്‌ നെഞ്ചത്ത് കുത്തി ചോര എടുക്കണ നേരാങ്ങള!

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത് വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും... ഉടുത്തു കൊണ്ടിറങ്ങാൻ നാണം മറയ്ക്കാൻ കുളിര് മാറ്റാൻ പ്രൌഡി കാണിക്കാൻ അളവ് മാറ്റാൻ എടുത്തിട്ട് അലക്കാൻ വലിച്ചു കീറാൻ വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം പക്ഷെ.... അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ... അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു ഉത്തരം സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും അന്ധനല്ലാതിരുന്നിട്ടും തന്നെ പ

കലുങ്കുകാലം

ജീവിതം അന്നും ഉറക്കമുണർന്നു കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി ഓർമകൾക്ക്  മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു സമയം എന്നിട്ടും സൂചി കുത്തി  അതിലൂടെയും ഇതിലൂടെയും  കടന്നുപോയി കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി കലുങ്കിരുന്ന കല്ലിൽ വെറും പായലായി പിന്നെ വന്നവര്ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി എന്നെ ചവുട്ടി അവർ കടന്നു പോയി തോട്ടിലെ അവസാന വെള്ളത്തുള്ളിയും കുളിച്ചു തലതോർത്തി യാത്രയായി തോട് അവിടെ ഒരു  പഴങ്കഥയായി കലുങ്ക് അവിടെ ഒരു പുരാവസ്തുവായി ഞാൻ അവിടെ ഒരു നോക്കുകുത്തിയായി ജീവിതം വെറുമൊരു   കടങ്കഥയുമായി കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു അതിൽ അവസാന ബസ്‌ അച്ഛനായിരുന്നു അവസാന ബസ്‌ പോയാൽ പിന്നെ നടക്കണമായിരുന്നു നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു അതുകൊണ്ട് അവസാന ബസ്‌ പോകുന്നതിനു മുമ്പ് വീട്ട

അഭിനവകവി ഭഗീരഥൻ

അഭിനവഭഗീരഥൻ നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു വിദേശ മൂലധനഗംഗാപ്രവാഹമായി വിദേശ ഗംഗയെ ജഡയിലേറ്റി തലയൊന്നു കുനിച്ചു മൌനകണ്ഠനായി കടല് കടഞ്ഞു കൂടംകുളവുമാക്കി കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌ വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു ഓ ഒരു പച്ചപരിഷ്കാരി! അഭിനവകവി എഴുതിയ കവിതകളാൽ അളക്കപ്പെട്ടു തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു എഴുതിയ കവിതകളിൽ അടക്കപ്പെട്ടു പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

തലേക്കെട്ട്

ചില കവിതകൾ അങ്ങിനെയാണ് ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ ഒരു വഴിക്കാകും അപ്പോൾ തോന്നിപ്പിക്കും കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന് കസേരക്ക് കാലു നാലാണെന്നാണ് വെപ്പ് എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ? കസേരക്ക് കാലു തന്നെ വേണമെന്നില്ല കസേര എന്നൊരു തലേക്കെട്ട് മതി അതാണ് ഭരണം എന്ന കവിത ചില കവികൾ ഇങ്ങനെയാണ് തലേക്കെട്ടില്ലാത്തവർ അവർ കവിത  എഴുതരുത് എഴുതികഴിഞ്ഞാൽ നാളെ ചിലർ ചോദിക്കും ഇപ്പൊ എന്താ കവിത എഴുതാത്തെ? ആരാണവർ? നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ എഴുതിപ്പോയാൽ, അത് വായിച്ചു ഹൃദയം പൊട്ടി ചിലർ കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ  നിന്ന് കല്ലിട്ടു  വെള്ളം കുടിക്കാൻ/കലക്കാൻ 

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു. മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ നഗ്ന സൌന്ദര്യം ആണോ അതിനു

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ മിനിയാന്ന് ഏതോബാല്യത്തിന്റെകൊമ്പിൽ വച്ച്മറന്ന കണ്ണിമാങ്ങാ ഓർമത്തോട്ടികെട്ടി എത്താത്തകൊതിയെറിഞ്ഞു പറിച്ചപ്പോൾ- അതിന്റെ നെഞ്ചത്ത് ഉപ്പിലിട്ടിരിക്കുന്നു കല്ലുപ്പ്ചേർത്ത് ഒരു കുഞ്ഞു ഹൃദയം (ബാല്യംനിർത്തി പഠിച്ചമാവ് മാറിപോയ വെള്ളമൂറുന്ന ഒരുനാവിന്റെ ഓർമയ്ക്ക്) മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌  പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു ഇത് വെറും  കീറിയ നോട്ട് ബുക്ക്‌ പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കി

സാധാരണക്കാരൻ

സാധാരണകുടുംബം അരിക്കലത്തിൽ പലവയറുകളുടെ വിശപ്പ്‌ തിളച്ചുമറിഞ്ഞു വിയർപ്പിൽ കഴുകി അടുപ്പത്തിട്ട അരി വെന്തുവറ്റി ഒരു സൈക്കിളിൽ കാലൻ-കുട ആഞ്ഞുചവുട്ടി കടമ്പകൾ കടന്നു വഴിമാത്രം അന്ന് വീടിന്റെ ഉമ്മറത്തെത്തി പെരുവഴിയിലേക്ക്‌ നട്ടിരുന്ന കണ്ണുകളെ ഈറനണിയിക്കാൻ സാധാരണക്കാരൻ ഇരുട്ടിൽ നിന്ന് കടംവാങ്ങി അന്നും  വഴിവിളക്ക് വെട്ടം തെളിച്ചു നാളത്തെ പലിശ ഓർത്തിടക്ക് വെറുതെ കാലൊന്നിടറി വീഴാതിരിക്കുവാൻ വിളക്കുകാൽ വെട്ടത്തിൽ മുറുകെപ്പിടിച്ചു മരിച്ചെന്നുകരുതി ഈച്ച വെട്ടത്തിൻ മുഖത്ത് വട്ടം ചുറ്റിപറന്നു പരിഭവമില്ലാത്ത സാധാരണക്കാരൻ വഴിയിലപ്പോഴും ഈച്ചയടിച്ചു സാധാരണക്കാരി ഏതോ ഒരു സാധാരണക്കാരി കവിത എഴുതി വേശ്യയെ കുറിച്ച് അതിനു വായനക്കാര് ഏറെ ഏതോ ഒരു വേശ്യ കവിത എഴുതി തൊഴിലിനെ കുറിച്ച് വായിക്കുവാനതിനു ആളില്ല രണ്ടുപേരും  എഴുത്ത് തൊഴിലാക്കി  

പ്രണയ സ്വകാര്യം

മഞ്ഞൊരു മഴയായി പൊഴിഞ്ഞരാവിൽ സമയസൂചി രതിനൂലു കോർത്തനേരം! നനഞ്ഞു; ഒട്ടിയ, പുടവയോന്നു, ചന്ദ്രിക- മറപോലും ഇല്ലാതെ മാറും നേരം! നാണിച്ചു കണ്ണിൽ, പരസ്പരംനോക്കി നാം, അന്യോന്യം മുഖമൊളിപ്പിച്ചു നിന്ന നേരം! നാണംമറയ്ക്കുവാൻ, മിഴിപൂട്ടിഏതോ- പുടവ നീ എവിടെയോ; തിരഞ്ഞ നേരം! ചന്ദ്രിക അഴിച്ചിട്ട; പുടവ നിലാവായി നിൻമേനിയാകെ മറച്ചനേരം! നാണംമറക്കുവാൻ, കുളിരോന്നു മാറ്റുവാൻ ഏതോമറുകിൽ, നീ ഒളിച്ച നേരം! ഓരോമറുകിലും; നിന്നെകണ്ടെത്തുവാൻ അധരംകൊണ്ടിരുളിൽ; തിരഞ്ഞ നേരം! മറുകുകൾ ഓരോന്നും, മാറി; മാറി, നീ ഒളിക്കുമ്പോൾ, താഴ്വര ഒന്നിൽ; ഞാൻ, വീണനേരം! അവിടുന്നോരധര; ചൂട്പകര്ന്നു നീ കുളിരാകെ എൻ കരളിൽ ചേർത്തനേരം! കുളിരിൽ മയങ്ങി; തണുത്തു വിറച്ചു, ഞാൻ കിടന്നപ്പോൾ  നിന്റെ, ഒരു മുടിയിഴയിൽ മൂടി പുതച്ച നേരം! നിന്റെനാണത്തിൻ ആഴങ്ങളിൽ ഞാൻ എന്റെ നഗ്നത മറച്ചനേരം! മൈലാഞ്ചിയിട്ട ഇരുകയ്യുംപൊത്തി ഇരുട്ടും; കരിമിഴി അടച്ചനേരം! പ്രണയം... കാണാതെ, നമ്മളിരുവരും തങ്ങളിലോരുമിച്ചു ഒളിച്ചനേരം! അവസാനം, പ്രണയം; നമ്മളെ തിരഞ്ഞു കണ്ടെത്തുമ്പോൾ, നാണിച്ചു ദ്രവരൂപത്തി

പൊട്ടന്റെ സങ്കടം

ഞാൻ പണ്ടും അങ്ങിനാ വല്ലപ്പോഴുമേ ഡീസെന്റ്‌ ആകൂ ഡീസെന്റ്‌ ആയികഴിഞ്ഞാൽ ഞാൻ സുതാര്യനാ ഒഴിഞ്ഞ ഗ്ലാസ്സുപോലെ, അപ്പോൾ ഞാൻ വെള്ളം അടിക്കില്ല പക്ഷെ വെള്ളം അടിക്കാൻ ഗ്ലാസ്‌ കൊടുക്കും പുകവലിക്കില്ല പക്ഷെ ലൈറ്റർ പോലെ തീ പകരും അപ്പോൾ ഒരു ഫുള്ളിൽ എത്ര പെഗ്ഗ് ഉണ്ടാവും എന്ന് ഞാൻ നോക്കാറില്ല ഒരു സിഗരെട്ടിൽ എത്ര പുക ഉണ്ടെന്നും കാരണം അത്രയും മുഖങ്ങൾ അപ്പോൾ എനിക്ക് കാണും അത്രയും മുഖങ്ങൾ എനിക്ക്ഭാരമാകും ഓരോന്നിനെ ആയിട്ടു കൊന്നു കൊന്നു വരുമ്പോൾ ആൾക്കാര്പറയും അവൻ പൊട്ടനാ അത് കേട്ടാൽ പിന്നെ അവിടെ നില്ക്കാൻ കഴിയില്ല എനിക്ക് വോട്ട് ചെയ്യാൻ മുട്ടും വോട്ടിട്ട് കഴിഞ്ഞാൽ ഞാൻ വോട്ട് ഇടുന്നവർ തന്നെ ജയിക്കും. അത് പൊട്ടന്മാർക്കു കിട്ടിയ വരമാ (അല്ലെങ്കിലും അങ്ങിനാ ഒരു പൊട്ടൻ ഒരു കുത്ത് ഒരു ദിവസം കുത്തിയാൽ അതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരാ അതും ചിലപ്പോൾ അഞ്ചു വർഷം വരെ അങ്ങ് സുഖിച്ചു അനുഭവിക്കാൻ യോഗം കാണും) ജയിച്ചു കഴിഞ്ഞാൽ അവർ നന്നായി ഭരിക്കും. പൊട്ടൻ അതൊന്നും അറിയില്ല എട്ടു നാടും പോട്ടെ അവർ വീണ്ടും ഭരണ നേട്ടം എന്റെ കണ്ണിൽ കുത്തി പറയും...എനിക്ക് ഒന്നും മനസ്സിലാവില്ല അപ്പോൾ എനിക്ക് വിഷമം വരും ഞാൻ  പൊട്ടികര

പ്ലാസ്റ്റിക്‌ രൂപം മാറിയ ജാതി തന്നെ

പ്ലാസ്റ്റിക്കും ജാതിയും ഒന്ന് തന്നെ പരസ്പരം മാലിന്യം കൈമാറിവന്നവർ ജാതി ഉരുക്കി തീർത്തത് പേര് തന്നെ പേരിന്റെ കൂടെ വാല് ചേർക്കുന്നവർ പ്ലാസ്റ്റിക്‌ ഉരുക്കി ചേർത്തത് വർണ്ണം തന്നെ പരിസ്ഥിതിക്ക് പ്രതിസന്ധിതീർക്കുന്നവർ വീടിന്നകത്ത്‌ ഉപയോഗിക്കാത്തത് ജാതി തന്നെ ചെരുപ്പിനോടൊപ്പം ജാതി ഊരിവയ്ക്കുന്നവർ വീട്ടിൽ ജാതിക്കു പകരംഎടുക്കുന്നത് പ്ലാസ്റ്റിക് തന്നെ പരസ്യമായി പ്ലാസ്റ്റിക്കിന്അയിത്തംകൽപ്പിക്കുന്നവർ സമൂഹംഉപയോഗിച്ചാൽ   കാണുന്നത്ജാതിതന്നെ സ്വകാര്യമാണെങ്കിൽ പ്ലാസ്റ്റിക്കിനുപൂണൂലിടുന്നവർ സമൂഹത്തിലെപ്ലാസ്റ്റിക്‌ ജാതിതന്നെ ഉപയോഗശേഷം പരസ്യമായിവലിച്ചെറിയുന്നവർ   രണ്ടും നശിക്കാത്തമാലിന്യം തന്നെ സൗകര്യപൂർവ്വം രണ്ടുംദുരുപയോഗിക്കുന്നവർ പരിസ്ഥിതിക്ക് ജാതി പ്ലാസ്റ്റിക്‌തന്നെ ജാതിയും പ്ലാസ്റ്റിക്കിൽ അടച്ചുസൂക്ഷിക്കുന്നവർ രണ്ടും ഉപയോഗിക്കുന്നത് മനുഷ്യർതന്നെ ഉപയോഗിച്ചശേഷം കുറ്റംകണ്ടുപിടിക്കുന്നവർ

മനുഷ്യൻ ഒരു അന്യഗൃഹജീവി

വേറെ ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ; വരുന്നുണ്ട് മനുഷ്യൻ ഭൂമികാണാൻ.. കാണുന്നു ഗർഭപാത്രം ഒരു വഴി എന്നപോലെ; വന്നവഴി മറക്കുവാനെന്ന പോലെ  ചിത്രങ്ങൾ എടുക്കാൻ എന്ന പോലെ ഏന്തുന്നു ഓർമയും  ക്യാമറപോൽ സഞ്ചാരി തന്നെ അവൻ ഭൂമിയാകേ കാണുന്നു സുഖിക്കുന്നു തിരിച്ചുപോകാൻ തങ്ങുന്ന ഇടങ്ങളിൽ എന്തും വലിച്ചെറിയും കണ്ടഭൂമി പിന്നെ മലിനമാക്കും രതി സുഖം നുകരാൻ വ്യഭിചരിക്കാൻ കയറി ഇറങ്ങുന്നു വിവാഹത്തിലും  കൊണ്ക്രീറ്റിൽ തന്നെ കോറിയിടും പേരും വിലാസവും  വീടുവെച്ചും കണ്ട ഭംഗി ഓർമയിൽ പകര്ത്തിവെച്ച്  തങ്ങിയ ഭൂമി   വികൃതമാക്കി മണ്ണും വെള്ളവും നാണയവും- വായ്ക്കിരി   ഇട്ട കണ്ണുനീരും, സാമ്പിളായി ശേഖരിച്ചു ഒന്നുമറിയാത്ത പോലെ- വിദേശിയെ പോലെ ഒരു മടക്കയാത്ര.

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു എന്തിനീ തല എനിക്ക് തന്നു? മനസ്സലിഞ്ഞു മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട എങ്കിൽ എനിക്ക് പൂച്ചയും വേണ്ട പൂച്ച കവിത കരഞ്ഞു അത് ശല്യമായി തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി കവിത കരഞ്ഞു ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട് ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു. (ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി) തലവേദന പോയപ്പോൾ ഒരു വാൽകഷണം ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും പിന്നെ ചേട്ടന് നർ

ഒരു മരത്തിന്റെ ലാസ്റ്റ് ടേക്ക്

ലൈറ്റ്സ്  ഓണ്‍ ....  സ്റ്റാർട്ട്‌ ക്യാമറ     അന്നുമൊരു ഉച്ചപ്പാടിന്റെ തണൽ നോക്കി- പ്രണയിക്കുവാൻ; ഇറങ്ങി നടന്നോരുമരം, ഏറെ നടന്നിട്ടും തണലൊന്നും കാണാതെ- വെയിലിന്നടിയിൽ നിന്ന് വിയർത്തു പൊള്ളിയാമരം!...സ്റ്റോറി ബോർഡ്‌ ഇളവേൽക്കുവാൻ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക്‌ പോലും- തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്നു... വണ്ടികൾ.. എന്നിട്ടുംപോരാതെ.. എതിരെ വരുന്നു എറിഞ്ഞിട്ടു- പോകുന്നു... മുന്നിൽ നാറുന്ന മറ്റുവീട്ടുമാലിന്യങ്ങൾ  ....... ട്രോളി ഷോട്ട് ആക്ഷൻ അവസാനമതാ പറന്നുപോകുന്നു.. ഒരു കറുത്തതണൽ- ചിറകുവീശി, കൂടെനടന്നു... മരവും ഓടിപറന്നടുത്തെത്തുവാൻ... ഇല്ല; കഴിയിന്നുമില്ല, ആ കാക്കയുടെചിറകിന്റെ... അടുത്തെത്തുവാൻ.. ഗത്യന്തരമില്ലാതെ; ആദ്യം പിണങ്ങി! പിന്നെ; വാടിതളർന്നു! കരിഞ്ഞു! അവസാനം കരിയിലയും ചുള്ളിയും കമ്പുമായിഉണങ്ങി പിൻവാങ്ങി  മരം!!!  ........................ ക്രെയിൻ  ഷോട്ട് മരം ഒരു ഡ്യുപ്പ് ആയിരുന്നു! ആ ടേക്ക് ഓക്കേ ആയി.. പായ്ക്ക്അപ്പ്! സെറ്റിട്ടു നിർമിച്ച പുഴ പിറുപിറുത്തു..... 'ഒഴുകിയത് വെറുതെ വേസ്റ്റ് ആയി!' 

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു ഒരുവിരലിൽ അച്ഛനറിയുന്നു നിവർന്നവിരലിൽ ബലമറിയുന്നു അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു കുഞ്ഞിത്തല തലയണസുഖമറിയുന്നു അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു ഒരുവിളിയിൽ സ്നേഹമറിയുന്നു ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു അതിനിടയിലാരോ കയ്യിട്ടുവാരുന്നു കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

പെൻഷൻ

ചർമത്തിന്റെ ചാക്കിൽ കെട്ടിയ മാംസം ചുമക്കുന്ന; വെറും അസ്ഥിത്തൊഴിലാളിയായിട്ടാണ് തൊഴിൽ ആദ്യം തുടങ്ങിയത്, പിന്നെ തൊഴിൽ വേറെ ആയി "കൂലി" വേലയായി "നോക്ക്" കൂലിയായി. കസേരകളിൽ അത്യാസന്നവാർഡുകളിൽ ഇരുന്നു ശാസനയുടെഗുളികൾവിഴുങ്ങി ജീവൻനിലനിർത്തി ജീവിതസൂചികകൾക്കു ഇ സി ജി യുടെ ശ്ചായയുണ്ടായിരുന്നു. വലിയനിലയിൽഎത്തിയപ്പോൾ.... നട്ടെല്ലിനു; ചവിട്ടുപടിയുടെആകൃതി തോന്നിയിരുന്നു. ദിവസങ്ങളെ മാസങ്ങൾകൊണ്ടളന്നു വയസ്സിലാക്കി അടുത്തൂണ്‍പറ്റി, ജീവിതത്തിൽ ജീവിച്ചിരുന്നദിവസങ്ങൾക്കു; ചുവരിലെകലണ്ടറിൽ ചുവപ്പിന്റെനിറമായിരുന്നു, പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു, അവിടെഒരുപടമായി കരിഞ്ഞു പറ്റിപ്പിടിക്കാൻ.

ശമ്പളത്തിരുനാൾ

ഇരുന്നിരുന്നു കണ്ണൊന്നു നീട്ടി അടച്ചപ്പോഴാണ് രാത്രി ഉണ്ടായതു പിന്നെ ദിവസങ്ങൾ രാത്രിയുടെ പകർപ്പെടുക്കുകയായിരുന്നു പകർപ്പെടുത്തു കറുപ്പിന്റെ നിറംമങ്ങി തുടങ്ങിയപ്പോഴാണ് പകലുണ്ടായത് പിന്നെപിന്നെ പകലിനെ തന്നെ കൂലിക്ക് ജോലിക്ക് വയ്ക്കുകയായിരുന്നു കൂലിപ്പണിചെയ്തു മുപ്പതുദിവസത്തെ ഗർഭംധരിച്ചപ്പോഴാണ് ശമ്പളം ഉണ്ടായത് പിന്നെ എല്ലാ മാസവുംമുപ്പതിന്റെ വാവടുക്കുമ്പോൾ ശമ്പളത്തിരുനാൾ ആഘോഷിക്കുകയായിരുന്നു എല്ലാ മാസവും സമയത്ത് ശമ്പളം കൊടുക്കാനാണ് മദ്യശാലകൾ തുറന്നത് പിന്നെപിന്നെ എല്ലാ മുക്കിലുംമൂലയിലും ബലിയിടാൻ മദ്യശാലകൾ ശമ്പളം എണ്ണിയെണ്ണി  വാങ്ങുകയായിരുന്നു 

എവിടുന്നോ കൂടുന്ന നിഴലുകൾ

വഴിയിൽ വെളിച്ചംകണ്ടു പേടിച്ചുനില്ക്കുമ്പോഴാണ് ഒരുനിഴലായി അവൾ കടന്നുവന്നത് അവളിലോളിച്ചു വഴികടക്കുവാൻ നോക്കുമ്പോൾ കണ്ണ് അന്നും അവളിൽനിന്ന് എടുക്കുവാൻ മറന്നിരുന്നു ഏതു കണ്ണുപൊട്ടനും ആത്മവിശ്വാസം ഉണ്ടെങ്കിൽ ചിരിച്ചുകാണിക്കാം എന്ന് പരസ്യത്തിൽ പറഞ്ഞത്, അപ്പോൾഎന്നോട്പറഞ്ഞത് ഒരു അശരീരി ആയിരുന്നു. അശരീരിക്ക് ശരീരമില്ല പീഡിപ്പിക്കുവാൻ നിർവാഹമില്ല പിന്നെ അവിടെനിന്നിട്ടും കാര്യവും ഇല്ല ആത്മവിശ്വാസം മുമ്പേ ഞാൻ പിറകേനടന്നു കണ്ടത് തോട്, കടന്നതും തോട്, തോട്ടിൽ ഉണ്ടായിരുന്നത് വ്യാജജലം എന്ന് പറഞ്ഞത് ആത്മവിശ്വാസമായിരുന്നു... അത്  എനിക്ക്ഓർമയുണ്ട് ഞാൻ കരപറ്റി, ആത്മവിശ്വാസത്തിന്റെ; ശവം, മൂന്നുദിവസംകഴിഞ്ഞു... വാറ്റിഎടുത്തത്‌...അപകർഷതാബോധം ആയിരുന്നു ഏതു അകാലമൃത്യുവിനും ആദ്യം റീത്ത് വെക്കുന്ന  അവഗണനയുടെ മൌനത്തിന്റെചുണ്ടിൽ അപ്പോൾ ഒരു കൊലയാളിയുടെ അനുശോചനം ഉണ്ടായിരുന്നു. 

കടുക്മണി കഥകൾ

ഒന്നാം കണ്ണ്  കണ്ണായാലും നിറഞ്ഞു കഴിഞ്ഞാൽ പ്രസവിക്കും കണ്ണീരു കുഞ്ഞുങ്ങളെ പോലെ അതിലും ഉണ്ടാകും ആനന്ദാശ്രുക്കൾ ജാരന്റെ കുഞ്ഞിനെ പോലെ കണ്ണ്‍ രണ്ടു കണ്ണിന്റെ ഡി എൻ എ പരിശോധിച്ചാൽ സൂര്യൻ കുടുങ്ങിയേക്കാം രാത്രിയിൽ മുങ്ങുന്നതിന്റെ രഹസ്യം പുറത്തു വന്നേക്കാം തേങ്ങ കണ്ണ് ഓരോ മുറിവിനും കണ്ണിനെ പോലെ ഇമ ഉണ്ടാകാറുണ്ട് ഒന്ന് പൂട്ടി അടക്കുവാൻ വേണ്ടി മാത്രം തുറക്കുന്നവ കണ്ണ് കണ്ടിട്ടില്ലാത്തത് ഇന്നലെയും അവൾ വന്നിരുന്നു മുഖം തരാതെ സംസാരിക്കുന്ന പെണ്‍കുട്ടി അല്ലെങ്കിലും സുഖത്തിനു ഒരു മുഖത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതും മുഖം പലർക്കുംഒരു ദു:ഖമാണെന്നും പറഞ്ഞു പൊട്ടി ചിരിച്ചതും ഒരു നഖം മാത്രമായിരുന്നല്ലോ എന്നോ കുട്ടെക്സ് ഇട്ടു മുഖം പോലെ കൊണ്ട് നടന്നു പിന്നെ വെട്ടികളഞ്ഞ നഖം 

വേഗപ്പൂട്ടിട്ട ഘടികാരം

കണ്ണുകൾ കൃഷ്ണമണികൾ കണ്ണിന്നു ഭാരമാകുമ്പോൾ കാഴ്ച, അലങ്കാരം പോലെ ആർഭാടമാകുമ്പോൾ കണ്പോളയുടെ പർദ്ദ സദാചാരകാറ്റിലുലയുമ്പോൾ കണ്ണുനീരിൽകുളിച്ചു ശുദ്ധമായാലും കണ്ണുകൾക്ക്‌വേണമായിരുന്നു ഒരുവിലങ്ങു  കറുത്തകണ്ണട പോലെ വഴിതെറ്റിയ സർവേകല്ലുകൾ ലിംഗംഅനുവദിച്ചു  കുഴിച്ചിട്ടസർവേകല്ലുകൾ.. അറ്റംകൂർപ്പിച്ചു രാകിചെത്തിമിനുക്കി നായ്കുരുണപൊടിപുരട്ടി നായയുടെ വർഗസ്വഭാവംകാണിച്ചു അന്യവസ്തുവിലേക്ക്കുതിച്ചുചാടുമ്പോൾ വേണമായിരുന്നു ഒരുതുടൽ വളർത്തുനായക്കിടും പോലെ വേഗപ്പൂട്ട് കണ്ണുകളിൽ കാഴ്ചവച്ച് വാക്കുകൾതൊണ്ടയിൽമണികിലുക്കി ഓർമ്മകൾ തലമണ്ടയിൽകേറ്റിവച്ച് രാത്രിയുംപകലും എന്നരണ്ടുയാത്രക്കാരുമായി രണ്ടുകാലുകൾഉരുട്ടി ഓടുന്നവണ്ടിയിൽ ഒരുതവണമാത്രംനിർത്തുന്ന, അകന്നുപോകുന്ന മരണത്തിലിറങ്ങാൻ; ചാടിവണ്ടികയറിപായുന്ന  ജീവിതങ്ങൾക്ക് ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു ഘടികാരം പോലെ 

ദുർവ്യാഖ്യാനം

എന്താവണം രാവനും രാമണനും ഒരമ്മപെറ്റ രണ്ടുമക്കൾ ജനിച്ചപ്പോൾ  രണ്ടിനും എണ്ണാൻ തലകൾ പത്തു വീതം അതിലൊരു തല രണ്ടുപേർക്കും ഇരട്ടയായിട്ടൊന്നുപോലെ ആ തല ഒഴിച്ച് ഒമ്പതുതലയും മുറിക്കാൻ രാവൻ കാട്ടിൽപോയി ഒന്നിനെയും നോവിക്കാതെ രാമണൻ തലകളും കൊണ്ട്  മങ്കയിൽപോയി തലമുറിച്ചു രാവൻ  നേതാവായി, തലചുമന്ന രാമണൻ അങ്കത്തിൽ പോയി ശീത  കര്ഷക തൊഴിലാളികൾക്ക് ഒറ്റമകൾ എന്ട്രന്സിൽ പ്രവേശനം നിഷേധിക്കപ്പെട്ടവൾ ആതുര ശുശ്രൂഷയ്ക്ക് പഠിച്ചു ജയിച്ചവൾ തൊഴിലിനായി വിദേശത്ത് പോകേണ്ടി വന്നവൾ കണവനെ കൂടെ കൂട്ടുവാൻ വേണ്ടി ചാരിത്ര്യശുദ്ധിക്ക് സ്വയം കണക്കുപറഞ്ഞവൾ കണവനെ അവസാനം കൂടെ കിട്ടിയപ്പോൾ കാർഷിക വൃത്തിയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടവൾ മണ്ണെടുത്തത്  ഒരു രാമണനും ഒരു ശീതയുടെയും ചാരിത്ര്യം നശിപ്പിച്ചിട്ടും ഇല്ല ഒരു രാവനും ശീതയുടെ ചാരിത്ര്യം സംരക്ഷിച്ചിട്ടും ഇല്ല ഒരു ശീതയുടെയും ചാരിത്ര്യം എവിടെയും പോറലേറ്റിട്ടുമില്ല ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ് ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്  

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു. സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് . അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി.. ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ? മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി. ചെയ്തത് ശരി ആയോ? പിടിക്കപ്പ

തീപ്പെട്ടിയുടെ അവയവദാനം

തീപ്പെട്ടിപ്രണയം  ഒരു തീപ്പെട്ടികൊള്ളിയിൽ അഗ്നി  കത്തിജ്വലിച്ചു അടക്കിപ്പിടിച്ചതേങ്ങലിൽ   പ്രണയം സഫലീകരിച്ചു തൊലിക്കട്ടിയിൽ മനക്കട്ടി തോറ്റു വഴങ്ങികരിഞ്ഞു നിവർന്നുനിന്ന വെളുത്തകൊള്ളിയുടെ നട്ടെല്ലുവളഞ്ഞു തീപ്പെട്ടികൂട് ബാക്കിയായി ഒരു ശവപ്പെട്ടിയുടെ ച്ഛായതോന്നി തീപ്പെട്ടിപടം മുറിച്ചെടുത്തു മാലചാർത്തി അത്  അലങ്കരിച്ചു അവയവദാനം  മേഘങ്ങൾ മരിക്കാത്ത ആത്മാക്കളാണത്രേ തൊലി ഒഴിച്ചെല്ലാം ദാനം  ചെയ്തവരത്രേ അതുകൊണ്ട്  ആകാശസ്വർഗം ലഭിച്ചവരത്രേ കണ്ണ് പോലും അവയവദാനം ചെയ്തവരത്രേ കണ്ണീരു മാത്രം ആർക്കും വേണ്ടായിരുന്നത്രേ കണ്ണ് കാണാതെ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ഇപ്പോഴും ഉച്ചത്തിൽ പൊട്ടിച്ചിരിക്കാറുമുണ്ടത്രേ കാരണം അവയവം ദാനം ചെയ്തവർക്ക് മരണവും വേദനയും  പറഞ്ഞിട്ടേ ഇല്ലത്രെ!

മഴത്തുള്ളിയിൽ ഒരു ശിൽപം

ഏതോ വിരസ ജിജ്ഞാസയിൽ വരണ്ടുണങ്ങിയ കണ്ണുകളിൽ എവിടുന്നോ ഒരു മഴ വന്നുപെയ്തു അതിലൊരു തുള്ളി ശില്പമായി കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം കരളിന്റെ നിറമാണ് മേനിയാകെ ആരും മോഹിക്കും പ്രണയകൂടം മനം കവർന്നത് കണ്ണ് തന്നെ ആയിരം കൃഷ്ണമണിയുള്ള കണ്ണ് കാറ്റിനെ പുണരുന്ന അളകങ്ങളും ഒരു രാത്രി നീളുന്ന മുടിയഴകും വൈരം എഴുതിയ  മൂക്കൂത്തിയും വച്ച് മറന്നപോൽകറുത്തപൊട്ടും ചിരി എങ്ങോ പരതുന്ന അധരങ്ങളും പുരുഷനെ കൂസാത്ത മെയ്യഴകും എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും അപരിചിതരും  അടുക്കുന്ന മുഖഭാവവും ചുംബനം ഇമകളിൽ വെച്ചുമാറി ആലിംഗനം അധരങ്ങളാൽ കൈമാറി നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം 

പുലരി പത്രം

ഒരിക്കലുംമുടങ്ങാത്തദിനപ്പത്രംപോലെ   പകലിന്റെ മുറ്റത്തുവന്നുവീഴുന്നു അച്ചടിച്ചരാത്രിയിൽഉണർന്നു  ക്ഷൗരംചെയ്തുമുറിഞ്ഞ നിണം ഒഴുകുന്ന പുലരികൾ ഉറക്കച്ചടവിൽകണ്ണുപിടിക്കാതെ   വന്നപുലരിയുടെ മുഖത്തേക്ക്പോലും നോക്കാതെ പൗഡറിട്ട്പോകാനിറങ്ങുന്നു  കാലിടറുന്ന നരച്ച വൃദ്ധരാവുകൾ ചെയ്തയാത്രയുടെ ക്ഷീണംതീർക്കാൻ മുന്നിലെമുറിയിൽകടന്നിരുന്നു  പകൽവെളിച്ചത്തിന്  തിരികൊളുത്തുന്നു വെറുംചായകുടിച്ച പുലരി ഇന്നലത്തെഎന്തോഎടുക്കാൻ വെച്ച്മറന്നപോലെ പ്രഭാതത്തിൽ തിരിഞ്ഞുനടക്കുന്നു പ്രായംതുളുമ്പുന്ന പ്രണയമേദസ്സും മണിക്കൂറുകൾക്കിടയിൽ അട വയ്ക്കുന്നു സ്വർണംനിറച്ച കോണ്‍ക്രീറ്റ്മുട്ടകൾ വിരിഞ്ഞിറങ്ങുന്നു  ഉപയോഗശൂന്യപ്രണയമാലിന്യങ്ങൾ വാർത്തകൾ പോലെനിറയുന്നു മുന്നിൽ പൂവിന്റെനിറമാർന്നപരസ്യങ്ങളും പിന്നിൽ അഴുകുന്നകരിയിലപോലുള്ള ജീവിതവും ഫ്ലെക്സ് ചെയ്തുറപ്പിച്ച പരസ്യങ്ങൾക്കിടയിൽ  വെട്ടിവളച്ചുഒതുക്കുന്നു മരങ്ങൾ എന്തോ ഒളിക്കുന്ന വാർത്തകൾ പോലെ തെരുവിന്റെ ഓരങ്ങളിൽ പരസ്യമെഴുതുന്നു മരണകോളംതുറന്നിട്ട അത്മവിദ്യാലയത്തിന്റെ ശവപ്പെട്ടികോട്ടകൾ ഉച്ചയാകുമ്പോൾകാണാം പലനിറമുള്ളനിഴലുകളും അതിന്റെ തണലിൽ പൊള്ളുന്ന വർണമില്ലാത്തമനുഷരെയും പുറത്തിടു

മഞ്ഞു പൂവിട്ട പുലരി

എവിടെയോ കണ്ടു കൊതിച്ചൊരുപൂവ് ഹൃദയത്തിലിന്ന്  വിരിഞ്ഞപോലെ അന്നതിൽ കാണാതിരുന്നവൈരങ്ങളും ഇന്നതിൽ പറ്റിപിടിച്ചപോലെ ഒരിലപോലും അനക്കാതെ   കാറ്റും പെട്ടെന്നെവിടുന്നോ  വീശുംപോലെ മൂക്കൂത്തിപോലെ തിളങ്ങുന്നവൈരം പെട്ടെന്ന് മഞ്ഞായി അടർന്നപോലെ പൂവിന്റെഭംഗിയും മണവും  നുകർന്നത്‌ പുണ്യാഹതീർത്ഥമായി മാറുംപോലെ ജലപാനം ചെയ്യാതിരുന്നൊരുശംഖു നോമ്പ്തുറക്കാൻ കൊതിച്ചപോലെ ഒരു തുള്ളിമഞ്ഞിന്റെ കുളിരുംമണവും ഓംകാരംശംഖിൽ  നിറച്ചപോലെ നിർവൃതി നിറഞ്ഞുകവിഞ്ഞശംഖ് ഓംകാരനാദം മുഴക്കുംപോലെ ഓംകാരംകേട്ട് ഉണർന്നകടൽ ശംഖിനെ വാരിപുണരുംപോലെ വാരിപുണർന്നു കണ്ണ്തുറക്കുമ്പോൾ പുതിയൊരുപുലരി പൂവ്പോലെ