എന്റെ കാതിന്റെ ഭാരത്തെ നോക്കിയിരിക്കുന്നു കേൾക്കുന്ന പാട്ടും ഭൂമിയുടെ നേരമ്പോക്കും ഇരുട്ട് കുന്നിമണികളെ വന്നെത്തിനോക്കുമ്പോലെ കൃഷ്ണമണിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുളുന്ന ഭാരമില്ലാത്ത നേരം അവൾ മഴവില്ലിന്റെ മണമുള്ളവൾ അവൾ ഭ്രാന്തിന്റെ മാലയിട്ട, എന്റെ മനസ്സിന്റെ ഫോട്ടോ അവളുടെ മടിയിൽ എന്റെ ആടുന്ന നാലുമയിലുകൾ അവളുടെ കാലുകൾക്ക് താഴേയ്ക്ക് ഉമ്മറപ്പടിയുടെ ഒഴുക്ക് അരികിൽ അവളുടെ ഉപബോധത്തിന്റെ പാളിയുള്ള എന്നിലേയ്ക്ക് തുറക്കുന്ന നാലുമണിജനൽ അരയ്ക്ക് താഴെ വൈകുന്നേരം മുകളിലേയ്ക്ക് ഓലപോലെ വിരിഞ്ഞുകിടക്കുന്ന രണ്ടുയിരുകൾ അടർന്നുവീണ മടലുകൾ പോലെ കീറിമെടഞ്ഞ രണ്ടുടലുകളുടെ നിസ്സഹായത നേരം അരക്കെട്ടിന് മുകളിലേയ്ക്ക് കൊളുത്തിവെച്ച രണ്ടുമെഴുകുതിരികൾ രാത്രി മറ്റൊരു ദിവസത്തെ നക്ഷത്രം മൂന്നാമൻ ഇറ്റുവീഴും നടത്തങ്ങൾ..