Skip to main content

സ്വപ്നം കണ്ട കവിത മരണം


സ്വപ്നം
ഞാൻ ഇപ്പൊ സ്വപ്നം കാണാറില്ല
മൂട്ടയും കടിച്ചു കൊതുകിനെയും ഓടിച്ചു
ബെഡ്ഡിൽ എത്തുമ്പോഴേക്കും സെക്കന്റ്‌ ഷോ
കഴിഞ്ഞു, "ഉറക്കം മനസ്സ് മടുത്തു കിടന്നുറങ്ങി കാണും "സ്വപ്നം"

ഒളിച്ചേ കളി കണ്ടേ
മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

കവിത
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കവിയത്രേ നിമിഷ കവി കലി "കാലൻ"
ആകസ്മികമായി ആ കവി രചിച്ച മനോഹര കവിത ആ.. അത് തന്നെ.. "മ മ  മരണം"
കാലമെഴുതിയ ജീവിത കവിതയും പ്രകൃതിതൻ പുന സൃഷ്ടി രചനയും
പോലും അത്ര ഹൃദയസ്പർശി ആയി ജനം ജീവൻ കൊടുത്തു സ്വീകരിച്ചിട്ടില്ല!

ഓർമ്മ തൻ ചരിത്രം അതത്രേ മറ്റൊരു മഹാകാവ്യം എണ്ണ വീണു- കുതിരാതിരുന്നെങ്കിൽ വളയുന്ന റബ്ബർ മായ്ക്കാതിരുന്നെങ്കിൽ അത് കാലം മറക്കാതിരുന്നേനെ!
രക്തവും കണ്ണീരും വിയര്പ്പും എഴുതിയ കദന കാവ്യങ്ങളെ
സ്നേഹമാകുന്ന പ്രണയ പുനരാഖ്യാനങ്ങൾ പലപ്പോഴും അവഗണിക്കാറുണ്ട്

മരണ മതം
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നുണ്ട് അതത്രേ പ്രണയം
മദ്ധ്യാഹ്നം കഴിഞ്ഞ പ്രണയം വെറും മരണം, എന്ന് അറിഞ്ഞു വെറുക്കുമ്പോഴും അതിലും കൂടുതൽ വെറുക്കുന്നത് ജനനം മുതൽ മരണം വരെ കൂടെ നടക്കുന്ന ജീവന്റെ നിഴലായ മരണത്തിന്റെ മതത്തേയാണ് മതം എന്ന മാരണത്തെ മാത്രം

സമർപ്പണം

വ്യവസ്ഥ ഇല്ലാത്ത ജീവിതമേ നിന്നെ ജീവനോടെ 
ഇനി വ്യവസ്ഥ ഉള്ള മരണത്തിനു അർപ്പിച്ചോട്ടെ    

Comments

  1. മ മ മരണം
    മമമരണം
    കാവ്യം

    ReplyDelete
    Replies
    1. ക്ഷമിക്കണം അജിത്‌ ഭായ് അജിത്‌ ഭായി യുടെ കമന്റ്‌ വരുമ്പോൾ ഞാൻ അപ്ഡേറ്റിൽ ആയിരുന്നു അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
      വളരെ നന്ദി അജിത്‌ ഭായ്

      Delete
  2. മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
    മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
    മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
    മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
    നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...