Skip to main content

Posts

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

രണ്ടാമത്തെ നായയെന്നോ മറ്റോ കവിത

ഭക്തി, ഘ്രാണശക്തിയുള്ള ഒരു വാക്കാണെങ്കിൽ പ്രാദേശികമായി ഭാഷ അതിൻ്റെ യജമാനനാകും ഇടങ്ങളിൽ ദൈവത്തിൻ്റെ നായയാവണം  എന്നിട്ടും, എന്ന വാക്ക്  നിഘണ്ടു അപ്പോഴും അതിൻ്റെ തുടലല്ല എറിഞ്ഞ കല്ലുകളാൽ  ദൈവത്തിൻ്റെ മാവിലെ പഴുത്തമാങ്ങകൾ  (വിളഞ്ഞതാവാനും മതി) കിളികൊത്തലുകൾ കഴിഞ്ഞുപോലും നിലത്തുവീഴുന്നില്ല ഒരു കാലത്തും  മറ്റൊരു കല്ലാൽ നക്കപ്പെടുന്നില്ല മധുരം രോമമാകുന്ന ഇടങ്ങളിൽ അണ്ടിക്കോട്ടയായി നായകൾ ഓരോ മാങ്ങയിലും പതുങ്ങി ഇരിക്കുന്ന ഇടങ്ങളിൽ വളർത്തുനായകൾ  കണ്ണുകൾ രോമങ്ങളിൽ പൊതിഞ്ഞ് സൂക്ഷിക്കും വണ്ണം ദൈവത്തിൻ്റെ വിരലുകൾ രോമങ്ങളിൽ ഇടകലരുന്നു ലാളനകളിൽ സൂക്ഷിക്കപ്പെടുന്നു മനുഷ്യരെ വകഞ്ഞ് വളർത്തുമൃഗങ്ങളിൽ  ദൈവം ലാളനകൾ  എടുക്കുകയും കൊടുക്കുകയും ചെയ്യുന്നിടത്ത് അതും സാഹിത്യത്തേക്കാൾ സൂക്ഷമമായി ദൈവവും മനുഷ്യരും നൃത്തം ഉടലുകളിൽ പൂഴ്ത്തിവെക്കും ഇടങ്ങളിൽ ദൈവത്തിൻ്റെ നാവ് ഒരു മുദ്രകളിലും പരസ്യമായി ഇടപെടുന്നില്ല ചലനങ്ങൾ രോമങ്ങളല്ല അപ്പോഴും ദൈവമേ  നിൻ്റെ നായ എന്ന് ഞാൻ കവിതകളിൽ മധുരത്തെ ഓമനിക്കുന്നു അത് വേറെ കാര്യം എന്നാലും  വിശ്വസിക്കണം, പകൽ ഒരു ദർഘാസ്- പരസ്യമാകുന്നിടത്ത് ...

വിഷാദങ്ങൾ അലങ്കരിക്കും വിധം

പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന  ചലച്ചിത്രം തീരും മുമ്പ്  ഇരിപ്പിടം വിട്ട്  നടന്ന് അകന്നുപോകുന്ന  പ്രേക്ഷകനേ പ്പോലെ തീർന്നുപോയ വിഷാദങ്ങൾ കൊണ്ട് ഒരിക്കലും അലങ്കരിക്കുവാനാകില്ല ഇരിപ്പിടങ്ങൾ കണ്ട് മടങ്ങിപ്പോകുന്ന ഒരാളിൽ നിന്നും ഒന്നും കൈമാറാതെ ഏറ്റവും അവസാന വിഷാദി എന്നൊരു അഭിസംബോധന അപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നുണ്ടാവും കടൽ വിഷാദത്തിൻ്റെ എല്ലാ സ്ട്രീറ്റ്ലൈറ്റുകളും കത്തിച്ചിട്ട തെരുവ് ഉൾക്കൊള്ളുവാനാകുന്നതിലും  അധികം കടൽ  ഉള്ളിൽ സൂക്ഷിക്കും വിധം കേട്ടേക്കാം കടൽ, ഞെരിയുന്ന ശബ്ദം ഞെരിഞ്ഞമരുന്നുണ്ടാവണം കാൽച്ചുവട്ടിൽ മണൽത്തരികൾ ശംഖുകളുടെ ഓരങ്ങളിൽ  കക്കകൾക്കും ശബ്ദങ്ങൾക്കും സമാന്തരമായി അഥവാ പല ആകൃതികളിൽ നിശ്ശബ്ദതകൾ സമാന്തരമാവണം വിഷാദങ്ങൾ സമാന്തരം ഉടൽ  നടത്തം അപ്പോഴും കടലൊപ്പം വേനൽക്കാലത്തിന് വേണ്ടി മാത്രമുള്ള സൂര്യൻ എന്ന വിധം എരിഞ്ഞിട്ടുണ്ടാവും അസ്തമിച്ചിട്ടുണ്ടാവും ഒരു പക്ഷേ സൂര്യൻ്റെ പ്രത്യേക എഡിഷനും എഴുന്നേറ്റ് പോകുവാൻ വേണ്ടി മാത്രം വിഷാദങ്ങളുടെ പ്രദർശനം നടക്കും കൊട്ടകകൾ എന്നൊന്നില്ലതന്നെ അനസ്യൂതം പ്രവർത്തിക്കും യന്ത്രങ്ങൾ എന്ന് വിരലുകളെ മണൽപ്പരപ്പുകൾ എത്...

ഇരുട്ടിൽ അമാവാസിയുടെ ഒരു തെന്നിനീങ്ങൽ

മുഴുമിക്കുവാനായിട്ടില്ല  ഒരു രാത്രിയും എനിക്ക്  എന്നിട്ടും  അടച്ച് വെച്ച ചന്ദ്രക്കല പോലെ വായന ഞാൻ ഉപേക്ഷിക്കുന്നു അതും മാനത്ത് ബാക്കി വന്ന  ഇരുട്ട് ഞാനയക്കുന്നു ഒരു പക്ഷേ വീണ്ടെടുക്കുവാനായാൽ നിശ്ശബ്ദതയുടെ ആഴത്തിലേക്ക്  വീണുപോയ ഒരാൾ എന്നെങ്ങാനും മുരടനക്കുമ്പോൾ തൊണ്ടയിൽ  മുന്നിലേക്കും പിന്നിലേക്കും  തെന്നിനീങ്ങും ഒരു കല പോലെ കൃത്യമായി പറഞ്ഞാൽ ഏകാന്തതയുടെ തെന്നിനീങ്ങൽ നിശ്ശബ്ദതയുടേതും കാണാനാവുമോ ഇരുട്ടിൽ അമാവാസിയുടെ തെന്നിനീങ്ങൽ രാത്രിയുടെ കഴുത്തിൽ ഇരുട്ടിൻ്റെ ഉയർന്നുതാഴ്ച്ചകൾക്കിടയിൽ ഇരുട്ടിൻെറ തെന്നിനീങ്ങൽ ഇരുട്ടിൽ  കേട്ടേക്കാം ചന്ദ്രക്കല പോലൊരു ശബ്ദം ചലനത്തേക്കാൾ നേർത്ത് സമയത്തേക്കാൾ കൂർത്ത് രാത്രികൾ തൊണ്ടക്കുഴിക്കുളളിൽ  തെന്നി നീങ്ങുന്നത് പോലെ തീയതികളുടെ ശബ്ദം നീങ്ങുന്നു കേൾക്കുന്നു ചന്ദ്രക്കല മാനത്തിൻ്റെ ഒരു മുഴയാണെങ്കിൽ അതേ ആകൃതിയിൽ എൻ്റെ പരിചരണം.

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

നുണകളേക്കുറിച്ച് അവയുടെ ഉന്തുവണ്ടികളേക്കുറിച്ച്

ചന്ദ്രനാകുവാൻ തുടങ്ങുകയായിരുന്നു മുമ്പ് എന്ന അക്കം മുമ്പ് ഒരക്കമല്ല തടഞ്ഞു ഞാൻ മാനത്തിനെ ചന്ദ്രനേ  മൂന്നൊഴികേയുള്ള അക്കങ്ങളേ ഏത് ചുവരിനും  ഏത് കാലത്തും കലണ്ടറാകാം അവധിയെന്ന നുണ അതിലുണ്ടാവണമെന്ന് മാത്രം എല്ലാ കലണ്ടറുകളേയും അവയുടെ ഓർമ്മയേയും കാലം ബോധവൽക്കരിക്കുന്നു എല്ലാ അവധിദിനങ്ങളും നുണകളാവുന്നു പ്രവർത്തിദിനങ്ങൾ അക്കങ്ങൾ കൊണ്ട് ആണയിടുന്നു അവ തീയതികളാവുന്നു പതിനാല് വരെ കാത്തിരിക്കുവാൻ മാനത്തിനോട് ആവശ്യപ്പെടുകയായിരുന്നു പതിനാലെന്ന അക്കത്തെ  പതിയേ ചന്ദ്രനാക്കുന്നു ഏത് ചുവരിനും കലണ്ടറാവാം നുണകൾ അതിൽ അവധിയായി വേണമെന്ന് മാത്രം  പ്രവർത്തിദിനങ്ങൾ ആവർത്തിക്കുന്നു ചലനങ്ങൾ കൊണ്ട് തീർത്ത അക്കം നൃത്തമാവുന്നത് പോലെ അക്കങ്ങളുടെ നൃത്തമാണ് മാസമുറയുടെ കലണ്ടറേ  എന്ന് ഞാനവളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയായിരുന്നു അവൾ എല്ലാ അഭിസംബോധനകൾക്കും അതീത പതീതപാവന എന്ന വാക്ക് ഭജനിൽ നിന്നും കടം വാങ്ങുന്നു സത്യം തടയുന്നു ഗാന്ധിജി ഉപയോഗിച്ചിട്ടുണ്ട് എന്ന ഒഴിവുകഴിവ് നിരത്തുന്നു മുറിഞ്ഞ അഹിംസ മാത്രം നോക്കിനിൽക്കുന്നു അത് ഒന്നും തടയുന്നില്ല ഗാന്ധിജിയിൽ നിന്ന് അകന്ന് നേരിനോടും നേരത്തോടും അടുത്ത്...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ചൂണ്ടുപലകകളേക്കുറിച്ചുള്ള പരാതികൾ

ശലഭങ്ങളുടെ കവല എൻ്റെ വിരലുകൾ ശലഭങ്ങളാകുവാൻ പോകുന്ന ചൂണ്ടുപലക നീലകളുടെ കവലയാവണം മാനം ഞാൻ വിരലിന്നരികിൽ ശൂന്യത കൊണ്ട് നീലയിലേക്ക് മാത്രം  ഒരു ചൂണ്ടുപലക ഇറക്കിവെക്കുന്നു ഏറ്റവും പുതിയ മഴ പെയ്യുന്ന ഇടം ഏറ്റവും പഴയ മഴ അതിൻ്റെ ചുണ്ടുപലകകൾ ചുംബനങ്ങളുടെ പാർക്കിലേക്ക് ശലഭങ്ങൾ ചുണ്ടുകൾ നിറങ്ങളിൽ കൊണ്ട് പോകുന്നു ഉടലുകളുടെ നാൽക്കവല ഉമ്മകളുടേതും മേഘങ്ങൾ വഴികൾ കൊണ്ട് വരുന്നു മഴകളെ അവ പതിയേ വഴിതെറ്റിക്കുന്നു മീൻ നീന്തി ജലം സൃഷ്ടിക്കുന്നത് പോലെ സൃഷ്ടിയുടെ അരികിൽ അതിൻ്റെ ശൂന്യത ഒരു പക്ഷേ വഴിതെറ്റിച്ചേക്കാം വഴിതെറ്റിയേക്കാം തെറ്റിയവഴികളിൽ ഉടലുകൾ, ഒരായിരം ചൂണ്ടുപലകകൾ!

വാർദ്ധക്യം കാക്കകൾ

അടർന്നുവീഴുന്ന മാമ്പഴങ്ങളേ പക്ഷികൾ സമീപിക്കും വണ്ണം എൻ്റെ വാർദ്ധക്യത്തേ  കാക്കകൾ സമീപിക്കുന്നു ഞാനൊരു കറുത്തവൃദ്ധൻ എൻ്റെ കാക്കകൾ  പറന്നുവന്നതിന് ശേഷം കൂടുതൽ കറുക്കുന്നു പറക്കുന്നതിനും കറുക്കുന്നതിനും ഇടയിൽ  എൻ്റെ കാക്കകൾ അവയുടെ മറവിയിൽ ഇപ്പോൾ എൻ്റെ നര  ഞാൻ വൃദ്ധൻ്റെ വാതിലുള്ള ബസ് കൂടുതൽ പടവുകൾ വെച്ച് ഞാൻ അതിലേക്കും  വാർദ്ധക്യം എന്നിലേക്കും ചവിട്ടിക്കയറുന്നു ഒരു പക്ഷേ വാർദ്ധക്യം തന്നെ  ഒരു ബസ് അതിൽ അവസാനം വരെ  പിടിച്ചുനിൽക്കേണ്ടിവരും വണ്ണം  വൃദ്ധൻ്റെ പല മരണങ്ങൾ  കൈയ്യേറിയതാവണം ഇരിപ്പിടങ്ങൾ അത് നിർത്തുമ്പോഴെക്കെ വാർദ്ധക്യം അതിൻ്റെ വേഗതകളിലേക്കും അവശതകളിലേക്കും കുതറുന്നു വാർദ്ധക്യം അതിൻ്റെ ജനാലയിലേക്കെത്തി നോക്കുന്നു ഞാൻ കൂടുതൽ ചുവടുകൾ വെച്ച്  നൃത്തം ചെയ്യുന്നയാൾ നടക്കുവാൻ കൂടുതൽ ചുവടുകൾ ചുമക്കുവാൻ കൂടുതൽ ചുമലുകൾ എടുക്കുവാൻ കൂടുതൽ ഉടലുകൾ ജീവിച്ചിരിക്കുവാൻ അതിലും കൂടുതൽ ശ്വാസങ്ങൾ വേണ്ടയാൾ ഞാൻ ശ്വാസത്തെ പകുക്കുന്നു കിതപ്പുകൾ പുറന്തള്ളുന്നു ഞാൻ ശ്വാസത്തിൻ്റെ കൂടുള്ള പക്ഷി എന്നിട്ടും പറക്കുവാൻ മടിക്കുന്നു നരക്കുവാൻ ശ്രമിക്കുന്നു വൃദ്ധാ നീയൊരു ന...

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച

ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ വേഴാമ്പൽ ചുവരിൽ ചാരി  മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച പരമ്പരാഗതമായി  വേഴാമ്പലുകളാകുവാൻ പറക്കുന്ന നാടുണ്ടാവണം മേയ് പെൻഷൻ പറ്റിയ മാസത്തിന് അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ വിരസതയുടെ കുഷനുളള ഒരു കസേരയുണ്ടായിരുന്നെങ്കിൽ അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ ഒരേസമയം മടിക്കുകയും  അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ജൂണാകുന്നു കുരുക്കുത്തിമുല്ലകൾ അവയുടെ വളവുകൾ പിടിച്ചിടും ഇടങ്ങളിൽ   പൂക്കൾ നിലത്തിട്ട്, പൂക്കാലം  ഒരു ഓഫീസിലും കയറാതെ,  ഒരു ഫയലും നോക്കാതെ മാറിനിൽക്കുന്നു ഇറയങ്ങളുടെ ഇറ്റുവീഴലുകൾ ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു അവളുടെ കൃഷ്ണമണിത്തിരക്കിൽ പങ്കെടുത്ത്  ഉമ്മകളുടെ രജിസ്റ്ററിൽ  പേര് വെക്കാതെ പോയ നിമിഷങ്ങളെ കാലം അന്നും ഇന്നും  ദിവസത്തിന് പുറത്തുനിർത്തുന്നു മഴയുടെ കൊലുസ്സ് ധരിച്ച്, മേൽക്കൂരകൾ പുറത്തിറങ്ങും ഇടങ്ങളിൽ മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം വിരിഞ്ഞ പിച്ചകത്തം  നിലത്തിട്ട് മന്ദാരങ്ങൾ നിലത്തിടുമോ ...