Skip to main content

Posts

Showing posts from October, 2017

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത് തോണിയുടെ ചുവടുകൾ വെച്ച് നിലത്തേയ്ക്കിറങ്ങുന്ന കാറ്റ് തോണിക്കാരൻ ഒരു പഴയ പാട്ടാണ് ഓണം കഴിഞ്ഞിട്ടും ഓണത്തിന് ഉണ്ണിപിറന്നിട്ടും വരികൾ വിട്ട് പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല പാട്ടിന്റെ അക്കരേയ്ക്ക് തന്നെ തോണിക്കാരൻ കേൾവിക്കാരനെ പോലെ തിരിച്ചുപോകുന്നു പണ്ട് പണ്ട് ടേപ്പ് റെക്കോർഡറുകൾ കണ്ടുപിടിയ്ക്കും മുമ്പ് എന്തൊരു കാറ്റാണ് തസ്രാക്കിലെ തുടക്കത്തിലുള്ള വരികൾക്ക് കഥാകാരൻ നായകനിൽ ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത് അത് കാറ്റു പിടിച്ച പോലെ ദിനോസറുകൾക്കും ഓന്തിനുമരികിലേയ്ക്ക് എഴുതിക്കൊണ്ടിരിയ്ക്കുന്ന വരികളെ കൂട്ടിക്കൊണ്ട് പോകുന്നു കരിമ്പനകളുണ്ടാവുന്ന വിജനതയുടെ ഗന്ധം ഒരിടത്തൊരിടത്ത് എന്നു തുടങ്ങുന്ന ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ കഥയുണ്ടാക്കുവാൻ കൊണ്ടുപോയിക്കൊണ്ടിരുന്ന എങ്ങുമില്ലാത്ത ഒരിടം കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ നീയാണ് നീയില്ലാത്ത കവിതയിലെ എന്റെ വരികൾ സ്കൂൾ കുട്ടികളെ പോലെ നിരന്ന് നിന്ന് പദ്യം ചൊല്ലി ത്തുടങ്ങുന്നു കാറ്റ് അവസാനിക്കുന്നില്ല, അത് നോക്കിയാൽകാണാത്ത സ്ക്കൂൾ മുറ്റങ്ങൾ കൊണ്ട് വരുന്നു തണുപ്പ് കൊണ്ടുവരുന്നു സ്കൂൾ കുട്ടിക

പേര് പ്രാർത്ഥന ശ്രമം ദൈവം എന്നിങ്ങനെ

എന്റെ ദൈവമേ! ഒന്നുമില്ല കടന്നുപോയ വാഹനത്തിന്റെ ബോർഡു വായിച്ചതാണ് നടന്നുപോകുന്ന ദൈവം നിങ്ങൾക്ക് വേണമെങ്കിൽ കണ്ണടച്ചത് പ്രാർത്ഥനയാക്കാം ഒരു നിമിഷമെങ്കിലും പ്രാർത്ഥനയിലെ ദൈവം കൊടിയേറ്റം സിനിമയിലെ കുത്തിയിരിക്കുന്ന ഗോപിയെ അനുസ്മരിപ്പിക്കുന്നില്ലേ? ഓർമ്മകൾ കാലഘട്ടത്തിലെ റേഡിയോയാണ് അലക്കി വിരിയ്ക്കാൻ തോന്നുന്നില്ലേ? വിരിയ്ക്കാൻ അയയോ അലക്കിയിടാൻ കുപ്പായമോ ഇല്ല എന്നത് നിങ്ങളെയോ ദൈവത്തേയോ അലട്ടുന്നില്ല ഇടാൻ കുപ്പായമില്ലാത്ത ഒരു കാലഘട്ടത്തിൽ ജനിച്ചവരെല്ലാം പുരുഷൻമാരായിപ്പോയ ഒരു ഗ്രാമത്തിൽ പുരുഷനാകേണ്ടി വന്ന ഒരാളാവണം നഗരത്തിലൂടെ നടന്നുപോകുന്ന ദൈവം ഒരു തെരുവ് കൂടി കഴിഞ്ഞിരിക്കുന്നു കിഴവൻ ദൈവം തന്റെ പഴഞ്ചൻ ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്തുകൊണ്ടിരിയ്ക്കുന്ന പേപ്പറിൽ അയാളുടെ പേരില്ല ഐപാഡിൽ പാട്ട് കേട്ട് അതിന്റെ ടച്ച് സ്ക്രീനിൽ എന്തോ അലക്ഷ്യമായി കുത്തിക്കുറിച്ച് തെരുവ്മുറിച്ചുകടക്കുന്ന കുറച്ചുകൂടി ചെറുപ്പക്കാരനായ ദൈവം ആ ദൈവത്തിന്റെ ലിസ്റ്റിലായിരിയ്ക്കും നിങ്ങൾ ഉദ്ദേശിക്കുന്ന ആളിന്റെ പേര്!

വീഴ്ച്ച

നടക്കുകയായിരുന്നു, നൃത്തത്തിന്റെ സമതലങ്ങളിലൂടെ വീഴ്ച്ച പാകത്തിന് ചേർത്ത ജീവിതമായിരുന്നു അറിയാതെ; ചവിട്ടിയതായിരുന്നു അവിശ്വസനീയതയുടെ പായലിൽ ഇനിയും തീരുമാനിച്ചിട്ടില്ല വീഴണോ? വേണ്ടയോ എന്ന്! അറിവില്ലായ്മകൊണ്ടാണ്... കേട്ടിട്ടുണ്ട്, അറിവിനായി വെയിലിൽ ചവിട്ടിയ രാത്രി നിലാവായ കഥ തൽക്കാലം അറിയില്ല എന്ന വാക്കിൽ മാത്രം ചവിട്ടുന്നു!

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും തമ്മിലെന്ത്? ഒന്നുമില്ല കാക്കയും മരണവും മരണസമയത്ത് പോലും തമ്മിൽ ബന്ധപ്പെടുന്നില്ല പക്ഷേ രണ്ടും ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട് എവിടെയൊക്കെയോ വെച്ച് നിറങ്ങളിൽ ബന്ധപ്പെട്ടിരുന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട് അതിൽ ഒന്നാണ് കാക്കയുടെ മരണം കുടിയൊഴിപ്പിക്കപ്പെട്ട വസന്തത്തിന് കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഇറുത്ത് കൊടുത്ത രണ്ട് പൂക്കൾ അത് വസന്തത്തിന്റെ മാതാപിതാക്കളാണെന്ന് തിരിച്ചറിഞ്ഞത് അനാഥനായ കാക്കയാവണം കാക്കയ്ക്ക് ഇല്ലാതെപോയ നിറങ്ങൾ കാക്ക കണ്ടിരുന്നത് കുടിയൊഴിപ്പിക്കപ്പെട്ട വസന്തത്തിലാകണം ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന് സ്ഥാപിക്കുവാൻ കാക്ക കൊല്ലപ്പെടേണ്ടത് നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം ഇനി കാക്കയുടെ മരണത്തെ ക്കുറിച്ച് പറക്കലിന്റെ ഹൃദയാഘാതം വന്ന കാക്ക കറുപ്പ് അത് കൊണ്ടുനടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആ റിപ്പോർട്ട് പ്രകാരം മരണപ്പെട്ട കാക്കയുടെ രേഖപ്പെടുത്തപ്പെട്ട നിറം ഉറപ്പില്ലാത്ത കറുപ്പ് പ്രായം ജീവിച്ചിരുന്നപ്പോൾ പോലും കാക്ക ഒഴിച്ചിട്ടിരുന്ന കോളമെന്ന നിലയിൽ പൂരിപ്പിക്കുവാനാ

തത്തക്കൂടുകൾ

അധികമാരും ഇല്ലാത്ത ഒരിടം അവിടെ അരികിലേയ്ക്കൊതുങ്ങി വഴി തൂക്കി തൂക്കി വിൽക്കുന്ന മരങ്ങൾ മഴ വല്ലപ്പോഴും അവർ ഉപയോഗിക്കുന്ന ത്രാസാണ് അളവുകളിൽ അവ കാണിക്കുന്ന കൃത്രിമത്വം കൂടെക്കൂടെ ദൂരങ്ങളാവുന്നു വിശ്വസിക്കുമോ നിങ്ങൾ? ഇവിടെ മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും മരങ്ങൾ ഉപയോഗിക്കുന്ന ഭാരത്തിന്റെ തട്ടികളാണ് കിളികൾ അതല്ല രസം വല്ലപ്പോഴും ഇതിലേ കടന്നുപോകുന്ന ബസ്സുകൾ ഫുഡ്ബോഡിന്റെ ആകൃതിയിൽ തത്തക്കൂടുകൾ കൊണ്ടുനടക്കുന്ന കൈനോട്ടക്കാർ മാത്രമാണ്!

ഉറപ്പ്

മനസ് കൊണ്ട് ഒരു മലയാകണം അയാൾ അവളോ അവിടെ ഉടൽ കൊണ്ട് തീർത്ഥാടനത്തിന് വന്ന ഒരുവൾ കയറുന്ന ഉയരവും അവൾ തന്നെ കൊണ്ടുവരുന്നതാകണം കുന്നിറങ്ങി ഊറിവരുന്നുണ്ട് എന്നോ അവരുടെ ആരവങ്ങൾ മുകളിലേയ്ക്ക് കൊണ്ടുപോയ കുതിരകൾ അവ ആദ്യം അവൾക്കും പിന്നെ മലയ്ക്കും മല പതിയേ എന്നോ പെയ്ത മഴയ്ക്കും വഴിമാറി കൊടുക്കുന്നു. വഴുക്കുന്നുണ്ടാവണം വഴികൾ ഇരുട്ടിയിട്ടുണ്ടാവണം അവന്റെ ചുണ്ടുകൾ അവളുടെ പണ്ടത്തെ വഴിവിളക്കുകൾ ഇപ്പോഴതാരോ ഊതിക്കെടുത്തിയിരിയ്ക്കുന്നു അവർക്കിടയിൽ  ചുംബനങ്ങൾ ഇപ്പോൾ വഴിതെറ്റിയ സഞ്ചാരികൾ രാത്രികൾ എന്നും അവർക്കിടയിൽ അതിശയങ്ങൾ അവ ആമ്പൽപ്പൂക്കളായി വിരിഞ്ഞ് പോകുന്നതാകണം എന്നിരുന്നാലും ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള മൊട്ടിന്റെ മോഹത്തെ കാലം പൂവാക്കി കൊടുത്തതാവണം ഉടലരികുകൾ മാത്രം അകലങ്ങളിലേയ്ക്ക് വിരിഞ്ഞതാവണം ശരിയാവണം ഭ്രമണത്തിന്റെ മൊട്ട് വിരിഞ്ഞതാവണം ഭൂമി നിലാവിന്റെ നീരാവി അത്രമേൽ ഖനീഭവിച്ച് ചന്ദ്രനുമായതാവണം എഴുത്തിന്റെ ഇരുട്ടിൽ വാക്കല്ല വായന തന്നെയാണ് സത്യം അത്രമേൽ ഇരുട്ടത്ത് കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട് വെയിലിന്റെ ഒരു കോശം ഭൂമിയത് ആകാശത്തിന്റെ മൈ

രീതി

തീ എഴുത്തിനിരുത്തിയ കുട്ടിയാവണം ഒരുപക്ഷേ ചാരങ്ങളിൽ എഴുതിപഠിച്ചത് പ്രണയത്തിനോടും കാമത്തിനോടും ബലാൽക്കാരമായി ചേർത്ത് വെയ്ക്കാനാവാത്തത് എല്ലാം കാണിച്ച് തന്നിട്ട് ഒരു ഉപമയിലേയ്ക്ക് അണഞ്ഞുപോയത് അല്ലെങ്കിൽ ആദ്യം ബന്ധപ്പെട്ട രണ്ട് ശരീരങ്ങളുടെ ആത്മീയ വിധവ ഒരേ സമയം ധരിയ്ക്കുന്ന വസ്ത്രവും മറയ്ക്കാനാവാത്ത നഗ്നതയും വേദനയാവുന്നത് എന്നിട്ടും വെളിച്ചമണച്ച് കാണപ്പെടുന്ന സൂര്യനെ ഇതെല്ലാമായ രതിയ്ക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ജാലകത്തിലൂടെ നോക്കിയിരിയ്ക്കുന്നു....