നൃത്തത്തിന്റെ കടവത്ത് തോണിയുടെ ചുവടുകൾ വെച്ച് നിലത്തേയ്ക്കിറങ്ങുന്ന കാറ്റ് തോണിക്കാരൻ ഒരു പഴയ പാട്ടാണ് ഓണം കഴിഞ്ഞിട്ടും ഓണത്തിന് ഉണ്ണിപിറന്നിട്ടും വരികൾ വിട്ട് പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല പാട്ടിന്റെ അക്കരേയ്ക്ക് തന്നെ തോണിക്കാരൻ കേൾവിക്കാരനെ പോലെ തിരിച്ചുപോകുന്നു പണ്ട് പണ്ട് ടേപ്പ് റെക്കോർഡറുകൾ കണ്ടുപിടിയ്ക്കും മുമ്പ് എന്തൊരു കാറ്റാണ് തസ്രാക്കിലെ തുടക്കത്തിലുള്ള വരികൾക്ക് കഥാകാരൻ നായകനിൽ ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത് അത് കാറ്റു പിടിച്ച പോലെ ദിനോസറുകൾക്കും ഓന്തിനുമരികിലേയ്ക്ക് എഴുതിക്കൊണ്ടിരിയ്ക്കുന്ന വരികളെ കൂട്ടിക്കൊണ്ട് പോകുന്നു കരിമ്പനകളുണ്ടാവുന്ന വിജനതയുടെ ഗന്ധം ഒരിടത്തൊരിടത്ത് എന്നു തുടങ്ങുന്ന ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ കഥയുണ്ടാക്കുവാൻ കൊണ്ടുപോയിക്കൊണ്ടിരുന്ന എങ്ങുമില്ലാത്ത ഒരിടം കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ നീയാണ് നീയില്ലാത്ത കവിതയിലെ എന്റെ വരികൾ സ്കൂൾ കുട്ടികളെ പോലെ നിരന്ന് നിന്ന് പദ്യം ചൊല്ലി ത്തുടങ്ങുന്നു കാറ്റ് അവസാനിക്കുന്നില്ല, അത് നോക്കിയാൽകാണാത്ത സ്ക്കൂൾ മുറ്റങ്ങൾ കൊണ്ട് വരുന്നു തണുപ്പ് കൊണ്ടുവരുന്നു സ്കൂൾ കുട്ടിക
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...