നിലാവ് മോഹിക്കും സൌന്ദര്യമേ നീ
ചന്ദന ഭംഗി തോല്കും ലാവണ്യമേ
ഹരിത മനോഹര പുടവ ചുറ്റും നീ
സുവര്ണ സുന്ദര കാന്തിയേഴും
ഏതു ചടങ്ങിനും താലമേന്തും
ഏതു സൌന്ദര്യവും കണ്ണ് വയ്ക്കും
തളിരുടൽ തിളങ്ങും ശോഭയേറും
മന്മഥ അമ്പും തേടി വരും
കുലീന ശാലീന പെണ്‍കൊടി നീ
മരതക വർണ മോഹശീല
നിന് സൌന്ദര്യത്തിൻ ഹേതു എന്ത്
സർവ്വ സമ്മതിതൻ രഹസ്യമെന്ത്?
മിഴി കൂമ്പി നിന്നവൾ കണ്‍ തുറന്നു
പ്രണയം വിടരും ഇല ചലിച്ചു
സ്നേഹം തുളുമ്പു ചിരി ചിരിച്ചു
നാണം കൂമ്പിയ കുല അനങ്ങി
തെന്നിയ പുടവ നേരെ ആക്കി
നാണിച്ചു വാഴ ഒതുങ്ങി നിന്നു
മധുരം കിനിയും വാക്കുകളും
എവിടെയും കാണും ചുറു ചുറുക്കും
നിന്നെ കാണാൻ എന്ത് ഭംഗി
എവിടെയും നിന്നെ കാണുമല്ലോ
ഇലയായും കായയും വള്ളിയായും
പോളയും പിണ്ടി തുടയുമായി
വെട്ടിയിട്ടൊരു ചങ്ങാടവും
മൂടോടെ പിഴുതിട്ടൊരലങ്കാരവും
ജനനത്തിനും പിന്നെ ചോറൂണിനും
വിവാഹത്തിനും വിശേഷചടങ്ങുകല്ക്കും
മരണത്തിനും ബലി കർമത്തിനും
വീടിനു മുമ്പിലെ കാവലിനും
നിന് ഉപ്പേരി രസഭരിതം
എരുശ്ശേരിയോ രസമുകുളം
നിൻ ഫലം അതൊരു പൂജ ദ്രവ്യം
അത് തന്നെ അല്ലയോ നൈവേദ്യവും
ഉടലിലും കായിലും ഔഷധവും
തണുപ്പാർന്ന നിന്നുടൽ ഉൾപുളകം
വേദിയ്ക്കോ നീയൊരു അലങ്കാരവും
ഗ്രാമീണ ഭംഗിക്കോ പെണ്‍കൊടി നീ
അഭിമാന പുളകിതയായി നിന്നു
വിനയസ്വരത്തിൽ മൊഴിഞ്ഞു അവൾ
ചന്തമെഴുന്നൊരു നിലവിളക്കെ
ഐശ്വര്യ സ്ത്രീത്വത്തിൻ നിറകുടമേ
നീ തന്നെ അല്ലയോ നിറ ദീപവും
എന്നേക്കാൾ ഉന്നത കുല ജാതയും
സുന്ദരിയും അത് നീ അല്ലയോ
നീയല്ലേ ദേവകൾക്കെന്നും കണി
നിനക്കല്ലേ കാന്തിയായ് സ്വര്ണ വർണം
നിനക്കല്ലേ തെളിയും പലതിരികൾ
മഹത്തുക്കളും കൈ കൂപ്പി നില്പൂ
നീയല്ലേ തമസ്സിൻ മഹാരിപുവും
നിന് ശോഭ ചടങ്ങുകൾ ക്കാഡംബരം
നീയല്ലേ രാജകുമാരി മങ്ക
ഞാൻ പോലും നിനക്കൊരു തോഴി മാത്രം
നിന്നെ ഏന്തും വെറുമൊരു പെണ്‍കൊടി യാൾ
എന്നിരുന്നാലും പറയാമിനി
നിന്റെ ചോദ്യത്തിനോരുത്തരമായ്
അത് ഞങ്ങള്ക്ക് കിട്ടിയ വരമാണത്രേ
കണ്‍കണ്ട ദേവൻ മഹാസൂര്യൻ
പ്രപഞ്ചനിയതിതൻ കാവൽക്കാരൻ
കൂരിരുട്ടിനെന്നും ആജന്മശത്രു
സുവര്ന്ന വെളിച്ചത്തിൻ കാവൽ ഭടൻ
പ്രപഞ്ച കർമത്തിൻ നിത്യ സാക്ഷി
ഊര്ജത്തിൻ വറ്റാത്ത കലവറയും
ഒരു പോള കണ്ണടക്കാത്തവനും
ഒരിക്കലും നിന്നിളവേൽക്കാത്തവനും
ലോകത്തിൻ പകൽ കാഴ്ചയവൻ
കോടാനു കോടിക്ക് രക്ഷകനും
താമരക്കും സൂര്യകാന്തികൾക്കും
കാന്തനായ് മേവുന്ന രക്ഷകനും
ഇലകോടികൾക്കോ ഭർത്താവുമവൻ
സൂര്യവംശത്തിന്റെ പ്രതീകവുമേ
കർത്തവ്യത്തിൻ കൃത്യ പാലകനും
കോപത്തിൽ സർവ്വസംഹാരിയും
ആ സൂര്യ ദേവന്റെ സംപ്രീതിയതു
അതിന്നും അനുഗ്രഹം ആയി നില്പൂ
ആ വൃണിത ഹൃദയത്തിൻ കൃതഞ്ഞതയായ്
ഏക സന്താന വരം അരുളി
ഇലകള്ക്കോ നീണ്ട കൈതാങ്ങുമേകി
കഷ്ടത അധികം തീണ്ടാതെയായ്
ഉടലോടെ മണ്ണായ് ഒരവസാനവും
പക്ഷെ ഈ വരങ്ങൾ നിങ്ങള്ക്ക് എങ്ങിനെ കിട്ടി
സൂര്യ ദേവൻ നിങ്ങളിൽ എങ്ങിനെ സംപ്രീതനായ്?
അതറിയുവാനാണെനിക്കിന്നുമാഗ്രഹം
നിറ കണ്ണോടവൾ വാഴ ചൊല്ലി
അതോ
സൂര്യദേവൻ ചിലവിനു നല്കുമ്പോഴും
ഇലകളിൽ സ്വര്ണം പൂശുമ്പോഴും
പല ഇലകളും മൂത്തതും പഴുത്തതും
ഹരിതവും പീതവുമായി നിന്നതും
കടൽകടന്നെത്തുന്ന കൊതിയൻ കാറ്റുമായ്
ശൃംഗാര കേളികൾ ആടിവന്നു
സൂര്യപ്രകാശം കടക്കാത്ത മൂലയിൽ
മരച്ചില്ലയിൽ ഒഴിഞ്ഞചോട്ടിൽ
അടുക്കളയിലെ ഒഴിഞ്ഞ കോണിൽ
ചൂളം വിളിച്ചും നിശബ്ദമായും കാറ്റു
കടന്നു ച്ചെന്നു ആശ്വാസമായ് തലോടിവന്നു
ഇക്കിളി ഇട്ടും കേളിയാടി
മുറുകെ പുണർന്നും പല ലീലയാടി
പ്രണയലീലയിൽ മുങ്ങിയാർത്തു
പരിസരം മറന്നങ്ങു പുല്കി നിന്നു
അവസാനം കാറ്റുമായി ഒളിച്ചോടി വീണു
വളര്ത്തിയ മരത്തെയും ചെടികളേയും
പൊന്നുപോലെ നോക്കിയാ സൂര്യനെയും
ജനിച്ചു വളർന്നോരാ കുലവും മറന്നു
കാറ്റൊടോത്തു സ്വയം ഞെട്ടോന്നടർത്തി
കാറ്റിൽ പിന്നെ പറന്നൊളിച്ചും പോയി
പക്ഷെ കാറ്റു മാനം കവർന്നിട്ടോ
മണ്ണിലും തെരുവിലും അഴുക്കുച്ചാലിലും
ആരോരുമില്ലാതെ ഉപേക്ഷിച്ചിരുന്നവളെയും
കാറ്റിന്റെ പ്രലോഭനങ്ങളിൽ വീഴാതെ
വഴങ്ങാതെ മാനം കാത്തവർ ഞങ്ങൾ തന്നെ
അത് കൊണ്ട് സൂര്യനോ ഇഷ്ടമായി
കാറ്റു വന്നു മുട്ടി വിളിക്കുമ്പോൾ
ഇളകാതെ നിന്നൊരു മനവുമിതു
പോകാതെ നിന്നൊരു ഇലയുമിതു
കലി പൂണ്ട കാറ്റോ ഇലകള കീറിടുന്നു
ഉടലോ കടപുഴക്കി ഒടിച്ചീടുന്നു
ജീവനും ശരീരവും എടുത്തീടുന്നു
മാനം എടുക്കാനോ കഴിഞ്ഞിട്ടുമില്ല
അതാണ് സൂര്യ ദേവൻ അനുഗ്രഹിക്കാൻ കാരണം
അത് കേട്ട് നിലവിളക്കിൻ കണ്ണ് നിറഞ്ഞു
നിലവിളക്ക് ഇങ്ങനെ മൊഴിഞ്ഞു
നോക്കൂ മോളെ നമ്മൾ തുല്യ ദുഖിതർ
കാറ്റിന്റെ മുന്നില് മാനം കാക്കാൻ ജീവൻ
വെടിയുവോൾ തന്നെയീ ഞാനും
അതാണെനിക്കും ഈ ഉത്തമ പദവി
ജീവൻ കൊടുത്തും മാനം കാത്തു സൂക്ഷിച്ച
ചാരിത്ര്യ ശുദ്ധിതൻ പവിത്രമാം സ്ഥാനം
കാറ്റിൽ നിന്നു രക്ഷിക്കുവാനാവാം ദേവ ദേവൻ
നമ്മളെ മനുഷ്യർക്ക് നല്കി തുണച്ചത്
അവർ തുണ ചെയ്തുകാക്കുവാൻ
പക്ഷെ മനുഷ്യര് തിരി കൊളുത്തുമ്പോഴും
നിന്നെ നട്ടു വളർത്തുമ്പോഴും നമ്മുടെ
മാനവും ജീവനും വേണ്ട വിധത്തിൽ നോക്കാറുണ്ടോ?
കാറ്റിൽ നിന്നായാലും അന്ധവിശ്വാസരിപുവിൽ നിന്നോ
നെടുവീർപ്പിട്ടുവോ നിലവിളക്കും?
അവരും മനുഷ്യരല്ലേ മോളെ?
പൊട്ടിച്ചിരിച്ചോന്നു വാഴയാളും
ചിരിയിൽ പങ്കാളിയായി ആ നിലവിളക്കും
ഇതെല്ലം കേട്ട് കാറ്റടിച്ചിളകിയ മലയാളി കരിയില
ചിലച്ചു പോൽ "ഓ വല്യ ചാരിത്ര്യ വതികൾ! ഇവിടിപ്പോൾ
ആർക്കാ അറിയാത്തത് വേഷം മാറിവരുന്ന സൂര്യനാ കാറ്റെന്നു"!
സ്സ്തബ്ദം ഒന്നായോ വാഴയാളും കരിന്തിരി കെട്ടുവോ നിലവിളക്കും?
അറിവില്ലായ്മ പൊതു വിജ്ഞാനം മത്സരപരീക്ഷയിൽ ചോദിക്കാവുന്നത്
കേരളത്തിൽ സ്വയം കുടുംബാസൂത്രണം സ്വീകരിച് പ്രമുഖ വിള (എല്ലാ ജില്ലയിലും ഇത് ബാധകം ആകണം എന്നില്ല)
ഉത്തരം : നെല്ല് ( കുടുംബാസൂത്രണം ചെയ്തിട്ട്ടും ഫലം കാണാത്തത് ) സംവരണം ഉണ്ടെങ്കിൽ ശരി
ശരി ഉത്തരം : വാഴ
ചന്ദന ഭംഗി തോല്കും ലാവണ്യമേ
ഹരിത മനോഹര പുടവ ചുറ്റും നീ
സുവര്ണ സുന്ദര കാന്തിയേഴും
ഏതു ചടങ്ങിനും താലമേന്തും
ഏതു സൌന്ദര്യവും കണ്ണ് വയ്ക്കും
തളിരുടൽ തിളങ്ങും ശോഭയേറും
മന്മഥ അമ്പും തേടി വരും
കുലീന ശാലീന പെണ്‍കൊടി നീ
മരതക വർണ മോഹശീല
നിന് സൌന്ദര്യത്തിൻ ഹേതു എന്ത്
സർവ്വ സമ്മതിതൻ രഹസ്യമെന്ത്?
മിഴി കൂമ്പി നിന്നവൾ കണ്‍ തുറന്നു
പ്രണയം വിടരും ഇല ചലിച്ചു
സ്നേഹം തുളുമ്പു ചിരി ചിരിച്ചു
നാണം കൂമ്പിയ കുല അനങ്ങി
തെന്നിയ പുടവ നേരെ ആക്കി
നാണിച്ചു വാഴ ഒതുങ്ങി നിന്നു
മധുരം കിനിയും വാക്കുകളും
എവിടെയും കാണും ചുറു ചുറുക്കും
നിന്നെ കാണാൻ എന്ത് ഭംഗി
എവിടെയും നിന്നെ കാണുമല്ലോ
ഇലയായും കായയും വള്ളിയായും
പോളയും പിണ്ടി തുടയുമായി
വെട്ടിയിട്ടൊരു ചങ്ങാടവും
മൂടോടെ പിഴുതിട്ടൊരലങ്കാരവും
ജനനത്തിനും പിന്നെ ചോറൂണിനും
വിവാഹത്തിനും വിശേഷചടങ്ങുകല്ക്കും
മരണത്തിനും ബലി കർമത്തിനും
വീടിനു മുമ്പിലെ കാവലിനും
നിന് ഉപ്പേരി രസഭരിതം
എരുശ്ശേരിയോ രസമുകുളം
നിൻ ഫലം അതൊരു പൂജ ദ്രവ്യം
അത് തന്നെ അല്ലയോ നൈവേദ്യവും
ഉടലിലും കായിലും ഔഷധവും
തണുപ്പാർന്ന നിന്നുടൽ ഉൾപുളകം
വേദിയ്ക്കോ നീയൊരു അലങ്കാരവും
ഗ്രാമീണ ഭംഗിക്കോ പെണ്‍കൊടി നീ
അഭിമാന പുളകിതയായി നിന്നു
വിനയസ്വരത്തിൽ മൊഴിഞ്ഞു അവൾ
ചന്തമെഴുന്നൊരു നിലവിളക്കെ
ഐശ്വര്യ സ്ത്രീത്വത്തിൻ നിറകുടമേ
നീ തന്നെ അല്ലയോ നിറ ദീപവും
എന്നേക്കാൾ ഉന്നത കുല ജാതയും
സുന്ദരിയും അത് നീ അല്ലയോ
നീയല്ലേ ദേവകൾക്കെന്നും കണി
നിനക്കല്ലേ കാന്തിയായ് സ്വര്ണ വർണം
നിനക്കല്ലേ തെളിയും പലതിരികൾ
മഹത്തുക്കളും കൈ കൂപ്പി നില്പൂ
നീയല്ലേ തമസ്സിൻ മഹാരിപുവും
നിന് ശോഭ ചടങ്ങുകൾ ക്കാഡംബരം
നീയല്ലേ രാജകുമാരി മങ്ക
ഞാൻ പോലും നിനക്കൊരു തോഴി മാത്രം
നിന്നെ ഏന്തും വെറുമൊരു പെണ്‍കൊടി യാൾ
എന്നിരുന്നാലും പറയാമിനി
നിന്റെ ചോദ്യത്തിനോരുത്തരമായ്
അത് ഞങ്ങള്ക്ക് കിട്ടിയ വരമാണത്രേ
കണ്‍കണ്ട ദേവൻ മഹാസൂര്യൻ
പ്രപഞ്ചനിയതിതൻ കാവൽക്കാരൻ
കൂരിരുട്ടിനെന്നും ആജന്മശത്രു
സുവര്ന്ന വെളിച്ചത്തിൻ കാവൽ ഭടൻ
പ്രപഞ്ച കർമത്തിൻ നിത്യ സാക്ഷി
ഊര്ജത്തിൻ വറ്റാത്ത കലവറയും
ഒരു പോള കണ്ണടക്കാത്തവനും
ഒരിക്കലും നിന്നിളവേൽക്കാത്തവനും
ലോകത്തിൻ പകൽ കാഴ്ചയവൻ
കോടാനു കോടിക്ക് രക്ഷകനും
താമരക്കും സൂര്യകാന്തികൾക്കും
കാന്തനായ് മേവുന്ന രക്ഷകനും
ഇലകോടികൾക്കോ ഭർത്താവുമവൻ
സൂര്യവംശത്തിന്റെ പ്രതീകവുമേ
കർത്തവ്യത്തിൻ കൃത്യ പാലകനും
കോപത്തിൽ സർവ്വസംഹാരിയും
ആ സൂര്യ ദേവന്റെ സംപ്രീതിയതു
അതിന്നും അനുഗ്രഹം ആയി നില്പൂ
ആ വൃണിത ഹൃദയത്തിൻ കൃതഞ്ഞതയായ്
ഏക സന്താന വരം അരുളി
ഇലകള്ക്കോ നീണ്ട കൈതാങ്ങുമേകി
കഷ്ടത അധികം തീണ്ടാതെയായ്
ഉടലോടെ മണ്ണായ് ഒരവസാനവും
പക്ഷെ ഈ വരങ്ങൾ നിങ്ങള്ക്ക് എങ്ങിനെ കിട്ടി
സൂര്യ ദേവൻ നിങ്ങളിൽ എങ്ങിനെ സംപ്രീതനായ്?
അതറിയുവാനാണെനിക്കിന്നുമാഗ്രഹം
നിറ കണ്ണോടവൾ വാഴ ചൊല്ലി
അതോ
സൂര്യദേവൻ ചിലവിനു നല്കുമ്പോഴും
ഇലകളിൽ സ്വര്ണം പൂശുമ്പോഴും
പല ഇലകളും മൂത്തതും പഴുത്തതും
ഹരിതവും പീതവുമായി നിന്നതും
കടൽകടന്നെത്തുന്ന കൊതിയൻ കാറ്റുമായ്
ശൃംഗാര കേളികൾ ആടിവന്നു
സൂര്യപ്രകാശം കടക്കാത്ത മൂലയിൽ
മരച്ചില്ലയിൽ ഒഴിഞ്ഞചോട്ടിൽ
അടുക്കളയിലെ ഒഴിഞ്ഞ കോണിൽ
ചൂളം വിളിച്ചും നിശബ്ദമായും കാറ്റു
കടന്നു ച്ചെന്നു ആശ്വാസമായ് തലോടിവന്നു
ഇക്കിളി ഇട്ടും കേളിയാടി
മുറുകെ പുണർന്നും പല ലീലയാടി
പ്രണയലീലയിൽ മുങ്ങിയാർത്തു
പരിസരം മറന്നങ്ങു പുല്കി നിന്നു
അവസാനം കാറ്റുമായി ഒളിച്ചോടി വീണു
വളര്ത്തിയ മരത്തെയും ചെടികളേയും
പൊന്നുപോലെ നോക്കിയാ സൂര്യനെയും
ജനിച്ചു വളർന്നോരാ കുലവും മറന്നു
കാറ്റൊടോത്തു സ്വയം ഞെട്ടോന്നടർത്തി
കാറ്റിൽ പിന്നെ പറന്നൊളിച്ചും പോയി
പക്ഷെ കാറ്റു മാനം കവർന്നിട്ടോ
മണ്ണിലും തെരുവിലും അഴുക്കുച്ചാലിലും
ആരോരുമില്ലാതെ ഉപേക്ഷിച്ചിരുന്നവളെയും
കാറ്റിന്റെ പ്രലോഭനങ്ങളിൽ വീഴാതെ
വഴങ്ങാതെ മാനം കാത്തവർ ഞങ്ങൾ തന്നെ
അത് കൊണ്ട് സൂര്യനോ ഇഷ്ടമായി
കാറ്റു വന്നു മുട്ടി വിളിക്കുമ്പോൾ
ഇളകാതെ നിന്നൊരു മനവുമിതു
പോകാതെ നിന്നൊരു ഇലയുമിതു
കലി പൂണ്ട കാറ്റോ ഇലകള കീറിടുന്നു
ഉടലോ കടപുഴക്കി ഒടിച്ചീടുന്നു
ജീവനും ശരീരവും എടുത്തീടുന്നു
മാനം എടുക്കാനോ കഴിഞ്ഞിട്ടുമില്ല
അതാണ് സൂര്യ ദേവൻ അനുഗ്രഹിക്കാൻ കാരണം
അത് കേട്ട് നിലവിളക്കിൻ കണ്ണ് നിറഞ്ഞു
നിലവിളക്ക് ഇങ്ങനെ മൊഴിഞ്ഞു
നോക്കൂ മോളെ നമ്മൾ തുല്യ ദുഖിതർ
കാറ്റിന്റെ മുന്നില് മാനം കാക്കാൻ ജീവൻ
വെടിയുവോൾ തന്നെയീ ഞാനും
അതാണെനിക്കും ഈ ഉത്തമ പദവി
ജീവൻ കൊടുത്തും മാനം കാത്തു സൂക്ഷിച്ച
ചാരിത്ര്യ ശുദ്ധിതൻ പവിത്രമാം സ്ഥാനം
കാറ്റിൽ നിന്നു രക്ഷിക്കുവാനാവാം ദേവ ദേവൻ
നമ്മളെ മനുഷ്യർക്ക് നല്കി തുണച്ചത്
അവർ തുണ ചെയ്തുകാക്കുവാൻ
പക്ഷെ മനുഷ്യര് തിരി കൊളുത്തുമ്പോഴും
നിന്നെ നട്ടു വളർത്തുമ്പോഴും നമ്മുടെ
മാനവും ജീവനും വേണ്ട വിധത്തിൽ നോക്കാറുണ്ടോ?
കാറ്റിൽ നിന്നായാലും അന്ധവിശ്വാസരിപുവിൽ നിന്നോ
നെടുവീർപ്പിട്ടുവോ നിലവിളക്കും?
അവരും മനുഷ്യരല്ലേ മോളെ?
പൊട്ടിച്ചിരിച്ചോന്നു വാഴയാളും
ചിരിയിൽ പങ്കാളിയായി ആ നിലവിളക്കും
ഇതെല്ലം കേട്ട് കാറ്റടിച്ചിളകിയ മലയാളി കരിയില
ചിലച്ചു പോൽ "ഓ വല്യ ചാരിത്ര്യ വതികൾ! ഇവിടിപ്പോൾ
ആർക്കാ അറിയാത്തത് വേഷം മാറിവരുന്ന സൂര്യനാ കാറ്റെന്നു"!
സ്സ്തബ്ദം ഒന്നായോ വാഴയാളും കരിന്തിരി കെട്ടുവോ നിലവിളക്കും?
അറിവില്ലായ്മ പൊതു വിജ്ഞാനം മത്സരപരീക്ഷയിൽ ചോദിക്കാവുന്നത്
കേരളത്തിൽ സ്വയം കുടുംബാസൂത്രണം സ്വീകരിച് പ്രമുഖ വിള (എല്ലാ ജില്ലയിലും ഇത് ബാധകം ആകണം എന്നില്ല)
ഉത്തരം : നെല്ല് ( കുടുംബാസൂത്രണം ചെയ്തിട്ട്ടും ഫലം കാണാത്തത് ) സംവരണം ഉണ്ടെങ്കിൽ ശരി
ശരി ഉത്തരം : വാഴ
കാറ്റേ..കാറ്റേ.. നീ പൂക്കാ മരത്തില്
ReplyDeleteപാട്ടും മൂളി വന്നോ..?
ഞാലിപ്പൂങ്കദളിവാഴപ്പൂക്കളിലാകെത്തേൻ നിറഞ്ഞോ..?
ഇപ്പോഴല്ലേ അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.ഹ...ഹ..
നല്ല കവിത.
ശുഭാശംസകൾ.....
നന്ദി സൌഗന്ധികം
Deleteലവ് മാത്രം
ReplyDeleteജിഹാദ് മാത്രം
Deleteഅവസാനം രസകരമാക്കി..
ReplyDeleteനന്ദി മുഹമ്മദ് ഈ രസം തന്നെ അല്ലെ ആകെ ഉള്ള രസം
Delete