Skip to main content

Posts

Showing posts from May, 2022

കാതുകളുടെ തൊഴുത്ത്

വേനലിന്റെ ഒരു കട്ടയെ കൊത്തിത്തിന്നുന്നു കാക്കകൾ കാക്കകളുടെ ഭാരത്തെ വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും സൂര്യൻ ഇടഞ്ഞ കാക്കയെ മെരുക്കും ആകാശത്തിന്റെ നീല ഇടയുന്ന കാക്കകൾക്കിടയിലൂടെ പുനർജ്ജനി നൂഴും ആകാശം കാക്കകളെ ഇടത്തേയ്ക്ക് സൂര്യനോടിയ്ക്കുന്നു  വെയിലിന്റെ ആകൃതി വീണ്ടെടുക്കുന്നു കാക്കയുടെ പഴയകറുപ്പ് കൊത്തിത്തിന്നും പുതിയ കാക്കകൾ പുഴയെ കൊത്തിയെടുത്ത് പറക്കും ഒഴുക്കിന്റെ കാക്കകാലുകൾ കാക്കകൾ കറുപ്പ്  തങ്ങളിൽ നിലനിർത്തുന്നു ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന് വേരുകൾ തിരകളാണെന്ന് മരം വിചാരിയ്ക്കുന്നു കടലത് കേൾക്കുന്നു മണ്ണ് ഉടമ മരം വളർത്തുനായ മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു മുട്ടിയുരുമുന്നു നമ്മുടെ ശവശരീരങ്ങൾ നമ്മളുടെ വളർത്തുനായകൾ കോട്ടുവായ്കൾക്കിടയിൽ നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു പുഴ, ഒഴുക്കറുത്ത് തൂക്കും മാംസക്കട മഴ ഒരു റാത്തൽ ഒരു കോട്ടുവായയിൽ റാന്തൽ തൂക്കിയിടുന്നു റോഡ്റോളർ മെറ്റലിൽ   ബുൾഡോസർ മഞ്ഞയിൽ നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും സ്വരം അവകാശികളില്ലാത്ത  നോവിന്റെ സമാന്തരത ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത് പേറ്റുനോവിന് സമാന്തരമായി പൂക്കുന്നതിന്റെ നോവിനെ  എടുത്തുവെയ്ക്കും പൂക്കൾ അസ്തമയവും അതിന്റെ

നാല് തുള്ളി ജനൽ ഒരു വീടാവും വിധം

വീടിന്റെ മാവ് കുഴച്ച് ജനലുകൾ അപ്പം ചുടുന്നു ജനലുകൾ മേഘങ്ങളല്ല എന്നിട്ടും അവ  മറ്റു വീടുകളുടെ മുറ്റങ്ങളിൽ പതിയേ എന്ന നീക്കങ്ങളുമായി പെയ്യുവാൻ പോകുന്നു നോക്കിനിൽക്കുന്നു എന്ന വാക്ക്  ചെടികളിൽ പൂക്കളായി വിരിയുന്നത് വരെ വിരിഞ്ഞുകഴിഞ്ഞാൽ തിരികെ  വിരിഞ്ഞതിന്റെ ക്ഷീണവുമായി പൂക്കൾ കൊഴിഞ്ഞുവീഴുവാൻ  വരുന്ന ഇടം ഒരു പക്ഷേ ചെടികളിൽ നിന്ന് അതിഥിനിഘണ്ടുവിലെ  ഇനിയും കൊഴിയാത്ത ഒരു വാക്ക് മുറ്റം കഴിഞ്ഞ് വീടാവുന്നു വരണ്ട മേൽക്കൂരപുരണ്ട  മേഘങ്ങളേയും കൂട്ടി വീടിന്റെ വാരിക്കീഴിലേയ്ക്ക്  തോരുവാൻ വരും മഴ വരണ്ടവാക്കുകളുടെ മേൽക്കൂര ചുവരിന് മുകളിൽ നിലത്ത് ചരലിൽ  കുഴികൾ കുത്തി മഴത്തുള്ളികൾ വാരിക്കെട്ടിവെച്ച ചുവരോട് ചേർന്ന വാരിക്കീഴ് ജനലുകൾ ചുവരുമായി  നിരനിരയായി കലരുന്നിടത്ത് വൃത്തത്തിൽ വീടിന്റെ കടവ് നിലത്ത് അകലങ്ങളിലേയ്ക്ക്  അലഞ്ഞലഞ്ഞ് പോകും  വെള്ളത്തിൽ ഓരോ തുള്ളിയും ഇറ്റി ഓളങ്ങളുണ്ടാക്കുന്നു അകന്നകന്നുപോകും  കിളികളുടെ തോണി നാലുതുള്ളി ജനൽ ഒരു വീടാവുന്ന ഇടം അതിലൊരു തുള്ളി  എടുത്തുവെയ്ക്കും മഴ  അത് വീടിന്റെ ഏകാന്തതയെ  മെല്ലെ എന്ന വാക്ക് കലക്കിത്തൊടുന്നു വാതിലാവുന്നുണ്ടാവണം ഇടയ്ക്ക് വന്നുപോകുന്ന ചാറ്റലുകൾ ഇരുട്ട് മാ